ETV Bharat / bharat

നിരസിക്കാൻ അവകാശമുണ്ട്, വാക്‌സിനേഷൻ നിർബന്ധമല്ല; സുപ്രീം കോടതി

author img

By

Published : May 2, 2022, 11:53 AM IST

Updated : May 2, 2022, 12:53 PM IST

ജേക്കബ് പുളിയേൽ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്

Nobody can be forced to undergo COVID-19 vaccinations:SC  സുപ്രീം കോടതി വിധി  കൊവിഡ്-19 വാക്‌സിനേഷൻ സുപ്രീം കോടതി വിധി  കൊവിഡ്-19 വാക്‌സിൻ  COVID-19 vaccinations
നിരസിക്കാൻ അവകാശമുണ്ട്, വാക്‌സിനേഷൻ നിർബന്ധമല്ല; സുപ്രീം കോടതി

ന്യൂഡൽഹി: കൊവിഡ്-19 വാക്‌സിൻ എടുക്കാൻ ആരെയും നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. വാക്‌സിൻ വേണ്ടെന്ന് വെയ്ക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്. വാക്‌സിൻ എടുക്കാത്തവർക്ക് എതിരായ നടപടി ഏകപക്ഷീയമാണെന്നും സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമാണ് വിധി. വാക്‌സിൻ എടുക്കാത്തവർക്ക് നിയന്ത്രണമേർപ്പെടുത്തിയത് വിമർശനാത്മകമാണെന്നും വാക്‌സിൻ എടുക്കാത്ത വ്യക്തികൾക്ക് പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തരുതെന്നും നിലവിലെ സാഹചര്യത്തിൽ അത്തരം ഉത്തരവുകൾ പിൻവലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വാക്‌സിന്‍റെ പാർശ്വ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

വ്യക്തികളുടെ സ്വകാര്യതയ്ക്ക് വിധേയമായി, വാക്‌സിൻ ട്രയൽ ഡാറ്റ വേർതിരിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഡാറ്റയും കൂടുതൽ കാലതാമസം കൂടാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. വ്യക്തികളുടെ ഡാറ്റയിൽ വിട്ടുവീഴ്‌ച ചെയ്യാതെ പൊതുജനങ്ങളിൽ നിന്നും ഡോക്‌ടർമാരിൽ നിന്നും പൊതുവായി ആക്‌സസ് ചെയ്യാവുന്ന സംവിധാനത്തിൽ വാക്‌സിനുകളുടെ പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. കൊവിഡ്-19 വാക്‌സിനുകളുടെ ക്ലിനിക്കൽ ട്രയലുകളുടെയും പോസ്റ്റ്-ജാബ് കേസുകളുടെയും വിവരങ്ങൾ വെളിപ്പെടുത്താൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് പുളിയേൽ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി.

Also read: ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ 189.17 കോടി കവിഞ്ഞു

ന്യൂഡൽഹി: കൊവിഡ്-19 വാക്‌സിൻ എടുക്കാൻ ആരെയും നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. വാക്‌സിൻ വേണ്ടെന്ന് വെയ്ക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്. വാക്‌സിൻ എടുക്കാത്തവർക്ക് എതിരായ നടപടി ഏകപക്ഷീയമാണെന്നും സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമാണ് വിധി. വാക്‌സിൻ എടുക്കാത്തവർക്ക് നിയന്ത്രണമേർപ്പെടുത്തിയത് വിമർശനാത്മകമാണെന്നും വാക്‌സിൻ എടുക്കാത്ത വ്യക്തികൾക്ക് പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തരുതെന്നും നിലവിലെ സാഹചര്യത്തിൽ അത്തരം ഉത്തരവുകൾ പിൻവലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വാക്‌സിന്‍റെ പാർശ്വ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

വ്യക്തികളുടെ സ്വകാര്യതയ്ക്ക് വിധേയമായി, വാക്‌സിൻ ട്രയൽ ഡാറ്റ വേർതിരിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഡാറ്റയും കൂടുതൽ കാലതാമസം കൂടാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. വ്യക്തികളുടെ ഡാറ്റയിൽ വിട്ടുവീഴ്‌ച ചെയ്യാതെ പൊതുജനങ്ങളിൽ നിന്നും ഡോക്‌ടർമാരിൽ നിന്നും പൊതുവായി ആക്‌സസ് ചെയ്യാവുന്ന സംവിധാനത്തിൽ വാക്‌സിനുകളുടെ പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. കൊവിഡ്-19 വാക്‌സിനുകളുടെ ക്ലിനിക്കൽ ട്രയലുകളുടെയും പോസ്റ്റ്-ജാബ് കേസുകളുടെയും വിവരങ്ങൾ വെളിപ്പെടുത്താൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് പുളിയേൽ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി.

Also read: ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ 189.17 കോടി കവിഞ്ഞു

Last Updated : May 2, 2022, 12:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.