ETV Bharat / bharat

മാധവ് ദേശീയ പാര്‍ക്കില്‍ തുറന്ന് വിടാന്‍ നിശ്ചയിച്ച പെണ്‍ കടുവയെ കാണാതായി

സിന്ധ്യ രാജ കുടുംബാംഗവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന മാധവ് റാവു സിന്ധ്യയുടെ ജന്മദിനത്തില്‍ മാധവ് ദേശീയ പാര്‍ക്കില്‍ ഒരു ആണ്‍ കടുവയേയും രണ്ട് പെണ്‍ കടുവയേയും തുറന്ന് വിടാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരു പെണ്‍ കടുവ അപ്രത്യക്ഷമാകുകയായിരുന്നു

author img

By

Published : Mar 10, 2023, 4:31 PM IST

Madhav national park  മാധവ് ദേശീയ പാര്‍ക്കില്‍  മാധവ് റാവു സിന്ധ്യ  പെണ്‍ കടുവയെ കാണാതായത്  tigress missing  Panna Tiger Reserve  Panna Tiger Reserve tigress missing  പന്ന കടുവ സങ്കേതത്തില്‍ കാണാതായ പെണ്‍ കടുവ
tiger

ഭോപ്പാല്‍(മധ്യപ്രദേശ്): സിന്ധ്യ രാജ കുടുംബാംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ മാധവ് റാവു സിന്ധ്യയുടെ ജന്മദിനത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ ശിവപുരിയിലെ മാധവ് ദേശീയ പാര്‍ക്കില്‍ തുറന്ന് വിടാന്‍ നിശ്ചയിച്ച കടുവകളില്‍ ഒരു പെണ്‍ കടുവയെ കാണാതായി. ബിജെപിയിലേക്ക് ചേക്കേറി കേന്ദ്ര വ്യോമയാന മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവാണ് മാധവ് റാവു സിന്ധ്യ. മൂന്ന് കടുവകളെ മാധവ് ദേശീയ പാര്‍ക്കില്‍ ഇന്ന് തുറന്ന് വിടാനായിരുന്നു തീരുമാനിച്ചത്.

രണ്ട് പെണ്‍ കടുവകളും ഒരു ആണ്‍ കടുവയേയും തുറന്ന് വിടാനായിരുന്നു നിശ്ചയിച്ചത്. ഇതില്‍ ഒരു പെണ്‍ കടുവയേയാണ് ഇപ്പോള്‍ കാണാതായത്. മാധവ് റാവു സിന്ധ്യയുടെ ജന്മദിനത്തോടനുബന്ധിച്ച് മാധവ് ദേശീയ പാര്‍ക്കില്‍ കടുവകളെ തുറന്ന് വിടുന്ന ചടങ്ങിന് അല്‍പ്പം കല്ല് കടിയായി ഈ സംഭവം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിങ് ചൗഹാനും ജ്യോതിരാദിത്യ സിന്ധ്യയും ചേര്‍ന്ന് കടുവകളെ തുറന്ന് വിടാനായിരുന്നു തീരുമാനിച്ചിരുന്നത്.

കടുവകള്‍ എവിടെ നിന്ന്? കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ മൗലാന ആസാദ് നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നായിരുന്നു മാധവ് ദേശീയ പാര്‍ക്കില്‍ ഇന്ന് തുറന്ന് വിടാന്‍ നിശ്ചയിച്ച ആണ്‍ കടുവയെ പിടിച്ചത്. സത്‌പുര കടുവ സങ്കേതത്തില്‍ നിന്നുള്ളതായിരുന്നു ഈ കടുവ. പന്ന കടുവ സങ്കേതത്തില്‍ നിന്നും ബാന്ധവ്‌ഗഡ് കടുവ സങ്കേതത്തില്‍ നിന്നുമായിരുന്നു പെണ്‍ കടുവകളെ കൊണ്ടുവരാനായി തീരുമാനിച്ചത്.

എന്നാല്‍ അവസാന നിമിഷം ഈ പദ്ധതി താളം തെറ്റുകയായിരുന്നു. ഒരു പെണ്‍കടുവ രക്ഷപ്പെട്ടത് അധികൃതര്‍ക്ക് നാണക്കേടായി. പന്ന കടുവ സങ്കേതത്തില്‍(Panna Tiger Reserve) നിന്നുള്ള പെണ്‍കടുവയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. പന്ന കടുവ സങ്കേതത്തിലെ ഉദ്യോഗസ്ഥര്‍ കാണാതായ പെണ്‍ കടുവയെ തെരഞ്ഞ്‌ കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെ ഇവരുടെ ശ്രമങ്ങള്‍ വിഫലമാണ്.

പദ്ധതിയുടെ ഭാഗമായി ഒരു ആണ്‍ കടുവയേയും പെണ്‍ കടുവയേയുമാണ് ആദ്യം മയക്കിയത്. ഇന്നത്തെ ചടങ്ങിന് രണ്ട് ദിവസം മുന്‍പ് പന്ന കടുവ സങ്കേതത്തിലെ പെണ്‍ കടുവയെ മയക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആ കടുവ അപ്രത്യക്ഷമാകുകയായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു.

വനപാലകര്‍ അതിനെ കണ്ടെത്താനായി വിയര്‍പ്പൊഴുക്കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഈ പെണ്‍ കടുവയുടെ കാല്‍പ്പാടുകള്‍ പോലും ഇവര്‍ക്ക് കണ്ടെത്താനായില്ല. പന്ന കടുവ സങ്കേതത്തിലെ ഏരിയ ഡയറക്‌ടര്‍ ബിജേന്ദ്ര ഝാ പറയുന്നത് തങ്ങളുടെ സംഘം ഇപ്പോഴും ഈ കടുവയെ തെരഞ്ഞ് കൊണ്ടിരിക്കുകയാണെന്നാണ്.

രണ്ട് കടുവകളെ തുറന്ന് വിട്ട് ചടങ്ങ് നടത്തി: ഒരു പെണ്‍ കടുവയെ കാണാതായത് കൊണ്ട് തന്നെ ഒരു ആണ്‍ കടുവയേയും ഒരു പെണ്‍ കടുവയേയും മാത്രം ശിവപുരിയിലെ മാധവ് ദേശീയ പാര്‍ക്കില്‍ തുറന്ന് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഈ രണ്ട് കടുവകളെയും വ്യത്യസ്‌ത എന്‍ക്ലോഷറുകളിലാണ് തുറന്ന് വിട്ടത്. പുതിയ സാഹചര്യവുമായി കടുവകള്‍ പൊരുത്തപ്പെട്ട ശേഷമായിരിക്കും ഇവയെ കാടുകളിലേക്ക് ഇറക്കി വിടുക.

കടുവകളെ മാറ്റിപാര്‍പ്പിക്കുന്നതിനെ മധ്യപ്രദേശിനേയും ശിവപുരിയേയും സംബന്ധിച്ച് ചരിത്ര ദിവസം എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശേഷിപ്പിച്ചത്. കടുവകളെ മാധവ് ദേശീയ പാര്‍ക്കില്‍ തുറന്ന് വിടുന്ന ചടങ്ങില്‍ ആളുകളോട് സന്നിഹിതരാവാനും അദ്ദേഹം ക്ഷണിച്ചു. "മാധവ് ദേശീയ പാര്‍ക്കില്‍ കടുവകളെ മാറ്റി പാര്‍പ്പിക്കുന്നത് എന്‍റെ പിതാവ് മാധവ് റാവു സിന്ധ്യയ്‌ക്ക് നല്‍കുന്ന വലിയ ആദരവ് ആയിരിക്കും. ഈ ഒരു സ്വപ്‌ന സാക്ഷാത്‌കാര നിമിഷത്തിന്‍റെ സാക്ഷിയാകൂ", സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു.

ഭോപ്പാല്‍(മധ്യപ്രദേശ്): സിന്ധ്യ രാജ കുടുംബാംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ മാധവ് റാവു സിന്ധ്യയുടെ ജന്മദിനത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ ശിവപുരിയിലെ മാധവ് ദേശീയ പാര്‍ക്കില്‍ തുറന്ന് വിടാന്‍ നിശ്ചയിച്ച കടുവകളില്‍ ഒരു പെണ്‍ കടുവയെ കാണാതായി. ബിജെപിയിലേക്ക് ചേക്കേറി കേന്ദ്ര വ്യോമയാന മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവാണ് മാധവ് റാവു സിന്ധ്യ. മൂന്ന് കടുവകളെ മാധവ് ദേശീയ പാര്‍ക്കില്‍ ഇന്ന് തുറന്ന് വിടാനായിരുന്നു തീരുമാനിച്ചത്.

രണ്ട് പെണ്‍ കടുവകളും ഒരു ആണ്‍ കടുവയേയും തുറന്ന് വിടാനായിരുന്നു നിശ്ചയിച്ചത്. ഇതില്‍ ഒരു പെണ്‍ കടുവയേയാണ് ഇപ്പോള്‍ കാണാതായത്. മാധവ് റാവു സിന്ധ്യയുടെ ജന്മദിനത്തോടനുബന്ധിച്ച് മാധവ് ദേശീയ പാര്‍ക്കില്‍ കടുവകളെ തുറന്ന് വിടുന്ന ചടങ്ങിന് അല്‍പ്പം കല്ല് കടിയായി ഈ സംഭവം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിങ് ചൗഹാനും ജ്യോതിരാദിത്യ സിന്ധ്യയും ചേര്‍ന്ന് കടുവകളെ തുറന്ന് വിടാനായിരുന്നു തീരുമാനിച്ചിരുന്നത്.

കടുവകള്‍ എവിടെ നിന്ന്? കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ മൗലാന ആസാദ് നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നായിരുന്നു മാധവ് ദേശീയ പാര്‍ക്കില്‍ ഇന്ന് തുറന്ന് വിടാന്‍ നിശ്ചയിച്ച ആണ്‍ കടുവയെ പിടിച്ചത്. സത്‌പുര കടുവ സങ്കേതത്തില്‍ നിന്നുള്ളതായിരുന്നു ഈ കടുവ. പന്ന കടുവ സങ്കേതത്തില്‍ നിന്നും ബാന്ധവ്‌ഗഡ് കടുവ സങ്കേതത്തില്‍ നിന്നുമായിരുന്നു പെണ്‍ കടുവകളെ കൊണ്ടുവരാനായി തീരുമാനിച്ചത്.

എന്നാല്‍ അവസാന നിമിഷം ഈ പദ്ധതി താളം തെറ്റുകയായിരുന്നു. ഒരു പെണ്‍കടുവ രക്ഷപ്പെട്ടത് അധികൃതര്‍ക്ക് നാണക്കേടായി. പന്ന കടുവ സങ്കേതത്തില്‍(Panna Tiger Reserve) നിന്നുള്ള പെണ്‍കടുവയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. പന്ന കടുവ സങ്കേതത്തിലെ ഉദ്യോഗസ്ഥര്‍ കാണാതായ പെണ്‍ കടുവയെ തെരഞ്ഞ്‌ കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെ ഇവരുടെ ശ്രമങ്ങള്‍ വിഫലമാണ്.

പദ്ധതിയുടെ ഭാഗമായി ഒരു ആണ്‍ കടുവയേയും പെണ്‍ കടുവയേയുമാണ് ആദ്യം മയക്കിയത്. ഇന്നത്തെ ചടങ്ങിന് രണ്ട് ദിവസം മുന്‍പ് പന്ന കടുവ സങ്കേതത്തിലെ പെണ്‍ കടുവയെ മയക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആ കടുവ അപ്രത്യക്ഷമാകുകയായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു.

വനപാലകര്‍ അതിനെ കണ്ടെത്താനായി വിയര്‍പ്പൊഴുക്കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഈ പെണ്‍ കടുവയുടെ കാല്‍പ്പാടുകള്‍ പോലും ഇവര്‍ക്ക് കണ്ടെത്താനായില്ല. പന്ന കടുവ സങ്കേതത്തിലെ ഏരിയ ഡയറക്‌ടര്‍ ബിജേന്ദ്ര ഝാ പറയുന്നത് തങ്ങളുടെ സംഘം ഇപ്പോഴും ഈ കടുവയെ തെരഞ്ഞ് കൊണ്ടിരിക്കുകയാണെന്നാണ്.

രണ്ട് കടുവകളെ തുറന്ന് വിട്ട് ചടങ്ങ് നടത്തി: ഒരു പെണ്‍ കടുവയെ കാണാതായത് കൊണ്ട് തന്നെ ഒരു ആണ്‍ കടുവയേയും ഒരു പെണ്‍ കടുവയേയും മാത്രം ശിവപുരിയിലെ മാധവ് ദേശീയ പാര്‍ക്കില്‍ തുറന്ന് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഈ രണ്ട് കടുവകളെയും വ്യത്യസ്‌ത എന്‍ക്ലോഷറുകളിലാണ് തുറന്ന് വിട്ടത്. പുതിയ സാഹചര്യവുമായി കടുവകള്‍ പൊരുത്തപ്പെട്ട ശേഷമായിരിക്കും ഇവയെ കാടുകളിലേക്ക് ഇറക്കി വിടുക.

കടുവകളെ മാറ്റിപാര്‍പ്പിക്കുന്നതിനെ മധ്യപ്രദേശിനേയും ശിവപുരിയേയും സംബന്ധിച്ച് ചരിത്ര ദിവസം എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശേഷിപ്പിച്ചത്. കടുവകളെ മാധവ് ദേശീയ പാര്‍ക്കില്‍ തുറന്ന് വിടുന്ന ചടങ്ങില്‍ ആളുകളോട് സന്നിഹിതരാവാനും അദ്ദേഹം ക്ഷണിച്ചു. "മാധവ് ദേശീയ പാര്‍ക്കില്‍ കടുവകളെ മാറ്റി പാര്‍പ്പിക്കുന്നത് എന്‍റെ പിതാവ് മാധവ് റാവു സിന്ധ്യയ്‌ക്ക് നല്‍കുന്ന വലിയ ആദരവ് ആയിരിക്കും. ഈ ഒരു സ്വപ്‌ന സാക്ഷാത്‌കാര നിമിഷത്തിന്‍റെ സാക്ഷിയാകൂ", സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.