ETV Bharat / bharat

ആട് മേയ്‌ക്കുന്നതിനിടെ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കൽക്കരി ചൂളയിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

author img

By

Published : Aug 3, 2023, 1:41 PM IST

വീടിന് സമീപത്ത് ആട് മേയ്‌ക്കുന്നതിനായി പോയതായിരുന്നു പെണ്‍കുട്ടി. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്.

Minor girls burnt body recovered  രാജസ്ഥാൻ ക്രൈം  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം  കൽക്കരി ചൂളയിൽ പെണ്‍കുട്ടിയുടെ മൃതദേഹം  Rajasthan Bhilwara Crime  കൽക്കരി ചൂളയിൽ മൃതദേഹം  Minor girl burnt body found coal furnace
പെണ്‍കുട്ടിയുടെ മൃതദേഹം കൽക്കരി ചൂളയിൽ

ഭിൽവാര : രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ബുധനാഴ്‌ച (02.08.23) ആടിനെ മേയ്ക്കുന്നതിനിടെ കാണാതായ ഗുജ്ജർ സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുട്ടിയെ കാണാതായി മണിക്കൂറുകൾക്കുള്ളിലാണ് ഗിർദിയ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കൽക്കരി ചൂളയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാവിലെ വീടിന് സമീപത്ത് ആടിനെ മേയ്‌ക്കുന്നതിനായി പോയതായിരുന്നു പെണ്‍കുട്ടി. ബുധനാഴ്‌ച ഉച്ചവരെ പ്രദേശത്ത് പ്രവർത്തിക്കുന്ന കൽക്കരി ചൂളയ്‌ക്ക് സമീപം പെണ്‍കുട്ടി ആടിനെ മേയ്‌ക്കുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. എന്നാൽ വൈകുന്നേരമായിട്ടും പെണ്‍കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. പിന്നാലെ പൊലീസിലും പരാതി നൽകി.

എന്നാൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കൽക്കരി ചൂളയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രദേശത്തുള്ള ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

മുൻ മന്ത്രി കാലു ലാൽ ഗുർജാർ, ഡെപ്യൂട്ടി ജില്ല ചീഫ് ശങ്കര് ലാൽ ഗുർജാർ എന്നിവരുൾപ്പെടെ പ്രാദേശിക ബിജെപി നേതാക്കളും രാജസ്ഥാൻ ഗുർജാർ മഹാസഭ നേതാക്കളും സ്ഥലത്തെത്തി. ഭരണകൂടത്തിന്‍റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ഇവർ ആരോപിച്ചു. സംഭവത്തിൽ നീതി ലഭിക്കണമെന്നും കുറ്റകൃത്യത്തിൽ പങ്കുള്ളവരെ കണ്ടെത്തി ശിക്ഷ നൽകണമെന്നും കുട്ടിയുടെ കുംടുംബം ആവശ്യപ്പെട്ടു.

യുപിയിൽ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് ക്രൂരമായി : ഇക്കഴിഞ്ഞ മെയ് എട്ടിന് ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ നിന്ന് കാണാതായ ഏഴ്‌ വയസുകാരിയുടെ മൃതദേഹം നാല് ദിവസത്തിന് ശേഷം അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, വായില്‍ ചെളി നിറച്ച്, ഇരു കാലുകളും ഒടിഞ്ഞ നിലയില്‍ വിവസ്‌ത്രയായാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം കുട്ടിയുടെ ശരീരമാസകലം ആസിഡ് ഒഴിച്ച നിലയിലായിരുന്നു.

മെയ്‌ നാലിന് ഗ്രാമത്തിലെ തന്നെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ രാത്രി ഒൻപത് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. രാത്രി ഏറെ വൈകി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാവിലെ വീണ്ടും തെരച്ചിൽ നടത്തിയെങ്കിലും അതും വിഫലമായിരുന്നു. തുടർന്ന് കുടുംബം ലോക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മെയ്‌ എട്ടിന് തൽഗ്രാമിലെ ഒരു ചോള പാടത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിൽ ഏഴ്‌ വയസുകാരന്‍റെ മൃതദേഹം : ഇക്കഴിഞ്ഞ ജൂലൈയിൽ ജാർഖണ്ഡിലെ ഗർവയിൽ നിന്ന് കാണാതായ ഏഴ് വയസുകാരന്‍റെ മൃതദേഹവും ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. നാവ് മുറിച്ച് മാറ്റിയും കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ബന്ധുവിന്‍റെ വീടിന് സമീപത്ത് സെപ്‌റ്റിക് ടാങ്കിനായെടുത്ത കുഴിയിൽ രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന് സമീപത്ത് സാധനം വാങ്ങാൻ പോയ കുട്ടിയെ ജൂലൈ 11നാണ് കാണാതായത്. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

ഭിൽവാര : രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ബുധനാഴ്‌ച (02.08.23) ആടിനെ മേയ്ക്കുന്നതിനിടെ കാണാതായ ഗുജ്ജർ സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുട്ടിയെ കാണാതായി മണിക്കൂറുകൾക്കുള്ളിലാണ് ഗിർദിയ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കൽക്കരി ചൂളയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാവിലെ വീടിന് സമീപത്ത് ആടിനെ മേയ്‌ക്കുന്നതിനായി പോയതായിരുന്നു പെണ്‍കുട്ടി. ബുധനാഴ്‌ച ഉച്ചവരെ പ്രദേശത്ത് പ്രവർത്തിക്കുന്ന കൽക്കരി ചൂളയ്‌ക്ക് സമീപം പെണ്‍കുട്ടി ആടിനെ മേയ്‌ക്കുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. എന്നാൽ വൈകുന്നേരമായിട്ടും പെണ്‍കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. പിന്നാലെ പൊലീസിലും പരാതി നൽകി.

എന്നാൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കൽക്കരി ചൂളയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രദേശത്തുള്ള ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

മുൻ മന്ത്രി കാലു ലാൽ ഗുർജാർ, ഡെപ്യൂട്ടി ജില്ല ചീഫ് ശങ്കര് ലാൽ ഗുർജാർ എന്നിവരുൾപ്പെടെ പ്രാദേശിക ബിജെപി നേതാക്കളും രാജസ്ഥാൻ ഗുർജാർ മഹാസഭ നേതാക്കളും സ്ഥലത്തെത്തി. ഭരണകൂടത്തിന്‍റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ഇവർ ആരോപിച്ചു. സംഭവത്തിൽ നീതി ലഭിക്കണമെന്നും കുറ്റകൃത്യത്തിൽ പങ്കുള്ളവരെ കണ്ടെത്തി ശിക്ഷ നൽകണമെന്നും കുട്ടിയുടെ കുംടുംബം ആവശ്യപ്പെട്ടു.

യുപിയിൽ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് ക്രൂരമായി : ഇക്കഴിഞ്ഞ മെയ് എട്ടിന് ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ നിന്ന് കാണാതായ ഏഴ്‌ വയസുകാരിയുടെ മൃതദേഹം നാല് ദിവസത്തിന് ശേഷം അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, വായില്‍ ചെളി നിറച്ച്, ഇരു കാലുകളും ഒടിഞ്ഞ നിലയില്‍ വിവസ്‌ത്രയായാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം കുട്ടിയുടെ ശരീരമാസകലം ആസിഡ് ഒഴിച്ച നിലയിലായിരുന്നു.

മെയ്‌ നാലിന് ഗ്രാമത്തിലെ തന്നെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ രാത്രി ഒൻപത് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. രാത്രി ഏറെ വൈകി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാവിലെ വീണ്ടും തെരച്ചിൽ നടത്തിയെങ്കിലും അതും വിഫലമായിരുന്നു. തുടർന്ന് കുടുംബം ലോക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മെയ്‌ എട്ടിന് തൽഗ്രാമിലെ ഒരു ചോള പാടത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിൽ ഏഴ്‌ വയസുകാരന്‍റെ മൃതദേഹം : ഇക്കഴിഞ്ഞ ജൂലൈയിൽ ജാർഖണ്ഡിലെ ഗർവയിൽ നിന്ന് കാണാതായ ഏഴ് വയസുകാരന്‍റെ മൃതദേഹവും ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. നാവ് മുറിച്ച് മാറ്റിയും കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ബന്ധുവിന്‍റെ വീടിന് സമീപത്ത് സെപ്‌റ്റിക് ടാങ്കിനായെടുത്ത കുഴിയിൽ രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന് സമീപത്ത് സാധനം വാങ്ങാൻ പോയ കുട്ടിയെ ജൂലൈ 11നാണ് കാണാതായത്. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.