ETV Bharat / bharat

'12 മണിക്കൂർ ജോലി, കൂലിയില്ല, ഭക്ഷണം ഒരുനേരം മാത്രം' ; 11 തൊഴിലാളികളെ മോചിപ്പിച്ച് പൊലീസ്

author img

By

Published : Jun 20, 2023, 4:39 PM IST

ഒസ്‌മാനാബാദിലെ ഖമാസ്‌വാദി, വഖർവാഡി ഗ്രാമങ്ങളിൽ കിണർ കുഴിക്കുന്ന ജോലിയ്ക്കാ‌യി എത്തിച്ച തൊഴിലാളികളെയാണ് പൊലീസ് മോചിപ്പിച്ചത്

labourers tied with chains rescued in Osmanabad  inhuman treatment  തൊഴിലാളികൾക്ക് നേരെ പീഡനം  മഹാരാഷ്‌ട്രയിൽ തൊഴിലാളികൾക്ക് ക്രൂര പീഡനം  മഹാരാഷ്‌ട്രയിലെ ഒസ്‌മാനാബാദ്  കരാറുകാർ പീഡിപ്പിച്ച തൊഴിലാളികളെ രക്ഷപ്പെടുത്തി  Osmanabad Maharashtra  പൊലീസ്
തൊഴിലാളികളെ മോചിപ്പിച്ച് പൊലീസ്

ഔറംഗബാദ് : മഹാരാഷ്‌ട്രയിലെ ഒസ്‌മാനാബാദ് ജില്ലയിൽ കിണർ കുഴിക്കുന്ന ജോലിയ്ക്കാ‌യി എത്തിച്ച് കരാറുകാർ ക്രൂരമായി പീഡിപ്പിച്ച് വന്ന 11 തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി. ഒസ്‌മാനാബാദിലെ ധോക്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖമാസ്‌വാദി, വഖർവാഡി ഗ്രാമങ്ങളിൽ ജോലിയ്‌ക്കെത്തിച്ച തൊഴിലാളികളെയാണ് പൊലീസ് മോചിപ്പിച്ചത്. സംഭവത്തിൽ കരാറുകാരായ സന്തോഷ് ജാദവ്, കൃഷ്‌ണ ഷിൻഡെ എന്നിവരുൾപ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

തൊഴിലാളികളെ കരാറുകാർ ക്രൂരമായ പീഡനത്തിനാണ് ഇരകളാക്കിയത്. കിണറ്റിലേക്ക് ഇറങ്ങിയാൽ അന്നത്തെ ദിവസത്തെ പണി തീരുന്നത് വരെ ഇവരെ മുകളിലേക്ക് കയറ്റുമായിരുന്നില്ല. ദിവസവും 12 മണിക്കൂറോളമാണ് തങ്ങൾ ജോലി ചെയ്‌തതെന്നും ചെയ്‌ത ജോലിക്ക് ഇതുവരെ കൂലി നൽകിയിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു. ദിവസത്തിൽ ഒരു നേരം മാത്രമാണ് ഭക്ഷണം നൽകിയിരുന്നത്. പുറത്തേക്ക് കടക്കാൻ കഴിയാത്തതിനാൽ കിണറിനുള്ളിൽ തന്നെ മലമൂത്ര വിസർജനം ചെയ്യാൻ നിർബന്ധിതരായെന്നും തൊഴിലാളികൾ വ്യക്‌തമാക്കി.

മൂന്ന് മാസം മുൻപാണ് ഖമാസ്‌വാദി, വഖർവാഡി ഗ്രാമങ്ങളിൽ കിണർ കുഴിക്കുന്ന ജോലികൾക്കായി കരാറുകാർ തൊഴിലാളികളെ എത്തിച്ചത്. ഇതിനിടെ ഇവരുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികളിലൊരാൾ ഹിംഗോലി ജില്ലയിലെ സ്വന്തം നാട്ടിലെത്തുകയും പൊലീസില്‍ പരാതി നൽകുകയുമായിരുന്നു. തുടർന്ന് ഹിംഗോലി പൊലീസ് ധോക്കി പൊലീസുമായി ബന്ധപ്പെടുകയും നിർദ്ദിഷ്‌ട സ്ഥലത്ത് പരിശോധന നടത്താൻ ടീമുകളെ രൂപീകരിക്കുകയും ചെയ്‌തു.

നേരിട്ടത് ക്രൂര പീഡനം : പൊലീസ് സംഘം വഖർവാഡി ഗ്രാമത്തിൽ എത്തിയപ്പോൾ ഒരു കിണറ്റിൽ അഞ്ച് തൊഴിലാളികൾ ജോലി ചെയ്യുന്നതായി കണ്ടെത്തി. തുടർന്ന് ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടിയപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുവന്നത്. തങ്ങളെ ദിവസവും 12 മണിക്കൂർ ജോലി ചെയ്യിപ്പിക്കുകയും രാത്രിയിൽ രക്ഷപ്പെടാതിരിക്കാൻ ചങ്ങല കൊണ്ട് ബന്ധിക്കുകയും ചെയ്‌തുവെന്ന് തൊഴിലാളികൾ മൊഴി നൽകിയതായി അസിസ്റ്റന്‍റ് പൊലീസ് ഇൻസ്‌പെക്‌ടർ ജഗദീഷ് റൗട്ട് പറഞ്ഞു.

സമീപത്തെ ഖമാസ്‌വാദി ഗ്രാമത്തിൽ ആറ് തൊഴിലാളികൾ കൂടി ജോലി ചെയ്യുന്നുണ്ടെന്നും അവരും സമാനമായ അവസ്ഥയിലാണെന്നും ഇവർ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമാണ് തങ്ങൾക്ക് ഭക്ഷണം നൽകിയിരുന്നതെന്നും, കിണറ്റിനുള്ളിൽ തന്നെ മലമൂത്ര വിസർജനം നടത്താൻ തങ്ങൾ നിർബന്ധിതരായെന്നും തൊഴിലാളികൾ പൊലീസിനെ അറിയിച്ചു.

മനുഷ്യ വിസർജ്യം ഒരു കുട്ടയിൽ മുകളിലേക്ക് എത്തിക്കുകയായിരുന്നു പതിവ്. എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് കിണറ്റിനുള്ളിലേക്ക് ഇറക്കുന്ന തൊഴിലാളികളെ 12 മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെത്തിക്കുന്നതെന്നും ഇതിന് ശേഷമാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നതെന്നും എഎസ്‌ഐ ജഗദീഷ് റൗട്ട് പറഞ്ഞു. രക്ഷപ്പെടുത്തിയ 11 തൊഴിലാളികൾക്കും ചികിത്സ നൽകിയിട്ടുണ്ടെന്നും അവരെ വീട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾക്ക് ഒരു രൂപ പോലും നൽകാതെ കരാറുകാർ അവരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് വരികയായിരുന്നു. നാല് - അഞ്ച് മാസത്തോളം ഇവർ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കാറുണ്ട്. പീഡനം സഹിക്കാൻ കഴിയാതാകുമ്പോൾ ഇവിടെ നിന്ന് തൊഴിലാളികൾ പണം ചോദിക്കാതെ തന്നെ ഓടി പോകുന്നതായിരുന്നു പതിവ് - ജഗദീഷ് റൗട്ട് പറഞ്ഞു.

തൊഴിലിന്‍റെ മറവിൽ നടക്കുന്ന മനുഷ്യക്കടത്ത് മുന്‍നിര്‍ത്തിയാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. രണ്ട് പൊലീസ് ടീമുകളെ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്ന ചില ഏജന്‍റുമാരെ ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും എഎസ്‌ഐ ജഗദീഷ് റൗട്ട് കൂട്ടിച്ചേർത്തു.

ഔറംഗബാദ് : മഹാരാഷ്‌ട്രയിലെ ഒസ്‌മാനാബാദ് ജില്ലയിൽ കിണർ കുഴിക്കുന്ന ജോലിയ്ക്കാ‌യി എത്തിച്ച് കരാറുകാർ ക്രൂരമായി പീഡിപ്പിച്ച് വന്ന 11 തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി. ഒസ്‌മാനാബാദിലെ ധോക്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖമാസ്‌വാദി, വഖർവാഡി ഗ്രാമങ്ങളിൽ ജോലിയ്‌ക്കെത്തിച്ച തൊഴിലാളികളെയാണ് പൊലീസ് മോചിപ്പിച്ചത്. സംഭവത്തിൽ കരാറുകാരായ സന്തോഷ് ജാദവ്, കൃഷ്‌ണ ഷിൻഡെ എന്നിവരുൾപ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

തൊഴിലാളികളെ കരാറുകാർ ക്രൂരമായ പീഡനത്തിനാണ് ഇരകളാക്കിയത്. കിണറ്റിലേക്ക് ഇറങ്ങിയാൽ അന്നത്തെ ദിവസത്തെ പണി തീരുന്നത് വരെ ഇവരെ മുകളിലേക്ക് കയറ്റുമായിരുന്നില്ല. ദിവസവും 12 മണിക്കൂറോളമാണ് തങ്ങൾ ജോലി ചെയ്‌തതെന്നും ചെയ്‌ത ജോലിക്ക് ഇതുവരെ കൂലി നൽകിയിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു. ദിവസത്തിൽ ഒരു നേരം മാത്രമാണ് ഭക്ഷണം നൽകിയിരുന്നത്. പുറത്തേക്ക് കടക്കാൻ കഴിയാത്തതിനാൽ കിണറിനുള്ളിൽ തന്നെ മലമൂത്ര വിസർജനം ചെയ്യാൻ നിർബന്ധിതരായെന്നും തൊഴിലാളികൾ വ്യക്‌തമാക്കി.

മൂന്ന് മാസം മുൻപാണ് ഖമാസ്‌വാദി, വഖർവാഡി ഗ്രാമങ്ങളിൽ കിണർ കുഴിക്കുന്ന ജോലികൾക്കായി കരാറുകാർ തൊഴിലാളികളെ എത്തിച്ചത്. ഇതിനിടെ ഇവരുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികളിലൊരാൾ ഹിംഗോലി ജില്ലയിലെ സ്വന്തം നാട്ടിലെത്തുകയും പൊലീസില്‍ പരാതി നൽകുകയുമായിരുന്നു. തുടർന്ന് ഹിംഗോലി പൊലീസ് ധോക്കി പൊലീസുമായി ബന്ധപ്പെടുകയും നിർദ്ദിഷ്‌ട സ്ഥലത്ത് പരിശോധന നടത്താൻ ടീമുകളെ രൂപീകരിക്കുകയും ചെയ്‌തു.

നേരിട്ടത് ക്രൂര പീഡനം : പൊലീസ് സംഘം വഖർവാഡി ഗ്രാമത്തിൽ എത്തിയപ്പോൾ ഒരു കിണറ്റിൽ അഞ്ച് തൊഴിലാളികൾ ജോലി ചെയ്യുന്നതായി കണ്ടെത്തി. തുടർന്ന് ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടിയപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുവന്നത്. തങ്ങളെ ദിവസവും 12 മണിക്കൂർ ജോലി ചെയ്യിപ്പിക്കുകയും രാത്രിയിൽ രക്ഷപ്പെടാതിരിക്കാൻ ചങ്ങല കൊണ്ട് ബന്ധിക്കുകയും ചെയ്‌തുവെന്ന് തൊഴിലാളികൾ മൊഴി നൽകിയതായി അസിസ്റ്റന്‍റ് പൊലീസ് ഇൻസ്‌പെക്‌ടർ ജഗദീഷ് റൗട്ട് പറഞ്ഞു.

സമീപത്തെ ഖമാസ്‌വാദി ഗ്രാമത്തിൽ ആറ് തൊഴിലാളികൾ കൂടി ജോലി ചെയ്യുന്നുണ്ടെന്നും അവരും സമാനമായ അവസ്ഥയിലാണെന്നും ഇവർ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമാണ് തങ്ങൾക്ക് ഭക്ഷണം നൽകിയിരുന്നതെന്നും, കിണറ്റിനുള്ളിൽ തന്നെ മലമൂത്ര വിസർജനം നടത്താൻ തങ്ങൾ നിർബന്ധിതരായെന്നും തൊഴിലാളികൾ പൊലീസിനെ അറിയിച്ചു.

മനുഷ്യ വിസർജ്യം ഒരു കുട്ടയിൽ മുകളിലേക്ക് എത്തിക്കുകയായിരുന്നു പതിവ്. എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് കിണറ്റിനുള്ളിലേക്ക് ഇറക്കുന്ന തൊഴിലാളികളെ 12 മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെത്തിക്കുന്നതെന്നും ഇതിന് ശേഷമാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നതെന്നും എഎസ്‌ഐ ജഗദീഷ് റൗട്ട് പറഞ്ഞു. രക്ഷപ്പെടുത്തിയ 11 തൊഴിലാളികൾക്കും ചികിത്സ നൽകിയിട്ടുണ്ടെന്നും അവരെ വീട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾക്ക് ഒരു രൂപ പോലും നൽകാതെ കരാറുകാർ അവരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് വരികയായിരുന്നു. നാല് - അഞ്ച് മാസത്തോളം ഇവർ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കാറുണ്ട്. പീഡനം സഹിക്കാൻ കഴിയാതാകുമ്പോൾ ഇവിടെ നിന്ന് തൊഴിലാളികൾ പണം ചോദിക്കാതെ തന്നെ ഓടി പോകുന്നതായിരുന്നു പതിവ് - ജഗദീഷ് റൗട്ട് പറഞ്ഞു.

തൊഴിലിന്‍റെ മറവിൽ നടക്കുന്ന മനുഷ്യക്കടത്ത് മുന്‍നിര്‍ത്തിയാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. രണ്ട് പൊലീസ് ടീമുകളെ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്ന ചില ഏജന്‍റുമാരെ ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും എഎസ്‌ഐ ജഗദീഷ് റൗട്ട് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.