ETV Bharat / bharat

King Cobra | ഡ്രസ്സിങ് ടേബിളിന് താഴെ തമ്പടിച്ച് രാജവെമ്പാല കൂട്ടം, സമീപത്തായി 60 മുട്ടകളും

author img

By

Published : Jul 15, 2023, 10:25 PM IST

Updated : Jul 15, 2023, 10:53 PM IST

ഡ്രസ്സിങ് ടേബിളിന് സമീപം കളിക്കുകയായിരുന്ന കുട്ടികളാണ് പാമ്പുകളെ കണ്ടത്

King Cobra  dressing table  Bihar  Bihar  ഡ്രസ്സിങ് ടേബിളിന് താഴെ  രാജവെമ്പാല  ബഹാഗ  ഗോവണിപ്പടി  ഡ്രസ്സിങ് ടേബിളിന് സമീപം
ഡ്രസ്സിങ് ടേബിളിന് താഴെ തമ്പടിച്ച് രാജവെമ്പാല കൂട്ടം, സമീപത്തായി 60 ഓളം മുട്ടകളും
രാജവെമ്പാല കൂട്ടത്തെ പിടികൂടിയപ്പോള്‍

ബഹാഗ (ബിഹാര്‍): വീടിനകത്തെ ഗോവണിപ്പടിയില്‍ കണ്ടെത്തിയത് രാജവെമ്പാല കൂട്ടവും 60 മുട്ടകളും. ബഗാഹയിലെ മധുബനി ബ്ലോക്കിലുള്ള അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന മദൻ ചൗധരിയുടെ വീടിന്‍റെ ഗോവണിപ്പടിയിലാണ് 24 രാജവെമ്പാലകളെയും 60 പാമ്പിന്‍ മുട്ടകളും കണ്ടെടുത്തത്. വീട്ടിലെ ഗോവണിയുടെ ഒരറ്റത്തായി വീട്ടുകാർ സൂക്ഷിച്ചിരുന്ന പഴയ ഡ്രസ്സിങ് ടേബിളിനടിയിലാണ് പാമ്പുകൾ നിലയുറപ്പിച്ചിരുന്നത്. വീട്ടില്‍ കുട്ടികള്‍ കളിക്കുന്നതിനിടെയാണ് പാമ്പ് ഇഴഞ്ഞുപോകുന്നത് കാണുന്നതും ഇവ തമ്പടിച്ചിരുന്ന സ്ഥലം കണ്ടെത്തുന്നതും.

ഗോവണിപ്പടിക്ക് സമീപത്തായി ഒരു പാമ്പിനെ കണ്ടതോടെ കുട്ടികള്‍ അലറിവിളിച്ച് ബഹളമുണ്ടാക്കി. ഇതോടെ വീട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തി. തുടര്‍ന്ന് കുട്ടികള്‍ പറഞ്ഞ വിവരമനുസരിച്ച് ഇവര്‍ പാമ്പിനായി തെരച്ചില്‍ ആരംഭിച്ചു. അങ്ങനെയാണ് പഴയ ഡ്രസ്സിങ് ടേബിളിന് താഴെയായി പാമ്പിന്‍ കൂട്ടം തമ്പടിച്ചതായി കണ്ടെത്തുന്നത്. ഉടന്‍ തന്നെ ഇവര്‍ പാമ്പുപിടുത്തക്കാരനെ വിവരമറിയിച്ചു. എന്നാല്‍, മദന്‍ ചൗധരിയുടെ വീട്ടില്‍ പാമ്പിന്‍ കൂട്ടത്തെ കണ്ടതായുള്ള വാര്‍ത്ത പ്രചരിച്ചതോടെ സമീപവാസികളും ഇവിടേക്കെത്തി. ഈസമയം പാമ്പുപിടുത്തക്കാരന്‍ പാമ്പുകളെയെല്ലാം പിടികൂടിയിരുന്നു. പിടികൂടിയ പാമ്പുകളെ പിന്നീട് ഗണ്ഡകി നദി തീരത്ത് തുറന്നുവിടുകയായിരുന്നു.

ഉച്ചഭക്ഷണത്തില്‍ പാമ്പ്: അടുത്തിടെ ബിഹാറിലെ അരാരിയയിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതോടെ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച നിരവധി വിദ്യാർഥികൾ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. ഫർബിസ്‌ഗഞ്ച് സബ് ഡിവിഷൻ ഏരിയയ്‌ക്ക് കീഴിലുള്ള ജോഗ്ബാനിയിലെ അമൗന സെക്കൻഡറി സ്‌കൂളിലായിരുന്നു ഈ സംഭവം. ഇതിനിടെ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച നൂറിലധികം കുട്ടികളുടെ ആരോഗ്യനില വഷളായെന്ന പരാതിയുമായി ഗ്രാമവാസികൾ രംഗത്തെത്തി. 25 കുട്ടികളെ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതരും അറിയിച്ചു.

സ്‌കൂളില്‍ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം 'ഖിച്‌ഡി' വിളമ്പുന്നതിനിടെയാണ് ഒരു പ്ലേറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്. എന്നാൽ അപ്പോഴേക്കും നിരവധി വിദ്യാർഥികൾ ഭക്ഷണം കഴിച്ച് മടങ്ങിയിരുന്നു. ഇതിനിടെ ഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ ഗ്രാമവാസികളും രക്ഷിതാക്കളും പരിഭ്രാന്തരായി സ്‌കൂളിലെത്തി ബഹളം സൃഷ്‌ടിച്ചു. മാത്രമല്ല ചിലർ സ്‌കൂളിലെ പ്രധാനാധ്യാപകനെ മർദിക്കുകയും ചെയ്‌തു. പിന്നാലെ പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. അവശരായ കുട്ടികളെ ഫർബിസ്‌ഗഞ്ച് സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചിരുന്നു.

വിശദീകരണം ഇങ്ങനെ: സംഭവമറിഞ്ഞ് പരിഭ്രാന്തരായെത്തിയ രക്ഷിതാക്കളെ സമാധാനിപ്പിച്ച എസ്‌ഡിഒ സുരേന്ദ്ര അൽബെല വിഷയത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്‌തിരുന്നു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നറിയിച്ച അദ്ദേഹം, ഉച്ചഭക്ഷണത്തിൽ പാമ്പ് എങ്ങനെ കയറിയെന്നത് ആശ്ചര്യകരമാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. നേരത്തെ സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ച നൂറോളം കുട്ടികൾക്ക് അസുഖം ബാധിച്ചതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ 25 കുട്ടികളാണ് ചികിത്സയിലുള്ളതെന്നും നിലവില്‍ ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും എസ്‌ഡിഒ സുരേന്ദ്ര അൽബെല വ്യക്തമാക്കിയിരുന്നു.

Also Read: Poisonous Snake| ഉത്തരാഖണ്ഡില്‍ കനത്ത മഴ; മലവെള്ളപ്പാച്ചിലില്‍ ഉഗ്രന്‍ വിഷപ്പാമ്പുകള്‍, ആശങ്കപേറി ജനം

രാജവെമ്പാല കൂട്ടത്തെ പിടികൂടിയപ്പോള്‍

ബഹാഗ (ബിഹാര്‍): വീടിനകത്തെ ഗോവണിപ്പടിയില്‍ കണ്ടെത്തിയത് രാജവെമ്പാല കൂട്ടവും 60 മുട്ടകളും. ബഗാഹയിലെ മധുബനി ബ്ലോക്കിലുള്ള അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന മദൻ ചൗധരിയുടെ വീടിന്‍റെ ഗോവണിപ്പടിയിലാണ് 24 രാജവെമ്പാലകളെയും 60 പാമ്പിന്‍ മുട്ടകളും കണ്ടെടുത്തത്. വീട്ടിലെ ഗോവണിയുടെ ഒരറ്റത്തായി വീട്ടുകാർ സൂക്ഷിച്ചിരുന്ന പഴയ ഡ്രസ്സിങ് ടേബിളിനടിയിലാണ് പാമ്പുകൾ നിലയുറപ്പിച്ചിരുന്നത്. വീട്ടില്‍ കുട്ടികള്‍ കളിക്കുന്നതിനിടെയാണ് പാമ്പ് ഇഴഞ്ഞുപോകുന്നത് കാണുന്നതും ഇവ തമ്പടിച്ചിരുന്ന സ്ഥലം കണ്ടെത്തുന്നതും.

ഗോവണിപ്പടിക്ക് സമീപത്തായി ഒരു പാമ്പിനെ കണ്ടതോടെ കുട്ടികള്‍ അലറിവിളിച്ച് ബഹളമുണ്ടാക്കി. ഇതോടെ വീട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തി. തുടര്‍ന്ന് കുട്ടികള്‍ പറഞ്ഞ വിവരമനുസരിച്ച് ഇവര്‍ പാമ്പിനായി തെരച്ചില്‍ ആരംഭിച്ചു. അങ്ങനെയാണ് പഴയ ഡ്രസ്സിങ് ടേബിളിന് താഴെയായി പാമ്പിന്‍ കൂട്ടം തമ്പടിച്ചതായി കണ്ടെത്തുന്നത്. ഉടന്‍ തന്നെ ഇവര്‍ പാമ്പുപിടുത്തക്കാരനെ വിവരമറിയിച്ചു. എന്നാല്‍, മദന്‍ ചൗധരിയുടെ വീട്ടില്‍ പാമ്പിന്‍ കൂട്ടത്തെ കണ്ടതായുള്ള വാര്‍ത്ത പ്രചരിച്ചതോടെ സമീപവാസികളും ഇവിടേക്കെത്തി. ഈസമയം പാമ്പുപിടുത്തക്കാരന്‍ പാമ്പുകളെയെല്ലാം പിടികൂടിയിരുന്നു. പിടികൂടിയ പാമ്പുകളെ പിന്നീട് ഗണ്ഡകി നദി തീരത്ത് തുറന്നുവിടുകയായിരുന്നു.

ഉച്ചഭക്ഷണത്തില്‍ പാമ്പ്: അടുത്തിടെ ബിഹാറിലെ അരാരിയയിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതോടെ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച നിരവധി വിദ്യാർഥികൾ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. ഫർബിസ്‌ഗഞ്ച് സബ് ഡിവിഷൻ ഏരിയയ്‌ക്ക് കീഴിലുള്ള ജോഗ്ബാനിയിലെ അമൗന സെക്കൻഡറി സ്‌കൂളിലായിരുന്നു ഈ സംഭവം. ഇതിനിടെ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച നൂറിലധികം കുട്ടികളുടെ ആരോഗ്യനില വഷളായെന്ന പരാതിയുമായി ഗ്രാമവാസികൾ രംഗത്തെത്തി. 25 കുട്ടികളെ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതരും അറിയിച്ചു.

സ്‌കൂളില്‍ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം 'ഖിച്‌ഡി' വിളമ്പുന്നതിനിടെയാണ് ഒരു പ്ലേറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്. എന്നാൽ അപ്പോഴേക്കും നിരവധി വിദ്യാർഥികൾ ഭക്ഷണം കഴിച്ച് മടങ്ങിയിരുന്നു. ഇതിനിടെ ഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ ഗ്രാമവാസികളും രക്ഷിതാക്കളും പരിഭ്രാന്തരായി സ്‌കൂളിലെത്തി ബഹളം സൃഷ്‌ടിച്ചു. മാത്രമല്ല ചിലർ സ്‌കൂളിലെ പ്രധാനാധ്യാപകനെ മർദിക്കുകയും ചെയ്‌തു. പിന്നാലെ പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. അവശരായ കുട്ടികളെ ഫർബിസ്‌ഗഞ്ച് സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചിരുന്നു.

വിശദീകരണം ഇങ്ങനെ: സംഭവമറിഞ്ഞ് പരിഭ്രാന്തരായെത്തിയ രക്ഷിതാക്കളെ സമാധാനിപ്പിച്ച എസ്‌ഡിഒ സുരേന്ദ്ര അൽബെല വിഷയത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്‌തിരുന്നു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നറിയിച്ച അദ്ദേഹം, ഉച്ചഭക്ഷണത്തിൽ പാമ്പ് എങ്ങനെ കയറിയെന്നത് ആശ്ചര്യകരമാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. നേരത്തെ സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ച നൂറോളം കുട്ടികൾക്ക് അസുഖം ബാധിച്ചതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ 25 കുട്ടികളാണ് ചികിത്സയിലുള്ളതെന്നും നിലവില്‍ ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും എസ്‌ഡിഒ സുരേന്ദ്ര അൽബെല വ്യക്തമാക്കിയിരുന്നു.

Also Read: Poisonous Snake| ഉത്തരാഖണ്ഡില്‍ കനത്ത മഴ; മലവെള്ളപ്പാച്ചിലില്‍ ഉഗ്രന്‍ വിഷപ്പാമ്പുകള്‍, ആശങ്കപേറി ജനം

Last Updated : Jul 15, 2023, 10:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.