ETV Bharat / bharat

'സൽമാൻ ഭയപ്പെടേണ്ട, രാജ്യം സുരക്ഷിതമായ കൈകളിലാണ്' : സൂപ്പര്‍ താരത്തിന് നേരെയുള്ള വധഭീഷണിയില്‍ പ്രതികരിച്ച് കങ്കണ - അമിത് ഷാ

സൽമാൻ ഖാനെതിരെയുള്ള വധഭീഷണിയിൽ പ്രതികരിച്ച് കങ്കണ റണാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കരങ്ങളിൽ രാജ്യം സുരക്ഷിതമാണെന്നാണ് പ്രസ്‌താവന.

Salman Khans death threat  Salman Khan  Salman Khans death threat Kangana Ranaut  Kangana Ranaut  Kangana Ranaut Salman Khan  Salman Khan Kangana  കങ്കണ  കങ്കണ റണാവത്ത്  സൽമാൻ ഖാൻ  സൽമാൻ ഖാൻ വധഭീഷണി  വധഭീഷണി സൽമാൻ ഖാൻ കങ്കണ റണാവത്ത്  നരേന്ദ്ര മോദി  അമിത് ഷാ  ലോറൻസ് ബിഷ്‌ണോയി
കങ്കണ
author img

By

Published : May 1, 2023, 10:45 AM IST

മുംബൈ : സൽമാൻ ഖാനെതിരെയുള്ള വധഭീഷണിയെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കരങ്ങളിൽ സുരക്ഷിതമാണെന്നും അതുകൊണ്ട് തന്നെ സുരക്ഷയെക്കുറിച്ച് ഭയപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തിയ നടി കങ്കണ റണാവത്ത് മാധ്യമങ്ങളോട് സംസാരിക്കുകവേയാണ് പരാമർശം. 'തങ്ങൾ അഭിനേതാക്കളാണ്. സൽമാൻ ഖാന് കേന്ദ്രം സുരക്ഷ ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. ഭയപ്പെടേണ്ടതില്ല. തനിക്ക് ഭീഷണിയുണ്ടായപ്പോൾ, സർക്കാർ സുരക്ഷ നൽകിയിരുന്നു. ഇന്ന് രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്. തങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല' - കങ്കണ വ്യക്തമാക്കി.

വധഭീഷണിയുടെ പശ്ചാത്തലത്തിൽ സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്. കൃഷ്‌ണ മൃഗത്തെ വേട്ടയാടിയ സംഭവത്തിൽ സൽമാൻ ഖാന് നേരെ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് വധഭീഷണി മുഴക്കുന്നത്.

വേട്ടയാടൽ, കോടതി വിധി, പിന്നാലെ വധഭീഷണി : 1998ൽ രാജസ്ഥാനിൽ സിനിമ ചിത്രീകരണത്തിനിടെയാണ് സൽമാൻ ഖാൻ രണ്ട് കൃഷ്‌ണ മൃഗങ്ങളെ വേട്ടയാടിയത്. കൃഷ്‌ണ മൃഗത്തെ ബിഷ്‌ണോയ് വിഭാഗം പരിപാവനമായാണ് കരുതുന്നത്. വന്യമൃഗത്തെ വേട്ടയാടിയ കേസിൽ 2018ൽ ജോധ്പൂർ കോടതി സൽമാൻ ഖാന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ പിന്നീട് ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെയായിരുന്നു താരത്തിനെതിരെ വധഭീഷണി ഉയർന്നത്. സൽമാൻ ഖാനെ കൊല്ലുക എന്നതാണ് ജീവിത ലക്ഷ്യം എന്ന് ലോറൻസ് ബിഷ്‌ണോയ് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

താരം ചെയ്‌ത തെറ്റിന് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ഒരു ഇ-മെയിൽ സന്ദേശവും എത്തി. പിന്നാലെ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ ധഖദ് റാമിനെ ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്‌തു. ബാന്ദ്ര വെസ്റ്റിലുള്ള സൽമാൻ ഖാന്‍റെ വസതിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. മാസങ്ങളായി താരത്തിന് കനത്ത സുരക്ഷയാണ് പൊലീസ് നൽകുന്നത്.

Also Read : സുരക്ഷ വർധിപ്പിച്ച്‌ സൽമാൻ ഖാൻ; കാവലായി പുത്തൻ ബുള്ളറ്റ് പ്രൂഫ് വാഹനം

കാവലായി ബുള്ളറ്റ് പ്രൂഫ് വാഹനം : അടുത്തിടെ ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോൾ ലക്ഷ്വറി എസ്‌യുവി താരം സ്വന്തമാക്കിയിരുന്നു. വധഭീഷണി നിലനിൽക്കുന്നതിനാൽ വർഷങ്ങളായി താരം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണ് യാത്ര ചെയ്‌തിരുന്നത്. നേരത്തെ ടൊയോട്ട ലാൻഡ് ക്രൂയിസർ എൽസി 200 എന്ന ബുള്ളറ്റ് പ്രൂഫ് കാറാണ് താരം ഉപയോഗിച്ചിരുന്നത്. അതീവ സുരക്ഷയുള്ള വാഹനത്തെ കൂടാതെ അംഗരക്ഷകരുൾപ്പെട്ട രണ്ട് അകമ്പടി വാഹനങ്ങളും താരത്തിന് സുരക്ഷ ഒരുക്കുന്നുണ്ട്.

ഏപ്രിൽ 30ന് സൽമാനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് മുംബൈ പൊലീസിന്‍റെ കൺട്രോൾ റൂമിലേക്ക് ഭീഷണി ഫോൺ കോൾ ലഭിച്ചിരുന്നു. രാജസ്ഥാനിൽ നിന്നാണ് കോൾ വന്നതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. 'റോക്കി ഭായ്' എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വധഭീഷണി മുഴക്കിയത്.

Also Read : ഏപ്രിൽ 30ന് സൽമാൻ ഖാനെ വധിക്കും; സൂപ്പർ താരത്തിന് വധഭീഷണിയുമായി 'റോക്കി ഭായ്'

മുംബൈ : സൽമാൻ ഖാനെതിരെയുള്ള വധഭീഷണിയെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കരങ്ങളിൽ സുരക്ഷിതമാണെന്നും അതുകൊണ്ട് തന്നെ സുരക്ഷയെക്കുറിച്ച് ഭയപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തിയ നടി കങ്കണ റണാവത്ത് മാധ്യമങ്ങളോട് സംസാരിക്കുകവേയാണ് പരാമർശം. 'തങ്ങൾ അഭിനേതാക്കളാണ്. സൽമാൻ ഖാന് കേന്ദ്രം സുരക്ഷ ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. ഭയപ്പെടേണ്ടതില്ല. തനിക്ക് ഭീഷണിയുണ്ടായപ്പോൾ, സർക്കാർ സുരക്ഷ നൽകിയിരുന്നു. ഇന്ന് രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്. തങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല' - കങ്കണ വ്യക്തമാക്കി.

വധഭീഷണിയുടെ പശ്ചാത്തലത്തിൽ സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്. കൃഷ്‌ണ മൃഗത്തെ വേട്ടയാടിയ സംഭവത്തിൽ സൽമാൻ ഖാന് നേരെ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് വധഭീഷണി മുഴക്കുന്നത്.

വേട്ടയാടൽ, കോടതി വിധി, പിന്നാലെ വധഭീഷണി : 1998ൽ രാജസ്ഥാനിൽ സിനിമ ചിത്രീകരണത്തിനിടെയാണ് സൽമാൻ ഖാൻ രണ്ട് കൃഷ്‌ണ മൃഗങ്ങളെ വേട്ടയാടിയത്. കൃഷ്‌ണ മൃഗത്തെ ബിഷ്‌ണോയ് വിഭാഗം പരിപാവനമായാണ് കരുതുന്നത്. വന്യമൃഗത്തെ വേട്ടയാടിയ കേസിൽ 2018ൽ ജോധ്പൂർ കോടതി സൽമാൻ ഖാന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ പിന്നീട് ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെയായിരുന്നു താരത്തിനെതിരെ വധഭീഷണി ഉയർന്നത്. സൽമാൻ ഖാനെ കൊല്ലുക എന്നതാണ് ജീവിത ലക്ഷ്യം എന്ന് ലോറൻസ് ബിഷ്‌ണോയ് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

താരം ചെയ്‌ത തെറ്റിന് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ഒരു ഇ-മെയിൽ സന്ദേശവും എത്തി. പിന്നാലെ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ ധഖദ് റാമിനെ ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്‌തു. ബാന്ദ്ര വെസ്റ്റിലുള്ള സൽമാൻ ഖാന്‍റെ വസതിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. മാസങ്ങളായി താരത്തിന് കനത്ത സുരക്ഷയാണ് പൊലീസ് നൽകുന്നത്.

Also Read : സുരക്ഷ വർധിപ്പിച്ച്‌ സൽമാൻ ഖാൻ; കാവലായി പുത്തൻ ബുള്ളറ്റ് പ്രൂഫ് വാഹനം

കാവലായി ബുള്ളറ്റ് പ്രൂഫ് വാഹനം : അടുത്തിടെ ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോൾ ലക്ഷ്വറി എസ്‌യുവി താരം സ്വന്തമാക്കിയിരുന്നു. വധഭീഷണി നിലനിൽക്കുന്നതിനാൽ വർഷങ്ങളായി താരം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണ് യാത്ര ചെയ്‌തിരുന്നത്. നേരത്തെ ടൊയോട്ട ലാൻഡ് ക്രൂയിസർ എൽസി 200 എന്ന ബുള്ളറ്റ് പ്രൂഫ് കാറാണ് താരം ഉപയോഗിച്ചിരുന്നത്. അതീവ സുരക്ഷയുള്ള വാഹനത്തെ കൂടാതെ അംഗരക്ഷകരുൾപ്പെട്ട രണ്ട് അകമ്പടി വാഹനങ്ങളും താരത്തിന് സുരക്ഷ ഒരുക്കുന്നുണ്ട്.

ഏപ്രിൽ 30ന് സൽമാനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് മുംബൈ പൊലീസിന്‍റെ കൺട്രോൾ റൂമിലേക്ക് ഭീഷണി ഫോൺ കോൾ ലഭിച്ചിരുന്നു. രാജസ്ഥാനിൽ നിന്നാണ് കോൾ വന്നതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. 'റോക്കി ഭായ്' എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വധഭീഷണി മുഴക്കിയത്.

Also Read : ഏപ്രിൽ 30ന് സൽമാൻ ഖാനെ വധിക്കും; സൂപ്പർ താരത്തിന് വധഭീഷണിയുമായി 'റോക്കി ഭായ്'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.