ഹൈദരാബാദ്: 16,000 അടി താഴ്ച്ചയിലേക്ക് വീണ ഐ ഫോൺ കേടുപാടുകൾ ഒന്നുമില്ലാതെ ഉടമസ്ഥന് തിരിച്ചു കിട്ടി (iPhone found in working condition). ജനുവരി 5 ന് ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്ന് കാലിഫോർണിയയിലെ ഒന്‍റാറിയോയിലേക്ക് പറന്ന അലാക്‌സ എയർലൈൻസ് ASA 1282 ലെ ബോയിംഗ് 737-9 മാക്‌സിൽ നിന്ന് 16,000 അടി താഴ്‌ചയിലേക്ക് വീണ ഐഫോൺ ആണ് ഒരു കേടുമില്ലാതെ ഉടമയ്ക്ക് തിരികെ ലഭിച്ചത്.
സിവിൽ ട്രാൻസ്‌പോർട്ടേഷൻ സുരക്ഷാ അന്വേഷണ ഉത്തരവാദിത്തമുള്ള സ്വതന്ത്ര യുഎസ് അന്വേഷണ ഏജൻസിയായ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിൽ നിന്നും ഫോൺ താഴെ വീണ സമാന സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. അതിൽ താഴെ വീണ ഫോൺ കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിൽ ഏറ്റവും വേഗം കണ്ടത്തിയ ഐഫോണാണിത്. കേടുപാടുകളില്ലാതെ കണ്ടെത്തിയ രണ്ടാമത്തെ ഐഫോണാണിതെന്നും ഏജൻസി വെളിപ്പെടുത്തി.
-
Found an iPhone on the side of the road... Still in airplane mode with half a battery and open to a baggage claim for #AlaskaAirlines ASA1282 Survived a 16,000 foot drop perfectly in tact!
— Seanathan Bates (@SeanSafyre) January 7, 2024 " class="align-text-top noRightClick twitterSection" data="
When I called it in, Zoe at @NTSB said it was the SECOND phone to be found. No door yet😅 pic.twitter.com/CObMikpuFd
">Found an iPhone on the side of the road... Still in airplane mode with half a battery and open to a baggage claim for #AlaskaAirlines ASA1282 Survived a 16,000 foot drop perfectly in tact!
— Seanathan Bates (@SeanSafyre) January 7, 2024
When I called it in, Zoe at @NTSB said it was the SECOND phone to be found. No door yet😅 pic.twitter.com/CObMikpuFdFound an iPhone on the side of the road... Still in airplane mode with half a battery and open to a baggage claim for #AlaskaAirlines ASA1282 Survived a 16,000 foot drop perfectly in tact!
— Seanathan Bates (@SeanSafyre) January 7, 2024
When I called it in, Zoe at @NTSB said it was the SECOND phone to be found. No door yet😅 pic.twitter.com/CObMikpuFd
സീനഥൻ ബേറ്റ്സ് എന്നൊരാൾ താനാണ് വിമാനത്തിൽ നിന്നും വീണ ഐഫോൺ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയ ഹാൻഡിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇയാൾ റോഡിന്‍റെ ഒരു വശത്ത് ഐഫോൺ കണ്ടെത്തുകയായിരുന്നു. ഫോൺ കണ്ടെത്തുമ്പോൾ എയ്റോപ്ലെയിൻ മോഡിലായിരുന്നെന്നും പകുതി ബാറ്ററി ഉണ്ടായിരുന്നെന്നും ബേറ്റ്സ് പറയുന്നു. തുടർന്ന് എൻടിഎസ്ബിയിലേക്ക് (NTSB) വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതുപോലെ കണ്ടെത്തുന്ന രണ്ടാമത്തെ ഫോണാണ് ഇതെന്ന് ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥ പറഞ്ഞെന്നും ഇയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബേറ്റ്സ് ഐഫോണിന്‍റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് പകുതി ബാറ്ററിയോട് കൂടിയതും എയ്‌റോപ്ലെയ്ൻ മോഡിലായിരുന്നെന്നും ഇയാൾ പങ്കുവച്ച പോസ്‌റ്റിൽ പറയുന്നു. അതേസമയം ബേറ്റ്സ് സോഷ്യൽ മീഡിയയിൽ ഷേർ ചെയ്‌ത ഫോട്ടോയിൽ ഫോണിന്‍റെ മോഡൽ ഏതെന്ന് വ്യക്‌തമല്ല. എന്നാൽ ഇത് ഐഫോൺ 12 പ്രൊയോ, ഐഫോൺ 13 പ്രൊയോ ആണെന്ന് ഊഹിക്കാം.
ബാർൺസ് റോഡിലൂടെ നടക്കുമ്പോളായിരുന്നു ബേറ്റ്‌സ് ഐഫോൺ കണ്ടെത്തിയത്. അത്രയും ഉയരത്തിൽ നിന്ന് വളരെ വേഗതയിൽ താഴേക്ക് വീണ ഫോണിന് കേടുപാടുകൾ ഒന്നും സംഭവിച്ചിരുന്നില്ല.
അലാക്‌സ എയർലൈൻസിന്‍റെ വാതിലുകളിലൊന്ന് തുറന്നതിനെത്തുടർന്ന് ശനിയാഴ്‌ച ടേക്ക് ഓഫിനു തൊട്ടുപിന്നാലെ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. യാത്രക്കാർ എടുത്ത വീഡിയോകളിൽ മിഡ് ക്യാബിൻ ഡോർ വിമാനത്തിൽ നിന്ന് പൂർണ്ണമായും വേർപെട്ടതായും കാണാം. സംഭവവുമായി ബന്ധപ്പെട്ട് തങ്ങളുടെ 65 ബോയിംഗ് 737-9 വിമാനവും നിലത്തിറക്കിയിരുന്നു .
വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്, ക്യാബിനില്‍ വായു മർദ്ദം കുറഞ്ഞതാണ് സംഭവത്തിനിടയാക്കിയത്. വിമാനം 16,000 അടി ഉയരത്തിൽ നിന്ന് 174 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമായി പോർട്ട്‌ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
Also Read: ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാനൊരുങ്ങി ടാറ്റ; വിസ്‌ട്രോണ്‍ നിര്‍മാണശാലയെ ഏറ്റെടുത്തു