ETV Bharat / bharat

Infiltration In Baramulla: ഉറിയിലെ നുഴഞ്ഞുകയറ്റ ശ്രമം, തുറന്നുകാട്ടുന്നത് പാക് സൈന്യത്തിന്‍റെ ദുഷ്‌കരമായ പദ്ധതി; ബ്രിഗേഡിയർ പിഎംഎസ് ധില്ലൻ

author img

By ETV Bharat Kerala Team

Published : Sep 17, 2023, 3:01 PM IST

Terrorist killed in Uri : ബാരാമുള്ളയിലെ ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ മൂന്ന് ഭീകരരെയും വധിച്ച് സൈന്യം. രണ്ട് ഭീകരരുടെ മൃതദേഹം കണ്ടെത്തി. മൂന്നാമന്‍റെ മൃതദേഹം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബ്രിഗേഡിയർ പിഎംഎസ് ധില്ലൻ.

Infiltrates killed uri baramulla  uri baramulla Infiltration  Infiltration In Baramulla  Terrorist killed  ഉറി ബാരാമുള്ള  ബാരാമുള്ള ഏറ്റുമുട്ടൽ  നുഴഞ്ഞുകയറ്റശ്രമം  പാകിസ്ഥാൻ ഇന്ത്യ ഏറ്റുമുട്ടൽ  ഭീകരരെ വധിച്ചു  തീവ്രവാദികൾ ഏറ്റുമുട്ടൽ  ബ്രിഗേഡിയർ പിഎംഎസ് ധില്ലൻ
Infiltration In Baramulla

ബാരാമുള്ള : ജമ്മു കശ്‌മീരിലെ നുഴഞ്ഞുകയറ്റ ശ്രമം പാകിസ്ഥാൻ സൈന്യത്തിന്‍റെ ദുഷ്‌കരമായ പദ്ധതി തുറന്നുകാട്ടുന്നതാണെന്ന് ഇന്ത്യൻ ആർമിയുടെ പിർ പഞ്ചൽ ബ്രിഗേഡിന്‍റെ കമാൻഡറായ ബ്രിഗേഡിയർ പിഎംഎസ് ധില്ലൻ. ബാരാമുള്ള ജില്ലയിലെ ഉറി പട്ടണത്തിൽ നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഭീകരരെയും (Infiltration In Baramulla) സൈന്യം വധിച്ചു (Terrorist killed in Uri). എന്നാൽ, രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാമന്‍റെ മൃതദേഹം പാകിസ്ഥാൻ സൈന്യത്തിന്‍റെ ഇടപെടൽ മൂലം വീണ്ടെടുക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി-ജമ്മു കശ്‌മീരിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരന് പാകിസ്ഥാൻ സൈന്യം സംരക്ഷണം ഒരുക്കാൻ ശ്രമിച്ചു. ഈ ഭീകരനെ വധിച്ചെങ്കിലും പാകിസ്ഥാൻ സൈന്യം വെടിയുതിർക്കുന്നതിനാൽ മൂന്നാമന്‍റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെട്ടു, എങ്കിലും ഈ സംഭവം തുറന്നുകാട്ടുന്നത് പാകിസ്ഥാൻ സൈന്യത്തിന്‍റെ ദുഷ്‌കരമായ പദ്ധതിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

'ഉറി സെക്‌ടറിൽ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുകയും വെടിവയ്‌പ്പ് ഉണ്ടാകുകയും ചെയ്‌തു. ഭീകരരുമായുണ്ടായ ആദ്യ വെടിവയ്‌പ്പ് ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. രാവിലെ 6.40ന് ആരംഭിച്ച വെടിവയ്‌പ്പ് 8.40വരെ തുടർന്നു. പിന്നീട് ഏകദേശം 9.25 ന് രണ്ടാമത്തെ പോരാട്ടം ആരംഭിച്ചു. ഇത് അരമണിക്കൂറോളം നീണ്ടു. വെടിവയ്‌പ്പിൽ ഇന്ത്യൻ സൈന്യം റോക്കറ്റ് ലോഞ്ചറുകളും മറ്റ് ഭാരമേറിയ ആയുധങ്ങളും ഉപയോഗിച്ചു.

രണ്ട് ഭീകരർ കൊല്ലപ്പെട്ടപ്പോൾ പരിക്കേറ്റ മൂന്നാമൻ പാകിസ്ഥാൻ സൈന്യത്തിൽ നിന്നുള്ള വെടിവയ്‌പ്പിന്‍റെ സഹായത്തോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എങ്കിലും ഇയാളെ സൈന്യം കൊലപ്പെടുത്തി. പരിക്കേറ്റ ഭീകരന് പാകിസ്ഥാൻ സൈന്യം പിന്തുണ നൽകിയതും തങ്ങൾക്ക് നേരെ വെടിയുതിർത്തതും ശ്രദ്ധേയമാണ്. പാകിസ്ഥാൻ സൈന്യം തങ്ങളുടെ ക്വാഡ്കോപ്റ്ററുകൾക്ക് നേരെയും വെടിയുതിർത്തു.'- ബ്രിഗേഡിയർ പിഎംഎസ് ധില്ലൻ പറഞ്ഞു.

മൂന്ന് ഭീകരരും കൊല്ലപ്പെട്ടതിനാൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെട്ടു. എന്നാൽ അതിർത്തിയിലെ പാകിസ്ഥാൻ പോസ്റ്റിൽ നിന്ന് പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തുന്നതിനാൽ മൂന്നാമന്‍റെ മൃതദേഹം കണ്ടെത്താൻ തടസം നേരിടുന്നു. രണ്ട് മൃതദേഹങ്ങൾ മാത്രമാണ് വീണ്ടെടുക്കാൻ സാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സൈന്യവും ജമ്മു കശ്‌മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കറൻസികളും കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Also read : Encounter in Baramulla's Uri | ഉറിയിൽ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു, അനന്ത്‌നാഗില്‍ സൈന്യത്തിന്‍റെ തെരച്ചില്‍

ബാരാമുള്ള : ജമ്മു കശ്‌മീരിലെ നുഴഞ്ഞുകയറ്റ ശ്രമം പാകിസ്ഥാൻ സൈന്യത്തിന്‍റെ ദുഷ്‌കരമായ പദ്ധതി തുറന്നുകാട്ടുന്നതാണെന്ന് ഇന്ത്യൻ ആർമിയുടെ പിർ പഞ്ചൽ ബ്രിഗേഡിന്‍റെ കമാൻഡറായ ബ്രിഗേഡിയർ പിഎംഎസ് ധില്ലൻ. ബാരാമുള്ള ജില്ലയിലെ ഉറി പട്ടണത്തിൽ നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഭീകരരെയും (Infiltration In Baramulla) സൈന്യം വധിച്ചു (Terrorist killed in Uri). എന്നാൽ, രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാമന്‍റെ മൃതദേഹം പാകിസ്ഥാൻ സൈന്യത്തിന്‍റെ ഇടപെടൽ മൂലം വീണ്ടെടുക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി-ജമ്മു കശ്‌മീരിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരന് പാകിസ്ഥാൻ സൈന്യം സംരക്ഷണം ഒരുക്കാൻ ശ്രമിച്ചു. ഈ ഭീകരനെ വധിച്ചെങ്കിലും പാകിസ്ഥാൻ സൈന്യം വെടിയുതിർക്കുന്നതിനാൽ മൂന്നാമന്‍റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെട്ടു, എങ്കിലും ഈ സംഭവം തുറന്നുകാട്ടുന്നത് പാകിസ്ഥാൻ സൈന്യത്തിന്‍റെ ദുഷ്‌കരമായ പദ്ധതിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

'ഉറി സെക്‌ടറിൽ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുകയും വെടിവയ്‌പ്പ് ഉണ്ടാകുകയും ചെയ്‌തു. ഭീകരരുമായുണ്ടായ ആദ്യ വെടിവയ്‌പ്പ് ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. രാവിലെ 6.40ന് ആരംഭിച്ച വെടിവയ്‌പ്പ് 8.40വരെ തുടർന്നു. പിന്നീട് ഏകദേശം 9.25 ന് രണ്ടാമത്തെ പോരാട്ടം ആരംഭിച്ചു. ഇത് അരമണിക്കൂറോളം നീണ്ടു. വെടിവയ്‌പ്പിൽ ഇന്ത്യൻ സൈന്യം റോക്കറ്റ് ലോഞ്ചറുകളും മറ്റ് ഭാരമേറിയ ആയുധങ്ങളും ഉപയോഗിച്ചു.

രണ്ട് ഭീകരർ കൊല്ലപ്പെട്ടപ്പോൾ പരിക്കേറ്റ മൂന്നാമൻ പാകിസ്ഥാൻ സൈന്യത്തിൽ നിന്നുള്ള വെടിവയ്‌പ്പിന്‍റെ സഹായത്തോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എങ്കിലും ഇയാളെ സൈന്യം കൊലപ്പെടുത്തി. പരിക്കേറ്റ ഭീകരന് പാകിസ്ഥാൻ സൈന്യം പിന്തുണ നൽകിയതും തങ്ങൾക്ക് നേരെ വെടിയുതിർത്തതും ശ്രദ്ധേയമാണ്. പാകിസ്ഥാൻ സൈന്യം തങ്ങളുടെ ക്വാഡ്കോപ്റ്ററുകൾക്ക് നേരെയും വെടിയുതിർത്തു.'- ബ്രിഗേഡിയർ പിഎംഎസ് ധില്ലൻ പറഞ്ഞു.

മൂന്ന് ഭീകരരും കൊല്ലപ്പെട്ടതിനാൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെട്ടു. എന്നാൽ അതിർത്തിയിലെ പാകിസ്ഥാൻ പോസ്റ്റിൽ നിന്ന് പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തുന്നതിനാൽ മൂന്നാമന്‍റെ മൃതദേഹം കണ്ടെത്താൻ തടസം നേരിടുന്നു. രണ്ട് മൃതദേഹങ്ങൾ മാത്രമാണ് വീണ്ടെടുക്കാൻ സാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സൈന്യവും ജമ്മു കശ്‌മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കറൻസികളും കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Also read : Encounter in Baramulla's Uri | ഉറിയിൽ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു, അനന്ത്‌നാഗില്‍ സൈന്യത്തിന്‍റെ തെരച്ചില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.