ETV Bharat / bharat

ഇന്ത്യൻ പൗരൻമാരെ എയർലിഫ്‌റ്റ് ചെയ്യാൻ വ്യോമസേന തയ്യാറെന്ന് വിദേശകാര്യ മന്ത്രാലയം

author img

By

Published : Feb 25, 2022, 7:29 AM IST

യുക്രൈനില്‍ ഒറ്റപ്പെട്ടുപോയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ അതിർത്തി പ്രദേശങ്ങളിൽ ക്യാമ്പ് സ്ഥാപിക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പോളിഷ്, റൊമാനിയൻ, ഹംഗേറിയൻ, സ്ലൊവാക്യൻ രാജ്യങ്ങളുമായി സംസാരിച്ചതായും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു.

IAF ready to airlift stranded Indians from Ukraine: MEA
യുക്രൈൻ പ്രതിസന്ധിയില്‍ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുക്രൈനില്‍ ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ രാജ്യത്ത് തിരികെയെത്തിക്കാൻ വ്യോമ സേന തയ്യാറാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല. ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ ഒരേസമയം റഷ്യയുമായും യുക്രൈനുമായും വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

"ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യുക്രൈൻ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയാണ്. എയർലിഫ്റ്റിനുള്ള വ്യവസ്ഥകൾ ആവശ്യമാണെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ, വാണിജ്യ വിമാനങ്ങൾക്കൊപ്പം വ്യോമസേനയ്ക്ക് പോകാം... ശ്രിംഗ്ല വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും സുരക്ഷിതത്വവും അവരെ ഒഴിപ്പിക്കലുമാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റപ്പെട്ടുപോയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ അതിർത്തി പ്രദേശങ്ങളിൽ ക്യാമ്പ് സ്ഥാപിക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പോളിഷ്, റൊമാനിയൻ, ഹംഗേറിയൻ, സ്ലൊവാക്യൻ രാജ്യങ്ങളുമായി സംസാരിച്ചതായും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ദുബായ്, ഇസ്താംബുൾ എന്നി വിമാനത്താവളങ്ങൾ വഴിയാകും ഇന്ത്യ ഒഴിപ്പിക്കല്‍ സാധ്യത ഉപയോഗപ്പെടുത്തുക. ഇതിനായി ഇന്ത്യൻ എംബസി യുക്രൈനിൽ പ്രവർത്തിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈയ്‌നിലെ നിലവിലെ പ്രതിസന്ധി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ച ചെയ്‌തിരുന്നു. റഷ്യയും നാറ്റോ ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

യുദ്ധം ഉടൻ അവസാനിപ്പിക്കാൻ മോദി അഭ്യർത്ഥിക്കുകയും നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തു നിന്നും യോജിച്ച ശ്രമങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടു.

യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചും ഇന്ത്യയുടെ ആശങ്കകളെക്കുറിച്ചും പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിനെ അറിയിച്ചു.

ന്യൂഡൽഹി: യുക്രൈനില്‍ ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ രാജ്യത്ത് തിരികെയെത്തിക്കാൻ വ്യോമ സേന തയ്യാറാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല. ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ ഒരേസമയം റഷ്യയുമായും യുക്രൈനുമായും വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

"ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യുക്രൈൻ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയാണ്. എയർലിഫ്റ്റിനുള്ള വ്യവസ്ഥകൾ ആവശ്യമാണെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ, വാണിജ്യ വിമാനങ്ങൾക്കൊപ്പം വ്യോമസേനയ്ക്ക് പോകാം... ശ്രിംഗ്ല വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും സുരക്ഷിതത്വവും അവരെ ഒഴിപ്പിക്കലുമാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റപ്പെട്ടുപോയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ അതിർത്തി പ്രദേശങ്ങളിൽ ക്യാമ്പ് സ്ഥാപിക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പോളിഷ്, റൊമാനിയൻ, ഹംഗേറിയൻ, സ്ലൊവാക്യൻ രാജ്യങ്ങളുമായി സംസാരിച്ചതായും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ദുബായ്, ഇസ്താംബുൾ എന്നി വിമാനത്താവളങ്ങൾ വഴിയാകും ഇന്ത്യ ഒഴിപ്പിക്കല്‍ സാധ്യത ഉപയോഗപ്പെടുത്തുക. ഇതിനായി ഇന്ത്യൻ എംബസി യുക്രൈനിൽ പ്രവർത്തിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈയ്‌നിലെ നിലവിലെ പ്രതിസന്ധി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ച ചെയ്‌തിരുന്നു. റഷ്യയും നാറ്റോ ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

യുദ്ധം ഉടൻ അവസാനിപ്പിക്കാൻ മോദി അഭ്യർത്ഥിക്കുകയും നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തു നിന്നും യോജിച്ച ശ്രമങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടു.

യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചും ഇന്ത്യയുടെ ആശങ്കകളെക്കുറിച്ചും പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിനെ അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.