ETV Bharat / bharat

ഫ്രാൻസിൽ നിന്ന് തിരിച്ചയച്ച വിമാനത്തിലെ 60 യാത്രക്കാരെ ചോദ്യം ചെയ്‌തു; അന്വേഷണം ഏജന്‍റുമാരിലേക്ക്

author img

By ETV Bharat Kerala Team

Published : Jan 2, 2024, 6:10 PM IST

France intercepts plane: വിമാനത്തിലെ യാത്രക്കാരായ 60 ഗുജറാത്ത് സ്വദേശികളെ ചോദ്യം ചെയ്‌തുവെന്നും 15 ഏജന്‍റുമാരെ കുറിച്ച് അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ.

illegal immigration  France intercepts plane  അനധികൃത കുടിയേറ്റം  ഇന്ത്യ അമേരിക്ക
Illegal Indian migrants

ഗാന്ധിനഗർ: മനുഷ്യക്കടത്ത് (Trafficking case) ആരോപിച്ച് ഫ്രാൻസിൽ പിടിച്ചിട്ട വിമാനത്തിൽ ഉണ്ടായിരുന്ന 60 ഗുജറാത്ത് സ്വദേശികളായ യാത്രക്കാരെയും ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലിന്‍റെ അടിസ്ഥാനത്തിൽ 15 ഏജന്‍റുമാരെ കുറിച്ച് ചില വിരങ്ങൾ ലഭിച്ചുവെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സംസ്ഥാന സിഐഡി ക്രൈം എഡിജിപി രാജ്‌കുമാർ പാണ്ഡ്യൻ (CID Crime ADGP Rajkumar Pandian) പറഞ്ഞു.

ചോദ്യം ചെയ്‌ത 60ഓളം യാത്രക്കാരുടെയും പാസ്‌പോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. എത്ര പേർ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കും. രണ്ട് ദിവസം ദുബായിൽ തങ്ങിയ ശേഷം മറ്റൊരു ഏജന്‍റ് മുഖേനയാണ് എല്ലാവരും ഫ്രാൻസിലെത്തിയതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇവർ താമസിച്ച സ്ഥലങ്ങളിലെ ഏജന്‍റുമാരെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

കിഴക്കൻ അമേരിക്കയിലെ നിക്കരാഗ്വ (Nicaragua) രാജ്യമായ വിനോദസഞ്ചാരികൾക്ക് അറൈവൽ വിസയുടെ സൗകര്യം ഒരുക്കുമ്പോൾ, ഇവരെല്ലാം ഡ്രൈവർ വിസ എടുത്ത് നിക്കരാഗ്വയിൽ താമസിച്ച് അവിടെ നിന്ന് മെക്‌സിക്കോയിലേക്കും മെക്‌സിക്കോയിൽ നിന്ന് യുഎസിലേക്കും പോകും. ജോലി വാഗ്‌ദാനം ചെയ്‌ത ശേഷവും ഇവരെ അനധികൃതമായി അമേരിക്കയിലേക്ക് കടത്തിവിട്ടതിന്‍റെ വിവരങ്ങൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ഇന്ത്യക്കാർ ഉൾപ്പെടെ 300 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന വിമാന എയർബസ് എ340 വിമാനമാണ് മനുഷ്യക്കടത്ത് ആരോപിച്ച് നാല് ദിവസത്തേക്ക് ഫ്രാൻസിൽ തടഞ്ഞുവച്ചത് (Illegal human trafficking from India to America). പിന്നീട് വിമാനം വിട്ടയച്ചു. തുടർന്ന് ഡിസംബർ 26ന് പുലർച്ചെ വിമാനം മുംബൈയിൽ എത്തി.

യാത്ര പുനരാരംഭിക്കാൻ ഫ്രഞ്ച് അധികൃതർ അനുമതി നൽകിയതിനെ തുടർന്നാണ് വിമാനം മുംബൈയിലേക്ക് എത്തിയത്. പാരീസിൽ നിന്ന് 150 കിലോമീറ്റർ കിഴക്കുള്ള വാട്രി വിമാനത്താവളത്തിലാണ് തടഞ്ഞു വച്ചത്. ഗുജറാത്തിൽ നിന്നുള്ള 20 പേരെ ചോദ്യം ചെയ്‌തതുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ പങ്കുവച്ചിരുന്നു.

വിനോദസഞ്ചാരികളായാണ് തങ്ങൾ അവിടേക്ക് പോയതെന്നാണ് ഈ 20 യാത്രക്കാരും നൽകിയ മൊഴി. സെൻട്രൽ അമേരിക്കയിലേക്ക് പോകാൻ യാത്രക്കാർ വ്യാജ രേഖകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്നും പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് സഞ്ജയ് ഖരാട്ട് അറിയിച്ചിരുന്നു.

Also read: ഫ്രാൻസിൽ നിന്ന് തിരിച്ചയച്ച വിമാനത്തിലെ 20 യാത്രക്കാരെ ചോദ്യം ചെയ്‌ത് ഗുജറാത്ത് പൊലീസ്

ഗാന്ധിനഗർ: മനുഷ്യക്കടത്ത് (Trafficking case) ആരോപിച്ച് ഫ്രാൻസിൽ പിടിച്ചിട്ട വിമാനത്തിൽ ഉണ്ടായിരുന്ന 60 ഗുജറാത്ത് സ്വദേശികളായ യാത്രക്കാരെയും ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലിന്‍റെ അടിസ്ഥാനത്തിൽ 15 ഏജന്‍റുമാരെ കുറിച്ച് ചില വിരങ്ങൾ ലഭിച്ചുവെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സംസ്ഥാന സിഐഡി ക്രൈം എഡിജിപി രാജ്‌കുമാർ പാണ്ഡ്യൻ (CID Crime ADGP Rajkumar Pandian) പറഞ്ഞു.

ചോദ്യം ചെയ്‌ത 60ഓളം യാത്രക്കാരുടെയും പാസ്‌പോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. എത്ര പേർ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കും. രണ്ട് ദിവസം ദുബായിൽ തങ്ങിയ ശേഷം മറ്റൊരു ഏജന്‍റ് മുഖേനയാണ് എല്ലാവരും ഫ്രാൻസിലെത്തിയതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇവർ താമസിച്ച സ്ഥലങ്ങളിലെ ഏജന്‍റുമാരെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

കിഴക്കൻ അമേരിക്കയിലെ നിക്കരാഗ്വ (Nicaragua) രാജ്യമായ വിനോദസഞ്ചാരികൾക്ക് അറൈവൽ വിസയുടെ സൗകര്യം ഒരുക്കുമ്പോൾ, ഇവരെല്ലാം ഡ്രൈവർ വിസ എടുത്ത് നിക്കരാഗ്വയിൽ താമസിച്ച് അവിടെ നിന്ന് മെക്‌സിക്കോയിലേക്കും മെക്‌സിക്കോയിൽ നിന്ന് യുഎസിലേക്കും പോകും. ജോലി വാഗ്‌ദാനം ചെയ്‌ത ശേഷവും ഇവരെ അനധികൃതമായി അമേരിക്കയിലേക്ക് കടത്തിവിട്ടതിന്‍റെ വിവരങ്ങൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ഇന്ത്യക്കാർ ഉൾപ്പെടെ 300 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന വിമാന എയർബസ് എ340 വിമാനമാണ് മനുഷ്യക്കടത്ത് ആരോപിച്ച് നാല് ദിവസത്തേക്ക് ഫ്രാൻസിൽ തടഞ്ഞുവച്ചത് (Illegal human trafficking from India to America). പിന്നീട് വിമാനം വിട്ടയച്ചു. തുടർന്ന് ഡിസംബർ 26ന് പുലർച്ചെ വിമാനം മുംബൈയിൽ എത്തി.

യാത്ര പുനരാരംഭിക്കാൻ ഫ്രഞ്ച് അധികൃതർ അനുമതി നൽകിയതിനെ തുടർന്നാണ് വിമാനം മുംബൈയിലേക്ക് എത്തിയത്. പാരീസിൽ നിന്ന് 150 കിലോമീറ്റർ കിഴക്കുള്ള വാട്രി വിമാനത്താവളത്തിലാണ് തടഞ്ഞു വച്ചത്. ഗുജറാത്തിൽ നിന്നുള്ള 20 പേരെ ചോദ്യം ചെയ്‌തതുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ പങ്കുവച്ചിരുന്നു.

വിനോദസഞ്ചാരികളായാണ് തങ്ങൾ അവിടേക്ക് പോയതെന്നാണ് ഈ 20 യാത്രക്കാരും നൽകിയ മൊഴി. സെൻട്രൽ അമേരിക്കയിലേക്ക് പോകാൻ യാത്രക്കാർ വ്യാജ രേഖകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്നും പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് സഞ്ജയ് ഖരാട്ട് അറിയിച്ചിരുന്നു.

Also read: ഫ്രാൻസിൽ നിന്ന് തിരിച്ചയച്ച വിമാനത്തിലെ 20 യാത്രക്കാരെ ചോദ്യം ചെയ്‌ത് ഗുജറാത്ത് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.