ETV Bharat / bharat

പിതാവിന്‍റെ ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമം, 18കാരി എത്തിയത് അതിലും വലിയ കുരുക്കിലേക്ക്

Rape case against father and one another: പിതാവിന്‍റെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി കണ്ടെത്തിയ മാര്‍ഗം അവളെ കൊണ്ടെത്തിച്ചത് മറ്റൊരു ഊരാക്കുടുക്കിലേക്ക്. താന്‍ കടന്ന് പോയ ദുരനുഭവങ്ങള്‍ പൊലീസിന് മുന്നില്‍ വിവരിച്ച് പതിനെട്ടുകാരി.

author img

By ETV Bharat Kerala Team

Published : Jan 5, 2024, 8:03 PM IST

Father sexual abuse  Girl fall to more danger  പിതാവിന്‍റെ ലൈംഗിക പീഡനം  പീഡനം ജോലി വാഗ്ദാനം
Father's sexual abuse

ജീഡിമെദ്‌ല : മകള്‍ക്ക് കവചം ഒരുക്കേണ്ട പിതാവ് തന്നെ അവളുടെ ജീവിതം നശിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ യാതൊരു പഞ്ഞവും ഇല്ലാതായിരിക്കുന്നു. അത്തരമൊരു വാര്‍ത്തയാണ് തെലങ്കാനയിലെ ഹൈദരാബാദിന് സമീപമുള്ള ജീദി മെദ്‌ലയില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത് (Father's sexual abuse).

പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന കാര്യം പതിനെട്ടുകാരിയായ മകള്‍ അമ്മയോട് പറഞ്ഞെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. തുടര്‍ന്നാണ് ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ മറ്റ് വഴികള്‍ തേടിയത്. അത് പക്ഷേ കൂടുതല്‍ ദുരന്തങ്ങളിലേക്കാണ് അവളെ കൊണ്ടെത്തിച്ചത്.

സ്വന്തം പിതാവില്‍ നിന്നുള്ള തുടര്‍ച്ചയായ ദുരനുഭവം മറക്കാനാണ് മറ്റൊരു സൗഹൃദത്തിന് യുവതി ശ്രമിച്ചത്. തീവണ്ടി യാത്രക്കിടെ ഒരു യുവാവിനെ പരിചയപ്പെടുകയും അയാളുമായി പ്രണയത്തിലാകുകയും ചെയ്‌തു. അതും ദുരന്തമായി. ഇവര്‍ക്ക് ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് മറ്റൊരു യുവാവും ചതിച്ചു.

ബിഹാറില്‍ നിന്ന് തെലങ്കാനയിലെ കുത്ബുല്ലാപൂര്‍ ഗ്രാമത്തിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ പീഡനങ്ങള്‍ക്കിരയായത്. മൂന്ന് പെണ്‍കുട്ടികള്‍ ഉള്ള കുടുംബത്തിലെ പതിനെട്ടുകാരിയായ മൂത്ത കുട്ടിയാണ് കൊടും ചതികള്‍ക്ക് ഇരയായതെന്ന് ജീദിമെദ്‌ലയിലെ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ എം പവന്‍ പറഞ്ഞു.

യുവതി ഒന്‍പതാം ക്ലാസ് വരെ പഠിച്ചിട്ടുമുണ്ട്. കൊറോണ വന്നതോടെയാണ് തുടര്‍ പഠനം മുടങ്ങിയത്. സ്‌കൂളില്‍ പോകാതെ വന്നതോടെയാണ് പിതാവ് പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം നടത്താന്‍ തുടങ്ങിയത്. പലവട്ടം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണിയും ഉണ്ടായി. അമ്മയോട് ഇക്കാര്യം പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചില്ല. മാത്രമല്ല പിതാവ് അത്തരക്കാരനല്ലെന്ന് പറഞ്ഞ് അവളെ വഴക്കു പറയുകയും ചെയ്‌തു.

കഴിഞ്ഞ കൊല്ലം ദീപാവലി ആഘോഷത്തിനായി ബിഹാറിലേക്ക് ട്രെയിനില്‍ പോകും വഴിയാണ് ട്രെയിനില്‍ വച്ച് സന്തോഷ് എന്ന യുവാവിനെ പരിചയപ്പെട്ടത്. ഇവര്‍ പിന്നീട് ഇന്‍സ്റ്റഗ്രാം വഴി ബന്ധം തുടര്‍ന്നു. ബദങ്പെട്ടിലെ ഗാന്ധിനഗറിലാണ് താന്‍ താമസിക്കുന്നതെന്നും യുവാവ് പെണ്‍കുട്ടിയെ അറിയിച്ചിരുന്നു.

കാണണമെന്ന് സന്തോഷ് ആവശ്യപ്പെട്ടതിന്‍ പ്രകാരം കഴിഞ്ഞ 26ന് പെണ്‍കുട്ടി സെക്കന്തരാബാദിലേക്ക് പോയി. എന്‍ടിആര്‍ ഗാര്‍ഡന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇരുവരും കറങ്ങി നടന്നു. പിന്നീട് യുവാവ് പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ കൊണ്ടു വിട്ടു.

എന്നാല്‍ വീട്ടില്‍ പറയാതെ പുറത്ത് പോയതിന് അമ്മ തല്ലുമെന്ന് ഭയന്ന പെണ്‍കുട്ടി സെക്കന്തറാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. അവിടെ വച്ച് രവി എന്ന യുവാവില്‍ നിന്ന് മൊബൈല്‍ വാങ്ങി സന്തോഷിനെ വിളിച്ചു. സന്തോഷ് തന്‍റെ വീട്ടിലേക്ക് വരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും രവിയുടെ സഹായത്തോടെ അവിടെ എത്തുകയും ചെയ്‌തു.

അടുത്ത ദിവസം വീട്ടില്‍ പോകാന്‍ സന്തോഷ് പറഞ്ഞു. പിന്നീട് രവിയോട് ഇവള്‍ തനിക്കൊരു ജോലി ശരിയാക്കിത്തരാമോയെന്ന് ചോദിച്ചു. ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് അമിനപൂരില്‍ ഇയാള്‍ താമസിക്കുന്നിടത്തേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി. രണ്ട് ദിവസം ഒപ്പം താമസിപ്പിച്ചു.

29ന് മദ്യലഹരിയിലെത്തിയ രവി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തൊട്ടടുത്ത ദിവസം ഇവള്‍ വീട്ടുകാരെ വിളിക്കുകയും സെക്കന്തരാബാദിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. വീട്ടുകാര്‍ എത്തിയപ്പോള്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു. തുടര്‍ന്ന് ജീദി മെദ്‌ല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസുകാരോട് പെണ്‍കുട്ടി തന്‍റെ ദുരനുഭവങ്ങള്‍ എല്ലാം വിശദീകരിച്ചു. പൊലീസ് രവിക്കും പെണ്‍കുട്ടിയുടെ പിതാവിനുമെതിരെ കേസെടുത്തിട്ടുണ്ട്.

Also Read: പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിച്ചത് അഞ്ച് വർഷം, ഒത്താശയ്ക്ക് രണ്ടാനമ്മ; പ്രതികൾ പിടിയിൽ

ജീഡിമെദ്‌ല : മകള്‍ക്ക് കവചം ഒരുക്കേണ്ട പിതാവ് തന്നെ അവളുടെ ജീവിതം നശിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ യാതൊരു പഞ്ഞവും ഇല്ലാതായിരിക്കുന്നു. അത്തരമൊരു വാര്‍ത്തയാണ് തെലങ്കാനയിലെ ഹൈദരാബാദിന് സമീപമുള്ള ജീദി മെദ്‌ലയില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത് (Father's sexual abuse).

പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന കാര്യം പതിനെട്ടുകാരിയായ മകള്‍ അമ്മയോട് പറഞ്ഞെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. തുടര്‍ന്നാണ് ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ മറ്റ് വഴികള്‍ തേടിയത്. അത് പക്ഷേ കൂടുതല്‍ ദുരന്തങ്ങളിലേക്കാണ് അവളെ കൊണ്ടെത്തിച്ചത്.

സ്വന്തം പിതാവില്‍ നിന്നുള്ള തുടര്‍ച്ചയായ ദുരനുഭവം മറക്കാനാണ് മറ്റൊരു സൗഹൃദത്തിന് യുവതി ശ്രമിച്ചത്. തീവണ്ടി യാത്രക്കിടെ ഒരു യുവാവിനെ പരിചയപ്പെടുകയും അയാളുമായി പ്രണയത്തിലാകുകയും ചെയ്‌തു. അതും ദുരന്തമായി. ഇവര്‍ക്ക് ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് മറ്റൊരു യുവാവും ചതിച്ചു.

ബിഹാറില്‍ നിന്ന് തെലങ്കാനയിലെ കുത്ബുല്ലാപൂര്‍ ഗ്രാമത്തിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ പീഡനങ്ങള്‍ക്കിരയായത്. മൂന്ന് പെണ്‍കുട്ടികള്‍ ഉള്ള കുടുംബത്തിലെ പതിനെട്ടുകാരിയായ മൂത്ത കുട്ടിയാണ് കൊടും ചതികള്‍ക്ക് ഇരയായതെന്ന് ജീദിമെദ്‌ലയിലെ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ എം പവന്‍ പറഞ്ഞു.

യുവതി ഒന്‍പതാം ക്ലാസ് വരെ പഠിച്ചിട്ടുമുണ്ട്. കൊറോണ വന്നതോടെയാണ് തുടര്‍ പഠനം മുടങ്ങിയത്. സ്‌കൂളില്‍ പോകാതെ വന്നതോടെയാണ് പിതാവ് പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം നടത്താന്‍ തുടങ്ങിയത്. പലവട്ടം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണിയും ഉണ്ടായി. അമ്മയോട് ഇക്കാര്യം പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചില്ല. മാത്രമല്ല പിതാവ് അത്തരക്കാരനല്ലെന്ന് പറഞ്ഞ് അവളെ വഴക്കു പറയുകയും ചെയ്‌തു.

കഴിഞ്ഞ കൊല്ലം ദീപാവലി ആഘോഷത്തിനായി ബിഹാറിലേക്ക് ട്രെയിനില്‍ പോകും വഴിയാണ് ട്രെയിനില്‍ വച്ച് സന്തോഷ് എന്ന യുവാവിനെ പരിചയപ്പെട്ടത്. ഇവര്‍ പിന്നീട് ഇന്‍സ്റ്റഗ്രാം വഴി ബന്ധം തുടര്‍ന്നു. ബദങ്പെട്ടിലെ ഗാന്ധിനഗറിലാണ് താന്‍ താമസിക്കുന്നതെന്നും യുവാവ് പെണ്‍കുട്ടിയെ അറിയിച്ചിരുന്നു.

കാണണമെന്ന് സന്തോഷ് ആവശ്യപ്പെട്ടതിന്‍ പ്രകാരം കഴിഞ്ഞ 26ന് പെണ്‍കുട്ടി സെക്കന്തരാബാദിലേക്ക് പോയി. എന്‍ടിആര്‍ ഗാര്‍ഡന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇരുവരും കറങ്ങി നടന്നു. പിന്നീട് യുവാവ് പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ കൊണ്ടു വിട്ടു.

എന്നാല്‍ വീട്ടില്‍ പറയാതെ പുറത്ത് പോയതിന് അമ്മ തല്ലുമെന്ന് ഭയന്ന പെണ്‍കുട്ടി സെക്കന്തറാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. അവിടെ വച്ച് രവി എന്ന യുവാവില്‍ നിന്ന് മൊബൈല്‍ വാങ്ങി സന്തോഷിനെ വിളിച്ചു. സന്തോഷ് തന്‍റെ വീട്ടിലേക്ക് വരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും രവിയുടെ സഹായത്തോടെ അവിടെ എത്തുകയും ചെയ്‌തു.

അടുത്ത ദിവസം വീട്ടില്‍ പോകാന്‍ സന്തോഷ് പറഞ്ഞു. പിന്നീട് രവിയോട് ഇവള്‍ തനിക്കൊരു ജോലി ശരിയാക്കിത്തരാമോയെന്ന് ചോദിച്ചു. ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് അമിനപൂരില്‍ ഇയാള്‍ താമസിക്കുന്നിടത്തേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി. രണ്ട് ദിവസം ഒപ്പം താമസിപ്പിച്ചു.

29ന് മദ്യലഹരിയിലെത്തിയ രവി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തൊട്ടടുത്ത ദിവസം ഇവള്‍ വീട്ടുകാരെ വിളിക്കുകയും സെക്കന്തരാബാദിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. വീട്ടുകാര്‍ എത്തിയപ്പോള്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു. തുടര്‍ന്ന് ജീദി മെദ്‌ല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസുകാരോട് പെണ്‍കുട്ടി തന്‍റെ ദുരനുഭവങ്ങള്‍ എല്ലാം വിശദീകരിച്ചു. പൊലീസ് രവിക്കും പെണ്‍കുട്ടിയുടെ പിതാവിനുമെതിരെ കേസെടുത്തിട്ടുണ്ട്.

Also Read: പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിച്ചത് അഞ്ച് വർഷം, ഒത്താശയ്ക്ക് രണ്ടാനമ്മ; പ്രതികൾ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.