ETV Bharat / bharat

പാർട്ട് ടൈം ഓൺലൈൻ ജോലി വാഗ്‌ദാനം, കമ്പനി സെക്രട്ടറിക്ക് പോയത് 11 ലക്ഷം

ട്വിറ്ററിലൂടെയാണ് ജോലി വാഗ്‌ദാനം ചെയ്‌ത് സന്ദേശം ലഭിച്ചത്. മഹാരാഷ്‌ട്രയിലെ താനെ നഗരത്തില്‍ കമ്പനി സെക്രട്ടറിക്കാണ് പണം നഷ്‌ടമായത്.

author img

By

Published : Apr 28, 2023, 12:31 PM IST

Updated : Apr 28, 2023, 1:52 PM IST

cyber crime  man loses money online part time job fraud  cyber crime maharashtra  maharashtra thane cyber fraud case  മഹാരാഷ്‌ട്രയിൽ സൈബർ തട്ടിപ്പ്  സൈബർ തട്ടിപ്പ്  മഹാരാഷ്‌ട്ര താനെ സൈബർ തട്ടിപ്പ്  സൈബർ തട്ടിപ്പിൽ പണം നഷ്‌ടപ്പെട്ടു  തട്ടിപ്പ്  കപൂർബവ്ഡി പൊലീസ്
സൈബർ തട്ടിപ്പ്

താനെ : മഹാരാഷ്‌ട്രയിലെ താനെ നഗരത്തിൽ സൈബർ തട്ടിപ്പിനിരയായ 50കാരന്‍റെ 11 ലക്ഷത്തോളം രൂപ നഷ്‌ടപ്പെട്ടു. കമ്പനി സെക്രട്ടറിയായി ജോലി ചെയ്യുന്ന മധ്യവയസ്‌കന് പാർട്ട് ടൈം ഓൺലൈൻ ജോലി വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പിനിരയാക്കിയത്. തട്ടിപ്പിനിരയായ വ്യക്തി അജ്ഞാത സ്ത്രീക്കെതിരെ പൊലീസിൽ പരാതി നൽകി.

പരാതി ഇങ്ങനെ: പാർട്ട് ടൈം ജോലി വാഗ്‌ദാനം ചെയ്‌ത് ട്വിറ്ററിലൂടെ ഒരു സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് ചില ആപ്പുകൾ ഉപയോഗിക്കാനും ആവശ്യപ്പെട്ടു. കമ്മീഷൻ നൽകാമെന്നും ജോലിയുടെ ഭാഗമാണെന്നും വിശ്വസിപ്പിച്ച് ചില ഹോട്ടലുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും റേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് ചില ട്രാവൽ പ്ലാറ്റ്‌ഫോമുകളിൽ ചേരണമെന്നും ഇതിനായി പണമടയ്‌ക്കണമെന്നും വിശ്വസിപ്പിക്കുകയായിരുന്നു.

തുടർന്ന് മധ്യവയസ്‌കൻ കുറച്ച് പണം അടച്ചു. പിന്നാലെ ഇരയുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനായി കുറച്ച് പണം ബോണസാണെന്ന വ്യാജേന നൽകുകയും ചെയ്‌തു. തുടർന്ന് വീണ്ടും പണം അടയ്‌ക്കുകയായിരുന്നു. പിന്നീട് കമ്മീഷൻ നൽകുന്നത് നിർത്തുകയും ഇരയുടെ 10,72,517 രൂപ നഷ്‌ടപ്പെടുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. പണം നഷ്‌ടപ്പെട്ട പരാതിക്കാരൻ സന്ദേശം അയച്ച സ്‌ത്രീയെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

തട്ടിപ്പിനിരയായ വ്യക്തിയുടെ പരാതി പ്രകാരം ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 420 (വഞ്ചന), ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (ഐടി) ആക്റ്റ് എന്നിവ പ്രകാരം കപൂർബവ്ഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അന്വേഷണം പുരോഗമിക്കുകയാണ്.

Also read : നിമിഷവേഗത്തില്‍ അക്കൗണ്ടുകളില്‍ നിന്ന് പണം കവരും, മൊബൈലിലുള്ളത് 6 ലക്ഷം പേരുടെ പൂർണ വിവരങ്ങളും ; സൈബർ കുറ്റവാളികൾ അറസ്‌റ്റിൽ

കുറ്റകൃത്യങ്ങൾ പതിവ് : ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഝാർഖണ്ഡിലെ ഗിരിദിഹിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഗണ്ഡേ സ്വദേശിയായ നിഖിൽ കുമാർ, കൂട്ടാളി സക്കീർ അൻസാരി എന്നിവരാണ് പിടിയിലായത്. സൈബർ ക്രൈം കേസിൽ ഇതിന് 2018ലും നിഖിൽ ജയിലിലായിട്ടുണ്ട്. പിടിയിലായവരിൽ ഒരാളുടെ ഫോണിൽ നിന്ന് ആറ് ലക്ഷം പേരുടെ ഫോൺ നമ്പർ, പേര്, വിലാസം, ബാങ്ക് അക്കൗണ്ടി നമ്പർ, വാർഷിക വരുമാനം എന്നിവ പൊലീസ് കണ്ടംത്തി.

ഇരുവരുടെയും പക്കിൽ നിന്ന് നാല് മൊബൈൽ, 60000 രൂപ, ഒരു എടിഎം കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ പൊലീസ് കണ്ടെത്തു. എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന്‍റെ പേരിൽ വ്യാജ മെസേജുകളും ലിങ്കുകളും അയച്ചാണ് തട്ടിപ്പ് നടത്തിയത്. ഓൺലൈനിൽ ഒരേ സമയം ആയിരക്കണക്കിന് സന്ദേശങ്ങൾ അയക്കാനായി ഇവർ ആപ്പ് വാങ്ങിയെന്നതിന്‍റെ തെളിവും പൊലീസ് കണ്ടെത്തി. തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഇവർ വാങ്ങിക്കൂട്ടിയത്.

Also read : ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് ; കര്‍ഷകനില്‍ നിന്ന് കൈക്കലാക്കിയത് 72 ലക്ഷം രൂപ

താനെ : മഹാരാഷ്‌ട്രയിലെ താനെ നഗരത്തിൽ സൈബർ തട്ടിപ്പിനിരയായ 50കാരന്‍റെ 11 ലക്ഷത്തോളം രൂപ നഷ്‌ടപ്പെട്ടു. കമ്പനി സെക്രട്ടറിയായി ജോലി ചെയ്യുന്ന മധ്യവയസ്‌കന് പാർട്ട് ടൈം ഓൺലൈൻ ജോലി വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പിനിരയാക്കിയത്. തട്ടിപ്പിനിരയായ വ്യക്തി അജ്ഞാത സ്ത്രീക്കെതിരെ പൊലീസിൽ പരാതി നൽകി.

പരാതി ഇങ്ങനെ: പാർട്ട് ടൈം ജോലി വാഗ്‌ദാനം ചെയ്‌ത് ട്വിറ്ററിലൂടെ ഒരു സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് ചില ആപ്പുകൾ ഉപയോഗിക്കാനും ആവശ്യപ്പെട്ടു. കമ്മീഷൻ നൽകാമെന്നും ജോലിയുടെ ഭാഗമാണെന്നും വിശ്വസിപ്പിച്ച് ചില ഹോട്ടലുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും റേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് ചില ട്രാവൽ പ്ലാറ്റ്‌ഫോമുകളിൽ ചേരണമെന്നും ഇതിനായി പണമടയ്‌ക്കണമെന്നും വിശ്വസിപ്പിക്കുകയായിരുന്നു.

തുടർന്ന് മധ്യവയസ്‌കൻ കുറച്ച് പണം അടച്ചു. പിന്നാലെ ഇരയുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനായി കുറച്ച് പണം ബോണസാണെന്ന വ്യാജേന നൽകുകയും ചെയ്‌തു. തുടർന്ന് വീണ്ടും പണം അടയ്‌ക്കുകയായിരുന്നു. പിന്നീട് കമ്മീഷൻ നൽകുന്നത് നിർത്തുകയും ഇരയുടെ 10,72,517 രൂപ നഷ്‌ടപ്പെടുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. പണം നഷ്‌ടപ്പെട്ട പരാതിക്കാരൻ സന്ദേശം അയച്ച സ്‌ത്രീയെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

തട്ടിപ്പിനിരയായ വ്യക്തിയുടെ പരാതി പ്രകാരം ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 420 (വഞ്ചന), ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (ഐടി) ആക്റ്റ് എന്നിവ പ്രകാരം കപൂർബവ്ഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അന്വേഷണം പുരോഗമിക്കുകയാണ്.

Also read : നിമിഷവേഗത്തില്‍ അക്കൗണ്ടുകളില്‍ നിന്ന് പണം കവരും, മൊബൈലിലുള്ളത് 6 ലക്ഷം പേരുടെ പൂർണ വിവരങ്ങളും ; സൈബർ കുറ്റവാളികൾ അറസ്‌റ്റിൽ

കുറ്റകൃത്യങ്ങൾ പതിവ് : ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഝാർഖണ്ഡിലെ ഗിരിദിഹിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഗണ്ഡേ സ്വദേശിയായ നിഖിൽ കുമാർ, കൂട്ടാളി സക്കീർ അൻസാരി എന്നിവരാണ് പിടിയിലായത്. സൈബർ ക്രൈം കേസിൽ ഇതിന് 2018ലും നിഖിൽ ജയിലിലായിട്ടുണ്ട്. പിടിയിലായവരിൽ ഒരാളുടെ ഫോണിൽ നിന്ന് ആറ് ലക്ഷം പേരുടെ ഫോൺ നമ്പർ, പേര്, വിലാസം, ബാങ്ക് അക്കൗണ്ടി നമ്പർ, വാർഷിക വരുമാനം എന്നിവ പൊലീസ് കണ്ടംത്തി.

ഇരുവരുടെയും പക്കിൽ നിന്ന് നാല് മൊബൈൽ, 60000 രൂപ, ഒരു എടിഎം കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ പൊലീസ് കണ്ടെത്തു. എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന്‍റെ പേരിൽ വ്യാജ മെസേജുകളും ലിങ്കുകളും അയച്ചാണ് തട്ടിപ്പ് നടത്തിയത്. ഓൺലൈനിൽ ഒരേ സമയം ആയിരക്കണക്കിന് സന്ദേശങ്ങൾ അയക്കാനായി ഇവർ ആപ്പ് വാങ്ങിയെന്നതിന്‍റെ തെളിവും പൊലീസ് കണ്ടെത്തി. തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഇവർ വാങ്ങിക്കൂട്ടിയത്.

Also read : ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് ; കര്‍ഷകനില്‍ നിന്ന് കൈക്കലാക്കിയത് 72 ലക്ഷം രൂപ

Last Updated : Apr 28, 2023, 1:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.