ETV Bharat / bharat

'മോദി നിർമിത ദുരന്തം'; വാണിജ്യ എല്‍പിജി സിലിണ്ടറിന്‍റെ വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ്

author img

By

Published : May 1, 2022, 5:45 PM IST

19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഞായറാഴ്‌ച 102.50 രൂപ കൂട്ടിയതോടെ സിലിണ്ടർ വില 2,355.50 രൂപയായി ഉയര്‍ന്നു

വാണിജ്യ എല്‍പിജി സിലിണ്ടർ വില വര്‍ധനവ്  വാണിജ്യ സിലിണ്ടര്‍ വില വര്‍ധിച്ചു  മോദി നിർമിത ദുരന്തം അല്‍ക്ക ലാംബ  എൽപിജി വില വര്‍ധനവ് കോണ്‍ഗ്രസ് വിമര്‍ശനം  കേന്ദ്രത്തെ വിമര്‍ശിച്ച് അല്‍ക്ക ലാംബ  congress slams central govt  congress on commercial cooking gas cylinder price hike  commercial cooking gas cylinder price hike latest  commercial lpg cylinder price hike
'മോദി നിർമിത ദുരന്തം'; വാണിജ്യ എല്‍പിജി സിലിണ്ടറിന്‍റെ വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്ത് എൽപിജി വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ ആരോപിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഞായറാഴ്‌ച 102.50 രൂപ കൂട്ടിയതോടെ സിലിണ്ടർ വില 2,355.50 രൂപയായി ഉയര്‍ന്നിരുന്നു.

മാര്‍ച്ച് 1ന് വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വില 105 രൂപ വര്‍ധിപ്പിച്ചു. ഏപ്രിലില്‍ ഇത് 250 രൂപയും മെയ് 1ന് 102.5 രൂപയുമാണ് വര്‍ധിപ്പിച്ചത്. എട്ട് മാസത്തിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറിന്‍റെ വില 618.50 രൂപയാണ് വര്‍ധിച്ചത്.

ബാധിക്കുന്നത് ദരിദ്രരേയും തൊഴിലാളി വർഗത്തേയും: വിലവര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ദരിദ്രരേയും തൊഴിലാളി വർഗത്തേയുമാണ്. ഏകദേശം 2.1 കോടി തൊഴിലവസരങ്ങൾ കുറഞ്ഞുവെന്നും 45 കോടി ആളുകൾ ജോലി തേടുന്നത് നിര്‍ത്തിയെന്നുമാണ് സെന്‍റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി സർവേയുടെ റിപ്പോര്‍ട്ട്. ഇത് ആശങ്ക വര്‍ധിപ്പിക്കുകയാണെന്നും അല്‍ക്ക ലാംബ പറഞ്ഞു.

വന്‍ തോതിലുള്ള കല്‍ക്കരി ക്ഷാമം നേരിടുന്ന രാജ്യം കടന്നുപോകുന്നത് 'മോദി നിർമിത ദുരന്ത'ത്തിലൂടെയാണെന്നും അല്‍ക്ക ലാംബ ആരോപിച്ചു. കടുത്ത ചൂടിനിടയില്‍ ജനം വൈദ്യുതി ക്ഷാമം നേരിടുകയാണ്. പെട്രോള്‍, ഡീസൽ വിലയും കുറയുന്നില്ല. പണപ്പെരുപ്പത്തെ നേരിടുന്നതിന് പകരം കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ആക്രമിക്കാനാണ് മോദി സർക്കാർ മുൻഗണന നൽകുന്നതെന്നും അല്‍ക്ക ലാംബ ആരോപിച്ചു.

രാജ്യം പലവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോൾ ബിജെപി സർക്കാർ കാഴ്‌ചക്കാരായി നിൽക്കുകയാണ്. വിലക്കയറ്റം പിന്‍വലിക്കുന്നത് വരെ കോണ്‍ഗ്രസ് പ്രശ്‌നം ഉന്നയിക്കുന്നത് തുടരുമെന്നും അല്‍ക്ക ലാംബ വ്യക്തമാക്കി.

Also read: വാണിജ്യ എല്‍പിജി സിലിണ്ടറിന് 102.50 രൂപ വർധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് എൽപിജി വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ ആരോപിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഞായറാഴ്‌ച 102.50 രൂപ കൂട്ടിയതോടെ സിലിണ്ടർ വില 2,355.50 രൂപയായി ഉയര്‍ന്നിരുന്നു.

മാര്‍ച്ച് 1ന് വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വില 105 രൂപ വര്‍ധിപ്പിച്ചു. ഏപ്രിലില്‍ ഇത് 250 രൂപയും മെയ് 1ന് 102.5 രൂപയുമാണ് വര്‍ധിപ്പിച്ചത്. എട്ട് മാസത്തിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറിന്‍റെ വില 618.50 രൂപയാണ് വര്‍ധിച്ചത്.

ബാധിക്കുന്നത് ദരിദ്രരേയും തൊഴിലാളി വർഗത്തേയും: വിലവര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ദരിദ്രരേയും തൊഴിലാളി വർഗത്തേയുമാണ്. ഏകദേശം 2.1 കോടി തൊഴിലവസരങ്ങൾ കുറഞ്ഞുവെന്നും 45 കോടി ആളുകൾ ജോലി തേടുന്നത് നിര്‍ത്തിയെന്നുമാണ് സെന്‍റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി സർവേയുടെ റിപ്പോര്‍ട്ട്. ഇത് ആശങ്ക വര്‍ധിപ്പിക്കുകയാണെന്നും അല്‍ക്ക ലാംബ പറഞ്ഞു.

വന്‍ തോതിലുള്ള കല്‍ക്കരി ക്ഷാമം നേരിടുന്ന രാജ്യം കടന്നുപോകുന്നത് 'മോദി നിർമിത ദുരന്ത'ത്തിലൂടെയാണെന്നും അല്‍ക്ക ലാംബ ആരോപിച്ചു. കടുത്ത ചൂടിനിടയില്‍ ജനം വൈദ്യുതി ക്ഷാമം നേരിടുകയാണ്. പെട്രോള്‍, ഡീസൽ വിലയും കുറയുന്നില്ല. പണപ്പെരുപ്പത്തെ നേരിടുന്നതിന് പകരം കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ആക്രമിക്കാനാണ് മോദി സർക്കാർ മുൻഗണന നൽകുന്നതെന്നും അല്‍ക്ക ലാംബ ആരോപിച്ചു.

രാജ്യം പലവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോൾ ബിജെപി സർക്കാർ കാഴ്‌ചക്കാരായി നിൽക്കുകയാണ്. വിലക്കയറ്റം പിന്‍വലിക്കുന്നത് വരെ കോണ്‍ഗ്രസ് പ്രശ്‌നം ഉന്നയിക്കുന്നത് തുടരുമെന്നും അല്‍ക്ക ലാംബ വ്യക്തമാക്കി.

Also read: വാണിജ്യ എല്‍പിജി സിലിണ്ടറിന് 102.50 രൂപ വർധിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.