കൊല്‍ക്കത്ത : ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയായ സീറോ ലൈനില്‍ ഇന്ത്യക്കാരനായ പിതാവിന്‍റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബംഗ്ലാദേശുകാരിയായ മകള്‍ക്ക് അവസരം ഒരുക്കി ബിഎസ്എഫ്. ഇന്നലെ (ഡിസംബര്‍ 29) നോര്‍ത്ത് 24 പര്‍ഗാനയുടെ ഹരിഹര്‍പുര്‍ ഗ്രാമത്തിലാണ് സംഭവം (BSF permits girl in Bangladesh to pay homage to deceased father)
ലിയാകത്ത് ബിശ്വാസ് എന്ന ആളാണ് മരിച്ചത്. സ്വഭാവിക മരണമായിരുന്നു ഇദ്ദേഹത്തിന്‍റേത്. പഞ്ചായത്തംഗം അമിനുദ്ദീനാണ് 68 ബറ്റാലിയനിലെ ബിഎസ്എഫ് കമാന്‍ഡര്‍ മധുപൂരിനോട് ബംഗ്ലാദേശിലുള്ള മകളെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ബംഗ്ലാദേശ് അതിര്‍ത്തി രക്ഷ സേനയേയും (BGB) ധരിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹം സംസ്‌കരിക്കും മുമ്പ് മകള്‍ക്ക് കാണാന്‍ അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഎസ്എഫില്‍ നിന്ന് ഇത്തരമൊരു ആവശ്യം ലഭിച്ചപ്പോള്‍ തന്നെ ഇക്കാര്യം മാനുഷികമായി തങ്ങള്‍ പരിഗണിക്കുകയായിരുന്നുവെന്ന് ബിജിബി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും അതിര്‍ത്തി രക്ഷാസൈനികര്‍ ഒരു പോലെ പിന്തുണച്ചതിനാല്‍ ലിയാകത്ത് ബിശ്വാസിന്‍റെ ബംഗ്ലാദേശില്‍ കഴിയുന്ന ബന്ധുക്കള്‍ക്ക് ഹരിഹര്‍പുര്‍ ജില്ലയിലെത്തി അദ്ദേഹത്തിന് അന്തിമോപാചരമര്‍പ്പിക്കാനായി.
ഇരുരാജ്യങ്ങളിലെയും സുരക്ഷ ഉറപ്പാക്കാന്‍ മാത്രമല്ല തങ്ങളെ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നതെന്നും ഇരുരാജ്യങ്ങളിലെയും അതിര്‍ത്തി മേഖലകളില്‍ താമസിക്കുന്ന ജനങ്ങളുടെ സന്തോഷവും സങ്കടവും തങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെയുള്ള ജനങ്ങളുടെ മത, സാമൂഹ്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ തയാറാണെന്നും ബിഎസ്എഫ് വ്യക്തമാക്കി.
ബലാത്സംഗം: രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് ജീവപര്യന്തം: ഇക്കൊല്ലം ഫെബ്രുവരി അവസാന വാരത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് ഹൗറ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഏഴ് വർഷം മുമ്പ് നടന്ന സംഭവത്തിൽ ബിഎസ്എഫ് ജവാന്മാരായ ബൽക്രം യാദവ്, സന്തോഷ് കുമാർ എന്നിവർക്കാണ് ഹൗറ പ്രത്യേക കോടതിയിലെ ജഡ്‌ജി സൗരവ് ഭട്ടാചാര്യ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കൂട്ടു പ്രതിയായ സൈനിക ഉദ്യോഗസ്ഥൻ മഞ്ജരി ത്രിപാഠിക്ക് 10 വർഷം കഠിനതടവും വിധിച്ചത്.
പ്രോസിക്യുഷൻ രേഖപ്പെടുത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്നുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2015 ഡിസംബർ 27ന് കൂട്ടബലാത്സംഗം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായം 13 വയസായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരം അന്ന് കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.
Also Read: അതിർത്തിയില്‍ പാക് വെടിവയ്‌പ്പ്, ബിഎസ്‌എഫ് ജവാന് വീരമൃത്യു
ഹൗറയിൽ നിന്ന് അമൃത്സറിലേക്ക് ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി പ്രതികളായ ബിഎസ്‌എഫുകാരും സൈനികനും ഉണ്ടായിരുന്ന സുരക്ഷ കാബിനിലേക്ക് കോച്ച് മാറി കയറുകയായിരുന്നു. പ്രതികൾ പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. മദ്യപിച്ച പെൺകുട്ടിയെ ആറ് തവണ ബലാത്സംഗം ചെയ്‌തതായാണ് പരാതിയിൽ പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ചില യാത്രക്കാർ റെയിൽവേ പൊലീസിനെ അറിയിക്കുകയും ട്രെയിൻ മധുപൂർ സ്റ്റേഷനിൽ എത്തിയപ്പോൾ പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.