ETV Bharat / bharat

രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധം ശക്തം; ഇരുസഭകളും നിർത്തിവച്ചു

author img

By

Published : Mar 27, 2023, 12:26 PM IST

രാജ്യസഭ 2 മണി വരെയും ലോക്‌സഭ 4 വരെയും നിർത്തിവച്ചു. പ്രതിഷേധം അദാനി ഗ്രൂപ്പ് വിഷയത്തിലും രാഹുൽ ഗാന്ധിയുടെ അയോഗ്യതയിലും.

Both Houses of Parliament adjourned  rajyasabha adjourned  loksabha adjourned  rahul gandhi disqualified  rahul gandhi  രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധം  ഇരുസഭകളും നിർത്തിവച്ചു  രാജ്യസഭയും ലോക്‌സഭയും നിർത്തിവച്ചു  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി അയോഗ്യത  പ്രതിപക്ഷ പ്രതിഷേധം രാജ്യസഭ ലോക്‌സഭ
ഇരുസഭകളും നിർത്തിവച്ചു

ന്യൂഡൽഹി: പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും നിർത്തിവച്ചു. ഇരുസഭകളുടെയും നടപടികൾ തുടങ്ങി മിനിറ്റുകൾക്കുള്ളിലാണ് രാജ്യസഭ ഉച്ചയ്ക്ക് 2 വരെയും ലോക്‌സഭ വൈകിട്ട് 4 വരെയും പിരിഞ്ഞത്. അദാനി ഗ്രൂപ്പ് വിഷയത്തിലും രാഹുൽ ഗാന്ധിയുടെ അയോഗ്യതയിലുമാണ് പ്രതിപക്ഷ പ്രതിഷേധം.

ലോക്‌സഭയിലെയും രാജ്യസഭയിലെയും കോൺഗ്രസ് എംപിമാരുടെ യോഗം ഇന്ന് പാർലമെന്‍റിലെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ഓഫിസിൽ ചേർന്നു. യോഗത്തിൽ രാഹുൽ ഗാന്ധിയെ ലോക്‌സഭ എംപിയായി അയോഗ്യനാക്കിയതിലുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്‌തിരുന്നു. പാർലമെന്‍റിലെ തുടർ പ്രവർത്തനങ്ങളും കേന്ദ്ര സർക്കാരിനെതിരായ നീക്കങ്ങളും ചർച്ച ചെയ്യാൻ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ നേതാക്കൾ ഇന്ന് പാർലമെന്‍റിലെ രാജ്യസഭ ലോപ് ചേംബറിൽ യോഗം ചേർന്നു.

ഡിഎംകെ, സമാസമാജ്‌വാദി പാർട്ടി, ജെഡിയു, ഭാരത് രാഷ്ട്ര സമിതി, സിപിഐഎം, ആർജെഡി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, സിപിഐ, ഐയുഎംഎൽ, എംഡിഎംകെ, കേരള കോൺഗ്രസ്, ടിഎംസി, ആർഎസ്‌പി, എഎപി, ജെ-കെ എൻസി, ശിവസേന തുടങ്ങിയ പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. തൃണമൂൽ കോൺഗ്രസ് എംപിമാരും യോഗത്തിൽ പങ്കെടുത്തു.

ലോക്‌സഭയിൽ നിന്ന് രാഹുൽ ഗാന്ധിയെ സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെ ബിജെപിയെ വിമർശിക്കുന്ന തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രാഹുൽ ഗാന്ധിയെ പിന്തുണച്ചു. പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കൾ ബിജെപിയുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നു! ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ, പ്രതിപക്ഷ നേതാക്കൾ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു. ഇന്ന്, നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യത്തിന്‍റെ ഒരു പുതിയ അധഃപതനത്തിന് നാം സാക്ഷ്യം വഹിച്ചു എന്ന് മമത ബാനർജി പ്രതികരിച്ചു.

സമ്മേളനത്തിൽ പങ്കെടുക്കാനുള്ള തൃണമൂൽ കോൺഗ്രസിന്‍റെ നീക്കത്തെ കോൺഗ്രസ് സ്വാഗതം ചെയ്‌തു. ജനാധിപത്യം സംരക്ഷിക്കാൻ മുന്നോട്ട് വരുന്നവരെ സ്വാഗതം ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന ആരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങൾക്ക് ഞങ്ങൾ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു എന്നും ഖാർഗെ കൂട്ടിച്ചേർത്തു.

അദാനി വിഷയത്തിലും രാഹുൽ ഗാന്ധിയുടെ അയോഗ്യതയിലും കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ കറുത്ത വസ്‌ത്രം ധരിച്ചാണ് പാർലമെന്‍റിൽ എത്തി പ്രതിഷേധിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാർ വിലക്കയറ്റം, അവശ്യവസ്‌തുക്കളുടെ ജിഎസ്‌ടി വർധന, തൊഴിലില്ലായ്‌മ എന്നിവയ്‌ക്കെതിരെ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധം നടത്തിയിരുന്നു. കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി രാഷ്‌ട്രപതി ഭവനിലേക്ക് മാർച്ചും നടത്തിയിരുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയം ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് എംപി മനീഷ് തിവാരി തിങ്കളാഴ്‌ച ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് വരികെയാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധി ജയിൽശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെയാണ് രാഹുലിന് സ്ഥാനം നഷ്‌ടമായത്.

Also read: 'സവർക്കറെ അപമാനിക്കരുത്; പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുകളുണ്ടാകും'; കോൺഗ്രസിന് താക്കീതുമായി ഉദ്ധവ് താക്കറെ

ന്യൂഡൽഹി: പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും നിർത്തിവച്ചു. ഇരുസഭകളുടെയും നടപടികൾ തുടങ്ങി മിനിറ്റുകൾക്കുള്ളിലാണ് രാജ്യസഭ ഉച്ചയ്ക്ക് 2 വരെയും ലോക്‌സഭ വൈകിട്ട് 4 വരെയും പിരിഞ്ഞത്. അദാനി ഗ്രൂപ്പ് വിഷയത്തിലും രാഹുൽ ഗാന്ധിയുടെ അയോഗ്യതയിലുമാണ് പ്രതിപക്ഷ പ്രതിഷേധം.

ലോക്‌സഭയിലെയും രാജ്യസഭയിലെയും കോൺഗ്രസ് എംപിമാരുടെ യോഗം ഇന്ന് പാർലമെന്‍റിലെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ഓഫിസിൽ ചേർന്നു. യോഗത്തിൽ രാഹുൽ ഗാന്ധിയെ ലോക്‌സഭ എംപിയായി അയോഗ്യനാക്കിയതിലുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്‌തിരുന്നു. പാർലമെന്‍റിലെ തുടർ പ്രവർത്തനങ്ങളും കേന്ദ്ര സർക്കാരിനെതിരായ നീക്കങ്ങളും ചർച്ച ചെയ്യാൻ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ നേതാക്കൾ ഇന്ന് പാർലമെന്‍റിലെ രാജ്യസഭ ലോപ് ചേംബറിൽ യോഗം ചേർന്നു.

ഡിഎംകെ, സമാസമാജ്‌വാദി പാർട്ടി, ജെഡിയു, ഭാരത് രാഷ്ട്ര സമിതി, സിപിഐഎം, ആർജെഡി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, സിപിഐ, ഐയുഎംഎൽ, എംഡിഎംകെ, കേരള കോൺഗ്രസ്, ടിഎംസി, ആർഎസ്‌പി, എഎപി, ജെ-കെ എൻസി, ശിവസേന തുടങ്ങിയ പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. തൃണമൂൽ കോൺഗ്രസ് എംപിമാരും യോഗത്തിൽ പങ്കെടുത്തു.

ലോക്‌സഭയിൽ നിന്ന് രാഹുൽ ഗാന്ധിയെ സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെ ബിജെപിയെ വിമർശിക്കുന്ന തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രാഹുൽ ഗാന്ധിയെ പിന്തുണച്ചു. പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കൾ ബിജെപിയുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നു! ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ, പ്രതിപക്ഷ നേതാക്കൾ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു. ഇന്ന്, നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യത്തിന്‍റെ ഒരു പുതിയ അധഃപതനത്തിന് നാം സാക്ഷ്യം വഹിച്ചു എന്ന് മമത ബാനർജി പ്രതികരിച്ചു.

സമ്മേളനത്തിൽ പങ്കെടുക്കാനുള്ള തൃണമൂൽ കോൺഗ്രസിന്‍റെ നീക്കത്തെ കോൺഗ്രസ് സ്വാഗതം ചെയ്‌തു. ജനാധിപത്യം സംരക്ഷിക്കാൻ മുന്നോട്ട് വരുന്നവരെ സ്വാഗതം ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന ആരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങൾക്ക് ഞങ്ങൾ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു എന്നും ഖാർഗെ കൂട്ടിച്ചേർത്തു.

അദാനി വിഷയത്തിലും രാഹുൽ ഗാന്ധിയുടെ അയോഗ്യതയിലും കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ കറുത്ത വസ്‌ത്രം ധരിച്ചാണ് പാർലമെന്‍റിൽ എത്തി പ്രതിഷേധിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാർ വിലക്കയറ്റം, അവശ്യവസ്‌തുക്കളുടെ ജിഎസ്‌ടി വർധന, തൊഴിലില്ലായ്‌മ എന്നിവയ്‌ക്കെതിരെ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധം നടത്തിയിരുന്നു. കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി രാഷ്‌ട്രപതി ഭവനിലേക്ക് മാർച്ചും നടത്തിയിരുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയം ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് എംപി മനീഷ് തിവാരി തിങ്കളാഴ്‌ച ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് വരികെയാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധി ജയിൽശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെയാണ് രാഹുലിന് സ്ഥാനം നഷ്‌ടമായത്.

Also read: 'സവർക്കറെ അപമാനിക്കരുത്; പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുകളുണ്ടാകും'; കോൺഗ്രസിന് താക്കീതുമായി ഉദ്ധവ് താക്കറെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.