ന്യൂഡൽഹി: ഡല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരെയുണ്ടായ അതിക്രമ വാർത്ത അടിസ്ഥാന രഹിതമെന്ന് ബിജെപി. 'മലിവാളിന്‍റെ നാടകം വെളിച്ചെത്ത് വന്നുവെന്ന്' ബിജെപി നേതാവ് ഷാസിയ ഇൽമി ട്വീറ്റ് ചെയ്‌തു. ഡല്‍ഹിയെയും പൊലീസിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നത്. സ്ത്രീ സുരക്ഷയുടെ ഗുരുതരമായ വിഷയത്തിൽ വിലകുറഞ്ഞ രാഷ്ട്രീയം നിയമാനുസൃതമാണോയെന്നും ഇൽമി ചോദിച്ചു.
ഇത്തരം നാടകങ്ങളിൽ ഏർപ്പെടുന്നതിലൂടെ മലിവാൾ സ്ത്രീകളെ ദുർബലപ്പെടുത്തരുതെന്ന് മുൻ ഡിസിഡബ്ലിയു മേധാവി ബർഖ ശുക്ല സിങ് പറഞ്ഞു. മലിവാളിനെ ഉപദ്രവിച്ചെന്ന് ആരോപിക്കപ്പെടുന്ന ഹരീഷ് ചന്ദ്ര സൂര്യവംശി യഥാർഥത്തിൽ സംഗം വിഹാറിലെ ആം ആദ്‌മി പാർട്ടിയുടെ പ്രമുഖ പ്രവർത്തകനാണെന്ന് ഡൽഹി ബിജെപി വർക്കിങ് പ്രസിഡന്‍റ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. സ്വാതി മലിവാള്‍ ആംആദ്‌മി അംഗമാണെന്നും സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് ബിജെപി ആരോപണം.
പ്രതികരിക്കാതെ എഎപി: മലവാളിന്‍റേത് വെറും 'നാടകമാണെന്ന്' അടക്കമുള്ള ബിജെപി നേതാക്കളുള്ള ആരോപണങ്ങളോട് ആം ആദ്‌മി പാർട്ടി ഇനിയും പ്രതികരിച്ചിട്ടില്ല. ജനുവരി 19ന് ഡല്‍ഹി എയിംസിന് മുന്‍പില്‍ വച്ച് സ്‌ത്രീ സുരക്ഷ പരിശോധിക്കാനെത്തിയ തന്നെ മദ്യലഹരിയില്‍ കാറിലെത്തിയയാള്‍ അസഭ്യം പറയുകയും കാറില്‍ 15 കിലോമീറ്റര്‍ വലിച്ചിഴക്കുകയും ചെയ്‌തുവെന്നാണ് മലവാളിന്‍റെ ആരോപണം. സംഭവത്തില്‍ കുറ്റാരോപിതനായ ഹരീഷ് ചന്ദ്ര സൂര്യവംശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
also read: സ്വാതി മലിവാളിന് നേരയുണ്ടായ അതിക്രമം: ആരോപണം വെളിവാക്കുന്ന ദൃശ്യങ്ങൾ പുറത്ത്