ETV Bharat / bharat

പീഡനത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു; പൊലീസ് പരാതി സ്വീകരിച്ചില്ലെന്ന് ആക്ഷേപം

author img

By

Published : Dec 22, 2019, 10:35 PM IST

പെണ്‍കുട്ടിയുടെ മരണ ശേഷം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

MP crime  MP Police  MP girl commits suicide  ബലാത്സംഗത്തിനിരയായ 16കാരി ആത്മഹത്യചെയ്തു  പൊലീസ് പരാതി സ്വീകരിച്ചില്ലെന്ന് ആക്ഷേപം  pocso  പോക്സോ കേസ്
ബലാത്സംഗത്തിനിരയായ 16കാരി ആത്മഹത്യചെയ്തു: പൊലീസ് പരാതി സ്വീകരിച്ചില്ലെന്ന് ആക്ഷേപം

ഖാര്‍ഗോണ്‍ (മധ്യപ്രദേശ്): ഖാര്‍ഗോണ്‍ ജില്ലയില്‍ പീഡനത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു. ഡിസംബർ പതിനാറിന് ജില്ലാ ആസ്ഥാനത്ത് നിന്ന് 55 കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ സ്ഥലത്ത് വച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയായതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശശികാന്ത് കങ്കാണെ പറഞ്ഞു. വെള്ളിയാഴ്‌ചയാണ് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്‌ചയാണ് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ചികിത്സക്കിടെയാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു. അതേസമയം പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയുടെ മരണ ശേഷം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്‌ചയാണ് ബച്ചു സുഖ്രാം ബുണ്ടേലയെ (28) അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ബലാത്സംഗം പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

താനും മകളും മൂന്നുതവണ പൊലീസിൽ പരാതി നല്‍കാന്‍ പൊയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ആദ്യം കക്കദ്ദ പൊലീസ് സ്റ്റേഷനിലും പിന്നീട് രണ്ടുതവണ മഹേശ്വർ പൊലീസ് സ്റ്റേഷനിലും പരാതി നൽകി. പരാതി രജിസ്റ്റർ ചെയ്യുന്നതിനുപകരം പൊലീസ് എന്‍റെ മകളുടെ സ്വഭാവത്തെ ചോദ്യം ചെയ്തുവെന്നും പിതാവ് ആരോപിച്ചു. അതേസമയം ഒരു വനിതാ സബ് ഇൻസ്പെക്ടർ അവരുടെ മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ പെൺകുട്ടിയും അച്ഛനും പൊലീസുമായി സഹകരിച്ചില്ലെന്ന് കങ്കാനെ പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് എസ്.കെ. പാണ്ഡെ പറഞ്ഞു. പൊലീസിന് എതിരായ പരാതിയും അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖാര്‍ഗോണ്‍ (മധ്യപ്രദേശ്): ഖാര്‍ഗോണ്‍ ജില്ലയില്‍ പീഡനത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു. ഡിസംബർ പതിനാറിന് ജില്ലാ ആസ്ഥാനത്ത് നിന്ന് 55 കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ സ്ഥലത്ത് വച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയായതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശശികാന്ത് കങ്കാണെ പറഞ്ഞു. വെള്ളിയാഴ്‌ചയാണ് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്‌ചയാണ് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ചികിത്സക്കിടെയാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു. അതേസമയം പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയുടെ മരണ ശേഷം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്‌ചയാണ് ബച്ചു സുഖ്രാം ബുണ്ടേലയെ (28) അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ബലാത്സംഗം പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

താനും മകളും മൂന്നുതവണ പൊലീസിൽ പരാതി നല്‍കാന്‍ പൊയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ആദ്യം കക്കദ്ദ പൊലീസ് സ്റ്റേഷനിലും പിന്നീട് രണ്ടുതവണ മഹേശ്വർ പൊലീസ് സ്റ്റേഷനിലും പരാതി നൽകി. പരാതി രജിസ്റ്റർ ചെയ്യുന്നതിനുപകരം പൊലീസ് എന്‍റെ മകളുടെ സ്വഭാവത്തെ ചോദ്യം ചെയ്തുവെന്നും പിതാവ് ആരോപിച്ചു. അതേസമയം ഒരു വനിതാ സബ് ഇൻസ്പെക്ടർ അവരുടെ മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ പെൺകുട്ടിയും അച്ഛനും പൊലീസുമായി സഹകരിച്ചില്ലെന്ന് കങ്കാനെ പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് എസ്.കെ. പാണ്ഡെ പറഞ്ഞു. പൊലീസിന് എതിരായ പരാതിയും അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ZCZC
PRI GEN NAT
.KHARGONE BOM7
MP-RAPE-SUICIDE
Teen ends life after rape; kin blame cops for delay in plaint
         Khargone, Dec 22 (PTI) A 16-year old rape victim
committed suicide in Madhya Pradesh's Khargone district after
police allegedly refused to register her complaint, her family
members have claimed.
         After the girl's death on Saturday, the police
arrested the accused, Bachchu Sukhram Bundela (28), on Sunday.
         The girl was allegedly raped by the accused on
December 16 after he took her to an isolated place while she
was returning to her village from Maheshwar, located about 55
km from the district headquarters, Additional Superintendent
of Police Shashikant Kankane said.
         She allegedly consumed a pesticide at her home in a
village here on Friday and died during treatment at the
district hospital here on Saturday, he said.
         The accused was arrested on Sunday and booked under
IPC Section 376 (rape) and provisions of Protection of
Children from Sexual Offences (POCSO) Act, Kankane said.
         However, talking to reporters here, the victim's
father alleged that he and his daughter went thrice to the
police but their complaint was not registered.
         He said they initially went to Kakadda police post and
then twice to Maheshwar police station to lodge the complaint.
         "Instead of registering the complaint, the police
questioned my daughter's character," he alleged.
         Kankane, however, said the girl and her father did not
cooperate with the police when a woman sub-inspector asked
them to record their statement.
         Meanwhile, Superintendent of Police S K Pandey said
the police have started an investigation in the case on the
basis of the victim's dying declaration.
         The allegations levelled by the victim's family
members against police would also be probed, he said. PTI COR
ADU
GK
GK
12221658
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.