ETV Bharat / bharat

വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും തെര്‍മല്‍ സ്‌ക്രീനിങ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

author img

By

Published : May 24, 2020, 6:43 PM IST

ദുരന്തോ എക്‌സ്‌പ്രസ്, സമ്പര്‍ക്ക ക്രാന്തി, ജന ശതാബ്ദി, പൂർവ എക്‌സ്‌പ്രസ് എന്നിവയുൾപ്പെടെയുള്ള ട്രെയിനുകൾ ജൂൺ ഒന്ന് മുതൽ പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യൻ റെയിൽ‌വേ വ്യക്തമാക്കിയ ശേഷമാണ് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പുറപ്പെടുവിച്ചത്

States should ensure thermal screening at departure point of airports, stations: Health min  guidelines for domestic travel  guidelines for traveling  business news
തെർമൽ സ്ക്രീനിംഗ് ഒരുക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ആഭ്യന്തര യാത്രയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. യാത്രക്കാർ മൊബൈലുകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുകയും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ തെര്‍മല്‍ സ്‌ക്രീനിങ് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. പ്രകടമായ ലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് 14 ദിവസത്തെ സ്വയം നിരീക്ഷണത്തിന് ശേഷം യാത്ര ചെയ്യാൻ അനുവാദം നൽകണമെന്നും മന്ത്രാലയം അറിയിച്ചു.

ബന്ധപ്പെട്ട ഏജൻസികൾ യാത്രക്കാർക്കുള്ള ടിക്കറ്റിനൊപ്പം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങുടെയും ചെയ്യാവുന്ന കാര്യങ്ങളുടെയും വിശദീകരണം നൽകണമെന്നും ആഭ്യന്തര യാത്രയ്ക്കുള്ള മന്ത്രാലയത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ദുരന്തോ എക്‌സ്‌പ്രസ്, സമ്പര്‍ക്ക ക്രാന്തി, ജന ശതാബ്ദി, പൂർവ എക്‌സ്‌പ്രസ് എന്നിവയുൾപ്പെടെയുള്ള ട്രെയിനുകൾ ജൂൺ ഒന്ന് മുതൽ പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യൻ റെയിൽ‌വേ വ്യക്തമാക്കിയ ശേഷമാണ് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പുറപ്പെടുവിച്ചത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വിമാന സർവീസ് മെയ് 25 മുതൽ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

ആഭ്യന്തര യാത്രയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ കൊവിഡ് -19 ന്‍റെ മുൻകരുതൽ നടപടികൾ ഉൾപ്പെടെ ഉചിതമായ പ്രഖ്യാപനം വിമാനത്താവളങ്ങളിലും റെയിൽ‌വേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും വിമാനങ്ങളിലും ട്രെയിനുകളിലും ബസുകളിലും പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എല്ലാ യാത്രക്കാരെയും പുറപ്പെടുന്ന സമയത്ത് തെർമൽ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കും, കൂടാതെ രോഗ ലക്ഷണങ്ങളില്ലാത്ത യാത്രക്കാർക്ക് മാത്രമേ വിമാനത്തിലോ ട്രെയിനിലോ ബസിലോ കയറാൻ അനുവാദമുള്ളൂ. യാത്രയ്ക്കിടെ എല്ലാ യാത്രക്കാരും മാസ്കുകൾ ഉപയോഗിക്കുകയും, കൈകളുടെ ശുചിത്വം, ശ്വസന ശുചിത്വം, പരിസ്ഥിതി ശുചിത്വം എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവ പതിവായി ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണമെന്നും സോപ്പുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എക്സിറ്റ് പോയിന്‍റിൽ തെർമൽ സ്ക്രീനിംഗ് ക്രമീകരിക്കുകയും രോഗലക്ഷണമില്ലാത്ത യാത്രക്കാരെ 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ഉപദേശം നൽകി വിട്ടയക്കുമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.

ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥനെയോ സംസ്ഥാന / ദേശീയ കോൾ സെന്‍ററിനെയോ (1075) അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.

രോഗലക്ഷണങ്ങൾ ഉള്ളവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ഐസോലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്ന് മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.

നേരിയ ലക്ഷണങ്ങളുള്ളവർക്ക് കൊവിഡ് കെയർ സെന്‍ററിൽ ഐസിഎംആർ പ്രോട്ടോക്കോൾ അനുസരിച്ച് ഉചിതമായ പരിശോധന നടത്തും.

തുടര്‍ന്ന് പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ, അവര്‍ കൊവിഡ് കെയർ സെന്‍ററിൽ തുടരും, നെഗറ്റീവ് ആണെങ്കിൽ, വീട്ടിൽ ഏഴ് ദിവസം ഐസോലേഷനിൽ കഴിയാൻ ആവശ്യപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂഡൽഹി: ആഭ്യന്തര യാത്രയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. യാത്രക്കാർ മൊബൈലുകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുകയും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ തെര്‍മല്‍ സ്‌ക്രീനിങ് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. പ്രകടമായ ലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് 14 ദിവസത്തെ സ്വയം നിരീക്ഷണത്തിന് ശേഷം യാത്ര ചെയ്യാൻ അനുവാദം നൽകണമെന്നും മന്ത്രാലയം അറിയിച്ചു.

ബന്ധപ്പെട്ട ഏജൻസികൾ യാത്രക്കാർക്കുള്ള ടിക്കറ്റിനൊപ്പം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങുടെയും ചെയ്യാവുന്ന കാര്യങ്ങളുടെയും വിശദീകരണം നൽകണമെന്നും ആഭ്യന്തര യാത്രയ്ക്കുള്ള മന്ത്രാലയത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ദുരന്തോ എക്‌സ്‌പ്രസ്, സമ്പര്‍ക്ക ക്രാന്തി, ജന ശതാബ്ദി, പൂർവ എക്‌സ്‌പ്രസ് എന്നിവയുൾപ്പെടെയുള്ള ട്രെയിനുകൾ ജൂൺ ഒന്ന് മുതൽ പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യൻ റെയിൽ‌വേ വ്യക്തമാക്കിയ ശേഷമാണ് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പുറപ്പെടുവിച്ചത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വിമാന സർവീസ് മെയ് 25 മുതൽ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

ആഭ്യന്തര യാത്രയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ കൊവിഡ് -19 ന്‍റെ മുൻകരുതൽ നടപടികൾ ഉൾപ്പെടെ ഉചിതമായ പ്രഖ്യാപനം വിമാനത്താവളങ്ങളിലും റെയിൽ‌വേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും വിമാനങ്ങളിലും ട്രെയിനുകളിലും ബസുകളിലും പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എല്ലാ യാത്രക്കാരെയും പുറപ്പെടുന്ന സമയത്ത് തെർമൽ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കും, കൂടാതെ രോഗ ലക്ഷണങ്ങളില്ലാത്ത യാത്രക്കാർക്ക് മാത്രമേ വിമാനത്തിലോ ട്രെയിനിലോ ബസിലോ കയറാൻ അനുവാദമുള്ളൂ. യാത്രയ്ക്കിടെ എല്ലാ യാത്രക്കാരും മാസ്കുകൾ ഉപയോഗിക്കുകയും, കൈകളുടെ ശുചിത്വം, ശ്വസന ശുചിത്വം, പരിസ്ഥിതി ശുചിത്വം എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവ പതിവായി ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണമെന്നും സോപ്പുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എക്സിറ്റ് പോയിന്‍റിൽ തെർമൽ സ്ക്രീനിംഗ് ക്രമീകരിക്കുകയും രോഗലക്ഷണമില്ലാത്ത യാത്രക്കാരെ 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ഉപദേശം നൽകി വിട്ടയക്കുമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.

ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥനെയോ സംസ്ഥാന / ദേശീയ കോൾ സെന്‍ററിനെയോ (1075) അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.

രോഗലക്ഷണങ്ങൾ ഉള്ളവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ഐസോലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്ന് മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.

നേരിയ ലക്ഷണങ്ങളുള്ളവർക്ക് കൊവിഡ് കെയർ സെന്‍ററിൽ ഐസിഎംആർ പ്രോട്ടോക്കോൾ അനുസരിച്ച് ഉചിതമായ പരിശോധന നടത്തും.

തുടര്‍ന്ന് പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ, അവര്‍ കൊവിഡ് കെയർ സെന്‍ററിൽ തുടരും, നെഗറ്റീവ് ആണെങ്കിൽ, വീട്ടിൽ ഏഴ് ദിവസം ഐസോലേഷനിൽ കഴിയാൻ ആവശ്യപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.