ETV Bharat / bharat

രാജസ്ഥാൻ റിസോർട്ട് രാഷ്ട്രീയം: സമ്പദ്‌വ്യവസ്ഥ ചർച്ച ചെയ്തും ക്രിക്കറ്റ് കളിച്ചും കോൺഗ്രസ് എം‌എൽ‌എമാർ

author img

By

Published : Jun 16, 2020, 10:39 AM IST

ജൂൺ 19 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ബുധനാഴ്ച മുതൽ നൂറിലധികം കേൺഗ്രസ് എം‌എൽ‌എമാരാണ് ഡൽഹി-ജയ്പൂർ ഹൈവേയിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ കഴിയുന്നത്

Resort politics  Rajasthan Congress MLA  Rajasthan Congress  ജയ്പൂർ  രാജസ്ഥാൻ റിസോർട്ട് രാഷ്ട്രീയം  കോൺഗ്രസ് എം‌എൽ‌എമാർ
രാജസ്ഥാൻ റിസോർട്ട് രാഷ്ട്രീയം

ജയ്പൂർ: രാജസ്ഥാനിലെ കേൺഗ്രസ് എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റി. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എംഎൽഎമാരെ ബിജെപി ആകർഷിക്കാൻ ശ്രമിക്കുന്നതിന് പിന്നാലെയാണ് കോൺഗ്രസിന്‍റെ നീക്കം. തിങ്കളാഴ്ച സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും കൊറോണ വൈറസിനെക്കുറിച്ചും ചർച്ച ചെയ്ത എംഎൽഎമാർ ക്രിക്കറ്റും ബാഡ്മിന്‍റണും കളിക്കുകയും ആസിഡ് ആക്രമണം കഥയാക്കിയ ദീപിക പദുക്കോൺ ചിത്രം ഛപാക് കാണുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

നൂറിലധികം എം‌എൽ‌എമാരാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ ഹോട്ടലിൽ കഴിയുന്നതെന്നും ജൂൺ 19 ലെ തെരഞ്ഞെടുപ്പ് വരെ എംഎൽഎമാർ ഒരുമിച്ച് നിൽക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ പത്രസമ്മേളനത്തിൽ അറിയിച്ചു. കർണാടകയിലും മധ്യപ്രദേശിലും ബിജെപി നടത്തിയ ശ്രമങ്ങൾ രാജസ്ഥാനിൽ വിജയിക്കാതിരിക്കാൻ നിയമസഭാംഗങ്ങൾ ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചതായും തങ്ങൾ ഒരു കുടുംബം പോലെയാണ് താമസിക്കുന്നതെന്നും എഐസിസിയുടെ സംസ്ഥാന ചുമതലയുള്ള പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച നടന്ന ശില്‍പശാലയില്‍ എം‌എൽ‌എമാർക്കൊപ്പം മുഖ്യമന്ത്രി അശോക് ഗെലോട്ട് പങ്കെടുത്തതായും പാണ്ഡെ പറഞ്ഞു. ശനിയാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ട ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തിങ്കളാഴ്ച ഉച്ചയ്ക്ക് ഡൽഹി-ജയ്പൂർ ഹൈവേയിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ തിരിച്ചെത്തയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എം‌എൽ‌എമാരെ കൈക്കാലാക്കി ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു.

അതേ സമയം, സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോയും (എസിബി) പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും (എസ്‌ഒജി) ഇക്കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും രാജസ്ഥാൻ സർക്കാർ അറിയിച്ചു.

ജയ്പൂർ: രാജസ്ഥാനിലെ കേൺഗ്രസ് എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റി. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എംഎൽഎമാരെ ബിജെപി ആകർഷിക്കാൻ ശ്രമിക്കുന്നതിന് പിന്നാലെയാണ് കോൺഗ്രസിന്‍റെ നീക്കം. തിങ്കളാഴ്ച സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും കൊറോണ വൈറസിനെക്കുറിച്ചും ചർച്ച ചെയ്ത എംഎൽഎമാർ ക്രിക്കറ്റും ബാഡ്മിന്‍റണും കളിക്കുകയും ആസിഡ് ആക്രമണം കഥയാക്കിയ ദീപിക പദുക്കോൺ ചിത്രം ഛപാക് കാണുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

നൂറിലധികം എം‌എൽ‌എമാരാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ ഹോട്ടലിൽ കഴിയുന്നതെന്നും ജൂൺ 19 ലെ തെരഞ്ഞെടുപ്പ് വരെ എംഎൽഎമാർ ഒരുമിച്ച് നിൽക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ പത്രസമ്മേളനത്തിൽ അറിയിച്ചു. കർണാടകയിലും മധ്യപ്രദേശിലും ബിജെപി നടത്തിയ ശ്രമങ്ങൾ രാജസ്ഥാനിൽ വിജയിക്കാതിരിക്കാൻ നിയമസഭാംഗങ്ങൾ ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചതായും തങ്ങൾ ഒരു കുടുംബം പോലെയാണ് താമസിക്കുന്നതെന്നും എഐസിസിയുടെ സംസ്ഥാന ചുമതലയുള്ള പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച നടന്ന ശില്‍പശാലയില്‍ എം‌എൽ‌എമാർക്കൊപ്പം മുഖ്യമന്ത്രി അശോക് ഗെലോട്ട് പങ്കെടുത്തതായും പാണ്ഡെ പറഞ്ഞു. ശനിയാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ട ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തിങ്കളാഴ്ച ഉച്ചയ്ക്ക് ഡൽഹി-ജയ്പൂർ ഹൈവേയിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ തിരിച്ചെത്തയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എം‌എൽ‌എമാരെ കൈക്കാലാക്കി ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു.

അതേ സമയം, സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോയും (എസിബി) പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും (എസ്‌ഒജി) ഇക്കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും രാജസ്ഥാൻ സർക്കാർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.