ETV Bharat / bharat

'അൺലോക്ക് 1.0'; കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

author img

By

Published : Jun 9, 2020, 8:58 PM IST

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 128.48 ലക്ഷം എൻ 95 മാസ്കുകളും 104.74 ലക്ഷം പേഴ്‌സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളും (പിപിഇ) കേന്ദ്രം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

കേന്ദ്ര ആരോഗ്യമന്ത്രി  'അൺലോക്ക് 1.0  കൂടുതല്‍ ജാഗ്രത  കൊവിഡ് 19  Harsh Vardhan  COVID-19  Unlock1.0
'അൺലോക്ക് 1.0'; കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രണ്ട് മാസത്തിലധികം നീണ്ടുനിന്ന ലോക്ക് ഡൗണില്‍ നിന്ന് രാജ്യം 'അൺലോക്ക് 1.0' ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ കൊവിഡിനെ നേരിടാൻ ആളുകൾ പെരുമാറ്റത്തില്‍ കൂടുതൽ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധൻ. സാമൂഹിക അകലം പാലിക്കുക, പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, കൈ കഴുകുക തുടങ്ങിയവയുടെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നതതല മന്ത്രിമാരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയന്ത്രണങ്ങൾ‌ ലഘൂകരിക്കുകയും‌ നീക്കം ചെയ്യുകയും ചെയ്ത അൺ‌ലോക്ക് 1.0 ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ കൂടുതല്‍ ജാഗ്രത പാലിക്കണം. അലംഭാവത്തിന് ഇടകൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 128.48 ലക്ഷം എൻ 95 മാസ്കുകളും 104.74 ലക്ഷം പേഴ്‌സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളും (പിപിഇ) കേന്ദ്രം നൽകിയിട്ടുണ്ടെന്നും 60,848 വെന്‍റിലേറ്ററുകളുടെ ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വര്‍ധിപ്പിച്ചെന്നും ഹര്‍ഷ് വര്‍ധൻ ചൂണ്ടിക്കാട്ടി. 958 കൊവിഡ് ആശുപത്രികളിലായി 1,67,883 ഐസൊലേഷൻ ബെഡ്ഡുകളും 21,614 ഐസിയു ബെഡ്ഡുകളും 73,469 ഓക്സിജൻ പിന്തുണ നല്‍കാൻ കഴിയുന്ന ബെഡ്ഡുകളും സജ്ജീകരിക്കാൻ 2020 ജൂൺ വരെ ആരോഗ്യ മന്ത്രാലയത്തിന് കഴിഞ്ഞു. രാജ്യത്ത് 7,525 കൊവിഡ് കെയർ സെന്‍ററുകളിലായി 7,10,642 കിടക്കകളുണ്ട്. വെന്‍റിലേറ്റര്‍ സൗകര്യമുള്ള 21,494 കിടക്കകളും ഇവിടെയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.

ചൊവ്വാഴ്‌ച നടന്ന ഉന്നതതല യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍, സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബി, സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ന്യൂഡല്‍ഹി: രണ്ട് മാസത്തിലധികം നീണ്ടുനിന്ന ലോക്ക് ഡൗണില്‍ നിന്ന് രാജ്യം 'അൺലോക്ക് 1.0' ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ കൊവിഡിനെ നേരിടാൻ ആളുകൾ പെരുമാറ്റത്തില്‍ കൂടുതൽ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധൻ. സാമൂഹിക അകലം പാലിക്കുക, പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, കൈ കഴുകുക തുടങ്ങിയവയുടെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നതതല മന്ത്രിമാരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയന്ത്രണങ്ങൾ‌ ലഘൂകരിക്കുകയും‌ നീക്കം ചെയ്യുകയും ചെയ്ത അൺ‌ലോക്ക് 1.0 ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ കൂടുതല്‍ ജാഗ്രത പാലിക്കണം. അലംഭാവത്തിന് ഇടകൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 128.48 ലക്ഷം എൻ 95 മാസ്കുകളും 104.74 ലക്ഷം പേഴ്‌സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളും (പിപിഇ) കേന്ദ്രം നൽകിയിട്ടുണ്ടെന്നും 60,848 വെന്‍റിലേറ്ററുകളുടെ ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വര്‍ധിപ്പിച്ചെന്നും ഹര്‍ഷ് വര്‍ധൻ ചൂണ്ടിക്കാട്ടി. 958 കൊവിഡ് ആശുപത്രികളിലായി 1,67,883 ഐസൊലേഷൻ ബെഡ്ഡുകളും 21,614 ഐസിയു ബെഡ്ഡുകളും 73,469 ഓക്സിജൻ പിന്തുണ നല്‍കാൻ കഴിയുന്ന ബെഡ്ഡുകളും സജ്ജീകരിക്കാൻ 2020 ജൂൺ വരെ ആരോഗ്യ മന്ത്രാലയത്തിന് കഴിഞ്ഞു. രാജ്യത്ത് 7,525 കൊവിഡ് കെയർ സെന്‍ററുകളിലായി 7,10,642 കിടക്കകളുണ്ട്. വെന്‍റിലേറ്റര്‍ സൗകര്യമുള്ള 21,494 കിടക്കകളും ഇവിടെയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.

ചൊവ്വാഴ്‌ച നടന്ന ഉന്നതതല യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍, സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബി, സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.