ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറിലെത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് സന്ദർശനം. അദ്ദേഹത്തിന്‍റെ റാലികൾ ബിഹാറിലെ 200 മൈതാനങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യും. മോദിയെ തത്സമയം കാണാനായി ഒത്തുകൂടിയ ജനങ്ങൾക്ക് 200 മൈതാനങ്ങളിലും വലിയ സ്‌ക്രീനുകൾ സ്ഥാപിക്കും.
അരാരിയയിലും സഹർസയിലുമായി രണ്ട് റാലികളാണ് പ്രധാനമന്ത്രി ഇന്ന് നടത്തുക. രാവിലെ 9.30ന് പ്രധാനമന്ത്രി മോദി ആദ്യ റാലി അഭിസംബോധന ചെയ്യും. രണ്ടാമത്തെ റാലി രാവിലെ 11.30ന് സഹർസയുടെ പട്ടേൽ മൈതാനത്ത് നടക്കും.
ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആകെ 94 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി 46 സീറ്റിലും ജെജെ യു 43 സീറ്റിലും ഏറ്റുമുട്ടും.