ETV Bharat / bharat

ചൈനയുമായുള്ള ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം; ശിവശങ്കർ മേനോൻ

author img

By

Published : Oct 16, 2019, 3:33 PM IST

Updated : Oct 16, 2019, 8:34 PM IST

സമ്പദ്‌വ്യവസ്ഥയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും പ്രാധാന്യം കൊടുക്കേണ്ടിടത്ത് മോദി സർക്കാർ എല്ലാ അന്താരാഷ്ട്ര തലങ്ങളിലും തീവ്രവാദം കേന്ദ്രീകരിച്ചതായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ

ചൈനയുമായുള്ള ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം: മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ

ചൈനയുമായുള്ള ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ. തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിക്ക് പിന്നാലെ മുതിർന്ന മാധ്യമപ്രവർത്തക സ്മിത ശർമ്മയുമായി നടത്തിയ ഒരു പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ്‌വ്യവസ്ഥയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും പ്രാധാന്യം കൊടുകേണ്ട സ്ഥാനത്ത് മോദി സർക്കാർ എല്ലാ അന്താരാഷ്ട്ര തലങ്ങളിലും തീവ്രവാദത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി ശിവശങ്കർ മേനോൻ പറഞ്ഞു. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ ആ വിഷയം പ്രചാരണ വിഷയമാക്കിയിട്ടില്ലെന്നും മേനോൻ അഭിപ്രായപ്പെട്ടു.

ചൈനയുമായുള്ള ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം: ശിവശങ്കർ മേനോൻ

ചൈനയിലെ മുൻ ഇന്ത്യൻ സ്ഥാനപതിയും വിദേശകാര്യ സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ച മേനോന്‍റെ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍

രണ്ടാമത് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിയെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

ശിവശങ്കർ മേനോൻ- രണ്ടാമത് ഉച്ചകോടി നടന്നുവെന്നതിന്‍റെ അർഥം ചെറിയ തോതിലെങ്കിലും ബന്ധങ്ങൾ നിലനിൽക്കുന്നുവെന്ന് അറിയിക്കാൻ ഇരുപക്ഷവും ആഗ്രഹിക്കുന്നു എന്നാണ്. നിരവധി കാരണങ്ങളിലുള്ള അഭിപ്രായ ഭിന്നത മാറ്റിവച്ച് ട്രാക്കിലേക്ക് മടങ്ങുകയാണ് ഇവിടെ സംഭവിച്ചത്. ചൈന പാകിസ്ഥാനെ പിന്തുണച്ചതോ,കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെക്കുറിച്ചുള്ള ചൈനീസ് പ്രതികരണമോ ഇവിടെ വിലങ്ങുതടിയായില്ല.നമുക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പ്, ആഭ്യന്തര സമ്പദ്‌വ്യവസ്ഥ എന്നീ പ്രശ്നങ്ങളുണ്ട്. അതുപോലെ ചൈനക്കും അവരുടെ സമ്പദ്‌വ്യവസ്ഥ, താരിഫുകളിൽ യുഎസിന്‍റെ സമ്മർദ്ദം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്. വുഹാൻ വിജയകരമായ ഒരു ഉടമ്പടിയായി മാറിയതിനുള്ള പല കാരണങ്ങളിൽ ഒന്ന് ഇരുവിഭാഗത്തിന്‍റെയും താൽപര്യങ്ങൾ നിറവേറ്റി എന്നതാണ്. അതിന്‍റെ ഫലമാണ് മാമല്ലപുരത്ത് നമ്മൾ കണ്ടത്. എന്നാൽ പുറത്തുവന്ന പ്രസ്താവനകൾ വാർത്തകള്‍ എന്നിവയുടെ അടിസ്ഥാനത്തിൽ മാമല്ലപുരം പ്രതീക്ഷിച്ച അത്രയും സുഗമമായിരുന്നില്ലെന്ന് വേണം കരുതാൻ. സാമ്പത്തിക ബന്ധം ഇരുപക്ഷവും വാഗ്ദാനം ചെയ്യുന്നതായി കാണുന്നു.

ഇമ്രാൻ ഖാന്‍റെ ചൈന സന്ദർശനത്തെക്കുറിച്ച് ചർച്ച ചെയ്തതായി എഫ്എസ് ഗോഖലെ പറഞ്ഞു. കശ്മീർ പരാമർശം കൂടാതെ അത് ചർച്ച ചെയ്യാൻ കഴിയുമോ?

സ്വകാര്യ സംഭാഷണത്തിൽ എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയില്ല. അവർ രണ്ടുപേരും ഒറ്റയ്ക്ക് ഒരുപാട് സമയം ചെലവഴിച്ചു. കൂടുതൽ വിശദാംശങ്ങൾ അറിയുന്നതുവരെ ഇതിനെകുറിച്ച് പറയാൻ പ്രയാസമാണ്. പക്ഷേ ഇത് ഉപയോഗപ്രദമാണ്. അതിനെ കുറിച്ച് സംസാരിച്ചതിലൂടെ ബന്ധങ്ങൾ നിലനിൽക്കുന്നു എന്ന സന്ദേശം നൽകാനും അവർ ആഗ്രഹിച്ചു. ചൈനക്കാരുടെ ഒരു ചൊല്ലുണ്ട് ‘വാക്കുകൾ കേൾക്കുക, പെരുമാറ്റം ശ്രദ്ധിക്കുക.’ ഈ നിയമം ഇന്ത്യ-ചൈന ബന്ധങ്ങളിലും ബാധകമാണ്.

യു‌എൻ സുരക്ഷാ സമിതിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പാകിസ്ഥാനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. ആവശ്യമുള്ളതിനേക്കാൾ പ്രാധാന്യം ഈ പ്രശ്നത്തിന് നാം നൽകുന്നുണ്ടോ?

ഞങ്ങളെ സംബന്ധിച്ചിടത്തോളം പാകിസ്ഥാന്‍റെ പര്യായമാണ് ഭീകരത. ആഭ്യന്തര രാഷ്ട്രീയം നീങ്ങുന്ന ഒരു ദിശയിലേക്ക് ആയിരിക്കില്ല വിദേശനയത്തിന്‍റെ ആവശ്യങ്ങൾ നീങ്ങുക. ഇത് അല്പം വ്യത്യസ്തമാണ്. അത് എന്തെങ്കിലും മാർഗത്താൽ സർക്കാർ പരിഹരിക്കേണ്ട വൈരുധ്യമാണ്.

അന്താരാഷ്ട്ര വേദിയിൽ തീവ്രവാദത്തെ ഒരു കേന്ദ്ര വിഷയമാക്കുന്നതിലെ വീഴ്ച എന്താണ്? ഭീകരത ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വെല്ലുവിളിയാണോ?

തീവ്രവാദത്താൽ മരിക്കുന്നവരുടെ എണ്ണം നോക്കുകയാണെങ്കിൽ അത് കൈകാര്യം ചെയ്യുന്നതിലെ നമ്മളുടെ വിജയം നോക്കുകയാണെങ്കിൽ നുഴഞ്ഞുകയറ്റം തീവ്രവാദ സംഭവങ്ങൾ എന്നിവയെ മുമ്പത്തേതിനേക്കാൾ മികച്ച രീതിയില്‍ നമ്മൾ നേരിടുന്നു. വാജ്‌പേയി സർക്കാരിന്‍റെ കാലഘട്ടം മുതൽ ഇന്ന് വരെയുള്ള സ്ഥിതി നോക്കുകയാണെങ്കിൽ നമ്മൾ തീവ്രവാദത്തെക്കുറിച്ച് ക്രമാനുഗതമായി പഠിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു. നിങ്ങൾ ആളുകളുടെ ഉപജീവനമാർഗം, ക്ഷേമം എന്നിവ നോക്കുകയാണെങ്കിൽ സാമ്പത്തിക പ്രശ്‌നങ്ങളാണ് അവരുടെ വില്ലൻ. ഭീകരത നമ്മുടെ ജീവിതത്തിൽ പ്രധാന പ്രശ്നം തന്നെയാണ്. പക്ഷെ അന്താരാഷ്ട്ര വേദിയിൽ ഇത് ആഭ്യന്തര പ്രശ്നമാക്കുന്നത് ന്യായമാണോയെന്ന് എനിക്ക് ഉറപ്പില്ല.

തീവ്രവാദത്തിന് മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നത് നിർത്തുകയാണെങ്കിൽ അത് കുറയുമെന്ന് അജിത് ദോവൽ പറഞ്ഞു. ഇത് ആഭ്യന്തര പ്രശ്‌നമായി നിരന്തരം ഉന്നയിക്കുന്ന സർക്കാരിനും ഇത് ബാധകമാണോ?

എല്ലാവർക്കും ഇത് ബാധകമാണെന്ന് ഞാൻ കരുതുന്നു. ഉള്ളതിലധികം തീവ്രവാദികളെ നമ്മൾ പുറത്തുകാട്ടരുത്. എന്നാൽ 2008ലെ മുംബൈ ആക്രമണ സമയത്തും തീവ്രവാദം കേന്ദ്ര വിഷയമായിരുന്നു. ഇന്ന് സർക്കാർ അന്താരാഷ്ട്ര വേദിയിൽ തീവ്രവാദത്തെ നിരന്തരം ഉയർത്തുകയും ഫ്ലാഗുചെയ്യുകയും ചെയ്യുന്നതിനാൽ തീവ്രവാദത്തിനെതിരെ പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ കഴിഞ്ഞു, മസൂദ് അസ്ഹറിനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്‍റെ ചാരപട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ വിജയിച്ചു.

മുംബൈ ആക്രമണത്തെക്കുറിച്ച് നോക്കുകയാണെങ്കിൽ പൊതുതെരഞ്ഞെടുപ്പിന് ആറുമാസം മുമ്പാണ് ഇത് സംഭവിച്ചത്. പ്രതിപക്ഷം ജനുവരിയിൽ രണ്ടുതവണ ഇത് ഉയർത്താൻ ശ്രമിച്ചു. രണ്ടുതവണയും പൊതുജനങ്ങൾ പിന്നോട്ട് പോയത് എന്തുകൊണ്ടാണ്?

നിങ്ങൾ ഒരു ദേശീയ ദുരന്തവുമായി രാഷ്ട്രീയം കളിക്കുന്നു എന്ന തോന്നൽ ജനിച്ചതുകൊണ്ടാണത്. മുംബൈ ആക്രമണം പോലുള്ള ഒരു സംഭവത്തിന് ആറുമാസത്തിനുള്ളിൽ തീവ്രവാദം പ്രചാരണ വിഷയമാകാതെ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നു എന്നത് ശ്രദ്ധേയമാണ്. അവിടെ പ്രചരണവിഷയമായത് പ്രധാനമായും സാമ്പത്തിക പ്രശ്‌നങ്ങളും ജനങ്ങളും ആയിരുന്നു.

ഇമ്രാൻ ഖാൻ ബീജിങിലായിരിക്കുമ്പോൾ, ചൈന കശ്മീരിനെ കുറിച്ച് പ്രസ്താവന നടത്തി യുഎൻ‌എസ്‌സി പ്രമേയങ്ങളെ പരാമർശിച്ചു. മോദി-ഷി തമ്മിലുള്ള ചെന്നൈ ഉച്ചകോടിക്ക് ശേഷമുള്ള അവസ്ഥ ഇത് ആയിരുന്നില്ല. ഈ വിഷയത്തിൽ ചൈനയെ വിശ്വസിക്കാൻ കഴിയുമോ?

അന്താരാഷ്ട്ര ബന്ധങ്ങളിൽ നിങ്ങൾ ആരെയും വിശ്വസിക്കേണ്ടതില്ല. രാജ്യങ്ങളെ പിന്തുടരാൻ മാത്രമേ നമുക്ക് കഴിയൂ. അത് ചൈനയോ മറ്റേത് രാജ്യമോ ആകട്ടെ. അവർ സ്വന്തം ഉന്നമനം മാത്രമേ നോക്കുകയുള്ളു. ഈ ബന്ധം നിലനിർത്തുന്നതിലൂടെ തങ്ങൾക്ക് എന്ത് ലഭിക്കുമെന്നേ അവർ ചിന്തിക്കൂ. മഹത്തായ ശക്തികൾ അങ്ങനെയാണ് പെരുമാറുന്നത്. അതിനാൽ ആളുകൾ അവരുടെ യുക്തിസഹമായ സ്വഭാവം പിന്തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും താൽപര്യം സമാനമല്ല. ചിലപ്പോൾ നിങ്ങൾ ജമ്മു കശ്മീർ അല്ലെങ്കിൽ യുഎൻ പ്രമേയങ്ങൾ പരാമർശിക്കും, ചിലപ്പോൾ പരാമർശിക്കില്ല. ശരിയും തെറ്റും എന്താണെന്ന് ഇമ്രാൻ ഖാന്‍റെ സന്ദർശന വേളയിലെ പ്രസ്താവനകളിൽ വ്യക്തമാണ്. യഥാർത്ഥത്തിൽ അവർ ആരുടെ പക്ഷത്താണെന്നും വ്യക്തമാണ്. ഇത് പ്രകോപിപ്പിക്കുന്നതാണ്. ഇതുപോലുള്ള പ്രശ്നങ്ങൾ ഇതിനുമുമ്പും നമ്മൾ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്.


ട്രംപിന്റെ മധ്യസ്ഥ വാഗ്ദാനത്തിന്‍റെ സ്വഭാവം മാറിയതായി തോന്നുന്നുണ്ടോ ?

ഇരുരാജ്യങ്ങളുടെയും താല്പര്യം നോക്കുന്നു എന്ന് അദ്ദേഹം പറയുന്നിടത്തോളം നമുക്ക് നിഷേധിക്കാനുള്ള അധികാരമുണ്ട്. അതിനാൽ വിഷമിക്കേണ്ടതില്ല. പാക്കിസ്ഥാൻ തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ട്രംപ് ഇത്തരത്തിൽ ഒരു വാഗ്ദാനം നൽകിയിരിക്കുന്നത്. ഇതിനെക്കുറിച്ച് നാം വ്യക്തമായി ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങൾക്ക് ഉപയോഗപ്രദമാകുന്നിടത്തോളം കാലം പാകിസ്ഥാൻ ഒറ്റപ്പെടാൻ സാധ്യതയില്ല. എന്ന് ഉപയോഗപ്രദമല്ലാതാകുന്നുവോ അന്ന് പാകിസ്ഥാൻ ഒറ്റപ്പെടും.


വുഹാൻ ഫലം എന്തായിരുന്നു?

വൂഹാൻ ഒരു ഉടമ്പടി സൃഷ്ടിച്ചു. ഡോക്ലാമിന് ശേഷം തെരഞ്ഞെടുപ്പ് വരെ കുറച്ചുകാലത്തേക്ക് പ്രശ്നങ്ങളുടെ തോത് കുറയ്ക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിർത്തുകയും ചെയ്തു. മാമല്ലപുരത്ത് നടന്ന അനൗപചാരിക ഉച്ചകോടി ഒരു വുഹാനിൽ പ്രതിഫലനമാണ്. എന്നാൽ താൽപര്യത്തിന്‍റെയും പരസ്പര്യത്തിന്‍റെയും നില വുഹാനേക്കാൾ കുറവാണ്.


ബെൽറ്റ് ആൻഡ് റോഡ് പ്രോജക്ടിൽ സ്വന്തം സ്ഥാനം നിലനിർത്താൻ ഇന്ത്യക്കാകുമോ?

കൊളംബോ തുറമുഖം നമ്മുടെ പരമാധികാരത്തെ ബാധിക്കില്ല. കൊളംബോ തുറമുഖത്തെ ആശ്രയിക്കുന്നത് നമുക്ക് താല്പര്യവുമുണ്ടാവില്ല. പക്ഷേ നമ്മുടേതായ തുറമുഖങ്ങൾ നിർമ്മിച്ച് അവയെ കാര്യക്ഷമമാക്കുന്നതുവരെ കുറഞ്ഞത് നമുക്ക് അത് ഉപയോഗിക്കാം. ഒരു കരാറിൽ ഒപ്പിട്ട് ഞാൻ ബി‌ആർ‌ഐയിൽ ചേർന്നുവെന്ന് പറയാനും സാധ്യമല്ല. ഒരു ബി‌ആർ‌ഐ പ്രോജക്റ്റ് ഇങ്ങനെയാണ് പ്രവർത്തിക്കുന്നത് ഇപ്രകാരമാണ് ഫണ്ട് ചെയ്യുന്നത് എന്നൊക്കെ കൃത്യമായി എവിടെയും പറഞ്ഞിട്ടില്ല. തനിക്ക് കഴിയുന്നിടത്ത് തന്നെകൊണ്ട് പറ്റുന്നതെല്ലാം ചൈന ചെയ്യുന്നു. ചില പ്രോജക്ടുകൾ അവർ ഇതിനകം പിൻവലിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ചൈന ഒരു വലിയ സാമ്പത്തിക അവലോകനം നടത്തി. ഇത് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്. ബിആർഐ എന്ന് പറഞ്ഞ് അതിനെ വെറുതെ എതിർക്കരുത്. നമ്മൾ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കാണ് വിലകൊടുക്കേണ്ടത്.

ഇന്ത്യ ആർ‌സി‌ഇ‌പി ഒപ്പിടുന്നതിനെ കുറിച്ചും അതിൽ ചൈനയുടെ പങ്കിനെ കുറിച്ചും എങ്ങനെ കാണുന്നു

നമ്മൾ കുറെയേറെ കാലമായി ചർച്ചകൾ നടത്തുന്നു. എത്ര എതിർപ്പ് പ്രകടിപ്പിച്ചാലും വേണ്ട സമയത്ത് പ്രവർത്തിച്ചില്ലെങ്കിൽ ഒരു രാജ്യമെന്ന നിലയിൽ നമ്മൾ പിന്തള്ളപ്പെടും. ഒപെക്കിൽ എന്താണ് സംഭവിച്ചത് എന്ന് നാം കണ്ടതാണ്. ഒരു കാര്യത്തെ തുടക്കം മുതൽ മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ജപ്പാൻ ,ചൈന പോലുള്ള രാജ്യങ്ങൾ ഉപയോഗിച്ച രീതിയിൽ ആർസിഇപിയും, ഡബ്ല്യു.ടി.ഒയും പോലുള്ള അവസരങ്ങൾ നമ്മൾ ഉപയോഗിക്കണം. 1991ലെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ സാമ്പത്തിക പരിഷ്കാരങ്ങൾ നടത്തിയത് പോലെ. പ്രതിസന്ധിയിലാകുന്നവരെ ഇത് നടപ്പിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്.


ഇന്ത്യക്ക് എൻ‌എഫ്‌യു അവലോകനം ചെയ്യേണ്ടതുണ്ടോ?

സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് അവലോകനം ചെയ്യേണ്ടത് അനിവാര്യമാണ്. നിലവിലുള്ള സാഹചര്യത്തിൽ ചിലപ്പോൾ അതിന് മാറ്റം വരുത്തേണ്ട ആവശ്യം ഉണ്ടാവില്ല. പക്ഷെ അവലോകനം ചെയ്ത് മാറ്റം വരുത്തേണ്ട സാഹചര്യവും വന്നുകൂടായ്കയില്ല. എന്‍റെ അറിവിൽ, എൻ‌എഫ്‌യു കുറഞ്ഞത് മൂന്ന് തവണയെങ്കിലും അവലോകനം ചെയ്‌തിട്ടുണ്ട്. ഈ ഗവൺമെന്‍റും അത് ചെയുന്നുവെന്ന് ഞാൻ കരുതുന്നു. എന്തും കൃത്യമായും യുക്തിസഹമായും അവലോകനം ചെയ്യണം. ഒരു യഥാർത്ഥ കാരണമുണ്ടെങ്കിൽ മാത്രം മാറ്റം വരുത്തണം.

കർതാർപൂർ കോറിഡോർ തുറന്നത് ഇന്ത്യ-പാക് ബന്ധത്തിൽ എന്തെങ്കിലും മാറ്റം വരുത്തുമോ?

ഞാൻ അത് വളരെയധികം പ്രാധാന്യമുള്ളതായി കാണുന്നില്ല.

ചൈനയുമായുള്ള ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ. തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിക്ക് പിന്നാലെ മുതിർന്ന മാധ്യമപ്രവർത്തക സ്മിത ശർമ്മയുമായി നടത്തിയ ഒരു പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ്‌വ്യവസ്ഥയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും പ്രാധാന്യം കൊടുകേണ്ട സ്ഥാനത്ത് മോദി സർക്കാർ എല്ലാ അന്താരാഷ്ട്ര തലങ്ങളിലും തീവ്രവാദത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി ശിവശങ്കർ മേനോൻ പറഞ്ഞു. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ ആ വിഷയം പ്രചാരണ വിഷയമാക്കിയിട്ടില്ലെന്നും മേനോൻ അഭിപ്രായപ്പെട്ടു.

ചൈനയുമായുള്ള ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം: ശിവശങ്കർ മേനോൻ

ചൈനയിലെ മുൻ ഇന്ത്യൻ സ്ഥാനപതിയും വിദേശകാര്യ സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ച മേനോന്‍റെ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍

രണ്ടാമത് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിയെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

ശിവശങ്കർ മേനോൻ- രണ്ടാമത് ഉച്ചകോടി നടന്നുവെന്നതിന്‍റെ അർഥം ചെറിയ തോതിലെങ്കിലും ബന്ധങ്ങൾ നിലനിൽക്കുന്നുവെന്ന് അറിയിക്കാൻ ഇരുപക്ഷവും ആഗ്രഹിക്കുന്നു എന്നാണ്. നിരവധി കാരണങ്ങളിലുള്ള അഭിപ്രായ ഭിന്നത മാറ്റിവച്ച് ട്രാക്കിലേക്ക് മടങ്ങുകയാണ് ഇവിടെ സംഭവിച്ചത്. ചൈന പാകിസ്ഥാനെ പിന്തുണച്ചതോ,കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെക്കുറിച്ചുള്ള ചൈനീസ് പ്രതികരണമോ ഇവിടെ വിലങ്ങുതടിയായില്ല.നമുക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പ്, ആഭ്യന്തര സമ്പദ്‌വ്യവസ്ഥ എന്നീ പ്രശ്നങ്ങളുണ്ട്. അതുപോലെ ചൈനക്കും അവരുടെ സമ്പദ്‌വ്യവസ്ഥ, താരിഫുകളിൽ യുഎസിന്‍റെ സമ്മർദ്ദം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്. വുഹാൻ വിജയകരമായ ഒരു ഉടമ്പടിയായി മാറിയതിനുള്ള പല കാരണങ്ങളിൽ ഒന്ന് ഇരുവിഭാഗത്തിന്‍റെയും താൽപര്യങ്ങൾ നിറവേറ്റി എന്നതാണ്. അതിന്‍റെ ഫലമാണ് മാമല്ലപുരത്ത് നമ്മൾ കണ്ടത്. എന്നാൽ പുറത്തുവന്ന പ്രസ്താവനകൾ വാർത്തകള്‍ എന്നിവയുടെ അടിസ്ഥാനത്തിൽ മാമല്ലപുരം പ്രതീക്ഷിച്ച അത്രയും സുഗമമായിരുന്നില്ലെന്ന് വേണം കരുതാൻ. സാമ്പത്തിക ബന്ധം ഇരുപക്ഷവും വാഗ്ദാനം ചെയ്യുന്നതായി കാണുന്നു.

ഇമ്രാൻ ഖാന്‍റെ ചൈന സന്ദർശനത്തെക്കുറിച്ച് ചർച്ച ചെയ്തതായി എഫ്എസ് ഗോഖലെ പറഞ്ഞു. കശ്മീർ പരാമർശം കൂടാതെ അത് ചർച്ച ചെയ്യാൻ കഴിയുമോ?

സ്വകാര്യ സംഭാഷണത്തിൽ എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയില്ല. അവർ രണ്ടുപേരും ഒറ്റയ്ക്ക് ഒരുപാട് സമയം ചെലവഴിച്ചു. കൂടുതൽ വിശദാംശങ്ങൾ അറിയുന്നതുവരെ ഇതിനെകുറിച്ച് പറയാൻ പ്രയാസമാണ്. പക്ഷേ ഇത് ഉപയോഗപ്രദമാണ്. അതിനെ കുറിച്ച് സംസാരിച്ചതിലൂടെ ബന്ധങ്ങൾ നിലനിൽക്കുന്നു എന്ന സന്ദേശം നൽകാനും അവർ ആഗ്രഹിച്ചു. ചൈനക്കാരുടെ ഒരു ചൊല്ലുണ്ട് ‘വാക്കുകൾ കേൾക്കുക, പെരുമാറ്റം ശ്രദ്ധിക്കുക.’ ഈ നിയമം ഇന്ത്യ-ചൈന ബന്ധങ്ങളിലും ബാധകമാണ്.

യു‌എൻ സുരക്ഷാ സമിതിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പാകിസ്ഥാനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. ആവശ്യമുള്ളതിനേക്കാൾ പ്രാധാന്യം ഈ പ്രശ്നത്തിന് നാം നൽകുന്നുണ്ടോ?

ഞങ്ങളെ സംബന്ധിച്ചിടത്തോളം പാകിസ്ഥാന്‍റെ പര്യായമാണ് ഭീകരത. ആഭ്യന്തര രാഷ്ട്രീയം നീങ്ങുന്ന ഒരു ദിശയിലേക്ക് ആയിരിക്കില്ല വിദേശനയത്തിന്‍റെ ആവശ്യങ്ങൾ നീങ്ങുക. ഇത് അല്പം വ്യത്യസ്തമാണ്. അത് എന്തെങ്കിലും മാർഗത്താൽ സർക്കാർ പരിഹരിക്കേണ്ട വൈരുധ്യമാണ്.

അന്താരാഷ്ട്ര വേദിയിൽ തീവ്രവാദത്തെ ഒരു കേന്ദ്ര വിഷയമാക്കുന്നതിലെ വീഴ്ച എന്താണ്? ഭീകരത ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വെല്ലുവിളിയാണോ?

തീവ്രവാദത്താൽ മരിക്കുന്നവരുടെ എണ്ണം നോക്കുകയാണെങ്കിൽ അത് കൈകാര്യം ചെയ്യുന്നതിലെ നമ്മളുടെ വിജയം നോക്കുകയാണെങ്കിൽ നുഴഞ്ഞുകയറ്റം തീവ്രവാദ സംഭവങ്ങൾ എന്നിവയെ മുമ്പത്തേതിനേക്കാൾ മികച്ച രീതിയില്‍ നമ്മൾ നേരിടുന്നു. വാജ്‌പേയി സർക്കാരിന്‍റെ കാലഘട്ടം മുതൽ ഇന്ന് വരെയുള്ള സ്ഥിതി നോക്കുകയാണെങ്കിൽ നമ്മൾ തീവ്രവാദത്തെക്കുറിച്ച് ക്രമാനുഗതമായി പഠിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു. നിങ്ങൾ ആളുകളുടെ ഉപജീവനമാർഗം, ക്ഷേമം എന്നിവ നോക്കുകയാണെങ്കിൽ സാമ്പത്തിക പ്രശ്‌നങ്ങളാണ് അവരുടെ വില്ലൻ. ഭീകരത നമ്മുടെ ജീവിതത്തിൽ പ്രധാന പ്രശ്നം തന്നെയാണ്. പക്ഷെ അന്താരാഷ്ട്ര വേദിയിൽ ഇത് ആഭ്യന്തര പ്രശ്നമാക്കുന്നത് ന്യായമാണോയെന്ന് എനിക്ക് ഉറപ്പില്ല.

തീവ്രവാദത്തിന് മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നത് നിർത്തുകയാണെങ്കിൽ അത് കുറയുമെന്ന് അജിത് ദോവൽ പറഞ്ഞു. ഇത് ആഭ്യന്തര പ്രശ്‌നമായി നിരന്തരം ഉന്നയിക്കുന്ന സർക്കാരിനും ഇത് ബാധകമാണോ?

എല്ലാവർക്കും ഇത് ബാധകമാണെന്ന് ഞാൻ കരുതുന്നു. ഉള്ളതിലധികം തീവ്രവാദികളെ നമ്മൾ പുറത്തുകാട്ടരുത്. എന്നാൽ 2008ലെ മുംബൈ ആക്രമണ സമയത്തും തീവ്രവാദം കേന്ദ്ര വിഷയമായിരുന്നു. ഇന്ന് സർക്കാർ അന്താരാഷ്ട്ര വേദിയിൽ തീവ്രവാദത്തെ നിരന്തരം ഉയർത്തുകയും ഫ്ലാഗുചെയ്യുകയും ചെയ്യുന്നതിനാൽ തീവ്രവാദത്തിനെതിരെ പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ കഴിഞ്ഞു, മസൂദ് അസ്ഹറിനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്‍റെ ചാരപട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ വിജയിച്ചു.

മുംബൈ ആക്രമണത്തെക്കുറിച്ച് നോക്കുകയാണെങ്കിൽ പൊതുതെരഞ്ഞെടുപ്പിന് ആറുമാസം മുമ്പാണ് ഇത് സംഭവിച്ചത്. പ്രതിപക്ഷം ജനുവരിയിൽ രണ്ടുതവണ ഇത് ഉയർത്താൻ ശ്രമിച്ചു. രണ്ടുതവണയും പൊതുജനങ്ങൾ പിന്നോട്ട് പോയത് എന്തുകൊണ്ടാണ്?

നിങ്ങൾ ഒരു ദേശീയ ദുരന്തവുമായി രാഷ്ട്രീയം കളിക്കുന്നു എന്ന തോന്നൽ ജനിച്ചതുകൊണ്ടാണത്. മുംബൈ ആക്രമണം പോലുള്ള ഒരു സംഭവത്തിന് ആറുമാസത്തിനുള്ളിൽ തീവ്രവാദം പ്രചാരണ വിഷയമാകാതെ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നു എന്നത് ശ്രദ്ധേയമാണ്. അവിടെ പ്രചരണവിഷയമായത് പ്രധാനമായും സാമ്പത്തിക പ്രശ്‌നങ്ങളും ജനങ്ങളും ആയിരുന്നു.

ഇമ്രാൻ ഖാൻ ബീജിങിലായിരിക്കുമ്പോൾ, ചൈന കശ്മീരിനെ കുറിച്ച് പ്രസ്താവന നടത്തി യുഎൻ‌എസ്‌സി പ്രമേയങ്ങളെ പരാമർശിച്ചു. മോദി-ഷി തമ്മിലുള്ള ചെന്നൈ ഉച്ചകോടിക്ക് ശേഷമുള്ള അവസ്ഥ ഇത് ആയിരുന്നില്ല. ഈ വിഷയത്തിൽ ചൈനയെ വിശ്വസിക്കാൻ കഴിയുമോ?

അന്താരാഷ്ട്ര ബന്ധങ്ങളിൽ നിങ്ങൾ ആരെയും വിശ്വസിക്കേണ്ടതില്ല. രാജ്യങ്ങളെ പിന്തുടരാൻ മാത്രമേ നമുക്ക് കഴിയൂ. അത് ചൈനയോ മറ്റേത് രാജ്യമോ ആകട്ടെ. അവർ സ്വന്തം ഉന്നമനം മാത്രമേ നോക്കുകയുള്ളു. ഈ ബന്ധം നിലനിർത്തുന്നതിലൂടെ തങ്ങൾക്ക് എന്ത് ലഭിക്കുമെന്നേ അവർ ചിന്തിക്കൂ. മഹത്തായ ശക്തികൾ അങ്ങനെയാണ് പെരുമാറുന്നത്. അതിനാൽ ആളുകൾ അവരുടെ യുക്തിസഹമായ സ്വഭാവം പിന്തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും താൽപര്യം സമാനമല്ല. ചിലപ്പോൾ നിങ്ങൾ ജമ്മു കശ്മീർ അല്ലെങ്കിൽ യുഎൻ പ്രമേയങ്ങൾ പരാമർശിക്കും, ചിലപ്പോൾ പരാമർശിക്കില്ല. ശരിയും തെറ്റും എന്താണെന്ന് ഇമ്രാൻ ഖാന്‍റെ സന്ദർശന വേളയിലെ പ്രസ്താവനകളിൽ വ്യക്തമാണ്. യഥാർത്ഥത്തിൽ അവർ ആരുടെ പക്ഷത്താണെന്നും വ്യക്തമാണ്. ഇത് പ്രകോപിപ്പിക്കുന്നതാണ്. ഇതുപോലുള്ള പ്രശ്നങ്ങൾ ഇതിനുമുമ്പും നമ്മൾ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്.


ട്രംപിന്റെ മധ്യസ്ഥ വാഗ്ദാനത്തിന്‍റെ സ്വഭാവം മാറിയതായി തോന്നുന്നുണ്ടോ ?

ഇരുരാജ്യങ്ങളുടെയും താല്പര്യം നോക്കുന്നു എന്ന് അദ്ദേഹം പറയുന്നിടത്തോളം നമുക്ക് നിഷേധിക്കാനുള്ള അധികാരമുണ്ട്. അതിനാൽ വിഷമിക്കേണ്ടതില്ല. പാക്കിസ്ഥാൻ തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ട്രംപ് ഇത്തരത്തിൽ ഒരു വാഗ്ദാനം നൽകിയിരിക്കുന്നത്. ഇതിനെക്കുറിച്ച് നാം വ്യക്തമായി ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങൾക്ക് ഉപയോഗപ്രദമാകുന്നിടത്തോളം കാലം പാകിസ്ഥാൻ ഒറ്റപ്പെടാൻ സാധ്യതയില്ല. എന്ന് ഉപയോഗപ്രദമല്ലാതാകുന്നുവോ അന്ന് പാകിസ്ഥാൻ ഒറ്റപ്പെടും.


വുഹാൻ ഫലം എന്തായിരുന്നു?

വൂഹാൻ ഒരു ഉടമ്പടി സൃഷ്ടിച്ചു. ഡോക്ലാമിന് ശേഷം തെരഞ്ഞെടുപ്പ് വരെ കുറച്ചുകാലത്തേക്ക് പ്രശ്നങ്ങളുടെ തോത് കുറയ്ക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിർത്തുകയും ചെയ്തു. മാമല്ലപുരത്ത് നടന്ന അനൗപചാരിക ഉച്ചകോടി ഒരു വുഹാനിൽ പ്രതിഫലനമാണ്. എന്നാൽ താൽപര്യത്തിന്‍റെയും പരസ്പര്യത്തിന്‍റെയും നില വുഹാനേക്കാൾ കുറവാണ്.


ബെൽറ്റ് ആൻഡ് റോഡ് പ്രോജക്ടിൽ സ്വന്തം സ്ഥാനം നിലനിർത്താൻ ഇന്ത്യക്കാകുമോ?

കൊളംബോ തുറമുഖം നമ്മുടെ പരമാധികാരത്തെ ബാധിക്കില്ല. കൊളംബോ തുറമുഖത്തെ ആശ്രയിക്കുന്നത് നമുക്ക് താല്പര്യവുമുണ്ടാവില്ല. പക്ഷേ നമ്മുടേതായ തുറമുഖങ്ങൾ നിർമ്മിച്ച് അവയെ കാര്യക്ഷമമാക്കുന്നതുവരെ കുറഞ്ഞത് നമുക്ക് അത് ഉപയോഗിക്കാം. ഒരു കരാറിൽ ഒപ്പിട്ട് ഞാൻ ബി‌ആർ‌ഐയിൽ ചേർന്നുവെന്ന് പറയാനും സാധ്യമല്ല. ഒരു ബി‌ആർ‌ഐ പ്രോജക്റ്റ് ഇങ്ങനെയാണ് പ്രവർത്തിക്കുന്നത് ഇപ്രകാരമാണ് ഫണ്ട് ചെയ്യുന്നത് എന്നൊക്കെ കൃത്യമായി എവിടെയും പറഞ്ഞിട്ടില്ല. തനിക്ക് കഴിയുന്നിടത്ത് തന്നെകൊണ്ട് പറ്റുന്നതെല്ലാം ചൈന ചെയ്യുന്നു. ചില പ്രോജക്ടുകൾ അവർ ഇതിനകം പിൻവലിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ചൈന ഒരു വലിയ സാമ്പത്തിക അവലോകനം നടത്തി. ഇത് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്. ബിആർഐ എന്ന് പറഞ്ഞ് അതിനെ വെറുതെ എതിർക്കരുത്. നമ്മൾ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കാണ് വിലകൊടുക്കേണ്ടത്.

ഇന്ത്യ ആർ‌സി‌ഇ‌പി ഒപ്പിടുന്നതിനെ കുറിച്ചും അതിൽ ചൈനയുടെ പങ്കിനെ കുറിച്ചും എങ്ങനെ കാണുന്നു

നമ്മൾ കുറെയേറെ കാലമായി ചർച്ചകൾ നടത്തുന്നു. എത്ര എതിർപ്പ് പ്രകടിപ്പിച്ചാലും വേണ്ട സമയത്ത് പ്രവർത്തിച്ചില്ലെങ്കിൽ ഒരു രാജ്യമെന്ന നിലയിൽ നമ്മൾ പിന്തള്ളപ്പെടും. ഒപെക്കിൽ എന്താണ് സംഭവിച്ചത് എന്ന് നാം കണ്ടതാണ്. ഒരു കാര്യത്തെ തുടക്കം മുതൽ മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ജപ്പാൻ ,ചൈന പോലുള്ള രാജ്യങ്ങൾ ഉപയോഗിച്ച രീതിയിൽ ആർസിഇപിയും, ഡബ്ല്യു.ടി.ഒയും പോലുള്ള അവസരങ്ങൾ നമ്മൾ ഉപയോഗിക്കണം. 1991ലെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ സാമ്പത്തിക പരിഷ്കാരങ്ങൾ നടത്തിയത് പോലെ. പ്രതിസന്ധിയിലാകുന്നവരെ ഇത് നടപ്പിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്.


ഇന്ത്യക്ക് എൻ‌എഫ്‌യു അവലോകനം ചെയ്യേണ്ടതുണ്ടോ?

സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് അവലോകനം ചെയ്യേണ്ടത് അനിവാര്യമാണ്. നിലവിലുള്ള സാഹചര്യത്തിൽ ചിലപ്പോൾ അതിന് മാറ്റം വരുത്തേണ്ട ആവശ്യം ഉണ്ടാവില്ല. പക്ഷെ അവലോകനം ചെയ്ത് മാറ്റം വരുത്തേണ്ട സാഹചര്യവും വന്നുകൂടായ്കയില്ല. എന്‍റെ അറിവിൽ, എൻ‌എഫ്‌യു കുറഞ്ഞത് മൂന്ന് തവണയെങ്കിലും അവലോകനം ചെയ്‌തിട്ടുണ്ട്. ഈ ഗവൺമെന്‍റും അത് ചെയുന്നുവെന്ന് ഞാൻ കരുതുന്നു. എന്തും കൃത്യമായും യുക്തിസഹമായും അവലോകനം ചെയ്യണം. ഒരു യഥാർത്ഥ കാരണമുണ്ടെങ്കിൽ മാത്രം മാറ്റം വരുത്തണം.

കർതാർപൂർ കോറിഡോർ തുറന്നത് ഇന്ത്യ-പാക് ബന്ധത്തിൽ എന്തെങ്കിലും മാറ്റം വരുത്തുമോ?

ഞാൻ അത് വളരെയധികം പ്രാധാന്യമുള്ളതായി കാണുന്നില്ല.

Intro:Body:

ചൈനയുമായുള്ള ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ. തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്‍റ് സിയും തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിക്ക് പിന്നാലെ മുതിർന്ന മാധ്യമപ്രവർത്തക സ്മിത ശർമ്മയുമായി നടത്തിയ സീനിയറുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ്‌വ്യവസ്ഥയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും പ്രാധാന്യം കൊടുകേണ്ട സ്ഥാനത്ത് മോദി സർക്കാർ എല്ലാ അന്താരാഷ്ട്ര തലങ്ങളിലും തീവ്രവാദത്തെ കേന്ദ്രീകരിച്ചതായി ശിവശങ്കർ മേനോൻ പറഞ്ഞു. 

 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ  ആ വിഷയം പ്രചാരണ വിഷയമാക്കിയിട്ടില്ലെന്നും മേനോൻ അഭിപ്രായപ്പെട്ടു. 

ചൈനയിലേക്കുള്ള മുൻ ഇന്ത്യൻ സ്ഥാനപതിയും വിദേശകാര്യ സെക്രട്ടറിയും സേവനമനുഷ്ഠിച്ച മേനോന്‍റെ ഇന്‍റർവ്യൂവിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ.



1. രണ്ടാമത് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിയെ താങ്കൾ എങ്ങനെ നോക്കി കാണുന്നു?



ശിവശങ്കർ മേനോൻ- രണ്ടാമത് ഉച്ചകോടി നടന്നുവെന്നതിന്‍റെ അർത്ഥം ചെറിയ തോതിലെങ്കിലും ബന്ധങ്ങൾ നിലനിൽക്കുന്നുവെന്ന് അറിയിക്കാൻ ഇരുപക്ഷവും ആഗ്രഹിക്കുന്നു എന്നാണ്. 

നിരവധി കാരണങ്ങളാൽ താരതമ്യേന പരുക്കൻ കാലയളവിനുശേഷം ട്രാക്കിലേക്ക് മടങ്ങുകയാണ് ഇവിടെ സംഭവിച്ചത്. അത് ഇപ്പോൾ ചൈന പാകിസ്ഥാനോടുള്ള വിപുലമായ പ്രതിബദ്ധത പുതുക്കിയതോ അല്ലെങ്കിൽ കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെക്കുറിച്ചുള്ള ചൈനീസ് പ്രതികരണമോ. സുരക്ഷാ സമിതിയും മറ്റ് പ്രശ്നങ്ങൾ ഉയർത്തിയതോ ഒന്നും ഇവിടെ വിലങ്ങുതടിയാകുന്നില്ല. നമുക്ക് തെരഞ്ഞെടുപ്പ് ഇപ്പോൾ ഞങ്ങൾക്ക് ആഭ്യന്തര സമ്പദ്‌വ്യവസ്ഥ പ്രശ്നങ്ങൾ എന്നിവയുണ്ട്. അതുപോലെ ചൈനക്കും അവരുടെ സമ്പദ്‌വ്യവസ്ഥയും താരിഫുകളിൽ യുഎസിന്‍റെ സമ്മർദ്ദം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്. വുഹാൻ വിജയകരമായ ഒരു ഉടമ്പടിയായി മാറിയതിനുള്ള പല കാരണങ്ങളിൽ ഒന്ന്  ഇരുവിഭാഗത്തിന്റെയും താൽപ്പര്യങ്ങൾ നിറവേറ്റി എന്നതാണ്. അതിന്‍റെ ഫലമാണ് മമ്മല്ലപുരത്ത് നമ്മൾ കണ്ടത്. എന്നാൽ പുറത്തുവന്ന പ്രസ്താവനകൾ ഫലങ്ങൾ, എന്നിവയുടെ അടിസ്ഥാനത്തിൽ മമ്മല്ലപുരം പ്രതീക്ഷിച്ച അത്രയും സുഗമമായിരുന്നില്ലെന്ന് വേണം കരുതാൻ. സാമ്പത്തിക ബന്ധം ഇരുപക്ഷവും വാഗ്ദാനം ചെയ്യുന്നതായി കാണുന്നു. 



2. ഇമ്രാൻ ഖാന്‍റെ ചൈന സന്ദർശനത്തെക്കുറിച്ച് എസി ചർച്ച ചെയ്തതായി എഫ്എസ് ഗോഖലെ പറഞ്ഞു. കശ്മീർ പരാമർശം കൂടാതെ അത് ചർച്ച ചെയ്യാൻ കഴിയുമോ?

സ്വകാര്യ സംഭാഷണത്തിൽ എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയില്ല. അവർ രണ്ടുപേരും ഒറ്റയ്ക്ക് ഒരുപാട് സമയം ചെലവഴിച്ചു. കൂടുതൽ വിശദാംശങ്ങൾ അറിയുന്നതുവരെ ഇതിനെകുറിച്ച് പറയാൻ പ്രയാസമാണ്. പക്ഷേ

ഇത് ഉപയോഗപ്രദമാണ്. അതിനെ കുറിച്ച് സംസാരിച്ചതിലൂടെ ബന്ധങ്ങൾ നിലനിൽക്കുന്നു എന്ന സന്ദേശം നൽകാനും അവർ ആഗ്രഹിച്ചു. ചൈനയക്കാരുടെ ഒരു ചൊല്ലുണ്ട് ‘വാക്കുകൾ കേൾക്കുക, പെരുമാറ്റം ശ്രദ്ധിക്കുക.’ ഈ നിയമം ഇന്ത്യ-ചൈന ബന്ധങ്ങളിലും ബാധകമാണ്.



3. യു‌എൻ സുരക്ഷാ സമിതിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പാകിസ്ഥാനെ കുറിച്ച് പരാമർശിച്ചിട്ടില്ല. ആവശ്യമുള്ളതിനേക്കാൾ പ്രാധാന്യം

ഈ പ്രശ്നത്തിന് നാം നൽകുന്നുണ്ടോ?

ഞങ്ങളെ സംബന്ധിച്ചിടത്തോളം പാകിസ്ഥാന്‍റെ പര്യായമാണ് ഭീകരത. ആഭ്യന്തര രാഷ്ട്രീയം നീങ്ങുന്ന ഒരു ദിശയിലേക്ക് ആയിരിക്കില്ല

വിദേശനയത്തിന്‍റെ ആവശ്യങ്ങൾ നീങ്ങുക. ഇത് അല്പം വ്യത്യസ്തമാണ്. അത് എന്തെങ്കിലും മാർഗത്താൽ സർക്കാർ പരിഹരിക്കേണ്ട വൈരുദ്ധ്യമാണ്.



4. അന്താരാഷ്ട്ര വേദിയിൽ തീവ്രവാദത്തെ ഒരു കേന്ദ്ര വിഷയമാക്കുന്നതിലെ വീഴ്ച എന്താണ്? ഭീകരത ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വെല്ലുവിളിയാണോ?

 തീവ്രവാദത്താൽ മരിക്കുന്നവരുടെ എണ്ണം നോക്കുകയാണെങ്കിൽ, അത് കൈകാര്യം ചെയ്യുന്നതിലെ നമ്മളുടെ വിജയം നോക്കുകയാണെങ്കിൽ

നുഴഞ്ഞുകയറ്റം, തീവ്രവാദ സംഭവങ്ങൾ, ഇവയെല്ലാം മുമ്പത്തേതിനേക്കാൾ മികച്ചതായി നമ്മൾ നേരിടുന്നു. വാജ്‌പേയി സർക്കാരിന്‍റെ കാലഘട്ടം മുതൽ ഇന്ന് വരെയുള്ള സ്ഥിതി നോക്കുകയാണെങ്കിൽ നമ്മൾ തീവ്രവാദം ക്രമാനുഗതമായി പഠിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു. നിങ്ങൾ ആളുകളുടെ ഉപജീവനമാർഗം, ക്ഷേമം എന്നിവ നോക്കുകയാണെങ്കിൽ,  സാമ്പത്തിക പ്രശ്‌നങ്ങളാണ് അവരുടെ വില്ലൻ.  ഭീകരത നമ്മുടെ ജീവിതത്തിൽ പ്രധാന പ്രശ്നം തന്നെയാണ്. പക്ഷെ അന്താരാഷ്ട്ര വേദിയിൽ ഇത് ആഭ്യന്തര പ്രശ്നമാക്കുന്നത് ന്യായമാണോയെന്ന് എനിക്ക് ഉറപ്പില്ല.



5. തീവ്രവാദത്തിന് മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നത് നിർത്തുകയാണെങ്കിൽ അത് കുറയുമെന്ന് എൻഎസ്എ അജിത് ദോവൽ പറഞ്ഞു. ഇത് ആഭ്യന്തര പ്രശ്‌നമായി നിരന്തരം ഉന്നയിക്കുന്ന സർക്കാരിനും ഇത് ബാധകമാണോ?



എല്ലാവർക്കും ഇത് ബാധകമാണെന്ന് ഞാൻ കരുതുന്നു. ഉള്ളതിലധികം തീവ്രവാദികളെ നമ്മൾ പുറത്തുകാട്ടരുത്.



6. എന്നാൽ 2008ലെ മുംബൈ ആക്രമണ സമയത്തും തീവ്രവാദം കേന്ദ്ര വിഷയമായിരുന്നു. ഇന്ന് സർക്കാർ അന്താരാഷ്ട്ര വേദിയിൽ തീവ്രവാദത്തെ നിരന്തരം ഉയർത്തുകയും ഫ്ലാഗുചെയ്യുകയും ചെയ്യുന്നതിനാൽ 

തീവ്രവാദത്തിനെതിരെ പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ കഴിഞ്ഞു, മസൂദ് അസ്ഹറിനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്‍റെ ചാരപട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ വിജയിച്ചു.



മുംബൈ ആക്രമണത്തെക്കുറിച്ച് നോക്കുകയാണെങ്കിൽ, പൊതുതെരഞ്ഞെടുപ്പിന് ആറുമാസം മുമ്പാണ് ഇത് സംഭവിച്ചത്. പ്രതിപക്ഷം ജനുവരിയിൽ രണ്ടുതവണ ഇത് ഉയർത്താൻ ശ്രമിച്ചു. രണ്ടുതവണയും പൊതുജനങ്ങൾ പിന്നോട്ട് പോയത് എന്തുകൊണ്ടാണ്?

നിങ്ങൾ ഒരു ദേശീയ ദുരന്തവുമായി രാഷ്ട്രീയം കളിക്കുന്നു എന്ന തോന്നൽ ജനിച്ചതുകൊണ്ടാണ്. മുംബൈ ആക്രമണം പോലുള്ള ഒരു സംഭവത്തിന് ആറുമാസത്തിനുള്ളിൽ തീവ്രവാദം പ്രചാരണ വിഷയമാകാതെ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നു എന്നത് ശ്രദ്ധേയമാണ്. അവിടെ പ്രചരണവിഷയമായത് പ്രധാനമായും സാമ്പത്തിക പ്രശ്‌നങ്ങളും ജനങ്ങളും  ആയിരുന്നു. 



6. ഇമ്രാൻ ഖാൻ ബീജിംഗിലായിരിക്കുമ്പോൾ, ചൈന കശ്മീരിനെ കുറിച്ച് പ്രസ്താവന നടത്തി യുഎൻ‌എസ്‌സി പ്രമേയങ്ങളെ പരാമർശിച്ചു.

മോദി-സി തമ്മിലുള്ള ചെന്നൈ ഉച്ചകോടിക്ക് ശേഷമുള്ള അവസ്ഥ ഇത് ആയിരുന്നില്ല. ഈ വിഷയത്തിൽ ചൈനയെ വിശ്വസിക്കാൻ കഴിയുമോ?



അന്താരാഷ്ട്ര ബന്ധങ്ങളിൽ നിങ്ങൾ ആരെയും വിശ്വസിക്കേണ്ടതില്ല. രാജ്യങ്ങളെ  പിന്തുടരാൻ മാത്രമേ നമുക്ക് കഴിയൂ. അത് ചൈനയോ മറ്റേത് രാജ്യമോ ആകട്ടെ. അവർ സ്വന്തം ഉന്നമനം മാത്രമേ നോക്കുകയുള്ളു. ഈ ബന്ധം നിലനിർത്തുന്നതിലൂടെ തങ്ങൾക്ക് എന്ത് ലഭിക്കുമെന്ന് അവർ ചിന്തിക്കൂ. മഹത്തായ ശക്തികൾ അങ്ങനെയാണ് പെരുമാറുന്നത്. അതിനാൽ ആളുകൾ അവരുടെ യുക്തിസഹമായ സ്വഭാവം പിന്തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു.

എല്ലാവരുടെയും താൽപ്പര്യം സമാനമല്ല. 

ചിലപ്പോൾ നിങ്ങൾ ജമ്മു കശ്മീർ അല്ലെങ്കിൽ യുഎൻ പ്രമേയങ്ങൾ പരാമർശിക്കും, ചിലപ്പോൾ പരാമർശിക്കില്ല. 

ശരിയും തെറ്റും എന്താണെന്ന് ഇമ്രാൻ ഖാന്റെ സന്ദർശന വേളയിലെ പ്രസ്താവനകളിൽ വ്യക്തമാണ്. യഥാർത്ഥത്തിൽ അവർ ആരുടെ പക്ഷത്താണെന്നും വ്യക്തമാണ്. ഇത് പ്രകോപിപ്പിക്കുന്നതാണ്. ഇതുപോലുള്ള പ്രശ്നങ്ങൾ ഇതിനുമുമ്പും നമ്മൾ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. 



7. ട്രംപിന്റെ മധ്യസ്ഥ വാഗ്ദാനത്തിന്റെ സ്വഭാവം മാറിയതായി തോന്നുന്നുണ്ടോ 



ഇരുരാജ്യങ്ങളുടെ താല്പര്യം നോക്കുന്നു എന്ന് അദ്ദേഹം പറയുന്നിടത്തോളം നമുക്ക് നിഷേധിക്കാനുള്ള അധികാരമുണ്ട്. അതിനാൽ വിഷമിക്കേണ്ടതില്ല.  പാക്കിസ്ഥാൻ തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ട്രംപ് ഇത്തരത്തിൽ ഒരു വാഗ്ദാനം നൽകിയിരിക്കുന്നത്. ഇതിനെക്കുറിച്ച് നാം വ്യക്തമായി ശ്രദ്ധിക്കേണ്ടതുണ്ട്. പാകിസ്ഥാൻ മറ്റ് രാജ്യങ്ങൾക്ക് ഉപയോഗപ്രദമാകുന്നിടത്തോളം കാലം പാകിസ്ഥാൻ ഒറ്റപ്പെടാൻ സാധ്യതയില്ല. എന്ന് ഉപയോഗപ്രദമല്ലാതാകുന്നുവോ അന്ന് പാകിസ്ഥാൻ ഒറ്റപ്പെടും.





8. വുഹാൻ ഫലം എന്തായിരുന്നു?

വൂഹാൻ ഒരു ഉടമ്പടി സൃഷ്ടിച്ചു. ഡോക്ലാമിന് ശേഷം തെരഞ്ഞെടുപ്പ് വരെ കുറച്ചുകാലത്തേക്ക് പ്രശ്നങ്ങളുടെ തോത് കുറയ്ക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിർത്തുകയും ചെയ്തു. മമ്മല്ലപുരത്ത് നടന്ന അനൌപചാരിക ഉച്ചകോടി ഒരു വുഹാനിൽ പ്രതിഫലനമാണ്. എന്നാൽ താൽപ്പര്യത്തിന്റെയും പരസ്പര്യത്തിന്റെയും നില വുഹാനേക്കാൾ കുറവാണ്.





9. ബെൽറ്റ് ആൻഡ് റോഡ് പ്രോജക്ടിൽ സ്വന്തം സ്ഥാനം നിലനിർത്താൻ ഇന്ത്യക്കാകുമോ

കൊളംബോ തുറമുഖം നമ്മുടെ പരമാധികാരത്തെ ബാധിക്കില്ല. കൊളംബോ തുറമുഖത്തെ ആശ്രയിക്കുന്നത് നമുക്ക് താല്പര്യവുമുണ്ടാവില്ല. പക്ഷേ

നമ്മുടേതായ തുറമുഖങ്ങൾ നിർമ്മിച്ച് അവയെ കാര്യക്ഷമമാക്കുന്നതുവരെ കുറഞ്ഞത് നമുക്ക് അത് ഉപയോഗിക്കാം. ബിആഐ ഒറ്റപ്പെട്ട ഒരു കരാർ അല്ല.

ഒരു കരാറിൽ ഒപ്പിട്ട് ഞാൻ ബി‌ആർ‌ഐയിൽ ചേർന്നുവെന്ന് പറയാനും സാധ്യമല്ല. 

ഒരു ബി‌ആർ‌ഐ പ്രോജക്റ്റ് ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്, നടപ്പിലാക്കുന്നത്, ഇപ്രകാരമാണ് ഫണ്ട് ചെയ്യുന്നത്  എന്നൊക്കെ കൃത്യമായി എവിടെയും പറഞ്ഞിട്ടില്ല. തനിക്ക് കഴിയുന്നിടത്ത് തന്നെകൊണ്ട് പറ്റുന്നതെല്ലാം ചൈന ചെയ്യുന്നു. ചില പ്രോജക്ടുകൾ അവർ ഇതിനകം പിൻവലിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ചൈന ഒരു വലിയ സാമ്പത്തിക അവലോകനം നടത്തി.

ഇത് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്. ബിആർ എന്ന് പറഞ്ഞ് അതിനെല വെറുതെ എതിർക്കരുത്. നമ്മൾ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കാണ് വിലകൊടുക്കേണ്ടത്. 



10. ഇന്ത്യ ആർ‌സി‌ഇ‌പി ഒപ്പിടന്നതിനെ കുറിച്ചും അതിൽ ചൈനയുടെ പങ്കിനെ കുറിച്ചും എങ്ങനെ കാണുന്നു



നമ്മൾ കുറെയേറെ കാലമായി ചർച്ചകൾ നടത്തുന്നു. എത്ര എതിർപ്പ് പ്രകടിപ്പിച്ചാലും വേണ്ട സമയത്ത് പ്രവർത്തിച്ചില്ലെങ്കിൽ ഒരു രാജ്യമെന്ന നിലയിൽ നമ്മൾ പിന്തള്ളപ്പെടും. എപെക്കിൽ എന്താണ് സംഭവിച്ചത് എന്ന് നാം കണ്ടതാണ്. ഒരു കാര്യത്തെ തുടക്കം മുതൽ മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ജപ്പാൻ ചൈന പോലുള്ള രാജ്യങ്ങൾ ഉപയോഗിച്ച രീതിയിൽ ആർസിഇപിയും, ഡബ്ല്യു.ടി.ഒ പോലുള്ള അവസരങ്ങൾ നമ്മൾ ഉപയോഗിക്കണം. 1991ലെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ സാമ്പത്തിക പരിഷ്കാരങ്ങൾ നടത്തിയത് പോലെ. പ്രതിസന്ധിയിലാകുന്നവരെ ഇത് നടപ്പിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു എന്നത് എടുത്ത പറയേണ്ടതാണ്. 





11. ഇന്ത്യക്ക് എൻ‌എഫ്‌യു അവലോകനം ചെയ്യേണ്ടതുണ്ടോ?

സാഹചര്യങ്ങളും മാറുന്നതിനനുസരിച്ച് അവലോകനം ചെയ്യേണ്ടത് അനിവാര്യമാണ്. നിലവിലുള്ള സാഹചര്യത്തിൽ ചിലപ്പോൾ അതിന് മാറ്റം വരുത്തേണ്ട ആവശ്യം ഉണ്ടാവില്ല. പക്ഷെ അവലോകനം ചെയ്ത് മാറ്റം വരുത്തേണ്ട സാഹചര്യവും വന്നുകൂടായ്കയില്ല. എന്റെ അറിവിൽ, എൻ‌എഫ്‌യു  കുറഞ്ഞത് മൂന്ന് തവണയെങ്കിലും അവലോകനം ചെയ്‌തിട്ടുണ്ട്.

ഈ ഗവൺമെന്റും അത് ചെയുന്നുവെന്ന് ഞാൻ കരുതുന്നു. എന്തും കൃത്യമായും  യുക്തിസഹമായും അവലോകനം ചെയ്യണം. ഒരു യഥാർത്ഥ കാരണമുണ്ടെങ്കിൽ മാത്രം മാറ്റം വരുത്തണം.





12. കർതാർപൂർ കോറിഡോർ തുറന്നത് ഇന്ത്യ-പാക് ബന്ധത്തിൽ എന്തെങ്കിലും മാറ്റം വരുത്തുമോ?

ഞാൻ അത് വളരെയധികം പ്രാധാന്യമുള്ളതായി കാണുന്നില്ല.


Conclusion:
Last Updated : Oct 16, 2019, 8:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.