ഡെറാഡൂൺ: ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ധാർചുല പാലം തുറന്നു. 100 വയസ് പ്രായമുള്ള പങ്കസ്യ ദേവിയുടെ മരണാനന്തര ചടങ്ങുകൾക്കായാണ് പാലം തുറന്നത്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിനെ തുടർന്ന് പാലം അടഞ്ഞു കിടക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് സ്വിംഗ് തുറന്നത്. ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ധർചുലയിലൂടെ 52ഓളം പേർ വൈകുന്നേരം ഇന്ത്യയിലേക്ക് മടങ്ങി.
ഇന്ത്യയിൽ നിന്ന് 27 പേർ നേപ്പാളിലേക്ക് പോയപ്പോൾ നേപ്പാളിൽ നിന്ന് 30 പേർ ഇന്ത്യയിലെത്തി. ഇരു വിഭാഗങ്ങളും പരസ്‌പരം റേഷനും മറ്റ് അടിസ്ഥാന വസ്‌തുക്കൾ കൈമാറി. നേപ്പാളിലെ ബംഗബഗാദ് നിവാസിയായിരുന്നു പങ്കസ്യ ദേവിയുടെ അന്ത്യകർമങ്ങൾ നടത്താൻ കൊച്ചുമകൾ പ്രേമദേവി ഇന്ത്യൻ- നേപ്പാൾ ഭരണകൂടത്തിന്‍റെ അനുമതി തേടിയിരുന്നു.