ETV Bharat / bharat

ഡല്‍ഹിയില്‍ ആം ആദ്മിക്ക് ഹാട്രിക് വിജയം; സംപൂജ്യരായി കോണ്‍ഗ്രസ്

author img

By

Published : Feb 11, 2020, 12:22 PM IST

Updated : Feb 11, 2020, 11:56 PM IST

ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 62ഉം നേടി ആം ആദ്മി ഭരണം നില നിര്‍ത്തി. അക്കൗണ്ട് തുറക്കാനാവാതെ കോണ്‍ഗ്രസ്

delhi election updates  delhi election  delhi vote counting  ഡല്‍ഹി തെരഞ്ഞെടുപ്പ്  ആം ആദ്മി
മനസുമാറാതെ ഡല്‍ഹി; കെജ്‌രിവാള്‍ തരംഗം ആവര്‍ത്തിക്കുന്നു


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടി ആം ആദ്മി. 70 സീറ്റില്‍ 62ഉം ആം ആദ്മി നേടിയപ്പോള്‍ ബി.ജെ.പിക്ക് എട്ട് സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. മുമ്പ് ഡല്‍ഹി അടക്കി വാണിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇക്കുറിയും ഒരു സീറ്റു പോലും നേടാനായില്ല. രാജ്യ തലസ്ഥാനത്ത് ബി.ജെ.പി നില മെച്ചപ്പെടുത്തിയെങ്കിലും രണ്ടക്കം എത്തിക്കാനാവാത്തത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് നാണക്കേടായി. സര്‍വ സന്നാഹങ്ങളുമെടുത്ത് പ്രചാരണത്തിനിറങ്ങിയിട്ടും കഴിഞ്ഞ പ്രവാശ്യത്തെക്കാള്‍ അഞ്ച് സീറ്റ് മാത്രമെ ബി.ജെ.പിക്ക് വര്‍ധിപ്പിക്കാനായുള്ളൂ. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്നതായിരുന്നു ആം ആദ്മിയുടെ വിജയം. അതേസമയം തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് കരകയറാനാകാതെ വിഷമിക്കുകയാണ് മൂന്ന് തവണ തുടര്‍ച്ചയായി രാജ്യ തലസ്ഥാനം ഭരിച്ച കോണ്‍ഗ്രസ്.

മനസുമാറാതെ ഡല്‍ഹി; കെജ്‌രിവാള്‍ തരംഗം ആവര്‍ത്തിക്കുന്നു

എഎപിയെ മുൾമുനയിൽ നിർത്തിയ രണ്ട് മണ്ഡലങ്ങള്‍ ഒഖ്‌ലയും പട്‌പട്‌ഗഞ്ചുമായിരുന്നു. എഎപിയുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നായിരുന്ന പട്‌പട്‌ഗഞ്ച്. എന്നാല്‍ വോട്ടെണ്ണലിന്‍റെ ആദ്യ സൂചനകള്‍ ബിജെപിക്കാണ് മുന്‍തൂക്കം നല്‍കിയത്. ഉപമുഖ്യമന്ത്രിയും കെജ്‌രിവാളിന്‍റെ വലംകൈയ്യുമായ മനീഷ് സിസോദിയ പിന്നിലേക്ക് പോയത് ആപ് ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്‍റെ അവസാനഘടത്തില്‍ മികച്ച തിരിച്ചുവരവ് നടത്തിയ സിസോദിയ പട്‌പട്‌ഗഞ്ചില്‍ നിന്നും വിജയിച്ചു.

നിര്‍ണായകമായ ഒഖ്‌ല മണ്ഡലത്തിലും പോരാട്ടം കനത്തതായിരുന്നു. പൗരത്വനിയമത്തിനെതിരെ ഷാഹീൻ ബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. സമരങ്ങള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരിനെതിരായ ജനരോഷം മുതലാക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കനത്ത പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നായ ഒഖ്‌ലയില്‍ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് ആംആദ്‌മിയുടെ സിറ്റിങ്ങ് എംഎൽഎ അമാനത്തുള്ള ഖാൻ ജയിച്ചത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജയവും അനായാസമായിരുന്നു.

ഒരു സീറ്റെങ്കിലും നേടി സാന്നിധ്യം അറിയിക്കാനുള്ള കോൺഗ്രസിന്‍റെ ശ്രമം ദയനീയമായി പരാജയപ്പെടുന്ന കാഴ്‌ചയ്‌ക്കും ഡല്‍ഹി ചൊവ്വാഴ്ച പകല്‍ സാക്ഷിയായി. 2015ലേതിന് സമാനമായി സംപൂജ്യരായാണ് മൂന്ന് തവണ രാജ്യതലസ്ഥാനം ഭരിച്ച പാര്‍ട്ടിയുടെ മടക്കം. കോൺഗ്രസ് അധ്യക്ഷ സോണിയ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കേരളത്തിൽ നിന്ന് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെ വിവിധ സംസ്ഥാന നേതാക്കളും പ്രചാരണത്തിനിറങ്ങി. ലോക്സഭാ സമ്മേളനം നടക്കുന്നതിനാൽ കേരള എംപിമാരും പ്രചാരണത്തിൽ സജീവമായിരുന്നു. എന്നാല്‍ അതൊന്നും വോട്ടായില്ല. 4.23 ശതമാനം വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് സ്വന്തമാക്കാനായത്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹാറൂൺ യൂസഫ് ലീഡ് നേടിയിരുന്നെങ്കിലും വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ അതും നഷ്‌ടമായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ തുടങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വരെ കളത്തിലിറക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാല്‍ നില മെച്ചപ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല. 38.98 ശതമാനം വോട്ടാണ് പാര്‍ട്ടിക്ക് സ്വന്തമാക്കാനായത്. ലീഡ് നിലയില്‍ 20 സീറ്റു വരെയെത്തിയ ശേഷമാണ് ബിജെപി പിന്നോട്ട് പോയത്.

മൂന്നാമതും എഎപിയിൽ വിശ്വാസം അർപ്പിച്ച ഡൽഹിയിലെ ജനങ്ങളോടു നന്ദി പറയുന്നതായി എഎപി കൺവീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍‌രിവാൾ പ്രതികരിച്ചു. പാർട്ടി നേടിയ വൻ വിജയത്തെത്തുടർന്ന് ന്യൂഡൽഹിയിലെ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെ ഞങ്ങളെ വിജയിപ്പിക്കുകയും എന്നെ സ്വന്തം മകനെപ്പോലെ കാണുകയും ചെയ്ത ഡൽഹിയിലെ ജനങ്ങളുടെ വിജയമാണിതെന്നും കെജ്‌രിവാള്‍ പറഞ്ഞു.


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടി ആം ആദ്മി. 70 സീറ്റില്‍ 62ഉം ആം ആദ്മി നേടിയപ്പോള്‍ ബി.ജെ.പിക്ക് എട്ട് സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. മുമ്പ് ഡല്‍ഹി അടക്കി വാണിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇക്കുറിയും ഒരു സീറ്റു പോലും നേടാനായില്ല. രാജ്യ തലസ്ഥാനത്ത് ബി.ജെ.പി നില മെച്ചപ്പെടുത്തിയെങ്കിലും രണ്ടക്കം എത്തിക്കാനാവാത്തത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് നാണക്കേടായി. സര്‍വ സന്നാഹങ്ങളുമെടുത്ത് പ്രചാരണത്തിനിറങ്ങിയിട്ടും കഴിഞ്ഞ പ്രവാശ്യത്തെക്കാള്‍ അഞ്ച് സീറ്റ് മാത്രമെ ബി.ജെ.പിക്ക് വര്‍ധിപ്പിക്കാനായുള്ളൂ. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്നതായിരുന്നു ആം ആദ്മിയുടെ വിജയം. അതേസമയം തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് കരകയറാനാകാതെ വിഷമിക്കുകയാണ് മൂന്ന് തവണ തുടര്‍ച്ചയായി രാജ്യ തലസ്ഥാനം ഭരിച്ച കോണ്‍ഗ്രസ്.

മനസുമാറാതെ ഡല്‍ഹി; കെജ്‌രിവാള്‍ തരംഗം ആവര്‍ത്തിക്കുന്നു

എഎപിയെ മുൾമുനയിൽ നിർത്തിയ രണ്ട് മണ്ഡലങ്ങള്‍ ഒഖ്‌ലയും പട്‌പട്‌ഗഞ്ചുമായിരുന്നു. എഎപിയുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നായിരുന്ന പട്‌പട്‌ഗഞ്ച്. എന്നാല്‍ വോട്ടെണ്ണലിന്‍റെ ആദ്യ സൂചനകള്‍ ബിജെപിക്കാണ് മുന്‍തൂക്കം നല്‍കിയത്. ഉപമുഖ്യമന്ത്രിയും കെജ്‌രിവാളിന്‍റെ വലംകൈയ്യുമായ മനീഷ് സിസോദിയ പിന്നിലേക്ക് പോയത് ആപ് ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്‍റെ അവസാനഘടത്തില്‍ മികച്ച തിരിച്ചുവരവ് നടത്തിയ സിസോദിയ പട്‌പട്‌ഗഞ്ചില്‍ നിന്നും വിജയിച്ചു.

നിര്‍ണായകമായ ഒഖ്‌ല മണ്ഡലത്തിലും പോരാട്ടം കനത്തതായിരുന്നു. പൗരത്വനിയമത്തിനെതിരെ ഷാഹീൻ ബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. സമരങ്ങള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരിനെതിരായ ജനരോഷം മുതലാക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കനത്ത പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നായ ഒഖ്‌ലയില്‍ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് ആംആദ്‌മിയുടെ സിറ്റിങ്ങ് എംഎൽഎ അമാനത്തുള്ള ഖാൻ ജയിച്ചത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജയവും അനായാസമായിരുന്നു.

ഒരു സീറ്റെങ്കിലും നേടി സാന്നിധ്യം അറിയിക്കാനുള്ള കോൺഗ്രസിന്‍റെ ശ്രമം ദയനീയമായി പരാജയപ്പെടുന്ന കാഴ്‌ചയ്‌ക്കും ഡല്‍ഹി ചൊവ്വാഴ്ച പകല്‍ സാക്ഷിയായി. 2015ലേതിന് സമാനമായി സംപൂജ്യരായാണ് മൂന്ന് തവണ രാജ്യതലസ്ഥാനം ഭരിച്ച പാര്‍ട്ടിയുടെ മടക്കം. കോൺഗ്രസ് അധ്യക്ഷ സോണിയ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കേരളത്തിൽ നിന്ന് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെ വിവിധ സംസ്ഥാന നേതാക്കളും പ്രചാരണത്തിനിറങ്ങി. ലോക്സഭാ സമ്മേളനം നടക്കുന്നതിനാൽ കേരള എംപിമാരും പ്രചാരണത്തിൽ സജീവമായിരുന്നു. എന്നാല്‍ അതൊന്നും വോട്ടായില്ല. 4.23 ശതമാനം വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് സ്വന്തമാക്കാനായത്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹാറൂൺ യൂസഫ് ലീഡ് നേടിയിരുന്നെങ്കിലും വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ അതും നഷ്‌ടമായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ തുടങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വരെ കളത്തിലിറക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാല്‍ നില മെച്ചപ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല. 38.98 ശതമാനം വോട്ടാണ് പാര്‍ട്ടിക്ക് സ്വന്തമാക്കാനായത്. ലീഡ് നിലയില്‍ 20 സീറ്റു വരെയെത്തിയ ശേഷമാണ് ബിജെപി പിന്നോട്ട് പോയത്.

മൂന്നാമതും എഎപിയിൽ വിശ്വാസം അർപ്പിച്ച ഡൽഹിയിലെ ജനങ്ങളോടു നന്ദി പറയുന്നതായി എഎപി കൺവീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍‌രിവാൾ പ്രതികരിച്ചു. പാർട്ടി നേടിയ വൻ വിജയത്തെത്തുടർന്ന് ന്യൂഡൽഹിയിലെ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെ ഞങ്ങളെ വിജയിപ്പിക്കുകയും എന്നെ സ്വന്തം മകനെപ്പോലെ കാണുകയും ചെയ്ത ഡൽഹിയിലെ ജനങ്ങളുടെ വിജയമാണിതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Last Updated : Feb 11, 2020, 11:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.