ETV Bharat / bharat

കനത്ത സുരക്ഷയില്‍ ബംഗാള്‍; അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു

author img

By

Published : Apr 17, 2021, 7:43 AM IST

സിലിഗുരി മേയറും ഇടതുമുന്നണി നേതാവുമായ അശോക് ഭട്ടാചാര്യ, സംസ്ഥാന മന്ത്രിമാരായ ഗൗതം ദേബ്, ബ്രാത്യ ബസു, ബിജെപിയുടെ സമിക് ഭട്ടാചാര്യ തുടങ്ങിയവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

West Bengal elections  Bengal elections fifth phase  Bengal elections  ബംഗാള്‍  അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു
കനത്ത സുരക്ഷയില്‍ ബംഗാള്‍; അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 45 മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കൂച്ച് ബിഹാർ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ്ര സേനയുടെ 853 കമ്പനികളെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. 319 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 281 പേര്‍ പുരുഷന്മാരും 38 പേര്‍ സ്ത്രീകളുമാണ്. സിലിഗുരി മേയറും ഇടതുമുന്നണി നേതാവുമായ അശോക് ഭട്ടാചാര്യ, സംസ്ഥാന മന്ത്രിമാരായ ഗൗതം ദേബ്, ബ്രാത്യ ബസു, ബിജെപിയുടെ സമിക് ഭട്ടാചാര്യ തുടങ്ങിയവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

57,23,766 പുരുഷന്മാർ, 56,11,354 സ്ത്രീകൾ, 224 ട്രാന്‍സ് ജന്‍ഡേഴ്സ് എന്നിവരുൾപ്പെടെ 1,13,35,344 വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 29 ദേശീയ, പ്രാദേശിക പാർട്ടികളിൽ നിന്നുള്ള 319 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും ഉറപ്പു വരുത്തുന്നതിനായി ആറ് ജില്ലകളിലായി 15,789 പോളിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.

മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് പ്രഖ്യാപിച്ച ഒമ്പത് (20 ശതമാനം) നിയോജക മണ്ഡലങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിമിനൽ കേസുകളുള്ള 25% സ്ഥാനാർഥികള്‍ക്ക് മത്സരിക്കാന്‍ അവസരം നൽകിയതിനാൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി നിർദേശങ്ങൾ രാഷ്ട്രീയ പാർട്ടികള്‍ പാലിച്ചിട്ടില്ല.

മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികളില്‍ 18 ശതമാനം മുതല്‍ക്ക് 62 ശതമാനം വരെയുള്ളവര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്‍റെ (എ‌ഡി‌ആർ) റിപ്പോർട്ട് അനുസരിച്ച് 319 സ്ഥാനാർഥികളിൽ 79 (25%) പേർക്കെതിരെ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ട്. ഇതിൽ 64 (20) പേര്‍ക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളാണുള്ളത്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 45 മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കൂച്ച് ബിഹാർ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ്ര സേനയുടെ 853 കമ്പനികളെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. 319 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 281 പേര്‍ പുരുഷന്മാരും 38 പേര്‍ സ്ത്രീകളുമാണ്. സിലിഗുരി മേയറും ഇടതുമുന്നണി നേതാവുമായ അശോക് ഭട്ടാചാര്യ, സംസ്ഥാന മന്ത്രിമാരായ ഗൗതം ദേബ്, ബ്രാത്യ ബസു, ബിജെപിയുടെ സമിക് ഭട്ടാചാര്യ തുടങ്ങിയവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

57,23,766 പുരുഷന്മാർ, 56,11,354 സ്ത്രീകൾ, 224 ട്രാന്‍സ് ജന്‍ഡേഴ്സ് എന്നിവരുൾപ്പെടെ 1,13,35,344 വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 29 ദേശീയ, പ്രാദേശിക പാർട്ടികളിൽ നിന്നുള്ള 319 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും ഉറപ്പു വരുത്തുന്നതിനായി ആറ് ജില്ലകളിലായി 15,789 പോളിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.

മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് പ്രഖ്യാപിച്ച ഒമ്പത് (20 ശതമാനം) നിയോജക മണ്ഡലങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിമിനൽ കേസുകളുള്ള 25% സ്ഥാനാർഥികള്‍ക്ക് മത്സരിക്കാന്‍ അവസരം നൽകിയതിനാൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി നിർദേശങ്ങൾ രാഷ്ട്രീയ പാർട്ടികള്‍ പാലിച്ചിട്ടില്ല.

മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികളില്‍ 18 ശതമാനം മുതല്‍ക്ക് 62 ശതമാനം വരെയുള്ളവര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്‍റെ (എ‌ഡി‌ആർ) റിപ്പോർട്ട് അനുസരിച്ച് 319 സ്ഥാനാർഥികളിൽ 79 (25%) പേർക്കെതിരെ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ട്. ഇതിൽ 64 (20) പേര്‍ക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.