ETV Bharat / bharat

മൊബൈല്‍ ചാര്‍ജര്‍ വായിലിട്ടു ; ഷോക്കേറ്റ് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

author img

By

Published : Aug 3, 2023, 7:09 AM IST

Updated : Aug 3, 2023, 2:16 PM IST

ദക്ഷിണ കന്നഡ കാര്‍വാര്‍ താലൂക്കിലെ സിദ്ധാറിലാണ് സംഭവം. സന്തോഷ്-സഞ്ജന ദമ്പതികളുടെ മകള്‍ സാനിധ്യ ആണ് മരിച്ചത്

baby died after being electrocuted  electrocuted by mobile charger  mobile charger  മൊബൈല്‍ ചാര്‍ജര്‍  മൊബൈല്‍ ചാര്‍ജറില്‍ നിന്ന് ഷോക്ക്  8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു  ദക്ഷിണ കന്നഡ  ഷോക്കേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു  ഉത്തര കന്നഡ  ഷോക്കേറ്റ് മരിച്ചു
baby died after being electrocuted by mobile charger

ഉത്തര കന്നഡ (കര്‍ണാടക) : മൊബൈല്‍ ചാര്‍ജറിന്‍റെ പിന്‍ വായിലിട്ടതിനെ തുടര്‍ന്ന് ഷോക്കേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ കാർവാർ താലൂക്കിലെ സിദ്ധാറിൽ ബുധനാഴ്‌ച (ഓഗസ്റ്റ് 02) ആണ് സംഭവം. സിദ്ധാറിലെ സന്തോഷ് കൽഗുട്‌കറിന്‍റെയും സഞ്ജന കൽഗുട്‌കറിന്‍റെയും മകൾ സാനിധ്യ കൽഗുട്‌കറാണ് മരിച്ചത്.

സ്വിച്ച്‌ബോർഡിൽ കണക്‌ട് ചെയ്‌തിരുന്ന മൊബൈൽ ചാർജർ ഓഫ് ചെയ്‌തിരുന്നില്ല. ഓണ്‍ ആയിരുന്ന ചാര്‍ജറിന്‍റെ വയര്‍ കുഞ്ഞ് വായിലിടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ കുഞ്ഞിനെ ഉടന്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

അതേസമയം കുഞ്ഞിന്‍റെ മരണ വിവരം അറിഞ്ഞതോടെ അച്ഛന്‍ സന്തോഷ് ബോധരഹിതനായി വീണു. ഇയാളെ സിദ്ധാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഹോസ്‌കോമില്‍ കരാര്‍ ജീവനക്കാരനാണ് സന്തോഷ്.

സന്തോഷിന്‍റെയും സഞ്ജനയുടെയും മൂന്നാമത്തെ കുട്ടിയാണ് മരിച്ച സാനിധ്യ. മറ്റ് രണ്ട് പെണ്‍കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്. ഈ രണ്ട് കുട്ടികളില്‍ ഒരാളുടെ ജന്മദിനം ആയിരുന്നു ഇന്നലെ (ഓഗസ്റ്റ് 02). കുടുംബം ഇതിന്‍റെ സന്തോഷത്തിലായിരിക്കുമ്പോഴാണ് ദാരുണ സംഭവം. റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചിരുന്നു. പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്ത് വീട്ടില്‍ അശോക് കുമാര്‍, സൗമ്യ ദമ്പതികളുടെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഏപ്രില്‍ 24ന് രാത്രി പത്തരയോടെയായിരുന്നു സംഭവം.

കുട്ടി മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. തിരുവില്വാമല പുനര്‍ജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ആദിത്യശ്രീ. പഴയന്നൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തിയാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് 4 മരണം : ഇക്കഴിഞ്ഞ ജൂലൈ 29നാണ് ജാർഖണ്ഡിൽ ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ച സംഭവമുണ്ടായത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ബൊക്കാറോ ജില്ലയിലെ പെതർവാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ജൂലൈ 29 ന് അപകടം നടന്നത്.

ഷിയാ സമൂഹം മുഹറം മാസത്തിൽ നടത്തുന്ന ചടങ്ങാണ് ആശൂറ ഘോഷയാത്ര. ചടങ്ങിൽ ജനക്കൂട്ടം തെരുവിലൂടെ ഘോഷയാത്രയായി നീങ്ങുന്നതിനിടെ 11,000 വോൾട്ട് ഹൈ ടെൻഷൻ വയറിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ പത്തോളം പേർക്ക് ഷോക്കേറ്റിരുന്നു.

Also Read: Ashura procession | ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതം : 4 മരണം, 6 പേർക്ക് പരിക്ക്

പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഹൈ ടെൻഷൻ വയറിൽ തട്ടിയതിനെ തുടർന്ന് വൈദ്യുതി വിതരണത്തിനായി സൂക്ഷിച്ചിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചതോടെയാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ഡിവിസി ബൊക്കാറോ തെർമൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ നാല് പേരുടെ ജീവൻ നഷ്‌ടപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു.

ഉത്തര കന്നഡ (കര്‍ണാടക) : മൊബൈല്‍ ചാര്‍ജറിന്‍റെ പിന്‍ വായിലിട്ടതിനെ തുടര്‍ന്ന് ഷോക്കേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ കാർവാർ താലൂക്കിലെ സിദ്ധാറിൽ ബുധനാഴ്‌ച (ഓഗസ്റ്റ് 02) ആണ് സംഭവം. സിദ്ധാറിലെ സന്തോഷ് കൽഗുട്‌കറിന്‍റെയും സഞ്ജന കൽഗുട്‌കറിന്‍റെയും മകൾ സാനിധ്യ കൽഗുട്‌കറാണ് മരിച്ചത്.

സ്വിച്ച്‌ബോർഡിൽ കണക്‌ട് ചെയ്‌തിരുന്ന മൊബൈൽ ചാർജർ ഓഫ് ചെയ്‌തിരുന്നില്ല. ഓണ്‍ ആയിരുന്ന ചാര്‍ജറിന്‍റെ വയര്‍ കുഞ്ഞ് വായിലിടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ കുഞ്ഞിനെ ഉടന്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

അതേസമയം കുഞ്ഞിന്‍റെ മരണ വിവരം അറിഞ്ഞതോടെ അച്ഛന്‍ സന്തോഷ് ബോധരഹിതനായി വീണു. ഇയാളെ സിദ്ധാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഹോസ്‌കോമില്‍ കരാര്‍ ജീവനക്കാരനാണ് സന്തോഷ്.

സന്തോഷിന്‍റെയും സഞ്ജനയുടെയും മൂന്നാമത്തെ കുട്ടിയാണ് മരിച്ച സാനിധ്യ. മറ്റ് രണ്ട് പെണ്‍കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്. ഈ രണ്ട് കുട്ടികളില്‍ ഒരാളുടെ ജന്മദിനം ആയിരുന്നു ഇന്നലെ (ഓഗസ്റ്റ് 02). കുടുംബം ഇതിന്‍റെ സന്തോഷത്തിലായിരിക്കുമ്പോഴാണ് ദാരുണ സംഭവം. റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചിരുന്നു. പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്ത് വീട്ടില്‍ അശോക് കുമാര്‍, സൗമ്യ ദമ്പതികളുടെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഏപ്രില്‍ 24ന് രാത്രി പത്തരയോടെയായിരുന്നു സംഭവം.

കുട്ടി മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. തിരുവില്വാമല പുനര്‍ജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ആദിത്യശ്രീ. പഴയന്നൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തിയാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് 4 മരണം : ഇക്കഴിഞ്ഞ ജൂലൈ 29നാണ് ജാർഖണ്ഡിൽ ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ച സംഭവമുണ്ടായത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ബൊക്കാറോ ജില്ലയിലെ പെതർവാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ജൂലൈ 29 ന് അപകടം നടന്നത്.

ഷിയാ സമൂഹം മുഹറം മാസത്തിൽ നടത്തുന്ന ചടങ്ങാണ് ആശൂറ ഘോഷയാത്ര. ചടങ്ങിൽ ജനക്കൂട്ടം തെരുവിലൂടെ ഘോഷയാത്രയായി നീങ്ങുന്നതിനിടെ 11,000 വോൾട്ട് ഹൈ ടെൻഷൻ വയറിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ പത്തോളം പേർക്ക് ഷോക്കേറ്റിരുന്നു.

Also Read: Ashura procession | ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതം : 4 മരണം, 6 പേർക്ക് പരിക്ക്

പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഹൈ ടെൻഷൻ വയറിൽ തട്ടിയതിനെ തുടർന്ന് വൈദ്യുതി വിതരണത്തിനായി സൂക്ഷിച്ചിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചതോടെയാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ഡിവിസി ബൊക്കാറോ തെർമൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ നാല് പേരുടെ ജീവൻ നഷ്‌ടപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു.

Last Updated : Aug 3, 2023, 2:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.