ETV Bharat / bharat

ദലിത് യുവതിയാണ്... ഉന്നത ജാതിക്കാരുടെ കല്ലേറ്, പൂജാരിയുടെ മർദ്ദനം, പൈപ്പില്‍ നിന്ന് വെള്ളമെടുക്കാനാകില്ല: സംഭവം മധ്യപ്രദേശില്‍

author img

By

Published : Dec 17, 2021, 10:55 PM IST

Updated : Dec 17, 2021, 11:01 PM IST

ശൗചാലയത്തില്‍ പോകുമ്പോള്‍ ഉന്നത ജാതിക്കാര്‍ പുറത്തു നിന്നും കല്ലെറിയുന്നു. പൊതു ടാപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും ക്ഷേത്രത്തില്‍ കയറ്റുന്നില്ലെന്നും യുവതി ആരോപിച്ചു. പൂജാരിയുടെ അടിയേറ്റ് ചുണ്ട് പൊട്ടി. പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും യുവതി ഇടിവി ഭാരതിനോട്.

Atrocities against Dalit girl  upper class people denied water for dalit girl from public tap  മധ്യപ്രദേശില്‍ ദലിത് യുതിയെ വെള്ളമെടുക്കുന്നത് വിലക്കി  ക്ഷേത്രത്തില്‍ കയറാന്‍ സമ്മതിക്കുന്നില്ലെന്ന് ദലിത് യുവതി
ശൗചാലത്തില്‍ പോകുമ്പേള്‍ പുറത്തു നിന്നും കല്ലെറിയുന്നു, പരാതിയുമായി ദലിത് യുവതി

ഹാര്‍ദ: മധ്യപ്രദേശില്‍ ഉന്നത ജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്ത ദലിത് യുവതിക്ക് ഗ്രാമവാസികളുടെ പീഡനം. ശൗചാലയത്തില്‍ പോകുമ്പോള്‍ ഉന്നത ജാതിക്കാര്‍ പുറത്തു നിന്നും കല്ലെറിയുന്നതായും പൊതു ടാപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും ക്ഷേത്രത്തില്‍ കയറ്റുന്നില്ലെന്നും യുവതി ആരോപിച്ചു. നാളുകളായി നീളുന്ന ക്രൂരതയ്‌ക്കെതിരെ രണ്ട് തവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി ഇടിവി ഭാരതിനോട് പറഞ്ഞു.

മധ്യപ്രദേശിലെ ഹർദ നഗരത്തിലെ നയാ ബസ് സ്റ്റാൻഡ് പരിസരത്താണ് ഇവര്‍ താമസിക്കുന്നത്. നാല് വർഷം മുമ്പായിരുന്നു യുവതി ഉന്നത ജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്തത്. ഇതിന് സമൂഹത്തില്‍ നിന്നും വലിയ എതിര്‍പ്പുണ്ടായി. വിവാഹം കഴിഞ്ഞപ്പോൾ മുതൽ അയൽപക്കത്തുള്ളവർ തന്നെ ശല്യപ്പെടുത്തിയിരുന്നതായും തന്നെ കാണുമ്പോള്‍ വംശീയമായും ജാതീയമായും അധിക്ഷേപിച്ചിരുന്നു എന്നും യുവതി പറഞ്ഞു.

Also Read: തൃക്കുന്നപ്പുഴയിലെ ജാതി വിവേചനം: ചിത്രയുടെ വീട് നിര്‍മാണം പുനരാരംഭിച്ചു

സമീപത്തെ സർക്കാർ ടാപ്പിൽ നിന്ന് വെള്ളം നിറയ്ക്കാൻ അനുവദിക്കുന്നില്ല. വെള്ളമെടുക്കാൻ ചെല്ലുമ്പോള്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ശൗചാലയത്തില്‍ പോകുമ്പാള്‍ പുറത്ത് നിന്ന കല്ലെറിയുന്നതായും യുവതി ഇടിവി ഭാരതിനോട് പ്രതികരിച്ചു.

പൂജാരിയുടെ മര്‍ദ്ദനത്തില്‍ ചുണ്ടുപൊട്ടി

വീടിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരി പലതവണ ക്ഷേത്രത്തില്‍ നിന്നും ഇറക്കിവിട്ടു. ഒരിക്കല്‍ പൂജാരിയുടെ അടിയേറ്റ് ചുണ്ട് പൊട്ടി രക്തം വന്നിരുന്നു. തനിക്ക് പുറത്ത് നിര്‍ത്തിയാണ് പ്രസാദം തരുന്നത്. പ്രദേശത്തെ ഉന്നത ജാതിക്കാരെ പ്രീതിപ്പെടുത്താനായാണ് ഇയാള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

രണ്ട് തവണ പൊലീസിൽ പരാതി നൽകി. ഒരിക്കൽ എസ്‌സി/എസ്‌ടി ആളുകൾക്കുള്ള പ്രത്യേക പൊലീസ് സ്റ്റേഷനായ അജാക്ക് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ നടപടിയുണ്ടായില്ല. ഇതോടെ രണ്ടാം തവണയും എസ്‌പി ഓഫീസിലേക്ക് പോയി പരാതി നല്‍കി. എന്നാൽ അവിടെയും സമാന സ്ഥിതി തുടര്‍ന്നു. നീതിക്കായി വെള്ളിയാഴ്ച വീണ്ടും എസ്‌പിയെ കാണാനെത്തിയതായിരുന്നു യുവതി.

അന്വേഷണം നടക്കുന്നു എന്ന് പൊലീസ്

പൊലീസ് സ്റ്റേഷനില്‍ വിളിച്ച ഇക്കാര്യം തിരക്കിയ ഇടിവി പ്രതിനിധിയോട് ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. പരാതിയെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് അജാക്ക് സ്റ്റേഷനിലെ ഉദ്യേഗസ്ഥനായ അനുരാഗ് ലാല്‍ പറഞ്ഞു. സംഭവത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദ: മധ്യപ്രദേശില്‍ ഉന്നത ജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്ത ദലിത് യുവതിക്ക് ഗ്രാമവാസികളുടെ പീഡനം. ശൗചാലയത്തില്‍ പോകുമ്പോള്‍ ഉന്നത ജാതിക്കാര്‍ പുറത്തു നിന്നും കല്ലെറിയുന്നതായും പൊതു ടാപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും ക്ഷേത്രത്തില്‍ കയറ്റുന്നില്ലെന്നും യുവതി ആരോപിച്ചു. നാളുകളായി നീളുന്ന ക്രൂരതയ്‌ക്കെതിരെ രണ്ട് തവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി ഇടിവി ഭാരതിനോട് പറഞ്ഞു.

മധ്യപ്രദേശിലെ ഹർദ നഗരത്തിലെ നയാ ബസ് സ്റ്റാൻഡ് പരിസരത്താണ് ഇവര്‍ താമസിക്കുന്നത്. നാല് വർഷം മുമ്പായിരുന്നു യുവതി ഉന്നത ജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്തത്. ഇതിന് സമൂഹത്തില്‍ നിന്നും വലിയ എതിര്‍പ്പുണ്ടായി. വിവാഹം കഴിഞ്ഞപ്പോൾ മുതൽ അയൽപക്കത്തുള്ളവർ തന്നെ ശല്യപ്പെടുത്തിയിരുന്നതായും തന്നെ കാണുമ്പോള്‍ വംശീയമായും ജാതീയമായും അധിക്ഷേപിച്ചിരുന്നു എന്നും യുവതി പറഞ്ഞു.

Also Read: തൃക്കുന്നപ്പുഴയിലെ ജാതി വിവേചനം: ചിത്രയുടെ വീട് നിര്‍മാണം പുനരാരംഭിച്ചു

സമീപത്തെ സർക്കാർ ടാപ്പിൽ നിന്ന് വെള്ളം നിറയ്ക്കാൻ അനുവദിക്കുന്നില്ല. വെള്ളമെടുക്കാൻ ചെല്ലുമ്പോള്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ശൗചാലയത്തില്‍ പോകുമ്പാള്‍ പുറത്ത് നിന്ന കല്ലെറിയുന്നതായും യുവതി ഇടിവി ഭാരതിനോട് പ്രതികരിച്ചു.

പൂജാരിയുടെ മര്‍ദ്ദനത്തില്‍ ചുണ്ടുപൊട്ടി

വീടിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരി പലതവണ ക്ഷേത്രത്തില്‍ നിന്നും ഇറക്കിവിട്ടു. ഒരിക്കല്‍ പൂജാരിയുടെ അടിയേറ്റ് ചുണ്ട് പൊട്ടി രക്തം വന്നിരുന്നു. തനിക്ക് പുറത്ത് നിര്‍ത്തിയാണ് പ്രസാദം തരുന്നത്. പ്രദേശത്തെ ഉന്നത ജാതിക്കാരെ പ്രീതിപ്പെടുത്താനായാണ് ഇയാള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

രണ്ട് തവണ പൊലീസിൽ പരാതി നൽകി. ഒരിക്കൽ എസ്‌സി/എസ്‌ടി ആളുകൾക്കുള്ള പ്രത്യേക പൊലീസ് സ്റ്റേഷനായ അജാക്ക് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ നടപടിയുണ്ടായില്ല. ഇതോടെ രണ്ടാം തവണയും എസ്‌പി ഓഫീസിലേക്ക് പോയി പരാതി നല്‍കി. എന്നാൽ അവിടെയും സമാന സ്ഥിതി തുടര്‍ന്നു. നീതിക്കായി വെള്ളിയാഴ്ച വീണ്ടും എസ്‌പിയെ കാണാനെത്തിയതായിരുന്നു യുവതി.

അന്വേഷണം നടക്കുന്നു എന്ന് പൊലീസ്

പൊലീസ് സ്റ്റേഷനില്‍ വിളിച്ച ഇക്കാര്യം തിരക്കിയ ഇടിവി പ്രതിനിധിയോട് ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. പരാതിയെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് അജാക്ക് സ്റ്റേഷനിലെ ഉദ്യേഗസ്ഥനായ അനുരാഗ് ലാല്‍ പറഞ്ഞു. സംഭവത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Dec 17, 2021, 11:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.