ETV Bharat / bharat

മുസ്ലിം സമുദായത്തിൽ പുരുഷന്മാർ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്ന സമ്പ്രദായം മാറ്റണം; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

author img

By

Published : Dec 9, 2022, 9:35 AM IST

എഐയുഡിഎഫ് ചീഫ് ബദറുദ്ദീൻ അജ്‌മലിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മുസ്ലിം പെൺകുട്ടികൾക്ക് സ്‌കൂളിൽ പഠിക്കാൻ കഴിയുന്നില്ല, മുസ്ലിം പുരുഷന്മാർ രണ്ട് മൂന്ന് സ്‌ത്രീകളെ വിവാഹം കഴിക്കുന്ന സമ്പ്രദായം മാറ്റണം. എങ്കിലേ മുസ്ലിം സ്‌ത്രീകൾക്ക് നീതി ലഭിക്കൂ.

assam cheif minister himanta biswa sarma  aiudf leader badruddin ajmal  badruddin ajmal  himanta biswa sarma  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ  മുസ്ലിം പുരുഷന്മാരെക്കുറിച്ച് അസം മുഖ്യമന്ത്രി  അസം മുഖ്യമന്ത്രി  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ  മൊറിഗാവ്  മൊറിഗാവ് അസം  ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്  എഐയുഡിഎഫ്  ബദറുദ്ദീൻ അജ്‌മൽ എംപി അസം
മുസ്ലിം സമുദായത്തിൽ പുരുഷന്മാർ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്ന സമ്പ്രദായം മാറ്റണം; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

മൊറിഗാവ് (അസം): മുസ്ലിം സമുദായത്തിൽ സ്‌ത്രീകൾക്ക് നീതി ലഭിക്കുന്നതിന് പുരുഷന്മാർ മൂന്നും നാലും വിവാഹം കഴിക്കുന്ന സമ്പ്രദായം മാറ്റണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കുന്ന ഒരു പുരുഷന് മൂന്ന് നാല് സ്‌ത്രീകളെ വിവാഹം കഴിക്കാൻ അവകാശമില്ല. അത്തരം സമ്പ്രദായങ്ങൾ മാറ്റണം.

മുസ്ലിം സ്‌ത്രീകൾക്ക് നീതി ലഭ്യമാക്കാൻ നമ്മൾ ശ്രമിക്കേണ്ടതുണ്ട്. മുസ്ലിം പെൺകുട്ടികൾക്ക് സ്‌കൂളിൽ പഠിക്കാൻ കഴിയുന്നില്ല, മുസ്ലിം പുരുഷന്മാർ രണ്ട് മൂന്ന് സ്‌ത്രീകളെ വിവാഹം കഴിക്കുന്നു. ഞങ്ങൾ ഈ സമ്പ്രദായത്തിന് എതിരാണെന്നും, 'സബ്‌കാ സാത്ത് സബ്‌കാ വികാസ്' (എല്ലാവരുടെയും കൂട്ടായ്‌മ എല്ലാവരുടെയും വളർച്ചയെ സഹായിക്കും) ആണ് ഞങ്ങൾക്ക് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൊറിഗാവിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സബ്‌കാ സാത്ത് സബ്‌കാ വികാസ്' മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മുസ്‌ലിം വിദ്യാർഥികൾ മദ്രസകളിൽ പഠിച്ച് ജുനാബും ഇമാമും ആവാൻ ആഗ്രഹിക്കുന്നില്ല. അവർ സ്‌കൂളുകളിൽ പഠിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിങ്ങളുടെ കുട്ടികളെ ഡോക്‌ടർമാരും എഞ്ചിനീയർമാരും ആക്കി അവരെ മികച്ച മനുഷ്യരാക്കു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) ചീഫ് ബദറുദ്ദീൻ അജ്‌മലിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. സ്‌ത്രീകൾ എത്രയും വേഗം കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന ബദറുദ്ദീൻ അജ്‌മലിന്‍റെ വിവാദ പരാമർശത്തെയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബദറുദ്ദീൻ അജ്‌മലിനെപ്പോലെ അത്തരത്തിൽ ചിന്തിക്കുന്ന ചില നേതാക്കൾ അസമിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു പെൺകുട്ടികളെ 18 വയസിൽ തന്നെ വിവാഹം കഴിപ്പിക്കണമെന്നും ജനസംഖ്യ വർധനവിന് ഹിന്ദുക്കൾ മുസ്ലിങ്ങളുടെ പാത പിന്തുടരണമെന്നും ഫലഭൂയിഷ്‌ഠമായ മണ്ണിലെ നല്ല വിളവ് ലഭിക്കൂ എന്നുമായിരുന്നു അസാമിൽ നിന്നുള്ള എംപിയും എആയുഡിഎഫ് നേതാവുമായ ബദ്റുദ്ദീൻ അജ്‌മലിന്‍റെ വിവാദ പരാമർശം.

ഒരു സ്ത്രീയുടെ പ്രസവ പ്രക്രിയയെ ഒരു വയലുമായി താരതമ്യപ്പെടുത്താനാവില്ല. സ്ത്രീകൾക്ക് അജ്‌മൽ പറഞ്ഞപോലെ 20-25 കുട്ടികളെ പ്രസവിക്കാൻ കഴിയും. പക്ഷേ, അവരുടെ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും മറ്റ് എല്ലാ ചെലവുകളും അജ്‌മലിന് വഹിക്കേണ്ടിവരും. അല്ലാത്തപക്ഷം, പ്രസവത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

മൊറിഗാവ് (അസം): മുസ്ലിം സമുദായത്തിൽ സ്‌ത്രീകൾക്ക് നീതി ലഭിക്കുന്നതിന് പുരുഷന്മാർ മൂന്നും നാലും വിവാഹം കഴിക്കുന്ന സമ്പ്രദായം മാറ്റണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കുന്ന ഒരു പുരുഷന് മൂന്ന് നാല് സ്‌ത്രീകളെ വിവാഹം കഴിക്കാൻ അവകാശമില്ല. അത്തരം സമ്പ്രദായങ്ങൾ മാറ്റണം.

മുസ്ലിം സ്‌ത്രീകൾക്ക് നീതി ലഭ്യമാക്കാൻ നമ്മൾ ശ്രമിക്കേണ്ടതുണ്ട്. മുസ്ലിം പെൺകുട്ടികൾക്ക് സ്‌കൂളിൽ പഠിക്കാൻ കഴിയുന്നില്ല, മുസ്ലിം പുരുഷന്മാർ രണ്ട് മൂന്ന് സ്‌ത്രീകളെ വിവാഹം കഴിക്കുന്നു. ഞങ്ങൾ ഈ സമ്പ്രദായത്തിന് എതിരാണെന്നും, 'സബ്‌കാ സാത്ത് സബ്‌കാ വികാസ്' (എല്ലാവരുടെയും കൂട്ടായ്‌മ എല്ലാവരുടെയും വളർച്ചയെ സഹായിക്കും) ആണ് ഞങ്ങൾക്ക് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൊറിഗാവിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സബ്‌കാ സാത്ത് സബ്‌കാ വികാസ്' മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മുസ്‌ലിം വിദ്യാർഥികൾ മദ്രസകളിൽ പഠിച്ച് ജുനാബും ഇമാമും ആവാൻ ആഗ്രഹിക്കുന്നില്ല. അവർ സ്‌കൂളുകളിൽ പഠിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിങ്ങളുടെ കുട്ടികളെ ഡോക്‌ടർമാരും എഞ്ചിനീയർമാരും ആക്കി അവരെ മികച്ച മനുഷ്യരാക്കു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) ചീഫ് ബദറുദ്ദീൻ അജ്‌മലിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. സ്‌ത്രീകൾ എത്രയും വേഗം കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന ബദറുദ്ദീൻ അജ്‌മലിന്‍റെ വിവാദ പരാമർശത്തെയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബദറുദ്ദീൻ അജ്‌മലിനെപ്പോലെ അത്തരത്തിൽ ചിന്തിക്കുന്ന ചില നേതാക്കൾ അസമിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു പെൺകുട്ടികളെ 18 വയസിൽ തന്നെ വിവാഹം കഴിപ്പിക്കണമെന്നും ജനസംഖ്യ വർധനവിന് ഹിന്ദുക്കൾ മുസ്ലിങ്ങളുടെ പാത പിന്തുടരണമെന്നും ഫലഭൂയിഷ്‌ഠമായ മണ്ണിലെ നല്ല വിളവ് ലഭിക്കൂ എന്നുമായിരുന്നു അസാമിൽ നിന്നുള്ള എംപിയും എആയുഡിഎഫ് നേതാവുമായ ബദ്റുദ്ദീൻ അജ്‌മലിന്‍റെ വിവാദ പരാമർശം.

ഒരു സ്ത്രീയുടെ പ്രസവ പ്രക്രിയയെ ഒരു വയലുമായി താരതമ്യപ്പെടുത്താനാവില്ല. സ്ത്രീകൾക്ക് അജ്‌മൽ പറഞ്ഞപോലെ 20-25 കുട്ടികളെ പ്രസവിക്കാൻ കഴിയും. പക്ഷേ, അവരുടെ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും മറ്റ് എല്ലാ ചെലവുകളും അജ്‌മലിന് വഹിക്കേണ്ടിവരും. അല്ലാത്തപക്ഷം, പ്രസവത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.