ETV Bharat / bharat

Ariyalur Firecracker Factory Explosion: അരിയലൂരില്‍ പടക്ക നിര്‍മാണശാലയില്‍ തീപിടിത്തം; ഒമ്പത് മരണം, അനുശോചനവുമായി എംകെ സ്‌റ്റാലിന്‍

author img

By ETV Bharat Kerala Team

Published : Oct 9, 2023, 8:02 PM IST

Nine Dies And Several Injured On Ariyalur Firecracker Factory Explosion: രാജേന്ദ്രന്‍ എന്നയാളുടെ കീഴപ്പാളൂരിലെ വെട്രിയൂരിലുള്ള പടക്കനിര്‍മാണശാലയിലാണ് അപകടമുണ്ടായത്

Ariyalur Firecracker Factory Explosion  Firecracker Factory Explosions  Sivakasi Fire Work Factories  MK Stalin On Ariyalur Fire Accident  Diwali Celebration  അരിയാലൂര്‍ പടക്കശാല അപകടം  പടക്കശാലകളിലെ അപകടങ്ങള്‍  ശിവകാശിയിലെ പടക്ക നിര്‍മാണശാലകള്‍  ദീപാവലി ആഘോഷങ്ങള്‍  എംകെ സ്‌റ്റാലിന്‍ പടക്കശാല അപകടത്തില്‍
Ariyalur Firecracker Factory Explosion

അരിയാലൂര്‍ (തമിഴ്‌നാട്): അരിയലൂര്‍ (Ariyalur) ജില്ലയിലെ കീഴപ്പാളൂരിനടുത്തുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ അപകടത്തില്‍ (Explosion On Firecracker Factory) ഒമ്പത് മരണം. ദീപാവലി ആഘോഷം (Diwali Celebration) അടുക്കാനിരിക്കെയാണ് ഒമ്പത് ജീവനുകള്‍ പൊലിച്ച അപകടമുണ്ടായത്. രാജേന്ദ്രന്‍ എന്നയാളുടെ കീഴപ്പാളൂരിലെ വെട്രിയൂരിലുള്ള പടക്കനിര്‍മാണശാലയിലാണ് അപകടമുണ്ടായത്.

സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീണു. മാത്രമല്ല അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് സ്‌ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പടക്ക നിര്‍മാണശാലയില്‍ അപകടമുണ്ടായെന്ന വിവരം ലഭിച്ചതോടെ അരിയലൂര്‍ ജില്ല കലക്‌ടര്‍, ട്രിച്ചി സോൺ ഡിഐജി പഗലവൻ, ജില്ല പൊലീസ് മേധാവി ഉള്‍പ്പടെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. മാത്രമല്ല സ്‌ഫോടനത്തിനിടയാക്കിയ കാരണം കണ്ടെത്തുന്നതിനായി ഇവര്‍ വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പടക്കശാലയുടെ ഉടമയ്‌ക്കും മരുമകനും പങ്കുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

അനുശോചനവുമായി എംകെ സ്‌റ്റാലിന്‍: പടക്ക നിര്‍മാണശാലയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അനുശോചനം അറിയിച്ചു. ഇന്ന് (09.10.2023) അരിയലൂര്‍ ജില്ലയിലെ വെതിയൂർ മഥുരയിലുള്ള വീരകലൂർ വില്ലേജില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള പടക്കനിർമാണശാലയിൽ അപ്രതീക്ഷിതമായുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർക്ക് ജീവൻ നഷ്‌ടപ്പെട്ടുവെന്ന ദുഃഖവാർത്ത കേട്ടതില്‍ അതിയായ ദുഃഖമുണ്ടെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഭാഗമായി ഗതാഗത മന്ത്രി എസ് എസ് ശിവശങ്കർ, തൊഴിൽ ക്ഷേമ നൈപുണ്യ വികസന മന്ത്രി സി വി ഗണേശൻ എന്നിവരെ അപകട സ്ഥലത്തേക്ക് അയച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ് നിലവില്‍ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുപേർക്ക് പ്രത്യേക ചികിത്സ നൽകാന്‍ അധികാരികൾക്ക് നിർദേശം നൽകിയതായും എംകെ സ്‌റ്റാലിന്‍ വ്യക്തമാക്കി.

അപകടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അദ്ദേഹം ധനസഹായവും പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭ്യമാക്കുമെന്നും എംകെ സ്‌റ്റാലിന്‍ അറിയിച്ചിട്ടുണ്ട്.

Also Read: Delhi Firecracker Ban Supreme Court: 'സർക്കാർ അത് നിരോധിച്ചെങ്കിൽ.. അത് നിരോധിച്ചതാണ്'; ഡൽഹിയിലെ പടക്ക നിരോധനത്തിൽ സുപ്രീം കോടതി

അരിയാലൂര്‍ (തമിഴ്‌നാട്): അരിയലൂര്‍ (Ariyalur) ജില്ലയിലെ കീഴപ്പാളൂരിനടുത്തുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ അപകടത്തില്‍ (Explosion On Firecracker Factory) ഒമ്പത് മരണം. ദീപാവലി ആഘോഷം (Diwali Celebration) അടുക്കാനിരിക്കെയാണ് ഒമ്പത് ജീവനുകള്‍ പൊലിച്ച അപകടമുണ്ടായത്. രാജേന്ദ്രന്‍ എന്നയാളുടെ കീഴപ്പാളൂരിലെ വെട്രിയൂരിലുള്ള പടക്കനിര്‍മാണശാലയിലാണ് അപകടമുണ്ടായത്.

സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീണു. മാത്രമല്ല അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് സ്‌ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പടക്ക നിര്‍മാണശാലയില്‍ അപകടമുണ്ടായെന്ന വിവരം ലഭിച്ചതോടെ അരിയലൂര്‍ ജില്ല കലക്‌ടര്‍, ട്രിച്ചി സോൺ ഡിഐജി പഗലവൻ, ജില്ല പൊലീസ് മേധാവി ഉള്‍പ്പടെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. മാത്രമല്ല സ്‌ഫോടനത്തിനിടയാക്കിയ കാരണം കണ്ടെത്തുന്നതിനായി ഇവര്‍ വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പടക്കശാലയുടെ ഉടമയ്‌ക്കും മരുമകനും പങ്കുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

അനുശോചനവുമായി എംകെ സ്‌റ്റാലിന്‍: പടക്ക നിര്‍മാണശാലയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അനുശോചനം അറിയിച്ചു. ഇന്ന് (09.10.2023) അരിയലൂര്‍ ജില്ലയിലെ വെതിയൂർ മഥുരയിലുള്ള വീരകലൂർ വില്ലേജില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള പടക്കനിർമാണശാലയിൽ അപ്രതീക്ഷിതമായുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർക്ക് ജീവൻ നഷ്‌ടപ്പെട്ടുവെന്ന ദുഃഖവാർത്ത കേട്ടതില്‍ അതിയായ ദുഃഖമുണ്ടെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഭാഗമായി ഗതാഗത മന്ത്രി എസ് എസ് ശിവശങ്കർ, തൊഴിൽ ക്ഷേമ നൈപുണ്യ വികസന മന്ത്രി സി വി ഗണേശൻ എന്നിവരെ അപകട സ്ഥലത്തേക്ക് അയച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ് നിലവില്‍ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുപേർക്ക് പ്രത്യേക ചികിത്സ നൽകാന്‍ അധികാരികൾക്ക് നിർദേശം നൽകിയതായും എംകെ സ്‌റ്റാലിന്‍ വ്യക്തമാക്കി.

അപകടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അദ്ദേഹം ധനസഹായവും പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭ്യമാക്കുമെന്നും എംകെ സ്‌റ്റാലിന്‍ അറിയിച്ചിട്ടുണ്ട്.

Also Read: Delhi Firecracker Ban Supreme Court: 'സർക്കാർ അത് നിരോധിച്ചെങ്കിൽ.. അത് നിരോധിച്ചതാണ്'; ഡൽഹിയിലെ പടക്ക നിരോധനത്തിൽ സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.