വാഷിങ്ടണ്‍: പൊലിസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ (എസ്‌എഫ്‌ഡിപി) ഉയർന്ന സുരക്ഷ സാന്നിധ്യത്തിനിടയിലും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആസൂത്രിത പ്രതിഷേധം. ഖലിസ്ഥാൻ പതാക വീശി 200ലധികം പ്രതിഷേധക്കാരാണ് ബുധനാഴ്ച പ്രകടനത്തിൽ പങ്കെടുത്തത്. കോൺസുലേറ്റിന് നേരെ ഞായറാഴ്ചയുണ്ടായ അക്രമാസക്തമായ പ്രകടനം വ്യാപക പ്രതിഷേധങ്ങൾ സൃഷ്‌ടിച്ചിരുന്നു.
-
Thank you @SFPDChief for the assurances. Met Chief Scott to discuss the attack on @CGISFO Chancery building on March 19 and request to raise the level of protection to the Consulate premises and personnel. pic.twitter.com/TWuQxUE0ZE
— Dr TV Nagendra Prasad (@nagentv) March 22, 2023 " class="align-text-top noRightClick twitterSection" data="
">Thank you @SFPDChief for the assurances. Met Chief Scott to discuss the attack on @CGISFO Chancery building on March 19 and request to raise the level of protection to the Consulate premises and personnel. pic.twitter.com/TWuQxUE0ZE
— Dr TV Nagendra Prasad (@nagentv) March 22, 2023Thank you @SFPDChief for the assurances. Met Chief Scott to discuss the attack on @CGISFO Chancery building on March 19 and request to raise the level of protection to the Consulate premises and personnel. pic.twitter.com/TWuQxUE0ZE
— Dr TV Nagendra Prasad (@nagentv) March 22, 2023
ഞായറാഴ്ചത്തെ സംഭവത്തോടെ കനത്ത പൊലിസ് സുരക്ഷയിലാണ് കോൺസുലേറ്റ്. ബുധനാഴ്ച നടന്ന പ്രകടനത്തിൽ പ്രതിഷേധക്കാരെ തടയാൻ കനത്ത ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. യൂണിഫോം ധരിച്ച എസ്‌എഫ്‌പിഡി ഉദ്യോഗസ്ഥരുടെ കനത്ത കാവലും പ്രദേശത്ത് സദാ നടത്തിയ പട്രോളിങ്ങും പ്രതിഷേധത്തിന്‍റെ വ്യാപ്തി കുറച്ചു. ബേ ഏരിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ വിവിധ പ്രായത്തിലുള്ള ആളുകൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും ഇംഗ്ലീഷിലും പഞ്ചാബിയിലും ഇന്ത്യ വിരുദ്ധ പ്രസംഗങ്ങൾ നടത്തുകയും ചെയ്‌തു. മനുഷ്യാവകാശ ലംഘനം ആരോപിച്ച് പഞ്ചാബ് പൊലിസിനെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്‌തു.
ഇന്ത്യൻ മാധ്യമങ്ങൾ പക്ഷപാതപരമായ നിലപാട് ആണ് സ്വീകരിക്കുന്നതെന്നും, പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് ഈ പ്രതിഷേധങ്ങൾ നടക്കുന്നതെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ കാണുന്നതെന്നും പ്രതിഷേധിക്കാനെത്തിയവർ എഎൻഐയോട് പ്രതികരിച്ചു. യുവാക്കളാണ് ഇത്തരം പ്രതിഷേധങ്ങളുടെ മുൻനിരയിലുള്ളതെന്ന് സോഷ്യൽ മീഡിയയിൽ ഫ്‌ളയറുകൾ പ്രചരിക്കുന്നുണ്ടെന്ന് ഖലിസ്ഥാൻ അനുകൂല യുവാവ് എഎൻഐയോട് പറഞ്ഞു.