ETV Bharat / bharat

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ  ചരിത്രത്തിലെ വീറുറ്റ ഏടായി അദീംഗ്

author img

By

Published : Nov 14, 2021, 6:35 AM IST

18-ാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്‌ക്കെതിരായി, രജ്‌പുത് വംശത്തിന്‍റെ ധീരമായ ചെറുത്തുനില്‍പ്പുണ്ടായത്.

75 Years of Independence  Adeeng  Second Anglo - Maratha War  Battle of Bharatpur  1857 revolt  ബ്രിട്ടനെതിരെ രജ്‌പുത് വംശം  അദീംഗ് ഉത്തര്‍പ്രദേശ് സ്വാതന്ത്ര്യ സമരം  ഇന്ത്യ സ്വാതന്ത്ര്യം 75 വര്‍ഷം  ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രജ്‌പുത് വംശം
അധിനിവേശ ബ്രിട്ടനെതിരെ രജ്‌പുത് വംശത്തിന്‍റെ ത്യാഗോജ്വല പോരാട്ടം; ചരിത്രത്തിലെ വീറുറ്റ ഏടായി അദീംഗ്

രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ മറാത്ത രജ്‌പുത് വിഭാഗത്തിന്‍റെ സംഭാവന ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്. ഉത്തര്‍പ്രദേശിലെ അദീംഗില്‍ 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പിടിച്ചുകുലുക്കാന്‍ രാജ്യത്തിന്‍റെ ഈ ധീരര്‍ക്കായി. 1805 ഭാരത്പൂർ ഉപരോധത്തിലെ രണ്ടാം ആംഗ്ലോ - മറാത്ത യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക്‌ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

ചരിത്രത്തിലെ വീറുറ്റ ഏടായി അദീംഗിലെ രജ്‌പുത് വംശത്തിന്‍റെ സ്വാതന്ത്ര്യ സമര പോരാട്ടം.

ആവർത്തിച്ചുള്ള ആക്രമണങ്ങളെ തുടര്‍ന്ന് കമ്പനി സേനയ്ക്ക് 3,203 സൈനികരെ നഷ്‌ടപ്പെട്ടു. എട്ടായിരം മുതല്‍ പതിനായിരം പേർക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. അപമാനിതരായ അധിനിവേശ വിഭാഗങ്ങള്‍ക്ക് ഒരു ഉടമ്പടിയിൽ ഒപ്പുവെക്കേണ്ടതായി വന്നു. തുടര്‍ന്ന്, യുദ്ധം നിര്‍ത്തിവയ്‌ക്കുകയും അവര്‍ക്ക് പരാജയം സമ്മതിക്കേണ്ടതായും വന്നു. ഇത് രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമര സേനാനികളുടെ ധീരമായ ചെറുത്തുനില്‍പ്പിന്‍റെ വിജയം കൂടിയായിരുന്നു.

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് മഥുരയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള അദീംഗില്‍, രജ്‌പുത്‌ പോരാളികൾ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്. ഒത്തുതീര്‍പ്പിനായി രജ്‌പുതുകാരെ ചർച്ചയ്‌ക്ക് വിളിച്ചെങ്കിലും കമ്പനി വഞ്ചിയ്‌ക്കുകയുണ്ടായി. ഇവരിൽ 80 പേരെയും ബ്രിട്ടീഷുകാർ അറസ്റ്റുചെയ്‌തു തൂക്കിക്കൊന്നു. ചരിത്രത്തിലെ രജ്‌പുത് വിഭാഗക്കാരുടെ ഏറ്റവും വലിയ ത്യാഗങ്ങളിലൊന്നായിരുന്നു ഈ സംഭവം.

ALSO READ: കൊളോണിയൽ ശക്തികൾക്കെതിരെ പോരാടിയ കർണാടകയുടെ ധീര രാജ്ഞിമാർ

രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ മറാത്ത രജ്‌പുത് വിഭാഗത്തിന്‍റെ സംഭാവന ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്. ഉത്തര്‍പ്രദേശിലെ അദീംഗില്‍ 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പിടിച്ചുകുലുക്കാന്‍ രാജ്യത്തിന്‍റെ ഈ ധീരര്‍ക്കായി. 1805 ഭാരത്പൂർ ഉപരോധത്തിലെ രണ്ടാം ആംഗ്ലോ - മറാത്ത യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക്‌ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

ചരിത്രത്തിലെ വീറുറ്റ ഏടായി അദീംഗിലെ രജ്‌പുത് വംശത്തിന്‍റെ സ്വാതന്ത്ര്യ സമര പോരാട്ടം.

ആവർത്തിച്ചുള്ള ആക്രമണങ്ങളെ തുടര്‍ന്ന് കമ്പനി സേനയ്ക്ക് 3,203 സൈനികരെ നഷ്‌ടപ്പെട്ടു. എട്ടായിരം മുതല്‍ പതിനായിരം പേർക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. അപമാനിതരായ അധിനിവേശ വിഭാഗങ്ങള്‍ക്ക് ഒരു ഉടമ്പടിയിൽ ഒപ്പുവെക്കേണ്ടതായി വന്നു. തുടര്‍ന്ന്, യുദ്ധം നിര്‍ത്തിവയ്‌ക്കുകയും അവര്‍ക്ക് പരാജയം സമ്മതിക്കേണ്ടതായും വന്നു. ഇത് രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമര സേനാനികളുടെ ധീരമായ ചെറുത്തുനില്‍പ്പിന്‍റെ വിജയം കൂടിയായിരുന്നു.

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് മഥുരയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള അദീംഗില്‍, രജ്‌പുത്‌ പോരാളികൾ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്. ഒത്തുതീര്‍പ്പിനായി രജ്‌പുതുകാരെ ചർച്ചയ്‌ക്ക് വിളിച്ചെങ്കിലും കമ്പനി വഞ്ചിയ്‌ക്കുകയുണ്ടായി. ഇവരിൽ 80 പേരെയും ബ്രിട്ടീഷുകാർ അറസ്റ്റുചെയ്‌തു തൂക്കിക്കൊന്നു. ചരിത്രത്തിലെ രജ്‌പുത് വിഭാഗക്കാരുടെ ഏറ്റവും വലിയ ത്യാഗങ്ങളിലൊന്നായിരുന്നു ഈ സംഭവം.

ALSO READ: കൊളോണിയൽ ശക്തികൾക്കെതിരെ പോരാടിയ കർണാടകയുടെ ധീര രാജ്ഞിമാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.