കർണാൽ (ഹരിയാന):കൊറിയർ കമ്പനിയിലെ ജീവനക്കാർ ബസിൽ കൊണ്ടുപോവുകയായിരുന്ന രണ്ട് കോടി രൂപയുടെ ആഭരണങ്ങൾ മൂന്ന് പേർ മോഷ്‌ടിച്ചു. ഹരിയാനയിലെ കർണാലിൽ ദേശീയപാത 55ൽ വച്ച് ഇന്നാണ് ആഭരണങ്ങളുമായി പ്രതികൾ കടന്നുകളഞ്ഞത്. എന്നാൽ കുറച്ച് ആഭരണങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കായുളള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു (Jewellery Worth Rs 2 Cr Stolen From HRTC Bus In Haryanas Karnal).
സംഭവം ഇങ്ങനെ: ചണ്ഡീഗഡിലെ ഒരു കൊറിയർ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രേം കുമാറും സഹപ്രവർത്തകനായ ധർമേന്ദ്രയും ഡൽഹിയിൽ നിന്ന് ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (എച്ച്ആർടിസി) ബസിൽ കയറി ചണ്ഡീഗഡിലേക്കുള്ള യാത്രയിലായിരുന്നു. ഓരോരുത്തരും പകുതി പാക്കറ്റ് ആഭരണങ്ങൾ കൈവശം വച്ചിരുന്നതായും താൻ രാജസ്ഥാൻ സ്വദേശിയാണെന്നും പ്രേം കുമാർ പറഞ്ഞു.
കർനാലിലെ മയൂർ ധാബയിൽ ബസ് നിർത്തിയപ്പോൾ പ്രേംകുമാർ വാഷ്റൂം ഉപയോഗിക്കാനായി ഇറങ്ങി. പിന്നീട് ബസ് വിട്ടയുടനെ മൂന്ന് പേർ അദ്ദേഹത്തിന്‍റെ സീറ്റിൽ നിന്ന് ആഭരണം പൊതിഞ്ഞ പാക്കറ്റുകൾ എടുത്ത് ഒരു കാറിലേക്ക് ഓടുന്നത് കണ്ടതായി അദ്ദേഹം മൊഴി നൽകി.