ബെഗളൂരു: കര്‍ണാടകയില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും (Deaths reported) അഞ്ച് ലക്ഷം ഹെക്ടറില്‍ അധിക കൃഷി നശിച്ചതായും (Stock damage) റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ (Karnataka Chief Minister) നേതൃത്വത്തിൽ ഞായറാഴ്ച ചേര്‍ന്ന് അവലോകന റിപ്പോര്‍ട്ടാണ് കണക്ക് വ്യക്തമായത്.
685 വീടുകള്‍ തകര്‍ന്നു. 8495 വീടുകള്‍ക്ക് ഭാഗീകമായും കേടുപാട് സംഭവിച്ചു. 191 കന്നുകാലിളും ചത്തു. കൂടാതെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 2,203 കിലോമീറ്റര്‍ റോഡും 165 പാലങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. 39 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ 1225 സ്കൂള്‍ കെട്ടിടങ്ങള്‍ എന്നിവക്കും കേടുപാട് സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്കമാക്കുന്നു.