തെന്നിന്ത്യന്‍ താരം കാര്‍ത്തിയുടെ (Karthi) റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ജപ്പാന്‍' (Japan). 'ജപ്പാന്‍റെ' ട്രെയിലര്‍ പുറത്തിറങ്ങി (Japan Trailer). ഒരു ആക്ഷന്‍ എന്‍റര്‍ടെയിനറാണ് 'ജപ്പാന്‍' എന്നാണ് 2.19 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന.
ചിത്രത്തില്‍ ഒരു കൊടിയ കള്ളനായാണ് കാര്‍ത്തി പ്രത്യക്ഷപ്പെടുന്നത് (Karthi plays a notorious eccentric thief). കാര്‍ത്തിയുടെ ഡയലോഗും ആക്ഷനും ഹൈലൈറ്റാകുന്ന ട്രെയിലറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരും പരാമര്‍ശിക്കുന്നുണ്ട്.
കാര്‍ത്തിയുടെ വോയിസ് ഓവറോടു കൂടിയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഒരു ചെറിയ മത്സ്യം അമ്മയ്‌ക്ക് വേണ്ടി സമുദ്രത്തില്‍ കുഴി കുഴിച്ചതിനെ കുറിച്ചുള്ള കഥ വിവരിച്ചു കൊണ്ടാണ് 'ജപ്പാന്‍' ട്രെയിലര്‍ തുടങ്ങുന്നത്.
'അവിടെ അത് അതിന്‍റെ വേട്ട തുടങ്ങി. ഞണ്ടിന് ഒന്ന്, തേളിന് ഒന്ന്, മുതലയ്ക്ക് ഒന്ന്, അങ്ങനെ പല കുഴികള്‍ കുഴിക്കാൻ തുടങ്ങി. എന്നാല്‍ അത് കുഴിച്ച ചില കുഴികള്‍ നഷ്‌ടപ്പെട്ടു. പെട്ടെന്ന് ചെറിയ മത്സ്യം ഒരു വലിയ തിമിംഗലമായി വളർന്നു.' -ഇപ്രകാരമാണ് ട്രെയിലറിലെ കാര്‍ത്തിയുടെ വോയിസ് ഓവര്‍.
ഒരു ചെറിയ കള്ളനില്‍ നിന്നും ഒരു രാഷ്‌ട്രീയക്കാരന്‍റെ പക്കല്‍ നിന്നും 200 കോടി രൂപയുടെ ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന കുപ്രസിദ്ധ കൊള്ളക്കാരനായുള്ള കാര്‍ത്തിയുടെ കഥാപാത്രത്തിന്‍റെ വളര്‍ച്ചയുടെ നേര്‍ക്കാഴ്‌ചകളും ട്രെയിലറില്‍ കാണാം. തമിഴ്‌നാട്ടിലും ചെന്നൈയിലും നടന്ന നിരവധി കവർച്ചകളിൽ പങ്കാളിയായ കുപ്രസിദ്ധ മോഷ്‌ടാവിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 'ജപ്പാന്‍'.