ETV Bharat / state

'ആകാംഷ...പ്രതീക്ഷ...ഒടുവിൽ നിരാശ'; റഡാറിലെ പച്ച സിഗ്‌നലിന്‍റെ പിന്‍ബലത്തില്‍ മണിക്കൂറുകളോളം നടത്തിയ തെരച്ചിൽ വിഫലം - NO LIFE FOUND ON RADAR SIGNAL AREA

author img

By ETV Bharat Kerala Team

Published : Aug 3, 2024, 7:54 AM IST

റഡാറില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചില്‍ വിഫലം. 5 മണിക്കൂറിലേറെ സമയം നടത്തിയ തെരച്ചിലാണ് വിഫലമായത്. സിഗ്‌നൽ പാമ്പിന്‍റെയൊ മറ്റേതെങ്കിലും ജീവികളുടെയൊ ആയിരിക്കും എന്നാണ് കരുതുന്നത്.

WAYANAD LANDSLIDE  WAYANAD RESCUE OPERATION  റഡാര്‍ പരിശോധന
Rescue Operation Wayanad (ETV Bharat)
റഡാര്‍ പരിശോധനയെ കുറിച്ച് പ്രദേശവാസി (ETV Bharat)

വയനാട്: ആകാംഷ...പ്രതീക്ഷ...ഒടുവിൽ നിരാശ. റഡാറിലെ പച്ച സിഗ്‌നലില്‍ നിന്നും ലഭിച്ച പ്രതീക്ഷയോടെയാണ് ദൗത്യസംഘം ജീവന്‍റെ തുടിപ്പ് തേടി മുണ്ടക്കൈയിൽ തെരച്ചിൽ ആരംഭിച്ചത്. എന്നാൽ ആദ്യ ഘട്ടത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ദുരന്തഭൂമിക്ക് അരികിൽ കലുങ്കിന് താഴെയായിരുന്നു ആദ്യം തെരച്ചിൽ നടത്തിയത്. ഒന്നും കണ്ടെത്താൻ കഴിയാഞ്ഞതോടെ ദൗത്യസംഘം തെരച്ചിൽ അവസാനിപ്പിച്ചു മടങ്ങി. എന്നാൽ റഡാർ പരിശോധനയിൽ വീണ്ടും ജീവന്‍റെ സാന്നിധ്യം കണ്ടെത്തി. തകർന്നു കിടക്കുന്ന കെട്ടിടത്തിന് സമീപത്ത് ആയിരുന്നു റഡാറിന്‍റെ സിഗ്‌നൽ.

ഉടൻ തന്നെ അധികൃതർ ഉണർന്നു. ജീവന്‍റെ അംശം ഉണ്ടെങ്കിൽ അത് എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന നിർദേശം വന്നു. ഉടൻ തന്നെ സൈന്യം അടക്കമുള്ള ദൗത്യ സംഘത്തെ തിരിച്ചു വിളിച്ചു.

തെർമൽ സ്‌കാനറിൽ നടത്തിയ പരിശോധനയിൽ സിഗ്‌നൽ ലഭിച്ചതോടെ ദൗത്യസംഘം രക്ഷാപ്രവർത്തനം ഊർജിതക്കി. രാത്രി ആയതിനാൽ വെളിച്ചം കൊണ്ടുവന്നു. മുസ്ലിം ലീഗിന്‍റെ കെട്ടിടമുള്ള സ്ഥലത്ത് ഒരു സ്റ്റെപ്പിന്‍റെ ഭാഗം ഉണ്ട്. ഇവിടെ 85 വയസുകാരൻ താമസിച്ചിരുന്നു.

അപകടം ഉണ്ടായപ്പോൾ സ്റ്റെപ് വഴി മുകിലേക്ക് കയറും വഴി മണ്ണിനടിയിൽ പെട്ടുപോയിരിക്കാം എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. ഇവിടെ കുഴിച്ചു നോക്കാൻ കെട്ടിട ഉടമയുടെ സമ്മതവും തേടിയിരുന്നു. വൈകാതെ രണ്ട് മണ്ണുമാന്തി യന്ത്രം പ്രദേശത്ത് എത്തിച്ച് പരിശോധന ആരംഭിച്ചു.

എന്നാൽ അഞ്ച് മണിക്കൂറിലേറെ നടന്ന പരിശോധന വിഫലമായി. മുണ്ടക്കൈയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ മനുഷ്യൻ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചതോടെ തെരച്ചിൽ അവസാനിപ്പിച്ചു നിരാശരായി മടങ്ങി. ലഭിച്ച സിഗ്നൽ പാമ്പിന്‍റെയോ മറ്റേതെങ്കിലും ജീവികളുടെയോ ആയിരിക്കാമെന്നും സ്ഥിരീകരിച്ചു.

മനുഷ്യ ജീവനാകാമെന്ന അഭ്യൂഹം പരന്നതോടെ മുണ്ടക്കൈ ടോപ്പിലേക്ക് ആംബുലൻസുകളടക്കം എത്തിയിരുന്നു. ഇന്നും ഈ പ്രദേശത്ത് തെരച്ചിൽ തുടരും. 100ല്‍ അധികം പേരെയാണ് ഇവിടെ നിന്നും കാണാതായത്.

Also Read: കാണാമറയത്തുള്ളവർ എവിടെ?; വയനാട് ദുരന്ത മേഖലയില്‍ തെരച്ചില്‍ വിവിധ തരത്തില്‍

റഡാര്‍ പരിശോധനയെ കുറിച്ച് പ്രദേശവാസി (ETV Bharat)

വയനാട്: ആകാംഷ...പ്രതീക്ഷ...ഒടുവിൽ നിരാശ. റഡാറിലെ പച്ച സിഗ്‌നലില്‍ നിന്നും ലഭിച്ച പ്രതീക്ഷയോടെയാണ് ദൗത്യസംഘം ജീവന്‍റെ തുടിപ്പ് തേടി മുണ്ടക്കൈയിൽ തെരച്ചിൽ ആരംഭിച്ചത്. എന്നാൽ ആദ്യ ഘട്ടത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ദുരന്തഭൂമിക്ക് അരികിൽ കലുങ്കിന് താഴെയായിരുന്നു ആദ്യം തെരച്ചിൽ നടത്തിയത്. ഒന്നും കണ്ടെത്താൻ കഴിയാഞ്ഞതോടെ ദൗത്യസംഘം തെരച്ചിൽ അവസാനിപ്പിച്ചു മടങ്ങി. എന്നാൽ റഡാർ പരിശോധനയിൽ വീണ്ടും ജീവന്‍റെ സാന്നിധ്യം കണ്ടെത്തി. തകർന്നു കിടക്കുന്ന കെട്ടിടത്തിന് സമീപത്ത് ആയിരുന്നു റഡാറിന്‍റെ സിഗ്‌നൽ.

ഉടൻ തന്നെ അധികൃതർ ഉണർന്നു. ജീവന്‍റെ അംശം ഉണ്ടെങ്കിൽ അത് എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന നിർദേശം വന്നു. ഉടൻ തന്നെ സൈന്യം അടക്കമുള്ള ദൗത്യ സംഘത്തെ തിരിച്ചു വിളിച്ചു.

തെർമൽ സ്‌കാനറിൽ നടത്തിയ പരിശോധനയിൽ സിഗ്‌നൽ ലഭിച്ചതോടെ ദൗത്യസംഘം രക്ഷാപ്രവർത്തനം ഊർജിതക്കി. രാത്രി ആയതിനാൽ വെളിച്ചം കൊണ്ടുവന്നു. മുസ്ലിം ലീഗിന്‍റെ കെട്ടിടമുള്ള സ്ഥലത്ത് ഒരു സ്റ്റെപ്പിന്‍റെ ഭാഗം ഉണ്ട്. ഇവിടെ 85 വയസുകാരൻ താമസിച്ചിരുന്നു.

അപകടം ഉണ്ടായപ്പോൾ സ്റ്റെപ് വഴി മുകിലേക്ക് കയറും വഴി മണ്ണിനടിയിൽ പെട്ടുപോയിരിക്കാം എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. ഇവിടെ കുഴിച്ചു നോക്കാൻ കെട്ടിട ഉടമയുടെ സമ്മതവും തേടിയിരുന്നു. വൈകാതെ രണ്ട് മണ്ണുമാന്തി യന്ത്രം പ്രദേശത്ത് എത്തിച്ച് പരിശോധന ആരംഭിച്ചു.

എന്നാൽ അഞ്ച് മണിക്കൂറിലേറെ നടന്ന പരിശോധന വിഫലമായി. മുണ്ടക്കൈയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ മനുഷ്യൻ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചതോടെ തെരച്ചിൽ അവസാനിപ്പിച്ചു നിരാശരായി മടങ്ങി. ലഭിച്ച സിഗ്നൽ പാമ്പിന്‍റെയോ മറ്റേതെങ്കിലും ജീവികളുടെയോ ആയിരിക്കാമെന്നും സ്ഥിരീകരിച്ചു.

മനുഷ്യ ജീവനാകാമെന്ന അഭ്യൂഹം പരന്നതോടെ മുണ്ടക്കൈ ടോപ്പിലേക്ക് ആംബുലൻസുകളടക്കം എത്തിയിരുന്നു. ഇന്നും ഈ പ്രദേശത്ത് തെരച്ചിൽ തുടരും. 100ല്‍ അധികം പേരെയാണ് ഇവിടെ നിന്നും കാണാതായത്.

Also Read: കാണാമറയത്തുള്ളവർ എവിടെ?; വയനാട് ദുരന്ത മേഖലയില്‍ തെരച്ചില്‍ വിവിധ തരത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.