ETV Bharat / state

ടാറ്റ മേഴ്‌സിഡസ് ബെന്‍സ് ബസിന് റീ എന്‍ട്രി; പുതുജീവനേകിയത് ഐടിഐ വിദ്യാര്‍ഥികൾ - BUS RENOVATED BY ITI STUDENTS

author img

By ETV Bharat Kerala Team

Published : Sep 10, 2024, 8:12 PM IST

പഴയ ടാറ്റ മേഴ്‌സിഡസ് ബെന്‍സ് ബസ് നവീകരിച്ച് വിദ്യാര്‍ഥികൾ. ബസ് പുതുക്കിപ്പണിത് രാജകുമാരിയിലെ ഐടിഐ വിദ്യാര്‍ഥികൾ. നവീകരണം ഒരു ലക്ഷത്തോളം രൂപ ചെലവില്‍.

രാജകുമാരി എംജിഎം ഐടിഐ  BUS RENOVATION BY STUDENTS  ടാറ്റ മേഴ്‌സിഡസ് ബെന്‍സ് ബസ്  IDUKKI RAJAKUMARI ITI
Rajakumari MJM ITI college, Renovated KSRTC Bus (ETV Bharat)
ഐടിഐ വിദ്യാര്‍ഥികൾ നവീകരിച്ച പഴയ കെഎസ്ആർടിസി ബസ് (ETV Bharat)

ഇടുക്കി: ബസ് മുത്തച്ഛന് രാജകീയ റീ എന്‍ട്രി നല്‍കി രാജകുമാരി എംജിഎം ഐടിഐയിലെ വിദ്യാര്‍ഥികൾ. പഴയ ടാറ്റ മേഴ്‌സിഡസ് ബെന്‍സ് ബസിനാണ് ഒരു കൂട്ടം വിദ്യാർഥികൾ പുതുജീവനേകിയത്. ഒരു കാലത്ത് കേരളത്തിൻ്റെ നിരത്തുകൾ കീഴടക്കിയിരുന്ന ബസായിരുന്നു ഇത്. രാജകുമാരി എംജിഎം ഐടിഐയുടെ ഗാരേജിലെ ബസ് മുത്തച്ഛനെ ആരും ഒന്ന് നോക്കി നിന്നുപോകും.

പഴമയുടെ പ്രൗഢിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന വാഹനം. ടാറ്റയും മെഴ്‌സിഡസ് ബെന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച ബസ് 1962ലാണ് തിരുവനന്തപുരത്തിൻ്റെ നിരത്തുകളിൽ ഓട്ടം ആരംഭിച്ചത്. 1965ല്‍ കെഎസ്ആര്‍ടിസിയുടെ ഭാഗമായി. കെഎല്‍എക്‌സ് 604 എന്ന നമ്പറില്‍ കേരളത്തിലുടനീളം സര്‍വീസ് നടത്തി. 1978 ലാണ് രാജകുമാരി ഐടിഐ ബസ് സ്വന്തമാക്കിയത്. ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്ന ബസ് വിദ്യാര്‍ഥികളുടെ ആഗ്രഹ പ്രകാരം നവീകരിക്കുകയായിരുന്നു.

ഒരു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ബസ് നവീകരിച്ചത്. പഴമയുടെ പ്രൗഢി ഒട്ടും ചോരാതെ ബസ് വീണ്ടും നവീകരിക്കാനായി. കേരളത്തിൻ്റെ പഴയ പടകുതിരയെ കാണാന്‍ നിരവധി ആളുകളും എത്തുന്നുണ്ട്. റീല്‍സായും സ്റ്റോറിയായും സമൂഹമാധ്യമത്തിർ നിറയുകയാണ് ഈ ബസ് മുത്തച്ഛൻ. കുട്ടികളുടെ പഠനാവശ്യത്തിനൊപ്പം പൊതു ജനങ്ങള്‍ക്ക് പഴയ മോഡല്‍ ബസ് കാണാന്‍ അവസരവും ഒരുക്കുകയാണ് എംജിഎം ഐടിഐ അധികൃതര്‍.

Also Read: ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണച്ചു; സ്‌കൂട്ടര്‍ യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്, ബസ് ഡ്രൈവര്‍ക്ക് കയ്യടി

ഐടിഐ വിദ്യാര്‍ഥികൾ നവീകരിച്ച പഴയ കെഎസ്ആർടിസി ബസ് (ETV Bharat)

ഇടുക്കി: ബസ് മുത്തച്ഛന് രാജകീയ റീ എന്‍ട്രി നല്‍കി രാജകുമാരി എംജിഎം ഐടിഐയിലെ വിദ്യാര്‍ഥികൾ. പഴയ ടാറ്റ മേഴ്‌സിഡസ് ബെന്‍സ് ബസിനാണ് ഒരു കൂട്ടം വിദ്യാർഥികൾ പുതുജീവനേകിയത്. ഒരു കാലത്ത് കേരളത്തിൻ്റെ നിരത്തുകൾ കീഴടക്കിയിരുന്ന ബസായിരുന്നു ഇത്. രാജകുമാരി എംജിഎം ഐടിഐയുടെ ഗാരേജിലെ ബസ് മുത്തച്ഛനെ ആരും ഒന്ന് നോക്കി നിന്നുപോകും.

പഴമയുടെ പ്രൗഢിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന വാഹനം. ടാറ്റയും മെഴ്‌സിഡസ് ബെന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച ബസ് 1962ലാണ് തിരുവനന്തപുരത്തിൻ്റെ നിരത്തുകളിൽ ഓട്ടം ആരംഭിച്ചത്. 1965ല്‍ കെഎസ്ആര്‍ടിസിയുടെ ഭാഗമായി. കെഎല്‍എക്‌സ് 604 എന്ന നമ്പറില്‍ കേരളത്തിലുടനീളം സര്‍വീസ് നടത്തി. 1978 ലാണ് രാജകുമാരി ഐടിഐ ബസ് സ്വന്തമാക്കിയത്. ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്ന ബസ് വിദ്യാര്‍ഥികളുടെ ആഗ്രഹ പ്രകാരം നവീകരിക്കുകയായിരുന്നു.

ഒരു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ബസ് നവീകരിച്ചത്. പഴമയുടെ പ്രൗഢി ഒട്ടും ചോരാതെ ബസ് വീണ്ടും നവീകരിക്കാനായി. കേരളത്തിൻ്റെ പഴയ പടകുതിരയെ കാണാന്‍ നിരവധി ആളുകളും എത്തുന്നുണ്ട്. റീല്‍സായും സ്റ്റോറിയായും സമൂഹമാധ്യമത്തിർ നിറയുകയാണ് ഈ ബസ് മുത്തച്ഛൻ. കുട്ടികളുടെ പഠനാവശ്യത്തിനൊപ്പം പൊതു ജനങ്ങള്‍ക്ക് പഴയ മോഡല്‍ ബസ് കാണാന്‍ അവസരവും ഒരുക്കുകയാണ് എംജിഎം ഐടിഐ അധികൃതര്‍.

Also Read: ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണച്ചു; സ്‌കൂട്ടര്‍ യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്, ബസ് ഡ്രൈവര്‍ക്ക് കയ്യടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.