ETV Bharat / state

പറഞ്ഞ് കുടുങ്ങി ഇന്ദു മേനോൻ: പണം വാങ്ങി എഴുതി നല്‍കിയ പിഎച്ച്ഡി തീസിസുകള്‍ റദ്ദാക്കണം; പരാതി നല്‍കി എസ്‌ഐഒ - SIO Compliant Against Indu Menon

author img

By ETV Bharat Kerala Team

Published : Jul 1, 2024, 3:46 PM IST

പത്തിനടുത്ത് പേർക്ക് പിഎച്ച്‌ഡി തീസിസ് എഴുതി കൊടുത്തിട്ടുണ്ടെന്നും, ഒരു പിഎച്ച്‌ഡി തീസിസ് എഴുതിയാൽ കുറഞ്ഞത് മൂന്ന് ലക്ഷം രൂപ കിട്ടുമെന്നുമാണ് ഇന്ദു മേനോൻ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയത്.

PHD CONTROVERSY  INDU MENON PHD CONTROVERSY  CASE AGAINST INDU MENON  ഇന്ദു മേനോനെതിരെ പരാതി
SIO Compliant Against Indu Menon Over PhD Controversy (ETV Bharat)

കോഴിക്കോട് : ഒരു പിഎച്ച്ഡി തീസിസ് എഴുതിയാല്‍ ചുരുങ്ങിയത് മൂന്ന് ലക്ഷം രൂപ കിട്ടുമെന്നും പത്തിനടുത്ത് പേര്‍ക്ക് പൂര്‍ണ പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്തിട്ടുണ്ടെന്നുമുള്ള എഴുത്തുകാരി ഇന്ദു മേനോന്‍റെ വെളിപ്പെടുത്തലിനെതിരെ പരാതിയും വ്യാപക വിമർശനവും ഉയരുന്നു. പണം വാങ്ങി പിഎച്ച്ഡി പ്രബന്ധം എഴുതി നല്‍കിയെന്ന വെളിപ്പെടുത്തലില്‍ എഴുത്തുകാരി ഇന്ദു മേനോനെതിരെ പരാതി നല്‍കി എസ്‌ഐഒ.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനാണ് എസ്‌ഐഒ സംസ്ഥാന സമിതി അംഗം അഡ്വ. അബ്‌ദുള്ള നേമം പരാതി നല്‍കിയത്. അങ്ങേയറ്റം ഗൗരവതരമായ കാര്യങ്ങളാണ് വെളിപ്പെടുത്തിയതെന്നും അന്വേഷണം നടത്തി യഥാര്‍ഥ വസ്‌തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ ഉന്നയിക്കുന്നു. ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് ഇന്ദു മേനോന്‍ നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വ്യാജമായി സമര്‍പ്പിക്കപ്പെട്ട പിഎച്ച്ഡി തീസിസുകള്‍ ഏതാണെന്ന് കണ്ടെത്തി അവ റദ്ദാക്കണമെന്നും പരാതിയിലൂടെ ആവശ്യപ്പെട്ടു.

പത്തിനടുത്ത് പേര്‍ക്ക് പൂര്‍ണ പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്തിട്ടുണ്ടെന്നും ഒരു പിഎച്ച്ഡി തീസിസ് എഴുതിയാല്‍ ചുരുങ്ങിയത് മൂന്ന് ലക്ഷം രൂപ കിട്ടുമെന്നുമായിരുന്നു ഇന്ദു മേനോന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴാണ് പിഎച്ച്ഡി പ്രബന്ധം എഴുതി കൊടുക്കേണ്ടി വന്നത്. കൈക്കൂലി വാങ്ങാത്തവര്‍ക്കും ജീവിക്കണ്ടേയെന്നും ഇന്ദു മേനോന്‍ എഴുതിയിരുന്നു.

യുജിസി കെയർ ലിസ്‌റ്റിൽ ഉൾപ്പെടുന്ന ജേർണലുകളിൽ ലേഖനങ്ങൾ എഴുതി നൽകാറുണ്ടെന്നും റിസർച്ച് സൂപ്പർവൈസറായി അധികം അധ്യാപകരില്ലാത്ത വിഷയങ്ങളിൽ വേണ്ടപ്പെട്ട കുട്ടികൾക്ക് പിഎച്ച്ഡി അഡ്‌മിഷൻ ലഭിക്കുന്നതിന് വേണ്ടി സുഹൃത്തുക്കളായ അധ്യാപകരോട് ശുപാർശ ചെയ്യാറുണ്ടെന്നും ഇന്ദു മേനോൻ കഴിഞ്ഞ ദിവസം പങ്കിട്ട പോസ്‌റ്റിൽ പറഞ്ഞിരുന്നു.

പ്രബന്ധം എഴുതി നൽകുന്നത് അധാർമികമാണെന്ന് സൂചിപ്പിച്ച ആളുകളോട് അത് സമ്മതിച്ച ഇന്ദു മേനോൻ പക്ഷെ കോപ്പിയടിക്കുന്നത്ര വലിയ കുറ്റമല്ല ഇതെന്നാണ് വിശദീകരണം നൽകിയത്. 'കൈക്കൂലി വാങ്ങാത്തവർക്കും ഇവിടെ ജീവിക്കണ്ടേ'? എന്നും അവർ ചോദിച്ചിരുന്നു.

കുറിപ്പ് വിവാദമായതോടെ നിലപാട് തിരുത്തിയ എഴുത്തുകാരി തന്‍റെ സഹായത്തില്‍ ഡോക്‌ടറേറ്റ് നേടിയവരൊന്നും ഫേക്ക് അല്ലെന്നും കുറിപ്പ് താന്‍ വെറുതെ എഴുതിയതാണെന്നും പ്രതികരിച്ചിരുന്നു. നിലവില്‍ മുഖ്യമന്ത്രിയുടെ പോസ്‌റ്റ് ഡോക്‌ടറല്‍ ഫെല്ലോഷിപ്പിന്‍റെ ഭാഗമായി ജോലി ചെയ്യുകയാണ് ഇന്ദു മേനോന്‍.

ഇപ്പോഴും അക്കാദമിക്‌സിൽ നിൽക്കുകയും കേരള സർക്കാരിൻ്റെ നവകേരള ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത ഇന്ദു മേനോൻ നടത്തിയ ഈ വെളിപ്പെടുത്തലിൽ നടപടിയെടുക്കണമെന്ന് ഡോ ജെ ദേവിക ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അന്വേഷിക്കും. ചെറുകഥകളും നോവലുകളും എഴുതി പ്രശസ്‌തയായ ഇന്ദു മേനോന് 2014 ൽ യുവ എഴുത്തുകാരിക്കുള്ള കേന്ദ്ര സാഹിത്യ പുരസ്‌കാരം ലഭിച്ചിരുന്നു.

ഭർത്താവ് രൂപേഷ് പോൾ സംവിധാനം ചെയ്‌ത 'മൈ മദേഴ്‌സ് ലാപ്‌ടോപ്പ്’ എന്ന ചലച്ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ച് കൊണ്ട് മലയാള സിനിമയിലേക്കും ഇന്ദു മേനോൻ പ്രവേശിച്ചിരുന്നു. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും നരവംശശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ ഇന്ദു കോഴിക്കോട് കിർത്താഡ്‌സിൽ ലെക്‌ചറർ ആണ്.

Also Read: 4 വർഷ ഡിഗ്രി കോഴ്‌സ് ജൂലൈ 1 മുതൽ; വലിയ മാറ്റത്തിന്‍റെ തുടക്കമെന്ന് മന്ത്രി ആർ ബിന്ദു

കോഴിക്കോട് : ഒരു പിഎച്ച്ഡി തീസിസ് എഴുതിയാല്‍ ചുരുങ്ങിയത് മൂന്ന് ലക്ഷം രൂപ കിട്ടുമെന്നും പത്തിനടുത്ത് പേര്‍ക്ക് പൂര്‍ണ പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്തിട്ടുണ്ടെന്നുമുള്ള എഴുത്തുകാരി ഇന്ദു മേനോന്‍റെ വെളിപ്പെടുത്തലിനെതിരെ പരാതിയും വ്യാപക വിമർശനവും ഉയരുന്നു. പണം വാങ്ങി പിഎച്ച്ഡി പ്രബന്ധം എഴുതി നല്‍കിയെന്ന വെളിപ്പെടുത്തലില്‍ എഴുത്തുകാരി ഇന്ദു മേനോനെതിരെ പരാതി നല്‍കി എസ്‌ഐഒ.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനാണ് എസ്‌ഐഒ സംസ്ഥാന സമിതി അംഗം അഡ്വ. അബ്‌ദുള്ള നേമം പരാതി നല്‍കിയത്. അങ്ങേയറ്റം ഗൗരവതരമായ കാര്യങ്ങളാണ് വെളിപ്പെടുത്തിയതെന്നും അന്വേഷണം നടത്തി യഥാര്‍ഥ വസ്‌തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ ഉന്നയിക്കുന്നു. ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് ഇന്ദു മേനോന്‍ നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വ്യാജമായി സമര്‍പ്പിക്കപ്പെട്ട പിഎച്ച്ഡി തീസിസുകള്‍ ഏതാണെന്ന് കണ്ടെത്തി അവ റദ്ദാക്കണമെന്നും പരാതിയിലൂടെ ആവശ്യപ്പെട്ടു.

പത്തിനടുത്ത് പേര്‍ക്ക് പൂര്‍ണ പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്തിട്ടുണ്ടെന്നും ഒരു പിഎച്ച്ഡി തീസിസ് എഴുതിയാല്‍ ചുരുങ്ങിയത് മൂന്ന് ലക്ഷം രൂപ കിട്ടുമെന്നുമായിരുന്നു ഇന്ദു മേനോന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴാണ് പിഎച്ച്ഡി പ്രബന്ധം എഴുതി കൊടുക്കേണ്ടി വന്നത്. കൈക്കൂലി വാങ്ങാത്തവര്‍ക്കും ജീവിക്കണ്ടേയെന്നും ഇന്ദു മേനോന്‍ എഴുതിയിരുന്നു.

യുജിസി കെയർ ലിസ്‌റ്റിൽ ഉൾപ്പെടുന്ന ജേർണലുകളിൽ ലേഖനങ്ങൾ എഴുതി നൽകാറുണ്ടെന്നും റിസർച്ച് സൂപ്പർവൈസറായി അധികം അധ്യാപകരില്ലാത്ത വിഷയങ്ങളിൽ വേണ്ടപ്പെട്ട കുട്ടികൾക്ക് പിഎച്ച്ഡി അഡ്‌മിഷൻ ലഭിക്കുന്നതിന് വേണ്ടി സുഹൃത്തുക്കളായ അധ്യാപകരോട് ശുപാർശ ചെയ്യാറുണ്ടെന്നും ഇന്ദു മേനോൻ കഴിഞ്ഞ ദിവസം പങ്കിട്ട പോസ്‌റ്റിൽ പറഞ്ഞിരുന്നു.

പ്രബന്ധം എഴുതി നൽകുന്നത് അധാർമികമാണെന്ന് സൂചിപ്പിച്ച ആളുകളോട് അത് സമ്മതിച്ച ഇന്ദു മേനോൻ പക്ഷെ കോപ്പിയടിക്കുന്നത്ര വലിയ കുറ്റമല്ല ഇതെന്നാണ് വിശദീകരണം നൽകിയത്. 'കൈക്കൂലി വാങ്ങാത്തവർക്കും ഇവിടെ ജീവിക്കണ്ടേ'? എന്നും അവർ ചോദിച്ചിരുന്നു.

കുറിപ്പ് വിവാദമായതോടെ നിലപാട് തിരുത്തിയ എഴുത്തുകാരി തന്‍റെ സഹായത്തില്‍ ഡോക്‌ടറേറ്റ് നേടിയവരൊന്നും ഫേക്ക് അല്ലെന്നും കുറിപ്പ് താന്‍ വെറുതെ എഴുതിയതാണെന്നും പ്രതികരിച്ചിരുന്നു. നിലവില്‍ മുഖ്യമന്ത്രിയുടെ പോസ്‌റ്റ് ഡോക്‌ടറല്‍ ഫെല്ലോഷിപ്പിന്‍റെ ഭാഗമായി ജോലി ചെയ്യുകയാണ് ഇന്ദു മേനോന്‍.

ഇപ്പോഴും അക്കാദമിക്‌സിൽ നിൽക്കുകയും കേരള സർക്കാരിൻ്റെ നവകേരള ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത ഇന്ദു മേനോൻ നടത്തിയ ഈ വെളിപ്പെടുത്തലിൽ നടപടിയെടുക്കണമെന്ന് ഡോ ജെ ദേവിക ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അന്വേഷിക്കും. ചെറുകഥകളും നോവലുകളും എഴുതി പ്രശസ്‌തയായ ഇന്ദു മേനോന് 2014 ൽ യുവ എഴുത്തുകാരിക്കുള്ള കേന്ദ്ര സാഹിത്യ പുരസ്‌കാരം ലഭിച്ചിരുന്നു.

ഭർത്താവ് രൂപേഷ് പോൾ സംവിധാനം ചെയ്‌ത 'മൈ മദേഴ്‌സ് ലാപ്‌ടോപ്പ്’ എന്ന ചലച്ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ച് കൊണ്ട് മലയാള സിനിമയിലേക്കും ഇന്ദു മേനോൻ പ്രവേശിച്ചിരുന്നു. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും നരവംശശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ ഇന്ദു കോഴിക്കോട് കിർത്താഡ്‌സിൽ ലെക്‌ചറർ ആണ്.

Also Read: 4 വർഷ ഡിഗ്രി കോഴ്‌സ് ജൂലൈ 1 മുതൽ; വലിയ മാറ്റത്തിന്‍റെ തുടക്കമെന്ന് മന്ത്രി ആർ ബിന്ദു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.