ETV Bharat / state

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതിയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

author img

By ETV Bharat Kerala Team

Published : Mar 6, 2024, 1:03 PM IST

പ്രതിയുമായെത്തി തെളിവുകള്‍ ശേഖരിക്കുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമായാണ്‌ അന്വേഷണ സംഘം പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

Petta kidnap case  Kidnap Case kerala  Kidnap Case Accuse remanded  2 വയസുക്കാരിയെ തട്ടികൊണ്ടുപോയി  പേട്ട തട്ടിക്കൊണ്ടുപോകല്‍ കേസ്
Petta kidnap case

തിരുവനന്തപുരം : ബിഹാർ സ്വദേശികളായ ദമ്പതികളുടെ രണ്ടു വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി ഹസൻ കുട്ടിയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിന് പ്രതിയെ ഏഴ് ദിവസം വേണം എന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ ആവശ്യം. തിരുവനന്തപുരം പോസ്കോ കോടതിയാണ് കേസ് പരിഗണിച്ചത്.

കുട്ടിയെ തട്ടികൊണ്ട് പോകുന്ന സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം ആലുവയിലെ ഒരു തട്ടുകടയിൽ ഉപേക്ഷിച്ചിരുന്നു. കൂടാതെ പ്രതിയെ തിരിച്ചറിയാതിരിക്കാനായി പളനിയിൽ പോയി തല മൊട്ട അടിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്നും കുട്ടിയെ എവിടെ കൊണ്ട് പോയി എന്നതും പോയ സ്ഥലവും കണ്ടെത്തണം. അവിടെ വച്ച് കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തേണ്ടതുണ്ട്‌. ഇതിനെല്ലാം വേണ്ടിയാണ് അന്വേഷണ സംഘം പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

ഈ മാസം 13 വരെയാണ് റിമാൻഡ് ചെയ്‌തത്‌. പ്രതിയെ കഴിഞ്ഞ ദിവസം എസിജെഎം കോടതി മാർച്ച് 18 വരെ റിമാൻഡ് ചെയ്‌തിരുന്നു. ഫെബ്രുവരി 19 നാണ്‌ കേസിനാസ്‌പദമായ സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയി 20 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായെന്ന് പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

കുട്ടിയുമായി കടന്നുകളഞ്ഞ ഇയാള്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ കുഞ്ഞ് കരയാന്‍ തുടങ്ങി. കരച്ചില്‍ മറ്റാരും കേള്‍ക്കാതിരിക്കാന്‍ ഇയാള്‍ വായ പൊത്തി പിടിച്ചു. ഇതേ തുടര്‍ന്ന് കുഞ്ഞ് അനങ്ങാതായപ്പോഴാണ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന്‌ പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

തിരുവനന്തപുരം : ബിഹാർ സ്വദേശികളായ ദമ്പതികളുടെ രണ്ടു വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി ഹസൻ കുട്ടിയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിന് പ്രതിയെ ഏഴ് ദിവസം വേണം എന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ ആവശ്യം. തിരുവനന്തപുരം പോസ്കോ കോടതിയാണ് കേസ് പരിഗണിച്ചത്.

കുട്ടിയെ തട്ടികൊണ്ട് പോകുന്ന സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം ആലുവയിലെ ഒരു തട്ടുകടയിൽ ഉപേക്ഷിച്ചിരുന്നു. കൂടാതെ പ്രതിയെ തിരിച്ചറിയാതിരിക്കാനായി പളനിയിൽ പോയി തല മൊട്ട അടിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്നും കുട്ടിയെ എവിടെ കൊണ്ട് പോയി എന്നതും പോയ സ്ഥലവും കണ്ടെത്തണം. അവിടെ വച്ച് കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തേണ്ടതുണ്ട്‌. ഇതിനെല്ലാം വേണ്ടിയാണ് അന്വേഷണ സംഘം പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

ഈ മാസം 13 വരെയാണ് റിമാൻഡ് ചെയ്‌തത്‌. പ്രതിയെ കഴിഞ്ഞ ദിവസം എസിജെഎം കോടതി മാർച്ച് 18 വരെ റിമാൻഡ് ചെയ്‌തിരുന്നു. ഫെബ്രുവരി 19 നാണ്‌ കേസിനാസ്‌പദമായ സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയി 20 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായെന്ന് പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

കുട്ടിയുമായി കടന്നുകളഞ്ഞ ഇയാള്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ കുഞ്ഞ് കരയാന്‍ തുടങ്ങി. കരച്ചില്‍ മറ്റാരും കേള്‍ക്കാതിരിക്കാന്‍ ഇയാള്‍ വായ പൊത്തി പിടിച്ചു. ഇതേ തുടര്‍ന്ന് കുഞ്ഞ് അനങ്ങാതായപ്പോഴാണ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന്‌ പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.