ETV Bharat / state

"മുൻഗണന അഴിമതിക്കും ധൂർത്തിനും, ക്ഷേമ പെൻഷൻ കുടിശിക എപ്പോൾ കൊടുക്കും", സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

author img

By ETV Bharat Kerala Team

Published : Jan 29, 2024, 1:24 PM IST

Updated : Jan 29, 2024, 2:37 PM IST

ക്ഷേമ പെൻഷൻ കുടിശികയിൽ ഉറപ്പ് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. സർക്കാരിൻ്റെ മുൻഗണന അഴിമതിക്കും ധൂർത്തിനുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

opposition boycotted assembly  pension distribution kerala  പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു  ക്ഷേമ പെൻഷൻ കുടിശിക
opposition boycotted the assembly
പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: അഞ്ച് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക എപ്പോൾ കൊടുത്ത് തീർക്കും എന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് ഉറപ്പ് വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ നേതാക്കൾ മുദ്രാവാക്യം മുഴക്കി. ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ജോസഫ് ആത്മഹത്യ ചെയ്‌ത സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പി സി വിഷ്‌ണുനാഥ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു (Opposition boycotts assembly).

പ്രമേയത്തിന്മേൽ പ്രതിപക്ഷവും ധനമന്ത്രിയും തമ്മിലുണ്ടായ രൂക്ഷമായ വാഗ്വാദങ്ങൾക്കൊടുവിലാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തു പോയത്. ജോസഫിൻ്റെ മരണം അങ്ങേയറ്റം വിഷമമുള്ളതാണെങ്കിലും ആത്മഹത്യ പെൻഷൻ മുടങ്ങിയത് മൂലമല്ലെന്നാണ് അടിയന്തര നോട്ടിസിന് മറുപടിയായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. നവംബർ, ഡിസംബർ മാസത്തിൽ ജോസഫ് ക്ഷേമ പെൻഷൻ വാങ്ങിയിട്ടുണ്ട്.

ഏകദേശം 28,000 രൂപ 2023 ൽ ക്ഷേമപെൻഷനായും തൊഴിലുറപ്പ് പദ്ധതിയിലൂടെയും ജോസഫ് കൈപ്പറ്റിയിട്ടുണ്ട്. മൂന്നു തവണ മുൻപ് ആത്മഹത്യയ്‌ക്ക് ശ്രമിച്ച വ്യക്തിയാണ് ജോസഫ്. പെൻഷൻ നൽകാൻ കടമെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് കേന്ദ്ര സർക്കാർ വരുത്തിയിരിക്കുന്നത്. കേരളത്തിന് കിട്ടേണ്ട 57,400 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടിയാൽ പെൻഷൻ കൃത്യമായി നൽകുമെന്ന് ധനമന്ത്രി പറഞ്ഞു.

എന്നാൽ ക്ഷേമപെൻഷൻ കുടിശിക ചോദിക്കുമ്പോൾ ഉമ്മൻ ചാണ്ടി 18 മാസം കുടിശിക വരുത്തിയെന്ന പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടുകയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക്ക് 2016ൽ നിയമസഭയിൽ നൽകിയ മറുപടിയിൽ 4 മാസത്തെ പെൻഷൻ കുടിശികയാണ് ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ ഉണ്ടായിരുന്നതെന്ന് നിയമസഭ രേഖ ഉയർത്തി സതീശൻ പറഞ്ഞു. ഇതിൽ ഒരു മാസത്തെ കുടിശിക വരാൻ കാരണം ആനുകൂല്യങ്ങൾ നേരിട്ട് ബാങ്കിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളാണെന്ന് തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്.

ആയിരം കോടി രൂപയ്‌ക്ക് താഴെയാണ് കുടിശിക വിതരണം ചെയ്‌തതെന്നും മുൻ ധനകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഉമ്മൻ ചാണ്ടി 18 മാസം കുടിശിക വരുത്തിയെന്ന പെരുംനുണ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിൻ്റെ മുൻഗണന അഴിമതിക്കും ധൂർത്തിനും നവകേരള സദസിനുമാണെന്നും പാവപ്പെട്ടവർക്ക് പെൻഷൻ നൽകുന്നതിനോ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകുന്നതിനോ അല്ലെന്നും സതീശൻ നിയമസഭയിൽ കുറ്റപ്പെടുത്തി.

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ആത്മഹത്യ ചെയ്‌ത ജോസഫിനെ ധനമന്ത്രി അപമാനിച്ചുവെന്നും സഭ ബഹിഷ്‌കരിച്ച് പുറത്ത് ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സതീശൻ ആരോപിച്ചു. സർക്കാരിന്‍റെ മുൻഗണനയിൽ ഈ അഞ്ചുമാസം ആളുകൾക്ക് പെൻഷൻ കൊടുക്കാത്തത് പരിഹരിക്കണമെന്ന നിലപാടില്ല. അവരിപ്പോഴും കേരളീയത്തെക്കുറിച്ചും നവകേരള സദസിനെ കുറിച്ചും സംസാരിക്കുകയാണ്.

പാവപ്പെട്ടവർക്ക് പെൻഷൻ കൊടുക്കാനുള്ള പ്രാഥമികമായ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു പോവുകയാണ് സർക്കാർ. വല്ലാത്തൊരു സാഹചര്യമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്ന രൂക്ഷമായ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ആത്മഹത്യ ചെയ്‌ത ജോസഫിനെ അപമാനിക്കുക കൂടിയാണ് ചെയ്‌തിരിക്കുന്നത്. അയാൾ പെൻഷൻ കിട്ടാത്തത് കൊണ്ടല്ല ആത്മഹത്യ ചെയ്‌തതെന്ന് മന്ത്രി പറയുന്നു. മരുന്നിന്‍റെ കുറുപ്പടിയിൽ മരണത്തിന് കാരണം സർക്കാരാണെന്ന് എഴുതിവച്ചിട്ടുണ്ട്. എന്നാൽ മന്ത്രി പറയുന്നത് ഇപ്പോഴും പോലീസ് അന്വേഷിക്കുകയാണെന്നാണ്.

ഒരാൾ ആത്മഹത്യ ചെയ്‌തത് പോലും മന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന, അവഹേളിക്കുന്ന രീതിയിൽ നിയമസഭയിൽ സംസാരിക്കുകയാണ്. മറിയകുട്ടിക്കെതിരെ സൈബർ ഗുണ്ടകൾ ആക്രമണം നടത്തി. പെൻഷൻകാരായ 50 ലക്ഷത്തോളം പേർ അപമാനത്താൽ തലകുനിച്ചാണ് നടക്കുന്നത്. സർക്കാരിന്‍റെ മുൻഗണന എന്താണ്?

പാവപ്പെട്ട 50 ലക്ഷത്തോളം പേർക്ക് മുടങ്ങിക്കിടക്കുന്ന അഞ്ചു മാസത്തെ പെൻഷൻ കൊടുക്കുകയാണോ, കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന്‍റെ പണം കൊടുക്കുകയാണോ അതോ കേരളീയവും നവകേരള സദസും നടത്തുകയാണോ സർക്കാരിന്‍റെ മുൻഗണന എന്നും സതീശൻ ചോദിച്ചു. ധൂർത്തിനായാണ് സർക്കാർ പണം ചെലവാക്കുന്നതെന്ന് പറഞ്ഞ വിഡി സതീശൻ ക്ലിഫ് ഹൗസിൽ കോടിക്കണക്കിന് രൂപയാണ് അറ്റകുറ്റപ്പണികൾക്ക് ചെലവാക്കുന്നതെന്നും കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: അഞ്ച് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക എപ്പോൾ കൊടുത്ത് തീർക്കും എന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് ഉറപ്പ് വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ നേതാക്കൾ മുദ്രാവാക്യം മുഴക്കി. ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ജോസഫ് ആത്മഹത്യ ചെയ്‌ത സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പി സി വിഷ്‌ണുനാഥ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു (Opposition boycotts assembly).

പ്രമേയത്തിന്മേൽ പ്രതിപക്ഷവും ധനമന്ത്രിയും തമ്മിലുണ്ടായ രൂക്ഷമായ വാഗ്വാദങ്ങൾക്കൊടുവിലാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തു പോയത്. ജോസഫിൻ്റെ മരണം അങ്ങേയറ്റം വിഷമമുള്ളതാണെങ്കിലും ആത്മഹത്യ പെൻഷൻ മുടങ്ങിയത് മൂലമല്ലെന്നാണ് അടിയന്തര നോട്ടിസിന് മറുപടിയായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. നവംബർ, ഡിസംബർ മാസത്തിൽ ജോസഫ് ക്ഷേമ പെൻഷൻ വാങ്ങിയിട്ടുണ്ട്.

ഏകദേശം 28,000 രൂപ 2023 ൽ ക്ഷേമപെൻഷനായും തൊഴിലുറപ്പ് പദ്ധതിയിലൂടെയും ജോസഫ് കൈപ്പറ്റിയിട്ടുണ്ട്. മൂന്നു തവണ മുൻപ് ആത്മഹത്യയ്‌ക്ക് ശ്രമിച്ച വ്യക്തിയാണ് ജോസഫ്. പെൻഷൻ നൽകാൻ കടമെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് കേന്ദ്ര സർക്കാർ വരുത്തിയിരിക്കുന്നത്. കേരളത്തിന് കിട്ടേണ്ട 57,400 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടിയാൽ പെൻഷൻ കൃത്യമായി നൽകുമെന്ന് ധനമന്ത്രി പറഞ്ഞു.

എന്നാൽ ക്ഷേമപെൻഷൻ കുടിശിക ചോദിക്കുമ്പോൾ ഉമ്മൻ ചാണ്ടി 18 മാസം കുടിശിക വരുത്തിയെന്ന പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടുകയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക്ക് 2016ൽ നിയമസഭയിൽ നൽകിയ മറുപടിയിൽ 4 മാസത്തെ പെൻഷൻ കുടിശികയാണ് ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ ഉണ്ടായിരുന്നതെന്ന് നിയമസഭ രേഖ ഉയർത്തി സതീശൻ പറഞ്ഞു. ഇതിൽ ഒരു മാസത്തെ കുടിശിക വരാൻ കാരണം ആനുകൂല്യങ്ങൾ നേരിട്ട് ബാങ്കിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളാണെന്ന് തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്.

ആയിരം കോടി രൂപയ്‌ക്ക് താഴെയാണ് കുടിശിക വിതരണം ചെയ്‌തതെന്നും മുൻ ധനകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഉമ്മൻ ചാണ്ടി 18 മാസം കുടിശിക വരുത്തിയെന്ന പെരുംനുണ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിൻ്റെ മുൻഗണന അഴിമതിക്കും ധൂർത്തിനും നവകേരള സദസിനുമാണെന്നും പാവപ്പെട്ടവർക്ക് പെൻഷൻ നൽകുന്നതിനോ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകുന്നതിനോ അല്ലെന്നും സതീശൻ നിയമസഭയിൽ കുറ്റപ്പെടുത്തി.

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ആത്മഹത്യ ചെയ്‌ത ജോസഫിനെ ധനമന്ത്രി അപമാനിച്ചുവെന്നും സഭ ബഹിഷ്‌കരിച്ച് പുറത്ത് ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സതീശൻ ആരോപിച്ചു. സർക്കാരിന്‍റെ മുൻഗണനയിൽ ഈ അഞ്ചുമാസം ആളുകൾക്ക് പെൻഷൻ കൊടുക്കാത്തത് പരിഹരിക്കണമെന്ന നിലപാടില്ല. അവരിപ്പോഴും കേരളീയത്തെക്കുറിച്ചും നവകേരള സദസിനെ കുറിച്ചും സംസാരിക്കുകയാണ്.

പാവപ്പെട്ടവർക്ക് പെൻഷൻ കൊടുക്കാനുള്ള പ്രാഥമികമായ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു പോവുകയാണ് സർക്കാർ. വല്ലാത്തൊരു സാഹചര്യമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്ന രൂക്ഷമായ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ആത്മഹത്യ ചെയ്‌ത ജോസഫിനെ അപമാനിക്കുക കൂടിയാണ് ചെയ്‌തിരിക്കുന്നത്. അയാൾ പെൻഷൻ കിട്ടാത്തത് കൊണ്ടല്ല ആത്മഹത്യ ചെയ്‌തതെന്ന് മന്ത്രി പറയുന്നു. മരുന്നിന്‍റെ കുറുപ്പടിയിൽ മരണത്തിന് കാരണം സർക്കാരാണെന്ന് എഴുതിവച്ചിട്ടുണ്ട്. എന്നാൽ മന്ത്രി പറയുന്നത് ഇപ്പോഴും പോലീസ് അന്വേഷിക്കുകയാണെന്നാണ്.

ഒരാൾ ആത്മഹത്യ ചെയ്‌തത് പോലും മന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന, അവഹേളിക്കുന്ന രീതിയിൽ നിയമസഭയിൽ സംസാരിക്കുകയാണ്. മറിയകുട്ടിക്കെതിരെ സൈബർ ഗുണ്ടകൾ ആക്രമണം നടത്തി. പെൻഷൻകാരായ 50 ലക്ഷത്തോളം പേർ അപമാനത്താൽ തലകുനിച്ചാണ് നടക്കുന്നത്. സർക്കാരിന്‍റെ മുൻഗണന എന്താണ്?

പാവപ്പെട്ട 50 ലക്ഷത്തോളം പേർക്ക് മുടങ്ങിക്കിടക്കുന്ന അഞ്ചു മാസത്തെ പെൻഷൻ കൊടുക്കുകയാണോ, കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന്‍റെ പണം കൊടുക്കുകയാണോ അതോ കേരളീയവും നവകേരള സദസും നടത്തുകയാണോ സർക്കാരിന്‍റെ മുൻഗണന എന്നും സതീശൻ ചോദിച്ചു. ധൂർത്തിനായാണ് സർക്കാർ പണം ചെലവാക്കുന്നതെന്ന് പറഞ്ഞ വിഡി സതീശൻ ക്ലിഫ് ഹൗസിൽ കോടിക്കണക്കിന് രൂപയാണ് അറ്റകുറ്റപ്പണികൾക്ക് ചെലവാക്കുന്നതെന്നും കുറ്റപ്പെടുത്തി.

Last Updated : Jan 29, 2024, 2:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.