ETV Bharat / state

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി; നിലപാട് മാറ്റി മാത്യു കുഴൽനാടന്‍ - Petition against CM and daughter

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നിലപാട് മാറ്റി മാത്യു കുഴൽനാടന്‍. "ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കൂ" എന്ന് മാത്യു കുഴൽനാടൻ്റെ അഭിഭാഷകനോട് കോടതി.

author img

By ETV Bharat Kerala Team

Published : Apr 4, 2024, 4:02 PM IST

COURT NEWS  MATHEW KUZHALNADAN  PINARAYI VIJAYAN  VEENA VIJAYAN
Petition against Chief Minister and daughter; Mathew Kuzhalnadan has changed his stand

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും, മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എംഎൽഎ. കേസ് കോടതി നേരിട്ട് രജിസ്‌റ്റർ ചെയ്യണമെന്നാണ് മാത്യുവിന്‍റെ നിലവിലെ ആവശ്യം. വിജിലൻസ് അന്വേഷണം മതി എന്ന് നേരത്തെ പറഞ്ഞ നിലപാടാണ് മാത്യു കുഴൽനാടൻ്റെ അഭിഭാഷകൻ മാറ്റിയത്.

വിജിലൻസ് അന്വേഷണം മതി എന്ന് കഴിഞ്ഞ തവണത്തെ അഭിപ്രായം കണക്കിലെടുത്ത് ഹർജിയിൽ കേടതി ഉത്തരവ് പറയാൻ ഇരുന്ന ദിവസമാണ് കേസിലെ പുതിയ ട്വിസ്‌റ്റ്. കേസ് കോടതി ആദ്യം പരിഗണിച്ചു. മാത്യു കുഴൽനാടൻ്റെ പുതിയ നിലപാട് കേട്ട വിജിലൻസ് ജഡ്‌ജി രാജകുമാര എം വി. "ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കൂ" എന്ന് മാത്യുവിൻ്റെ അഭിഭാഷകനോട് പറഞ്ഞു. മാത്യു കുഴൽനാടൻ്റെ പുതിയ നീക്കത്തിലൂടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാകുന്നു എന്ന് വിജിലൻസ് നിയമോപദേശകൻ ചൂണ്ടിക്കാട്ടി.

ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന് പണം ലഭിച്ചു എന്നാണ് സ്വകാര്യ ഹർജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍ എന്നിവര്‍ അടക്കം ഏഴ് പേരാണ് കേസിലെ എതിര്‍കക്ഷികള്‍. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും, കേന്ദ്ര നിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭ്യമായിരുന്നില്ല. കേരള ഭൂനിമയ ചട്ട പ്രകാരം പ്രസ്‌തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആര്‍എല്ലുമായി കരാറില്‍ ഏര്‍പ്പെടുന്നത്.

ഇതിനു ശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഇതിനിടെ 2018 ലെ വെളളപ്പൊക്കത്തിന്‍റെ മറവില്‍ കുട്ടനാടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ തോട്ടപ്പളളി സ്‌പില്‍വേയുടെ അഴിമുഖത്തു നിന്ന് ഉദ്ദേശം 2000 കോടി രൂപ വിലയുളള ദശലക്ഷക്കണക്കിന് ഇല്‍മനൈറ്റും, 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്‌തു. സര്‍ക്കാര്‍ അധീനതയിലുളള കെഎംഎംഎല്ലിനാണ് ഖനനാനുമതി എങ്കിലും കെഎംഎം എല്ലില്‍ നിന്ന് ക്യൂബിക്കിന് വെറും 464 രൂപ നിരക്കില്‍ സിഎംആര്‍എല്‍ ഇവ സംഭരിക്കുന്നെന്നാണ് ഹര്‍ജിയിലെ ആരോപണം.

ALSO READ: ഭൂമി കയ്യേറ്റം; മാത്യു കുഴല്‍നാടന്‍റെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കും, നടപടി അളവില്‍ പിശകെന്ന പരാതിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും, മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എംഎൽഎ. കേസ് കോടതി നേരിട്ട് രജിസ്‌റ്റർ ചെയ്യണമെന്നാണ് മാത്യുവിന്‍റെ നിലവിലെ ആവശ്യം. വിജിലൻസ് അന്വേഷണം മതി എന്ന് നേരത്തെ പറഞ്ഞ നിലപാടാണ് മാത്യു കുഴൽനാടൻ്റെ അഭിഭാഷകൻ മാറ്റിയത്.

വിജിലൻസ് അന്വേഷണം മതി എന്ന് കഴിഞ്ഞ തവണത്തെ അഭിപ്രായം കണക്കിലെടുത്ത് ഹർജിയിൽ കേടതി ഉത്തരവ് പറയാൻ ഇരുന്ന ദിവസമാണ് കേസിലെ പുതിയ ട്വിസ്‌റ്റ്. കേസ് കോടതി ആദ്യം പരിഗണിച്ചു. മാത്യു കുഴൽനാടൻ്റെ പുതിയ നിലപാട് കേട്ട വിജിലൻസ് ജഡ്‌ജി രാജകുമാര എം വി. "ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കൂ" എന്ന് മാത്യുവിൻ്റെ അഭിഭാഷകനോട് പറഞ്ഞു. മാത്യു കുഴൽനാടൻ്റെ പുതിയ നീക്കത്തിലൂടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാകുന്നു എന്ന് വിജിലൻസ് നിയമോപദേശകൻ ചൂണ്ടിക്കാട്ടി.

ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന് പണം ലഭിച്ചു എന്നാണ് സ്വകാര്യ ഹർജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍ എന്നിവര്‍ അടക്കം ഏഴ് പേരാണ് കേസിലെ എതിര്‍കക്ഷികള്‍. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും, കേന്ദ്ര നിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭ്യമായിരുന്നില്ല. കേരള ഭൂനിമയ ചട്ട പ്രകാരം പ്രസ്‌തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആര്‍എല്ലുമായി കരാറില്‍ ഏര്‍പ്പെടുന്നത്.

ഇതിനു ശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഇതിനിടെ 2018 ലെ വെളളപ്പൊക്കത്തിന്‍റെ മറവില്‍ കുട്ടനാടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ തോട്ടപ്പളളി സ്‌പില്‍വേയുടെ അഴിമുഖത്തു നിന്ന് ഉദ്ദേശം 2000 കോടി രൂപ വിലയുളള ദശലക്ഷക്കണക്കിന് ഇല്‍മനൈറ്റും, 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്‌തു. സര്‍ക്കാര്‍ അധീനതയിലുളള കെഎംഎംഎല്ലിനാണ് ഖനനാനുമതി എങ്കിലും കെഎംഎം എല്ലില്‍ നിന്ന് ക്യൂബിക്കിന് വെറും 464 രൂപ നിരക്കില്‍ സിഎംആര്‍എല്‍ ഇവ സംഭരിക്കുന്നെന്നാണ് ഹര്‍ജിയിലെ ആരോപണം.

ALSO READ: ഭൂമി കയ്യേറ്റം; മാത്യു കുഴല്‍നാടന്‍റെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കും, നടപടി അളവില്‍ പിശകെന്ന പരാതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.