ETV Bharat / state

കാസർകോട്ടെ ഹണിട്രാപ്; ശ്രുതി ചന്ദ്രശേഖരൻ കർണാടകയിൽ പിടിയിൽ - Honey Trap Case

author img

By ETV Bharat Kerala Team

Published : Jul 27, 2024, 8:52 AM IST

ഐഎസ്ആർഒയിൽ അസിസ്റ്റന്‍റ്‌ എഞ്ചിനീയർ ചമഞ്ഞും, ഐഎഎസ് വിദ്യാർഥിനി ചമഞ്ഞും നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്ന്‌ പിടികൂടി

KASARAGOD HONEY TRAP CASE  HONEY TRAP CASE ACCUSED ARRESTED  ഹണി ട്രാപ് യുവതി പിടിയിൽ  HONEY TRAP WOMAN ARRESTED
Representative Image (ETV Bharat)

കാസർകോട് : യുവാക്കളെ അടക്കം നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നാണ് അന്വേഷണ സംഘം ശ്രുതിയെ പിടികൂടിയത്. കാസർകോട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

ഐഎസ്ആർഒയിൽ അസിസ്റ്റന്‍റ്‌ എന്‍ജിനിയർ ചമഞ്ഞാണ് ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരൻ യുവാക്കളെ വലയിലാക്കിയത്. ചില പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ വലയിൽ കുടുങ്ങിയതായുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. പരാതി ഉയർന്നതോടെ ശ്രുതി ചന്ദ്രശേഖരനെതിരെ മേല്‍പറമ്പ പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.

പുല്ലൂർ - പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്. ഐഎസ്ആർഒയിൽ അസിസ്റ്റന്‍റ്‌ എന്‍ജിനിയർ ചമഞ്ഞും, ഐഎഎസ് വിദ്യാർഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. എല്ലാവർക്കും വിവാഹ വാഗ്‌ദാനവും നൽകി. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പലരും വിവരം മറച്ചു വച്ചു.

പെരിയ സ്വദേശിയായ യുവാവിന്‍റെ അമ്മയുടെ സ്വർണമാലയും യുവതി തട്ടിയെടുത്തതായി സൂചനയുണ്ട്. ജയിലിലായ യുവാവിൽ നിന്ന് മാത്രം ശ്രുതി ചന്ദ്രശേഖരൻ തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപയാണ്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് യുവതിയ്‌ക്കെതിരെ മേൽപ്പറമ്പ് പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്.

ALSO READ: മണപ്പുറം തട്ടിപ്പ് കേസ്: പ്രതി ധന്യ മോഹൻ പൊലീസിൽ കീഴടങ്ങി

കാസർകോട് : യുവാക്കളെ അടക്കം നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നാണ് അന്വേഷണ സംഘം ശ്രുതിയെ പിടികൂടിയത്. കാസർകോട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

ഐഎസ്ആർഒയിൽ അസിസ്റ്റന്‍റ്‌ എന്‍ജിനിയർ ചമഞ്ഞാണ് ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരൻ യുവാക്കളെ വലയിലാക്കിയത്. ചില പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ വലയിൽ കുടുങ്ങിയതായുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. പരാതി ഉയർന്നതോടെ ശ്രുതി ചന്ദ്രശേഖരനെതിരെ മേല്‍പറമ്പ പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.

പുല്ലൂർ - പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്. ഐഎസ്ആർഒയിൽ അസിസ്റ്റന്‍റ്‌ എന്‍ജിനിയർ ചമഞ്ഞും, ഐഎഎസ് വിദ്യാർഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. എല്ലാവർക്കും വിവാഹ വാഗ്‌ദാനവും നൽകി. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പലരും വിവരം മറച്ചു വച്ചു.

പെരിയ സ്വദേശിയായ യുവാവിന്‍റെ അമ്മയുടെ സ്വർണമാലയും യുവതി തട്ടിയെടുത്തതായി സൂചനയുണ്ട്. ജയിലിലായ യുവാവിൽ നിന്ന് മാത്രം ശ്രുതി ചന്ദ്രശേഖരൻ തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപയാണ്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് യുവതിയ്‌ക്കെതിരെ മേൽപ്പറമ്പ് പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്.

ALSO READ: മണപ്പുറം തട്ടിപ്പ് കേസ്: പ്രതി ധന്യ മോഹൻ പൊലീസിൽ കീഴടങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.