ഇടുക്കി : വിറക് മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ കൊണ്ട് യുവാവ് മരിച്ചു. പൂപ്പാറ മൂലത്തുറ കോളനി സ്വദേശി വിഘ്നേഷ് (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പൂപ്പാറയിലെ ഏലം സ്റ്റോറിൽ യന്ത്ര വാൾ ഉപയോഗിച്ച് വിറക് മുറിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അപകടം (Death Due to Tree Cutter).
ദിശ തെറ്റിയ വാൾ വിഘ്നേഷിന്‍റെ കഴുത്തിൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഘ്നേഷിനെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബോഡിനായ്ക്കന്നൂരിലെ പൊതുശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. ശാന്തൻപാറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
വയനാട്ടിലും സമാന അപകടം : തരുവണ കരിങ്ങാരിയില്‍ വയോധികനെ മരംമുറി മെഷീന്‍ കൊണ്ട് കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 30നായിരുന്നു ദാരുണ സംഭവം. പീച്ചങ്കോട് കണ്ടോത്ത് അമ്പലത്തിനടുത്ത് താമസിക്കുന്ന കാട്ടൂര്‍മാക്കില്‍ അനിരുദ്ധന്‍ (കുഞ്ഞേട്ടന്‍ 70) ആണ് മരിച്ചത്.
മരംവെട്ട് തൊഴിലാളിയായ അനിരുദ്ധന്‍ മെഷീനുമായി വീട്ടില്‍ നിന്നും പോയിരുന്നു. ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു.