ETV Bharat / state

ആമയിഴഞ്ചാന്‍ തോട്ടിലെ ദുരന്തം: ജോയിയുടെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് നഗരസഭ - Amazhijnchan Canal Incident Updates

author img

By ETV Bharat Kerala Team

Published : Jul 17, 2024, 6:04 PM IST

ആമയിഴഞ്ചാന്‍ തോട്ടില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് നഗരസഭ വീട് നിര്‍മിച്ച് നല്‍കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ഇതിനായി ഭൂമി നൽകാമെന്ന് പാറശാല എംഎൽഎ സികെ ഹരീന്ദ്രന്‍റെ ഉറപ്പ്. പ്രതിഷേധം കടുപ്പിച്ച് രാഷ്‌ട്രീയ പാര്‍ട്ടികള്‍.

AMAYIZHANJAN CANAL INCIDENT DEATH  CLEANING LABOUR JOY DEATH  ആമയിഴഞ്ചാന്‍ തോട്ടിലെ ദുരന്തം  ജോയിയുടെ കുടുംബത്തിന് വീട്
ഡിവൈഎഫ്ഐ കോണ്‍ഗ്രസ് പ്രതിഷേധം (ETV Bharat)

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില്‍ അപകടത്തിൽ മരിച്ച ജോയിയുടെ കുടുംബത്തിന് തിരുവനന്തപുരം നഗരസഭ വീട് നിര്‍മിച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ഇതിനായി നഗരസഭ തന്നെ സര്‍ക്കാരിനെ സമീപിക്കുമെന്നും മേയര്‍ അറിയിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആര്യ രാജേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായത്തിന് പുറമെ നഗരസഭയുടെ ഭാഗത്ത് നിന്നും സഹായമുണ്ടാകണമെന്ന് മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും നേരിട്ട് നിർദേശിച്ചിരുന്നുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മേയർ വ്യക്തമാക്കി. ജോയിയുടെ കുടുംബത്തിന് വീട് നിര്‍മിക്കാനുള്ള നഗരസഭയുടെ താത്‌പര്യം അടുത്ത കൗൺസിൽ ചർച്ച ചെയ്‌ത് തീരുമാനിച്ച ശേഷം സർക്കാരിന് സമർപ്പിക്കും. വീടിന് ആവശ്യമായ ഭൂമി നൽകാമെന്ന് പാറശാല എംഎൽഎ സികെ ഹരീന്ദ്രൻ ഉറപ്പ് നൽകിയതായും പോസ്റ്റിൽ പറയുന്നു.

ഇതിനിടെ ജോയിയുടെ മരണത്തിൽ റെയിൽവേ സ്റ്റേഷനിലേക്കും നഗരസഭയിലേക്കും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാർച്ച്‌ നടന്നു. ഇന്ന് (ജൂലൈ 17) രാവിലെ 10 മണിയോടെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റി സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കും 11 മണിക്ക് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും തിരുവനന്തപുരം നഗരസഭയിലേക്കും മാർച്ച്‌ നടത്തി.

നഗരസഭയ്ക്കുള്ളിൽ മേയർ ആര്യ രാജേന്ദ്രന്‍റെ മുറിക്ക് മുന്നിൽ ബിജെപി കൗൺസിലർമാരും പ്രതിഷേധിച്ചു. നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും നടത്തിയ മാർച്ചിൽ സംഘർഷവുമുണ്ടായി. നഗരസഭയ്ക്ക് മുന്നിൽ പൊലീസ് ബാരിക്കേഡ് തീർത്ത് മാർച്ച്‌ തടഞ്ഞിരിന്നു.

പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ മതിൽ ചാടികടന്ന യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. തുടർന്ന് നഗരസഭയ്ക്ക് മുന്നിലെ റോഡ് ഉപരോധിക്കാൻ തുടങ്ങിയതോടെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി. അതേസമയം ബിജെപി കൗൺസിലർമാരുടെയും ഡിവൈഎഫ്ഐ പ്രവർത്തകർകരുടെയും മാർച്ചിൽ മറ്റ് സംഘർഷങ്ങൾ ഉണ്ടായില്ല.

ജോയിയുടെ മരണത്തിന് കാരണം നഗരസഭയാണെന്ന് ആരോപിച്ചായിരുന്നു ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. ജോയിക്ക് റെയിൽവേ നഷ്‌ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം.

Also Read: ജോയിയുടെ മാതാവിന് പത്ത് ലക്ഷം; നഷ്‌ടപരിഹാരത്തിന് മന്ത്രിസഭ തീരുമാനമായി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില്‍ അപകടത്തിൽ മരിച്ച ജോയിയുടെ കുടുംബത്തിന് തിരുവനന്തപുരം നഗരസഭ വീട് നിര്‍മിച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ഇതിനായി നഗരസഭ തന്നെ സര്‍ക്കാരിനെ സമീപിക്കുമെന്നും മേയര്‍ അറിയിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആര്യ രാജേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായത്തിന് പുറമെ നഗരസഭയുടെ ഭാഗത്ത് നിന്നും സഹായമുണ്ടാകണമെന്ന് മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും നേരിട്ട് നിർദേശിച്ചിരുന്നുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മേയർ വ്യക്തമാക്കി. ജോയിയുടെ കുടുംബത്തിന് വീട് നിര്‍മിക്കാനുള്ള നഗരസഭയുടെ താത്‌പര്യം അടുത്ത കൗൺസിൽ ചർച്ച ചെയ്‌ത് തീരുമാനിച്ച ശേഷം സർക്കാരിന് സമർപ്പിക്കും. വീടിന് ആവശ്യമായ ഭൂമി നൽകാമെന്ന് പാറശാല എംഎൽഎ സികെ ഹരീന്ദ്രൻ ഉറപ്പ് നൽകിയതായും പോസ്റ്റിൽ പറയുന്നു.

ഇതിനിടെ ജോയിയുടെ മരണത്തിൽ റെയിൽവേ സ്റ്റേഷനിലേക്കും നഗരസഭയിലേക്കും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാർച്ച്‌ നടന്നു. ഇന്ന് (ജൂലൈ 17) രാവിലെ 10 മണിയോടെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റി സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കും 11 മണിക്ക് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും തിരുവനന്തപുരം നഗരസഭയിലേക്കും മാർച്ച്‌ നടത്തി.

നഗരസഭയ്ക്കുള്ളിൽ മേയർ ആര്യ രാജേന്ദ്രന്‍റെ മുറിക്ക് മുന്നിൽ ബിജെപി കൗൺസിലർമാരും പ്രതിഷേധിച്ചു. നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും നടത്തിയ മാർച്ചിൽ സംഘർഷവുമുണ്ടായി. നഗരസഭയ്ക്ക് മുന്നിൽ പൊലീസ് ബാരിക്കേഡ് തീർത്ത് മാർച്ച്‌ തടഞ്ഞിരിന്നു.

പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ മതിൽ ചാടികടന്ന യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. തുടർന്ന് നഗരസഭയ്ക്ക് മുന്നിലെ റോഡ് ഉപരോധിക്കാൻ തുടങ്ങിയതോടെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി. അതേസമയം ബിജെപി കൗൺസിലർമാരുടെയും ഡിവൈഎഫ്ഐ പ്രവർത്തകർകരുടെയും മാർച്ചിൽ മറ്റ് സംഘർഷങ്ങൾ ഉണ്ടായില്ല.

ജോയിയുടെ മരണത്തിന് കാരണം നഗരസഭയാണെന്ന് ആരോപിച്ചായിരുന്നു ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. ജോയിക്ക് റെയിൽവേ നഷ്‌ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം.

Also Read: ജോയിയുടെ മാതാവിന് പത്ത് ലക്ഷം; നഷ്‌ടപരിഹാരത്തിന് മന്ത്രിസഭ തീരുമാനമായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.