ETV Bharat / sports

പൊരുതി നിന്ന് വാലറ്റവും, ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 445 റണ്‍സിന് ഓൾഔട്ട്

author img

By ETV Bharat Kerala Team

Published : Feb 16, 2024, 1:46 PM IST

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 130.5 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ നേടിയത് 445 റണ്‍സ്.

India vs England 3rd  Rohit Sharma  Ravindra jadeja  ഇന്ത്യ vs ഇംഗ്ലണ്ട്
India vs England 3rd Test Score Updates

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് 445 റണ്‍സിന്‍റെ വമ്പന്‍ സ്‌കോര്‍. 130.5 ഓവര്‍ ബാറ്റ് ചെയ്‌താണ് ആതിഥേയര്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ മികച്ച സ്‌കോറിലേക്ക് എത്തിയത്. (India vs England 3rd Test Score Updates) മോശം തുടക്കത്തിന് ശേഷം രോഹിത് ശര്‍മ (Rohit Sharma), രവീന്ദ്ര ജഡേജ (Ravindra jadeja) എന്നിവരുടെ സെഞ്ചുറിക്കരുത്തിലായിരുന്നു ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാല് വിക്കറ്റ് വീഴ്‌ത്തി.

അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 326 റൺസ് എന്ന നിലയില്‍ മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ആതിഥേയര്‍ ശേഷിക്കുന്ന അഞ്ച് വിക്കറ്റില്‍ 119 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ന് തുടക്കം തന്നെ ഇന്ത്യയ്‌ക്ക് കുൽദീപ് യാദവിന്‍റെയും (4) രവീന്ദ്ര ജഡജേയുടേയും (112) വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ഇന്നലെ പുറത്താവാതെ നിന്ന ഇരുവരും സ്‌കോര്‍ ബോര്‍ഡില്‍ വെറും ആറു റൺസ് കൂട്ടിച്ചേര്‍ക്കുന്നതിനെയാണ് വീണത്.

നൈറ്റ്‌ വാച്ച്‌മാന്‍ കുല്‍ദീപിനെ ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്‍റെ കയ്യില്‍ എത്തിച്ചു. പിന്നാലെ തന്നെ രവീന്ദ്ര ജഡേജയെ ഇംഗ്ലണ്ടിന്‍റെ പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍ ജോ റൂട്ട് സ്വന്തം പന്തില്‍ കയ്യിലൊതുക്കുകയും ചെയ്‌തു. ആകെ 225 പന്തുകള്‍ നേരിട്ട ജഡേജയുടെ ഒമ്പത് ഫോറും രണ്ടു സിക്‌സറുകളും നേടിയാണ് മടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ആര്‍ അശ്വിന്‍- ധ്രുവ് ജുറെല്‍ സഖ്യം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായി.

ഇംഗ്ലീഷ് ബോളര്‍മാര്‍ക്കെതിരെ നങ്കൂരമിട്ട് കളിച്ച ഇരുവരും എട്ടാം വിക്കറ്റില്‍ 77 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയതാണ് ഇന്ത്യ 400 കടക്കുന്നതില്‍ നിര്‍ണായകമായത്. അതിവേഗം സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പുറത്താവുന്നത്. 89 പന്തില്‍ 37 റണ്‍സെടുത്ത അശ്വിനേയും 104 പന്തില്‍ 46 റണ്‍സെടുത്ത ജുറെലിനേയും റെഹാന്‍ അഹമ്മദാണ് വീഴ്‌ത്തുന്നത്.

ആറ്‌ ബൗണ്ടറികള്‍ നേടിയ അശ്വിനെ ജയിം ആന്‍ഡേഴ്‌സണ്‍ പിടികൂടി. രണ്ട് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും നേടിയ അര്‍ഹിക്കുന്ന അര്‍ധ സെഞ്ചുറിക്ക് അരികെ നില്‍ക്കുകയായിരുന്ന ജുറെലിനെ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സും കയ്യിലൊതുക്കി. അവസാന വിക്കറ്റില്‍ ബുംറയും സിറാജും ചേര്‍ന്ന് 30 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ഇന്ത്യ 450 റണ്‍സിന് അരികിലേക്ക് എത്തിയത്. 28 പന്തില്‍ 26 റണ്‍സെടുത്ത ബുംറയെ മാര്‍ക്ക് വുഡ് വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെയാണ് ആതിഥേയരുടെ ഇന്നിങ്‌സ് അവസാനിക്കുന്നത്. സിറാജ് (3*) പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യന്‍ നിരയില്‍ യശസ്വി ജയ്‌സ്വാള്‍ (10), ശുഭ്‌മാന്‍ ഗില്‍ (0), രജത് പടിദാര്‍ (5) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ ഒരുഘട്ടത്തിൽ മൂന്നിന് 33 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം വിക്കറ്റില്‍ രോഹിത്- ജഡേജ സഖ്യം ടീമിന് കരുത്തായി. 204 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്. 131 റണ്‍സ് നേടിയ രോഹിത്തിനെ മാര്‍ക്ക് വുഡ് പുറത്താക്കിയതോടെയാണ് സഖ്യം പൊളിയുന്നത്. 14 ബൗണ്ടറുകളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ഇന്നിങ്‌സ്.

ALSO READ: ബാറ്റ് ചെയ്യാതെ ഇംഗ്ലണ്ടിന് അഞ്ച് റൺസ്, രാജ്കോട്ടില്‍ ഇന്ത്യയ്ക്ക് പെനാല്‍റ്റി കിട്ടിയതിങ്ങനെ...

അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. 66 പന്തിൽ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 62 റൺസ് നേടിയ സര്‍ഫറാസ് ജഡേജയുമായുള്ള ധാരണപ്പിശകില്‍ നിര്‍ഭാഗ്യകമായി റണ്ണൗട്ടാവുകായിരുന്നു.

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് 445 റണ്‍സിന്‍റെ വമ്പന്‍ സ്‌കോര്‍. 130.5 ഓവര്‍ ബാറ്റ് ചെയ്‌താണ് ആതിഥേയര്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ മികച്ച സ്‌കോറിലേക്ക് എത്തിയത്. (India vs England 3rd Test Score Updates) മോശം തുടക്കത്തിന് ശേഷം രോഹിത് ശര്‍മ (Rohit Sharma), രവീന്ദ്ര ജഡേജ (Ravindra jadeja) എന്നിവരുടെ സെഞ്ചുറിക്കരുത്തിലായിരുന്നു ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാല് വിക്കറ്റ് വീഴ്‌ത്തി.

അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 326 റൺസ് എന്ന നിലയില്‍ മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ആതിഥേയര്‍ ശേഷിക്കുന്ന അഞ്ച് വിക്കറ്റില്‍ 119 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ന് തുടക്കം തന്നെ ഇന്ത്യയ്‌ക്ക് കുൽദീപ് യാദവിന്‍റെയും (4) രവീന്ദ്ര ജഡജേയുടേയും (112) വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ഇന്നലെ പുറത്താവാതെ നിന്ന ഇരുവരും സ്‌കോര്‍ ബോര്‍ഡില്‍ വെറും ആറു റൺസ് കൂട്ടിച്ചേര്‍ക്കുന്നതിനെയാണ് വീണത്.

നൈറ്റ്‌ വാച്ച്‌മാന്‍ കുല്‍ദീപിനെ ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്‍റെ കയ്യില്‍ എത്തിച്ചു. പിന്നാലെ തന്നെ രവീന്ദ്ര ജഡേജയെ ഇംഗ്ലണ്ടിന്‍റെ പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍ ജോ റൂട്ട് സ്വന്തം പന്തില്‍ കയ്യിലൊതുക്കുകയും ചെയ്‌തു. ആകെ 225 പന്തുകള്‍ നേരിട്ട ജഡേജയുടെ ഒമ്പത് ഫോറും രണ്ടു സിക്‌സറുകളും നേടിയാണ് മടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ആര്‍ അശ്വിന്‍- ധ്രുവ് ജുറെല്‍ സഖ്യം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായി.

ഇംഗ്ലീഷ് ബോളര്‍മാര്‍ക്കെതിരെ നങ്കൂരമിട്ട് കളിച്ച ഇരുവരും എട്ടാം വിക്കറ്റില്‍ 77 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയതാണ് ഇന്ത്യ 400 കടക്കുന്നതില്‍ നിര്‍ണായകമായത്. അതിവേഗം സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പുറത്താവുന്നത്. 89 പന്തില്‍ 37 റണ്‍സെടുത്ത അശ്വിനേയും 104 പന്തില്‍ 46 റണ്‍സെടുത്ത ജുറെലിനേയും റെഹാന്‍ അഹമ്മദാണ് വീഴ്‌ത്തുന്നത്.

ആറ്‌ ബൗണ്ടറികള്‍ നേടിയ അശ്വിനെ ജയിം ആന്‍ഡേഴ്‌സണ്‍ പിടികൂടി. രണ്ട് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും നേടിയ അര്‍ഹിക്കുന്ന അര്‍ധ സെഞ്ചുറിക്ക് അരികെ നില്‍ക്കുകയായിരുന്ന ജുറെലിനെ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സും കയ്യിലൊതുക്കി. അവസാന വിക്കറ്റില്‍ ബുംറയും സിറാജും ചേര്‍ന്ന് 30 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ഇന്ത്യ 450 റണ്‍സിന് അരികിലേക്ക് എത്തിയത്. 28 പന്തില്‍ 26 റണ്‍സെടുത്ത ബുംറയെ മാര്‍ക്ക് വുഡ് വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെയാണ് ആതിഥേയരുടെ ഇന്നിങ്‌സ് അവസാനിക്കുന്നത്. സിറാജ് (3*) പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യന്‍ നിരയില്‍ യശസ്വി ജയ്‌സ്വാള്‍ (10), ശുഭ്‌മാന്‍ ഗില്‍ (0), രജത് പടിദാര്‍ (5) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ ഒരുഘട്ടത്തിൽ മൂന്നിന് 33 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം വിക്കറ്റില്‍ രോഹിത്- ജഡേജ സഖ്യം ടീമിന് കരുത്തായി. 204 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്. 131 റണ്‍സ് നേടിയ രോഹിത്തിനെ മാര്‍ക്ക് വുഡ് പുറത്താക്കിയതോടെയാണ് സഖ്യം പൊളിയുന്നത്. 14 ബൗണ്ടറുകളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ഇന്നിങ്‌സ്.

ALSO READ: ബാറ്റ് ചെയ്യാതെ ഇംഗ്ലണ്ടിന് അഞ്ച് റൺസ്, രാജ്കോട്ടില്‍ ഇന്ത്യയ്ക്ക് പെനാല്‍റ്റി കിട്ടിയതിങ്ങനെ...

അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. 66 പന്തിൽ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 62 റൺസ് നേടിയ സര്‍ഫറാസ് ജഡേജയുമായുള്ള ധാരണപ്പിശകില്‍ നിര്‍ഭാഗ്യകമായി റണ്ണൗട്ടാവുകായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.