ETV Bharat / international

ആ ക്രൂരതയ്‌ക്ക് 79 ആണ്ട്; ഉണങ്ങാത്ത മുറിവായി നാഗസാക്കി - NAGASAKI DAY 2024

author img

By ETV Bharat Kerala Team

Published : Aug 9, 2024, 1:03 PM IST

Updated : Aug 9, 2024, 1:13 PM IST

അമേരിക്ക - ജപ്പാനിൽ നാഗസാക്കിയിൽ അണുബോംബ് വർഷിച്ചതിന്‍റെ 79ാം നാഗസാക്കി ദിനമായി ആചരിക്കുന്നു

നാഗസാക്കി  NAGAZAKI DAY  ഹിരോഷിമ നാഗസാക്കി  79TH NAGASAKI DAY
79th Nagasaki Day (ETV Bharat)

രണ്ടാം ലോക മഹായുദ്ധം ജപ്പാന് നല്‍കിയത് വലിയ മുറിപ്പാടുകളാണ്. 1945 ഓഗസ്റ്റ് 9 ന് അമേരിക്ക വർഷിച്ച അണുബോംബിൽ ജപ്പാൻ നഗരമായ നാഗസാക്കി വെന്തമർന്നതിന്‍റെ ഒരാണ്ട് കൂടെ കടന്ന് പോകുകയാണ്. ഓഗസ്റ്റ് 6 -ന് ഹിരോഷിമയിലാണ് അമേരിക്ക ആദ്യം അണുബോംബിട്ടത്. ഇതിന്‍റെ നടുക്കം മാറും മുമ്പായിരുന്നു നാഗസാക്കിയിലേയും ആക്രമണം.

4,670 കിലോ ഭാരമുള്ള ഉഗ്ര സ്‌ഫോടക ശേഷിയുള്ള 'ഫാറ്റ് മാന്‍' എന്ന് വിളിപ്പേരുള്ള പ്ലൂട്ടോണിയം ബോംബാണ് നാഗസാക്കിയെ ചുട്ടെരിച്ചത്. 8000ത്തോളം ജീവനുകളാണ് പൊലിഞ്ഞത്. എന്നാല്‍ അതിജീവിച്ചവരുടെ വേദന വാക്കുകള്‍ക്ക് അതീതമായിരുന്നു. ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളെത്തുടര്‍ന്ന് വര്‍ഷങ്ങളോളമാണ് ആളുകള്‍ മരിച്ചുകൊണ്ടിരുന്നത്.

ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ യുദ്ധമായിരുന്നു രണ്ടാം ലോക മഹായുദ്ധം. 1939 മുതല്‍ 1945 വരെ വിവിധ രാജ്യങ്ങൾ ചേരിതിരിഞ്ഞായിരുന്നു യുദ്ധം നടത്തിയത്. വമ്പന്മര്‍ അവരുടെ സാമ്പത്തിക, ശാസ്‌ത്രീയ, വ്യാവസായിക കഴിവുകൾ മുഴുവൻ പ്രയോജനപ്പെടുത്തി. സാധാരണക്കാരെന്നോ യോദ്ധാക്കളെന്നോ വ്യത്യാസമില്ലാതെ വിനാശകരമായ കടന്നുകയറ്റമായിരുന്നു ഈ യുദ്ധം. ഹോളോകാസ്റ്റ് പോലുള്ള കൂട്ട വധങ്ങളും, ബോംബ് വർഷങ്ങളും, പട്ടിണിയും, രോഗങ്ങളുമെല്ലാം യുദ്ധം ജനങ്ങൾക്ക് നൽകി.

30 രാജ്യങ്ങളിൽ നിന്നായി 100 മില്യൺ ജനങ്ങൾ നേരിട്ടു പങ്കെടുത്ത ഈ യുദ്ധം ജപ്പാനെ മാത്രമല്ല ലോകത്തെ മുഴുവൻ അങ്ങേയറ്റം വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്‌തു. ലോകത്ത് തന്നെ മനുഷ്യ ചരിത്രത്തിൽ ഏറ്റവും നാശം വിതച്ച യുദ്ധമായി ഇതു എഴുതപ്പെടുകയും ചെയ്‌തു.

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാന കാലഘട്ടത്തിലായിരുന്നു നാഗസാക്കി ആക്രമണം ഉണ്ടായത്. സോവിയറ്റ് യൂണിയനും പടിഞ്ഞാറന്‍ സഖ്യവും ജർമനി പിടിച്ചടക്കി, അഡോൾഫ് ഹിറ്റ്‌ലർ ആത്‌മഹത്യചെയ്‌തു. അതോടെ 1945 മെയ് 8 ന് ജർമ്മനി നീരുപാധീകം കീഴടങ്ങി. അതോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ തയ്യാറായിരുന്നില്ല.

അമേരിക്കയ്‌ക്ക് അണുബോംബുകള്‍ ഇതിന്‍റെ മറുമരുന്നായിരുന്നു. ആദ്യം ഹിരോഷിമയിൽ മൂന്ന് ദിവസത്തിന് ശേഷം ജപ്പാനിലെ ക്യൂഷു ദ്വീപുകളുടെ തലസ്ഥാനമായ നാഗസാക്കും അമേരിക്ക ചുട്ടെരിച്ചു. ഇതോടെ 1945 സെപ്‌റ്റംബർ 2 ന് ജപ്പാൻ കീഴടങ്ങി. അമേരിക്കയുടെ അണുബോംബആ ആക്രമണങ്ങള്‍ ജപ്പാനെ മാത്രമല്ല, ലോകത്തെ മുഴുവനും വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്‌തു.

രണ്ടാം ലോക മഹായുദ്ധം ജപ്പാന് നല്‍കിയത് വലിയ മുറിപ്പാടുകളാണ്. 1945 ഓഗസ്റ്റ് 9 ന് അമേരിക്ക വർഷിച്ച അണുബോംബിൽ ജപ്പാൻ നഗരമായ നാഗസാക്കി വെന്തമർന്നതിന്‍റെ ഒരാണ്ട് കൂടെ കടന്ന് പോകുകയാണ്. ഓഗസ്റ്റ് 6 -ന് ഹിരോഷിമയിലാണ് അമേരിക്ക ആദ്യം അണുബോംബിട്ടത്. ഇതിന്‍റെ നടുക്കം മാറും മുമ്പായിരുന്നു നാഗസാക്കിയിലേയും ആക്രമണം.

4,670 കിലോ ഭാരമുള്ള ഉഗ്ര സ്‌ഫോടക ശേഷിയുള്ള 'ഫാറ്റ് മാന്‍' എന്ന് വിളിപ്പേരുള്ള പ്ലൂട്ടോണിയം ബോംബാണ് നാഗസാക്കിയെ ചുട്ടെരിച്ചത്. 8000ത്തോളം ജീവനുകളാണ് പൊലിഞ്ഞത്. എന്നാല്‍ അതിജീവിച്ചവരുടെ വേദന വാക്കുകള്‍ക്ക് അതീതമായിരുന്നു. ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളെത്തുടര്‍ന്ന് വര്‍ഷങ്ങളോളമാണ് ആളുകള്‍ മരിച്ചുകൊണ്ടിരുന്നത്.

ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ യുദ്ധമായിരുന്നു രണ്ടാം ലോക മഹായുദ്ധം. 1939 മുതല്‍ 1945 വരെ വിവിധ രാജ്യങ്ങൾ ചേരിതിരിഞ്ഞായിരുന്നു യുദ്ധം നടത്തിയത്. വമ്പന്മര്‍ അവരുടെ സാമ്പത്തിക, ശാസ്‌ത്രീയ, വ്യാവസായിക കഴിവുകൾ മുഴുവൻ പ്രയോജനപ്പെടുത്തി. സാധാരണക്കാരെന്നോ യോദ്ധാക്കളെന്നോ വ്യത്യാസമില്ലാതെ വിനാശകരമായ കടന്നുകയറ്റമായിരുന്നു ഈ യുദ്ധം. ഹോളോകാസ്റ്റ് പോലുള്ള കൂട്ട വധങ്ങളും, ബോംബ് വർഷങ്ങളും, പട്ടിണിയും, രോഗങ്ങളുമെല്ലാം യുദ്ധം ജനങ്ങൾക്ക് നൽകി.

30 രാജ്യങ്ങളിൽ നിന്നായി 100 മില്യൺ ജനങ്ങൾ നേരിട്ടു പങ്കെടുത്ത ഈ യുദ്ധം ജപ്പാനെ മാത്രമല്ല ലോകത്തെ മുഴുവൻ അങ്ങേയറ്റം വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്‌തു. ലോകത്ത് തന്നെ മനുഷ്യ ചരിത്രത്തിൽ ഏറ്റവും നാശം വിതച്ച യുദ്ധമായി ഇതു എഴുതപ്പെടുകയും ചെയ്‌തു.

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാന കാലഘട്ടത്തിലായിരുന്നു നാഗസാക്കി ആക്രമണം ഉണ്ടായത്. സോവിയറ്റ് യൂണിയനും പടിഞ്ഞാറന്‍ സഖ്യവും ജർമനി പിടിച്ചടക്കി, അഡോൾഫ് ഹിറ്റ്‌ലർ ആത്‌മഹത്യചെയ്‌തു. അതോടെ 1945 മെയ് 8 ന് ജർമ്മനി നീരുപാധീകം കീഴടങ്ങി. അതോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ തയ്യാറായിരുന്നില്ല.

അമേരിക്കയ്‌ക്ക് അണുബോംബുകള്‍ ഇതിന്‍റെ മറുമരുന്നായിരുന്നു. ആദ്യം ഹിരോഷിമയിൽ മൂന്ന് ദിവസത്തിന് ശേഷം ജപ്പാനിലെ ക്യൂഷു ദ്വീപുകളുടെ തലസ്ഥാനമായ നാഗസാക്കും അമേരിക്ക ചുട്ടെരിച്ചു. ഇതോടെ 1945 സെപ്‌റ്റംബർ 2 ന് ജപ്പാൻ കീഴടങ്ങി. അമേരിക്കയുടെ അണുബോംബആ ആക്രമണങ്ങള്‍ ജപ്പാനെ മാത്രമല്ല, ലോകത്തെ മുഴുവനും വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്‌തു.

Last Updated : Aug 9, 2024, 1:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.