ETV Bharat / health

ഇന്ത്യക്കാരില്‍ ഭൂരിഭാഗവും വ്യായാമം ചെയ്യാത്തവര്‍; ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം - LANCET STUDY ABOUT EXERCISE

author img

By ETV Bharat Kerala Team

Published : Jun 28, 2024, 9:31 AM IST

ഇന്ത്യക്കാരില്‍ വ്യായാമം ചെയ്യുന്നവര്‍ കുറവാണെന്ന് ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിലെ റിപ്പോര്‍ട്ട്. ഇതില്‍ കൂടുതലും സ്‌ത്രീകളാണെന്ന് കണക്ക്. 57 ശതമാനം സ്‌ത്രീകളാണ് വ്യായാമം ചെയ്യാത്തത്. ഇത്തരക്കാരില്‍ പ്രമേഹത്തിനും ഹൃദയാഘാതത്തിനുമുളള സാധ്യത കൂടുതലെന്നും വിദഗ്‌ധര്‍.

EXCERCISE  വ്യായാമത്തിലൂടെ ആരോഗ്യം  വ്യായാമത്തെക്കുറിച്ചുളള പഠനം  ലോകാരോഗ്യ സംഘടന
Representative Image (ETV Bharat)

ഹൈദരാബാദ്: ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരില്‍ ഭൂരിഭാഗം പേരും വ്യായാമം ചെയ്യുന്നില്ലെന്ന് പഠനം. സ്ത്രീകളാണ് ഇക്കാര്യത്തില്‍ പിന്നാക്കം നിൽക്കുന്നത്. 57 ശതമാനം സ്ത്രീകൾ വ്യായാമം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ പുരുഷന്മാരിൽ ഇത് വെറും 42 ശതമാനമാണ്. ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളിലും ഇതേ പ്രവണത നിലനിൽക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

2022ലെ വ്യായാമത്തെക്കുറിച്ചുളള പഠനം നടത്തിയത് ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്‌ഒ) അടക്കമുള്ള നിരവധി അന്താരാഷ്ട്ര ഗവേഷകരാണ്. ഈ പഠനം അടുത്തിടെ 'ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്' ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് അനുസരിച്ച്, ദക്ഷിണേഷ്യൻ രാജ്യങ്ങളിലുളളവരാണ് ഒട്ടും തന്നെ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വരാനിരിക്കുന്ന പ്രമേഹ ഭീഷണി: ആഗോളതലത്തിൽ മുതിർന്നവരിൽ 31 ശതമാനം പേർക്കും ആഴ്‌ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ വ്യായാമമോ 75 മിനിറ്റ് വീര്യമുള്ളതോ ആയ വ്യായാമമോ ലഭിക്കുന്നില്ല. 2010 ൽ വ്യായാമത്തോട് വിമുഖത കാണിക്കുന്നവർ 26.4 ശതമാനമായിരുന്നെങ്കിലും ഇപ്പോൾ 31 ശതമാനത്തിലെത്തിയിരിക്കുന്നത് ആശങ്കാജനകമാണ്.

ഈ പ്രവണത തുടരുകയാണെങ്കിൽ ആവശ്യമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നവരുടെ എണ്ണം 15 ശതമാനം വർധിപ്പിക്കുക എന്ന ലക്ഷ്യം ഇപ്പോൾ കൈവരിക്കാനാകില്ലെന്ന് ഗവേഷകർ പറഞ്ഞു. അതുപോലെ, 2030 ആകുമ്പോഴേക്കും കുറച്ചെങ്കിലും ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാത്തവരുടെ എണ്ണം 60 ശതമാനത്തിലെത്തും.

മറുവശത്ത് 60 വയസിന് മുകളിലുള്ള വ്യായാമം ചെയ്യാത്തവരുടെ എണ്ണം വർധിക്കുന്നത് പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം പ്രമേഹത്തിനും ഹൃദയാഘാതത്തിനുമുളള സാധ്യത വർധിപ്പിക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. വ്യായാമം ചെയ്യുന്നവരുടെ എണ്ണം കുറയുന്നതിനനുസരിച്ച് ഈ അസുഖ ബാധിതരുടെ എണ്ണം കൂടിവരുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

Also Read: സസ്യാധിഷ്‌ഠിത മാംസമോ, മൃഗ മാംസമോ; ആരോഗ്യത്തിന് നല്ലത് ഏത്? പഠനം പറയുന്നത് ഇങ്ങനെ

ഹൈദരാബാദ്: ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരില്‍ ഭൂരിഭാഗം പേരും വ്യായാമം ചെയ്യുന്നില്ലെന്ന് പഠനം. സ്ത്രീകളാണ് ഇക്കാര്യത്തില്‍ പിന്നാക്കം നിൽക്കുന്നത്. 57 ശതമാനം സ്ത്രീകൾ വ്യായാമം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ പുരുഷന്മാരിൽ ഇത് വെറും 42 ശതമാനമാണ്. ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളിലും ഇതേ പ്രവണത നിലനിൽക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

2022ലെ വ്യായാമത്തെക്കുറിച്ചുളള പഠനം നടത്തിയത് ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്‌ഒ) അടക്കമുള്ള നിരവധി അന്താരാഷ്ട്ര ഗവേഷകരാണ്. ഈ പഠനം അടുത്തിടെ 'ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്' ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് അനുസരിച്ച്, ദക്ഷിണേഷ്യൻ രാജ്യങ്ങളിലുളളവരാണ് ഒട്ടും തന്നെ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വരാനിരിക്കുന്ന പ്രമേഹ ഭീഷണി: ആഗോളതലത്തിൽ മുതിർന്നവരിൽ 31 ശതമാനം പേർക്കും ആഴ്‌ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ വ്യായാമമോ 75 മിനിറ്റ് വീര്യമുള്ളതോ ആയ വ്യായാമമോ ലഭിക്കുന്നില്ല. 2010 ൽ വ്യായാമത്തോട് വിമുഖത കാണിക്കുന്നവർ 26.4 ശതമാനമായിരുന്നെങ്കിലും ഇപ്പോൾ 31 ശതമാനത്തിലെത്തിയിരിക്കുന്നത് ആശങ്കാജനകമാണ്.

ഈ പ്രവണത തുടരുകയാണെങ്കിൽ ആവശ്യമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നവരുടെ എണ്ണം 15 ശതമാനം വർധിപ്പിക്കുക എന്ന ലക്ഷ്യം ഇപ്പോൾ കൈവരിക്കാനാകില്ലെന്ന് ഗവേഷകർ പറഞ്ഞു. അതുപോലെ, 2030 ആകുമ്പോഴേക്കും കുറച്ചെങ്കിലും ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാത്തവരുടെ എണ്ണം 60 ശതമാനത്തിലെത്തും.

മറുവശത്ത് 60 വയസിന് മുകളിലുള്ള വ്യായാമം ചെയ്യാത്തവരുടെ എണ്ണം വർധിക്കുന്നത് പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം പ്രമേഹത്തിനും ഹൃദയാഘാതത്തിനുമുളള സാധ്യത വർധിപ്പിക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. വ്യായാമം ചെയ്യുന്നവരുടെ എണ്ണം കുറയുന്നതിനനുസരിച്ച് ഈ അസുഖ ബാധിതരുടെ എണ്ണം കൂടിവരുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

Also Read: സസ്യാധിഷ്‌ഠിത മാംസമോ, മൃഗ മാംസമോ; ആരോഗ്യത്തിന് നല്ലത് ഏത്? പഠനം പറയുന്നത് ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.