ETV Bharat / bharat

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്: അറസ്റ്റ് ചോദ്യം ചെയ്‌ത് ബിഭവ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി - HC dismisses Bibhav Kumars plea

author img

By ETV Bharat Kerala Team

Published : Aug 2, 2024, 7:16 PM IST

അന്വേഷണത്തോട് സഹകരിക്കാന്‍ തയാറായിരുന്നിട്ടും അറസ്റ്റ് ചെയ്‌തെന്ന് ബിഭവ് കുമാര്‍. നഷ്‌ടപരിഹാരം വേണമെന്നുമായിരുന്നു ഹര്‍ജി.

SWATI MALIWAL ASSAULT CASE  DELHI POLICE  ARAVIND KEJRIWAL  ബിഭവ് കുമാര്‍
Bibhav Kumar (ETV Bharat)

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ വലംകൈയ്യായ ബിഭവ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഡല്‍ഹി പൊലീസ് തന്നെ അറസ്റ്റ് ചെയ്‌ത നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്‌ണയുെട ബെഞ്ചിന്‍റേതാണ് നടപടി.

അറസ്റ്റ് ചെയ്‌ത ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്‌തതെന്ന് ബിഭവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ഹരിഹരന്‍ ചൂണ്ടിക്കാട്ടി. നോട്ടിസ് നല്‍കാതെ അനധികൃതമായാണ് അറസ്റ്റ് ചെയ്‌തത്. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നാണ് 41എ അനുസരിച്ചുള്ള നോട്ടിസില്ലാതെയുള്ള അറസ്റ്റെന്നും ബിഭവിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

താന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ഇത് 4.30ഓടെയാണ് കോടതി പരിഗണിച്ചത്. എന്നാല്‍ അതിന് മുന്‍പ് 4.15ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള അറസ്റ്റില്‍ കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരമൊരു അറസ്റ്റിലൂടെ തന്‍റെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നുവെന്നും ബിഭവ് ചൂണ്ടിക്കാട്ടി.

അറസ്റ്റ് ചെയ്യപ്പെടും മുമ്പ് ആ വ്യക്തിക്ക് ഇതേക്കുറിച്ച് പൊലീസ് നോട്ടിസ് നല്‍കണമെന്ന് 41എ അനുശാസിക്കുന്നു. പതിനെട്ട് വരെ അറസ്റ്റിന് യാതൊരു ധൃതിയും ഉണ്ടായിരുന്നില്ല. പതിനാറിനാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായിരുന്നു. അറസ്റ്റിനെ കുറിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ പന്ത്രണ്ടിന് വൈകിട്ട് 4.15ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്‌ത ദിവസം എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. പിന്നെ എങ്ങനെയാണ് താന്‍ പതിനെട്ടിന് തെളിവുകള്‍ നശിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയാറായിരുന്ന സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാമായിരുന്നു.

അതേസമയം അറസ്റ്റ് മെമ്മോയില്‍ അറസ്റ്റിനുള്ള കാരണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ സഞ്ജയ് ജയിന്‍ പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യവും റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിനെ കുറിച്ച് അദ്ദേഹത്തിന്‍റെ ഭാര്യയെ അറിയിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ജാമ്യമെടുക്കാനും റിമാന്‍ഡ് വേണമെന്ന ആവശ്യത്തെ എതിര്‍ക്കാനുമായി ഹാജരുമായിരുന്നു.

ഡല്‍ഹിയില്‍ നിന്നുള്ള രാജ്യസഭാംഗം സ്വാതിമാലിവാളിനെ അപമാനിച്ച കേസില്‍ മെയ് പതിനെട്ടിനാണ് ഡല്‍ഹി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. അനധികൃതമായി തന്നെ അറസ്റ്റ് ചെയ്തതിന് നഷ്‌ടപരിഹാരം വേണമെന്നും ബിഭവ് ആവശ്യപ്പെട്ടിരുന്നു.

Also Read: സ്വാതി മലിവാളിനെ ആക്രമിച്ച കേസ്: ബിഭവ് കുമാറിന്‍റെ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ വിധി നാളെ

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ വലംകൈയ്യായ ബിഭവ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഡല്‍ഹി പൊലീസ് തന്നെ അറസ്റ്റ് ചെയ്‌ത നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്‌ണയുെട ബെഞ്ചിന്‍റേതാണ് നടപടി.

അറസ്റ്റ് ചെയ്‌ത ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്‌തതെന്ന് ബിഭവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ഹരിഹരന്‍ ചൂണ്ടിക്കാട്ടി. നോട്ടിസ് നല്‍കാതെ അനധികൃതമായാണ് അറസ്റ്റ് ചെയ്‌തത്. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നാണ് 41എ അനുസരിച്ചുള്ള നോട്ടിസില്ലാതെയുള്ള അറസ്റ്റെന്നും ബിഭവിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

താന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ഇത് 4.30ഓടെയാണ് കോടതി പരിഗണിച്ചത്. എന്നാല്‍ അതിന് മുന്‍പ് 4.15ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള അറസ്റ്റില്‍ കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരമൊരു അറസ്റ്റിലൂടെ തന്‍റെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നുവെന്നും ബിഭവ് ചൂണ്ടിക്കാട്ടി.

അറസ്റ്റ് ചെയ്യപ്പെടും മുമ്പ് ആ വ്യക്തിക്ക് ഇതേക്കുറിച്ച് പൊലീസ് നോട്ടിസ് നല്‍കണമെന്ന് 41എ അനുശാസിക്കുന്നു. പതിനെട്ട് വരെ അറസ്റ്റിന് യാതൊരു ധൃതിയും ഉണ്ടായിരുന്നില്ല. പതിനാറിനാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായിരുന്നു. അറസ്റ്റിനെ കുറിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ പന്ത്രണ്ടിന് വൈകിട്ട് 4.15ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്‌ത ദിവസം എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. പിന്നെ എങ്ങനെയാണ് താന്‍ പതിനെട്ടിന് തെളിവുകള്‍ നശിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയാറായിരുന്ന സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാമായിരുന്നു.

അതേസമയം അറസ്റ്റ് മെമ്മോയില്‍ അറസ്റ്റിനുള്ള കാരണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ സഞ്ജയ് ജയിന്‍ പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യവും റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിനെ കുറിച്ച് അദ്ദേഹത്തിന്‍റെ ഭാര്യയെ അറിയിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ജാമ്യമെടുക്കാനും റിമാന്‍ഡ് വേണമെന്ന ആവശ്യത്തെ എതിര്‍ക്കാനുമായി ഹാജരുമായിരുന്നു.

ഡല്‍ഹിയില്‍ നിന്നുള്ള രാജ്യസഭാംഗം സ്വാതിമാലിവാളിനെ അപമാനിച്ച കേസില്‍ മെയ് പതിനെട്ടിനാണ് ഡല്‍ഹി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. അനധികൃതമായി തന്നെ അറസ്റ്റ് ചെയ്തതിന് നഷ്‌ടപരിഹാരം വേണമെന്നും ബിഭവ് ആവശ്യപ്പെട്ടിരുന്നു.

Also Read: സ്വാതി മലിവാളിനെ ആക്രമിച്ച കേസ്: ബിഭവ് കുമാറിന്‍റെ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ വിധി നാളെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.