ETV Bharat / bharat

23 വര്‍ഷം മുമ്പുള്ള അപകീര്‍ത്തി കേസ്; മേധ പട്‌കറിന് അഞ്ച് മാസം തടവ് ശിക്ഷ - Medha Patkar Sentenced Imprisonment

author img

By ETV Bharat Kerala Team

Published : Jul 1, 2024, 8:12 PM IST

നിലവിലെ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേന 2001- ല്‍ നല്‍കിയ മാനനഷ്‌ടക്കേസില്‍ നർമ്മദാ ബച്ചാവോ ആന്ദോളൻ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മേധ പട്‌കറിനെ 5 മാസത്തെ തടവിനും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

MEDHA PATKAR DEFAMATION CASE  MEDHA PATKAR DELHI LG SAXENA  മേധ പട്‌കര്‍ തടവ് ശിക്ഷ  അപകീര്‍ത്തി കേസ് വി കെ സക്‌സേന
MEDHA PATKAR (ETV Bharat)

ന്യൂഡൽഹി : പ്രമുഖ മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തക മേധ പട്‌കറിനെതിരെ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേന നൽകിയ മാനനഷ്‌ടക്കേസിൽ 5 മാസത്തെ തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ്മയാണ് ഉത്തരവിട്ടത്. 23വര്‍ഷം മുമ്പുള്ള കേസിലാണ് ശിക്ഷ.

കേസിൽ രണ്ട് വർഷമാണ് പരമാവധി ശിക്ഷ ലഭിക്കുക. എന്നാൽ മേധ പട്‌കറിന്‍റെ ആരോഗ്യനില കണക്കിലെടുത്ത് അഞ്ച് മാസത്തെ തടവാണ് വിധിക്കുന്നതെന്ന് കോടതി പറഞ്ഞു. അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് നിർത്തിവയ്‌ക്കുന്നതായും കോടതി ഉത്തരവിട്ടു.

മെയ് 24-ന് സാകേത് കോടതി മേധ പട്‌കര്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. മേധ പട്‌കർ വികെ സക്‌സേനയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചത് അദ്ദേഹത്തിന്‍റെ സത്പേരിന് കോട്ടം വരുത്താൻ മാത്രമാണെന്ന് വ്യക്തമാണ് എന്നായിരുന്നു കോടതി നിരീക്ഷണം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 500-ാം വകുപ്പ് പ്രകാരമാണ് മേധ പട്‌കറെ കോടതി ശിക്ഷിച്ചത്.

2000 നവംബർ 25-ന് മേധ പട്‌കർ വി കെ സക്‌സേന ഹവാല ഇടപാട് നടത്തിയെന്ന് പ്രസ്‌താവിക്കുകയും അദ്ദേഹത്തെ ഭീരു എന്ന് വിളിക്കുകയും ചെയ്‌തിരുന്നു. വി കെ സക്‌സേന ഗുജറാത്തിലെ ജനങ്ങളെയും അവിടുത്തെ വിഭവങ്ങളെയും വിദേശ താത്പര്യങ്ങൾക്കായി പണയപ്പെടുത്തുകയാണ് എന്നും മേധ പട്‌കർ പറഞ്ഞു.

2000 മുതൽ വി കെ സക്‌സേനയും അപകീർത്തികരമായ പ്രസ്‌താവനകൾ പുറപ്പെടുവിക്കുന്നുണ്ടെന്ന് മേധ പട്‌കറും കോടതിയിൽ വാദിച്ചു. 2002-ൽ വി കെ സക്‌സേന തന്നെ ശാരീരികമായി ആക്രമിച്ചതായും മേധ പട്‌കർ കോടതിയില്‍ പറഞ്ഞു.

തുടർന്ന് മേധ പട്‌കര്‍ അഹമ്മദാബാദിൽ എഫ്ഐആർ ഫയൽ ചെയ്‌തിരുന്നു. വി കെ സക്‌സേന കോർപ്പറേറ്റ് താത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടെന്നും സർദാർ സരോവർ പദ്ധതിയെ എതിർക്കുന്നവരുടെ ആവശ്യങ്ങൾക്ക് അദ്ദേഹം എതിരാണെന്നും അവര്‍ കോടതിയിൽ പറഞ്ഞിരുന്നു.

2001ൽ ആണ് അഹമ്മദാബാദ് കോടതിയിൽ വി കെ സക്‌സേന മേധ പട്‌കറിനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്. ഗുജറാത്തിലെ വിചാരണ കോടതി കേസ് പരിഗണിച്ചു. പിന്നീട് 2003-ൽ സുപ്രീം കോടതി കേസിന്‍റെ വാദം ഗുജറാത്തിൽ നിന്ന് ഡൽഹിയിലെ സാകേത് കോടതിയിലേക്ക് മാറ്റി.

2011-ൽ മേധ പട്‌കർ താൻ നിരപരാധിയാണെന്ന് പ്രഖ്യാപിക്കുകയും താൻ വിചാരണ നേരിടുമെന്ന് അറിയിക്കുകയും ചെയ്‌തു. വി കെ സക്‌സേന അഹമ്മദാബാദിൽ കേസ് ഫയൽ ചെയ്യുമ്പോൾ അദ്ദേഹം നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ് പ്രസിഡന്‍റായിരുന്നു.

Also Read : ജയിലില്‍ പ്രാര്‍ഥനയും ധ്യാനവും: പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്നവര്‍ക്ക് ശിക്ഷയിളവ്; കുറ്റവാളികള്‍ ദൈവത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് ഹൈക്കോടതി - ODISHA HC CANCELLED DEATH SENTENCE

ന്യൂഡൽഹി : പ്രമുഖ മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തക മേധ പട്‌കറിനെതിരെ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേന നൽകിയ മാനനഷ്‌ടക്കേസിൽ 5 മാസത്തെ തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ്മയാണ് ഉത്തരവിട്ടത്. 23വര്‍ഷം മുമ്പുള്ള കേസിലാണ് ശിക്ഷ.

കേസിൽ രണ്ട് വർഷമാണ് പരമാവധി ശിക്ഷ ലഭിക്കുക. എന്നാൽ മേധ പട്‌കറിന്‍റെ ആരോഗ്യനില കണക്കിലെടുത്ത് അഞ്ച് മാസത്തെ തടവാണ് വിധിക്കുന്നതെന്ന് കോടതി പറഞ്ഞു. അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് നിർത്തിവയ്‌ക്കുന്നതായും കോടതി ഉത്തരവിട്ടു.

മെയ് 24-ന് സാകേത് കോടതി മേധ പട്‌കര്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. മേധ പട്‌കർ വികെ സക്‌സേനയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചത് അദ്ദേഹത്തിന്‍റെ സത്പേരിന് കോട്ടം വരുത്താൻ മാത്രമാണെന്ന് വ്യക്തമാണ് എന്നായിരുന്നു കോടതി നിരീക്ഷണം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 500-ാം വകുപ്പ് പ്രകാരമാണ് മേധ പട്‌കറെ കോടതി ശിക്ഷിച്ചത്.

2000 നവംബർ 25-ന് മേധ പട്‌കർ വി കെ സക്‌സേന ഹവാല ഇടപാട് നടത്തിയെന്ന് പ്രസ്‌താവിക്കുകയും അദ്ദേഹത്തെ ഭീരു എന്ന് വിളിക്കുകയും ചെയ്‌തിരുന്നു. വി കെ സക്‌സേന ഗുജറാത്തിലെ ജനങ്ങളെയും അവിടുത്തെ വിഭവങ്ങളെയും വിദേശ താത്പര്യങ്ങൾക്കായി പണയപ്പെടുത്തുകയാണ് എന്നും മേധ പട്‌കർ പറഞ്ഞു.

2000 മുതൽ വി കെ സക്‌സേനയും അപകീർത്തികരമായ പ്രസ്‌താവനകൾ പുറപ്പെടുവിക്കുന്നുണ്ടെന്ന് മേധ പട്‌കറും കോടതിയിൽ വാദിച്ചു. 2002-ൽ വി കെ സക്‌സേന തന്നെ ശാരീരികമായി ആക്രമിച്ചതായും മേധ പട്‌കർ കോടതിയില്‍ പറഞ്ഞു.

തുടർന്ന് മേധ പട്‌കര്‍ അഹമ്മദാബാദിൽ എഫ്ഐആർ ഫയൽ ചെയ്‌തിരുന്നു. വി കെ സക്‌സേന കോർപ്പറേറ്റ് താത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടെന്നും സർദാർ സരോവർ പദ്ധതിയെ എതിർക്കുന്നവരുടെ ആവശ്യങ്ങൾക്ക് അദ്ദേഹം എതിരാണെന്നും അവര്‍ കോടതിയിൽ പറഞ്ഞിരുന്നു.

2001ൽ ആണ് അഹമ്മദാബാദ് കോടതിയിൽ വി കെ സക്‌സേന മേധ പട്‌കറിനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്. ഗുജറാത്തിലെ വിചാരണ കോടതി കേസ് പരിഗണിച്ചു. പിന്നീട് 2003-ൽ സുപ്രീം കോടതി കേസിന്‍റെ വാദം ഗുജറാത്തിൽ നിന്ന് ഡൽഹിയിലെ സാകേത് കോടതിയിലേക്ക് മാറ്റി.

2011-ൽ മേധ പട്‌കർ താൻ നിരപരാധിയാണെന്ന് പ്രഖ്യാപിക്കുകയും താൻ വിചാരണ നേരിടുമെന്ന് അറിയിക്കുകയും ചെയ്‌തു. വി കെ സക്‌സേന അഹമ്മദാബാദിൽ കേസ് ഫയൽ ചെയ്യുമ്പോൾ അദ്ദേഹം നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ് പ്രസിഡന്‍റായിരുന്നു.

Also Read : ജയിലില്‍ പ്രാര്‍ഥനയും ധ്യാനവും: പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്നവര്‍ക്ക് ശിക്ഷയിളവ്; കുറ്റവാളികള്‍ ദൈവത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് ഹൈക്കോടതി - ODISHA HC CANCELLED DEATH SENTENCE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.