ETV Bharat / bharat

എഐസിസി പുനസംഘടനയിൽ രാഹുൽ ഗാന്ധി 'എഫക്‌ടെ'ന്ന് അണികള്‍; യുവജനങ്ങള്‍ക്ക് അവസരം, 60 ശതമാനവും എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ നിന്ന് - Latest AICC Reshuffle

author img

By ETV Bharat Kerala Team

Published : Aug 31, 2024, 9:55 PM IST

എഐസിസി പുനസംഘടനയിൽ പുതുതായി നിയമിതരായവരിൽ 60 ശതമാനവും എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. രാഹുല്‍ ഗാന്ധിയുടെ '50 അണ്ടർ 50' നയം പുനസംഘടനയില്‍ കാണാനാകുമെന്നും പാർട്ടിക്ക് അകത്തുള്ളവർ പറയുന്നു...

എഐസിസി പുനസംഘടന  കോണ്‍ഗ്രസ് ഭാരവാഹികള്‍ യുവത  AICC RESHUFFLE INCLUDES YOUTH  AICC RESHUFFLE RAHUL GANDHI
Rahul Gandhi (ETV Bharat)

ന്യൂഡൽഹി: എഐസിസി പുനസംഘടനയിൽ പ്രതിപക്ഷ നേതാവും മുൻ പാർട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ സ്വാധീനം ദൃശ്യമായിരുന്നുവെന്ന് വിലയിരുത്തല്‍. വെള്ളിയാഴ്‌ച പ്രഖ്യാപിച്ച എഐസിസി സെക്രട്ടറിമാരുടെയും ജോയിന്‍റ് സെക്രട്ടറിമാരുടെയും പട്ടികയിൽ വർഷങ്ങളായി തിരശീലയ്ക്ക് പിന്നിൽ കഠിനാധ്വാനം ചെയ്‌ത നിരവധി യുവമുഖങ്ങളെ ഉൾപ്പെടുത്തിയതായി പാർട്ടിയില്‍ ഉള്ളവരടക്കം പറയുന്നു. പുതുതായി നിയമിതരായവരിൽ 60 ശതമാനവും എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.

രാഹുല്‍ ഗാന്ധിയുടെ '50 അണ്ടർ 50' എന്ന നയവും പുനസംഘടനയില്‍ വ്യക്തമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 50 ശതമാനം പാര്‍ട്ടി ഭാരവാഹികളും 50 വയസിന് താഴെയുള്ളവര്‍ ആയിരിക്കണമെന്ന് 2022- ലെ ഉദയ്‌പൂർ ചിന്തൻ ശിബിരത്തില്‍ രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്‌തിരുന്നു. രാജ്യത്തുടനീളമുള്ള യുവ നേതാക്കളെ ചെറു ഗ്രൂപ്പുകളാക്കി തിരിച്ച് കഴിഞ്ഞ ആഴ്‌ചകളിൽ രാഹുൽ ഗാന്ധി കൂടിയാലോചനകൾ നടത്തിയെന്നും സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ അവരുമായി ചർച്ച ചെയ്‌തെന്നും പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു.

'വർഷങ്ങൾക്കുമുമ്പ് പാർട്ടിയുടെ ദേശീയ തലത്തിൽ പ്രവർത്തിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ഇപ്പോൾ നിരവധി യുവാക്കള്‍ക്ക് സംസ്ഥാനങ്ങളിൽ പ്രധാന റോളുകൾ നൽകിയിട്ടുണ്ട്. ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി സംഘടനയെ നവീകരിക്കാൻ ആഗ്രഹിക്കുന്നു. ഇത് ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണ്. എഐസിസി ഭാരവാഹി ബിഎം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു.

മേഘാലയയിൽ നിന്നുള്ള സരിത ലൈത്ത്ഫ്‌ലാങ് (Szarita Laitphlang) വടക്കുകിഴക്കൻ സംസ്ഥാനങ്ങില്‍ പാര്‍ട്ടിയുടെ മുന്നണി പോരാളിയാണ്. ഛത്തീസ്‌ഗഢിന്‍റെ എഐസിസി ചുമതലയുള്ള സച്ചിൻ പൈലറ്റിന്‍റെ സെക്രട്ടറിയായി അവരെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണ്. മുൻ ജെഡി-യു നേതാവ് ശരദ് യാദവിന്‍റെ മകളായ സുഭാഷിണി യാദവ് ഇനി ഗുജറാത്ത് എഐസിസിയുടെ ചുമതലയുള്ള മുകുൾ വാസ്‌നിക്കിന്‍റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.

മഹിളാ കോൺഗ്രസിന്‍റെ ഇടക്കാല തലവനായി പ്രവർത്തിച്ച കാലത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ കോണ്‍ഗ്രസ് ഭാരവാഹിയാണ് നെറ്റ ഡിസുസ. ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ സാധ്യതയുള്ള മുൻ എൻഎസ്‌യുഐ പ്രസിഡന്‍റ് നീരജ് കുന്ദനൊപ്പവും കെസി വേണുഗോപാലിനൊപ്പവും സെക്രട്ടറി എന്ന നിലയിൽ നെറ്റ ഡിസൂസ സംഘടനയെ സഹായിക്കും.

പഞ്ചാബ് എംഎൽഎയും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായ പർഗത് സിങ് ഉത്തരാഖണ്ഡ് എഐസിസിയുടെ ചുമതലയുള്ള കുമാരി സെൽജയുടെ സെക്രട്ടറിയായി സഹായിക്കും. കോണ്‍ഗ്രസ് വക്താവെന്ന നിലയിൽ വിവിധ ടിവി ചർച്ചകളിൽ പാർട്ടി നിലപാട് എടുത്ത് കാട്ടിയ അലോക് ശർമ്മ ഇനി പഞ്ചാബ് എഐസിസിയുടെ ചുമതലയുള്ള ദേവേന്ദർ യാദവിനെ സെക്രട്ടറിയായി സഹായിക്കും.

രാഹുൽ ഗാന്ധിയുടെ പര്യടനങ്ങൾ സംഘടിപ്പിച്ചിരുന്ന സുശാന്ത് മിശ്ര എഐസിസിയുടെ ചുമതലയുള്ള ഗുർദീപ് സിങ് സപ്പലിനെ ജോയിന്‍റ് സെക്രട്ടറിയായി സഹായിക്കും. രാജസ്ഥാൻ മുൻ എംഎൽഎ ദിവ്യ മദേർണ, ഇപ്പോൾ ജമ്മു കശ്‌മീർ, ലഡാക്ക് എഐസിസിയുടെ ചുമതലയുള്ള ഭരത് സിങ് സോളങ്കി എന്നിവരെ സെക്രട്ടറിയായി സഹായിക്കും. ഹരിയാന നേതാവ് അജയ് യാദവിന്‍റെ മകനും ആർജെഡി നേതാവ് ലാലു പ്രസാദിന്‍റെ മരുമകനുമായ ചിരഞ്ജീവ് റാവുവിനെ രാജസ്ഥാൻ എഐസിസിയുടെ ചുമതലയുള്ള എസ്എസ് രൺധാവയെ സഹായിക്കാനും ചുമതലപ്പെടുത്തി.

കൂടാതെ ബിഎം സന്ദീപ്, ഖാസി നിസാമുദ്ദീൻ, കുനാൽ ചൗധരി, യുബി വെങ്കിടേഷ് എന്നീ പാര്‍ട്ടി ഭാരവാഹികളെ മഹാരാഷ്‌ട്ര എഐസിസിയുടെ ചുമതലയുള്ള രമേശ് ചെന്നിത്തലയെ നിയമസഭ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ സഹായിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. 2025 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയുടെ ചുമതലയുള്ള ദീപക് ബാബരിയയുടെ സെക്രട്ടറിമാരായി ഡാനിഷ് അബ്രാറിനെയും സുഖ്‌വീന്ദർ സിങ് ഡാനിയെയും ചുമതലപ്പെടുത്തി.

Also Read : ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് നീട്ടി; ജമ്മു കശ്‌മീരിലും മാറ്റം

ന്യൂഡൽഹി: എഐസിസി പുനസംഘടനയിൽ പ്രതിപക്ഷ നേതാവും മുൻ പാർട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ സ്വാധീനം ദൃശ്യമായിരുന്നുവെന്ന് വിലയിരുത്തല്‍. വെള്ളിയാഴ്‌ച പ്രഖ്യാപിച്ച എഐസിസി സെക്രട്ടറിമാരുടെയും ജോയിന്‍റ് സെക്രട്ടറിമാരുടെയും പട്ടികയിൽ വർഷങ്ങളായി തിരശീലയ്ക്ക് പിന്നിൽ കഠിനാധ്വാനം ചെയ്‌ത നിരവധി യുവമുഖങ്ങളെ ഉൾപ്പെടുത്തിയതായി പാർട്ടിയില്‍ ഉള്ളവരടക്കം പറയുന്നു. പുതുതായി നിയമിതരായവരിൽ 60 ശതമാനവും എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.

രാഹുല്‍ ഗാന്ധിയുടെ '50 അണ്ടർ 50' എന്ന നയവും പുനസംഘടനയില്‍ വ്യക്തമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 50 ശതമാനം പാര്‍ട്ടി ഭാരവാഹികളും 50 വയസിന് താഴെയുള്ളവര്‍ ആയിരിക്കണമെന്ന് 2022- ലെ ഉദയ്‌പൂർ ചിന്തൻ ശിബിരത്തില്‍ രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്‌തിരുന്നു. രാജ്യത്തുടനീളമുള്ള യുവ നേതാക്കളെ ചെറു ഗ്രൂപ്പുകളാക്കി തിരിച്ച് കഴിഞ്ഞ ആഴ്‌ചകളിൽ രാഹുൽ ഗാന്ധി കൂടിയാലോചനകൾ നടത്തിയെന്നും സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ അവരുമായി ചർച്ച ചെയ്‌തെന്നും പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു.

'വർഷങ്ങൾക്കുമുമ്പ് പാർട്ടിയുടെ ദേശീയ തലത്തിൽ പ്രവർത്തിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ഇപ്പോൾ നിരവധി യുവാക്കള്‍ക്ക് സംസ്ഥാനങ്ങളിൽ പ്രധാന റോളുകൾ നൽകിയിട്ടുണ്ട്. ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി സംഘടനയെ നവീകരിക്കാൻ ആഗ്രഹിക്കുന്നു. ഇത് ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണ്. എഐസിസി ഭാരവാഹി ബിഎം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു.

മേഘാലയയിൽ നിന്നുള്ള സരിത ലൈത്ത്ഫ്‌ലാങ് (Szarita Laitphlang) വടക്കുകിഴക്കൻ സംസ്ഥാനങ്ങില്‍ പാര്‍ട്ടിയുടെ മുന്നണി പോരാളിയാണ്. ഛത്തീസ്‌ഗഢിന്‍റെ എഐസിസി ചുമതലയുള്ള സച്ചിൻ പൈലറ്റിന്‍റെ സെക്രട്ടറിയായി അവരെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണ്. മുൻ ജെഡി-യു നേതാവ് ശരദ് യാദവിന്‍റെ മകളായ സുഭാഷിണി യാദവ് ഇനി ഗുജറാത്ത് എഐസിസിയുടെ ചുമതലയുള്ള മുകുൾ വാസ്‌നിക്കിന്‍റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.

മഹിളാ കോൺഗ്രസിന്‍റെ ഇടക്കാല തലവനായി പ്രവർത്തിച്ച കാലത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ കോണ്‍ഗ്രസ് ഭാരവാഹിയാണ് നെറ്റ ഡിസുസ. ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ സാധ്യതയുള്ള മുൻ എൻഎസ്‌യുഐ പ്രസിഡന്‍റ് നീരജ് കുന്ദനൊപ്പവും കെസി വേണുഗോപാലിനൊപ്പവും സെക്രട്ടറി എന്ന നിലയിൽ നെറ്റ ഡിസൂസ സംഘടനയെ സഹായിക്കും.

പഞ്ചാബ് എംഎൽഎയും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായ പർഗത് സിങ് ഉത്തരാഖണ്ഡ് എഐസിസിയുടെ ചുമതലയുള്ള കുമാരി സെൽജയുടെ സെക്രട്ടറിയായി സഹായിക്കും. കോണ്‍ഗ്രസ് വക്താവെന്ന നിലയിൽ വിവിധ ടിവി ചർച്ചകളിൽ പാർട്ടി നിലപാട് എടുത്ത് കാട്ടിയ അലോക് ശർമ്മ ഇനി പഞ്ചാബ് എഐസിസിയുടെ ചുമതലയുള്ള ദേവേന്ദർ യാദവിനെ സെക്രട്ടറിയായി സഹായിക്കും.

രാഹുൽ ഗാന്ധിയുടെ പര്യടനങ്ങൾ സംഘടിപ്പിച്ചിരുന്ന സുശാന്ത് മിശ്ര എഐസിസിയുടെ ചുമതലയുള്ള ഗുർദീപ് സിങ് സപ്പലിനെ ജോയിന്‍റ് സെക്രട്ടറിയായി സഹായിക്കും. രാജസ്ഥാൻ മുൻ എംഎൽഎ ദിവ്യ മദേർണ, ഇപ്പോൾ ജമ്മു കശ്‌മീർ, ലഡാക്ക് എഐസിസിയുടെ ചുമതലയുള്ള ഭരത് സിങ് സോളങ്കി എന്നിവരെ സെക്രട്ടറിയായി സഹായിക്കും. ഹരിയാന നേതാവ് അജയ് യാദവിന്‍റെ മകനും ആർജെഡി നേതാവ് ലാലു പ്രസാദിന്‍റെ മരുമകനുമായ ചിരഞ്ജീവ് റാവുവിനെ രാജസ്ഥാൻ എഐസിസിയുടെ ചുമതലയുള്ള എസ്എസ് രൺധാവയെ സഹായിക്കാനും ചുമതലപ്പെടുത്തി.

കൂടാതെ ബിഎം സന്ദീപ്, ഖാസി നിസാമുദ്ദീൻ, കുനാൽ ചൗധരി, യുബി വെങ്കിടേഷ് എന്നീ പാര്‍ട്ടി ഭാരവാഹികളെ മഹാരാഷ്‌ട്ര എഐസിസിയുടെ ചുമതലയുള്ള രമേശ് ചെന്നിത്തലയെ നിയമസഭ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ സഹായിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. 2025 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയുടെ ചുമതലയുള്ള ദീപക് ബാബരിയയുടെ സെക്രട്ടറിമാരായി ഡാനിഷ് അബ്രാറിനെയും സുഖ്‌വീന്ദർ സിങ് ഡാനിയെയും ചുമതലപ്പെടുത്തി.

Also Read : ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് നീട്ടി; ജമ്മു കശ്‌മീരിലും മാറ്റം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.