ETV Bharat / bharat

സോയാബീനിന്‍റെ എംഎസ്‌പി ഉയര്‍ത്തണം; മധ്യപ്രദേശില്‍ കോൺഗ്രസിന്‍റെ കിസാൻ ന്യായ് യാത്ര - Kisan Nyay Yatra in Madhya Pradesh

author img

By ANI

Published : 2 hours ago

മധ്യപ്രദേശില്‍ കിസാൻ ന്യായ് യാത്ര സംഘടിപ്പിച്ച് കോണ്‍ഗ്രസ്. സോയാബീനിന്‍റെ താങ്ങുവില വര്‍ധിപ്പിക്കണമെന്നാവശ്യം. ക്വിന്‍റലിന് 4892 രൂപയിൽ നിന്നും 6000 രൂപയാക്കി ഉയര്‍ത്തണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

CONGRESS KISAN NYAY YATRA MP  HIKE IN SOYBEAN MSP  Congress Protest For Soyabean MSP  മധ്യപ്രദേശ് കിസാൻ ന്യായ് യാത്ര
Kisan Nyay Yatra in Madhya Pradesh (ETV Bharat)

ഭോപ്പാൽ: സോയാബീനിന്‍റെ താങ്ങുവില (എംഎസ്‌പി) ക്വിന്‍റലിന് 4892 രൂപയിൽ നിന്ന് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ കോൺഗ്രസിന്‍റെ കിസാൻ ന്യായ് യാത്ര. സംസ്ഥാനത്തുടനീളം ട്രാക്‌ടറുകളിലാണ് കോണ്‍ഗ്രസ് ന്യായ് യാത്ര സംഘടിപ്പിച്ചത്. കോൺഗ്രസ് എംഎൽഎമാരായ അജയ് സിങ്, ആരിഫ് മസൂദ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ റാത്തിബാദിൽ നിന്ന് തലസ്ഥാനമായ ഭോപ്പാലിലെ ഭാദ്ഭദ പ്രദേശത്തേക്കാണ് ട്രാക്‌ടറുകളിൽ റാലി നടത്തിയത്.

അതേസമയം ഭാദ്ഭദയില്‍ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. സോയാബീനിന്‍റെ എംഎസ്‌പി ക്വിന്‍റലിന് 6,000 രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മെമ്മോറാണ്ടം സമർപ്പിച്ചു. 'ഇത് കർഷകര്‍ക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള ന്യായ് യാത്രയാണ്. എംഎസ്‌പി സംബന്ധിച്ച് ബിജെപി സര്‍ക്കാര്‍ നിരവധി വാഗ്‌ദാനങ്ങൾ നൽകിയിരുന്നുവെന്നും ഒന്നും നടപ്പിലാക്കില്ലെന്നും കോൺഗ്രസ് നേതാവ് അജയ് സിങ് പറഞ്ഞു.

മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്‍റെയും മധ്യപ്രദേശ്‌ കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരിയുടെയും നേതൃത്വത്തിൽ ഇന്‍ഡോറിലും കിസാന്‍ ന്യായ് യാത്ര സംഘടിപ്പിച്ചിരുന്നു. സോയാബീൻ വിളയുടെ എംഎസ്‌പി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പട്‌വാരിയും ഗവർണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.

'രാജ്യത്ത് കർഷക വിരുദ്ധ ആശയങ്ങളുണ്ടെങ്കിൽ അത് ഭാരതീയ ജനത പാർട്ടിയാണ്. ഗോതമ്പിന് ക്വിന്‍റലിന് 2700 രൂപയും നെല്ലിന് 3100 രൂപയും എംഎസ്‌പി നൽകുമെന്നത് മോദിയുടെ ഗ്യാരണ്ടിയായിരുന്നു. 4,500 രൂപ കൃഷിക്ക് മുടക്കിയ കർഷകർ 6000 രൂപ മാത്രമാണ് എംഎസ്‌പിയായി ആവശ്യപ്പെടുന്നത്. ബിജെപി കർഷകരെ വിഡ്ഢികളാക്കുകയാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും കൃഷി ലാഭകരമായ ബിസിനസാക്കി മാറ്റുമെന്നും കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ നുണ പറഞ്ഞതാണ്. കൃഷി ഇന്ന് ഒരു നഷ്‌ടക്കച്ചവടമായി മാറിയെന്നും' പട്‌വാരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ആദ്യഘട്ടമായി സംസ്ഥാനത്തുടനീളം കലക്‌ടർ ഓഫിസ് ഉപരോധിച്ച് മെമ്മോറാണ്ടം സമർപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അടുത്ത ഘട്ടത്തില്‍ മാണ്ഡി അടച്ചുപൂട്ടുമെന്നും അവസാനം വിഷയം സംസ്ഥാന അസംബ്ലിയിലെത്തുമെന്നും പട്‌വാരി കൂട്ടിച്ചേർത്തു.

Also Read: കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം: ഭാഗികമായി സമരം പിന്‍വലിച്ച് ഡോക്‌ടര്‍മാര്‍, നാളെ മുതല്‍ ജോലിയില്‍ പ്രവേശിക്കും

ഭോപ്പാൽ: സോയാബീനിന്‍റെ താങ്ങുവില (എംഎസ്‌പി) ക്വിന്‍റലിന് 4892 രൂപയിൽ നിന്ന് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ കോൺഗ്രസിന്‍റെ കിസാൻ ന്യായ് യാത്ര. സംസ്ഥാനത്തുടനീളം ട്രാക്‌ടറുകളിലാണ് കോണ്‍ഗ്രസ് ന്യായ് യാത്ര സംഘടിപ്പിച്ചത്. കോൺഗ്രസ് എംഎൽഎമാരായ അജയ് സിങ്, ആരിഫ് മസൂദ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ റാത്തിബാദിൽ നിന്ന് തലസ്ഥാനമായ ഭോപ്പാലിലെ ഭാദ്ഭദ പ്രദേശത്തേക്കാണ് ട്രാക്‌ടറുകളിൽ റാലി നടത്തിയത്.

അതേസമയം ഭാദ്ഭദയില്‍ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. സോയാബീനിന്‍റെ എംഎസ്‌പി ക്വിന്‍റലിന് 6,000 രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മെമ്മോറാണ്ടം സമർപ്പിച്ചു. 'ഇത് കർഷകര്‍ക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള ന്യായ് യാത്രയാണ്. എംഎസ്‌പി സംബന്ധിച്ച് ബിജെപി സര്‍ക്കാര്‍ നിരവധി വാഗ്‌ദാനങ്ങൾ നൽകിയിരുന്നുവെന്നും ഒന്നും നടപ്പിലാക്കില്ലെന്നും കോൺഗ്രസ് നേതാവ് അജയ് സിങ് പറഞ്ഞു.

മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്‍റെയും മധ്യപ്രദേശ്‌ കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരിയുടെയും നേതൃത്വത്തിൽ ഇന്‍ഡോറിലും കിസാന്‍ ന്യായ് യാത്ര സംഘടിപ്പിച്ചിരുന്നു. സോയാബീൻ വിളയുടെ എംഎസ്‌പി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പട്‌വാരിയും ഗവർണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.

'രാജ്യത്ത് കർഷക വിരുദ്ധ ആശയങ്ങളുണ്ടെങ്കിൽ അത് ഭാരതീയ ജനത പാർട്ടിയാണ്. ഗോതമ്പിന് ക്വിന്‍റലിന് 2700 രൂപയും നെല്ലിന് 3100 രൂപയും എംഎസ്‌പി നൽകുമെന്നത് മോദിയുടെ ഗ്യാരണ്ടിയായിരുന്നു. 4,500 രൂപ കൃഷിക്ക് മുടക്കിയ കർഷകർ 6000 രൂപ മാത്രമാണ് എംഎസ്‌പിയായി ആവശ്യപ്പെടുന്നത്. ബിജെപി കർഷകരെ വിഡ്ഢികളാക്കുകയാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും കൃഷി ലാഭകരമായ ബിസിനസാക്കി മാറ്റുമെന്നും കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ നുണ പറഞ്ഞതാണ്. കൃഷി ഇന്ന് ഒരു നഷ്‌ടക്കച്ചവടമായി മാറിയെന്നും' പട്‌വാരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ആദ്യഘട്ടമായി സംസ്ഥാനത്തുടനീളം കലക്‌ടർ ഓഫിസ് ഉപരോധിച്ച് മെമ്മോറാണ്ടം സമർപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അടുത്ത ഘട്ടത്തില്‍ മാണ്ഡി അടച്ചുപൂട്ടുമെന്നും അവസാനം വിഷയം സംസ്ഥാന അസംബ്ലിയിലെത്തുമെന്നും പട്‌വാരി കൂട്ടിച്ചേർത്തു.

Also Read: കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം: ഭാഗികമായി സമരം പിന്‍വലിച്ച് ഡോക്‌ടര്‍മാര്‍, നാളെ മുതല്‍ ജോലിയില്‍ പ്രവേശിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.